Showing posts with label മംഗളം. Show all posts
Showing posts with label മംഗളം. Show all posts

Monday, May 7, 2012

ചന്ദ്രശേഖരന്‍ വധം: ഗൂഡാലോചന പി.ജയരാജന്റെ നേതൃത്വത്തിലെന്ന്‌ കെ.സുധാകരന്‍

കണ്ണൂര്‍: റവല്യുഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി ചന്ദ്രശേഖരന്റെ കൊലപതാകത്തിനു ഗൂഡാലോചന നടന്നത്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തിലാണെന്ന്‌ കെ.സുധാകരന്‍ എം.പി. കേസ്‌ അന്വേഷണം അട്ടിമറിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനുമാണ്‌ പിണറായി വിജയനും പി.ജയരാജനും ശ്രമിക്കുന്നത്‌. ചൊക്ലിയിലുള്ള എടവത്ത്‌ കണ്ടിയില്‍ രമേശന്‍ എന്നയാളുടെ വീട്ടിലാണ്‌ ഗൂഡാലേചന നടന്നതെന്നും സുധാകരന്‍ ആരോപിച്ചു. മുന്‍പ്‌ സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ ഗള്‍ഫില്‍ പോയി പണക്കാരനായി തിരിച്ചുവന്നിട്ടുണ്ട്‌. ഉന്നതനായ സിപിഎമ്മിലെ ഒരു നേതാവും റഫീഖും സുനിയും രമേശന്റ വീട്ടില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറിലേറെ ഗൂഡാലോചന നടത്തിയതായി ദൃക്‌സാക്ഷികളുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

- മംഗളം, Monday May 07 2012 - 3:17 pm

Friday, January 1, 2010

വ്യവസായങ്ങളുടെ ശവപ്പറമ്പിനെ വ്യവസായ സൗഹൃദപ്രദേശമാക്കി: വി.എസ്‌

കോഴിക്കോട്‌: വ്യവസായങ്ങളുടെ ശവപ്പറമ്പ്‌ എന്ന അപഖ്യതിയില്‍നിന്നും കേരളത്തെ രക്ഷിക്കാനുള്ള യജ്‌ഞം സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തീകരിച്ചു വരികയാണെന്നു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. പുനരുദ്ധരിച്ച കേരള സോപ്‌സ് ഫാക്‌ടറി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജനങ്ങള്‍ക്കു സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി അടഞ്ഞുകിടന്ന പൊതുമേഖലാ സ്‌ഥാപനങ്ങള്‍ പുതിയ രൂപത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമങ്ങളാണു മൂന്നര വര്‍ഷമായി സര്‍ക്കാര്‍ നടത്തിവരുന്നത്‌. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 12 പൊതുമേഖലാ സ്‌ഥാപനങ്ങള്‍ മാത്രമാണു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഇന്നിപ്പോള്‍ അവയുടെ എണ്ണം 28 ആയി. 90 കോടി രൂപയായിരുന്ന പൊതുമേഖലാ ഫാക്‌ടറികളുടെ നഷ്‌ടം നികത്തി ഇപ്പോള്‍ 170 കോടിയിലധികം രൂപയുടെ ലാഭത്തിലെത്തിച്ചു. അടച്ചുപൂട്ടിയ ഫാക്‌ടറികളിലധികവും തുറന്നു പ്രവര്‍ത്തിപ്പിക്കാനായി. തിരുവനന്തപുരത്തേയും തിരുവണ്ണൂരിലെയും സ്‌പിന്നിംഗ്‌ മില്ലുകളും മറ്റും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഒരു വര്‍ഷത്തില്‍കുറഞ്ഞ കാലയളവു കൊണ്ടാണ്‌ കേരള സോപ്‌സ് പുനരുല്‍പാദന ക്ഷമമാക്കാനായത്‌. ഇതു കേരളത്തിന്‌ ഏറെ പ്രതീക്ഷ നല്‍കുന്നു. വ്യവസായങ്ങളുടെ ശവപ്പറമ്പ്‌ വ്യവസായ സൗഹൃദ സംസ്‌ഥാനമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ കേരള സുസ്‌ഥിര നഗരവികസന പദ്ധതിയില്‍ കോഴിക്കോട്‌ കോര്‍പറേഷന്‍ നിര്‍മിച്ച അരയിടത്തുപാലത്തെ ഇ.കെ.നായനാര്‍ മേല്‍പ്പാലവും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു. മാവൂര്‍ റോഡിലെ തിരക്കും ഗതാഗതക്കുരുക്കും പരിഹരിക്കാനുതകുന്ന മേല്‍പ്പാലം മലബാറിനുള്ള പുതുവത്സര സമ്മാനമായാണു മുഖ്യമന്ത്രി ജനങ്ങള്‍ക്ക്‌ സമര്‍പ്പിച്ചത്‌.

Sunday, November 1, 2009

ചരിത്രത്തിന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഇന്ദിരാഗാന്ധി

26/10/2009
എന്തും പൊറുക്കാനും മറക്കാനുമുള്ള ഇന്ത്യാക്കാരന്റെ അനുഗൃഹീതമായ കഴിവാണ്‌ ഒരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ മഹാരാജ്യത്തെ ഇങ്ങനെ ഒരൊറ്റ രാഷ്‌ട്രമാക്കി നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്‌. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടിട്ട്‌ ഒക്‌ടോബര്‍ 31-ന്‌ ഇരുപത്തിയഞ്ചുവര്‍ഷം തികയുമ്പോള്‍ അങ്ങനെ മാത്രമേ നമുക്ക്‌ ആശ്വസിക്കാന്‍ കഴിയൂ.

രാജ്യത്തിന്റെ മാത്രമല്ല നേതാക്കന്മാരുടെയും ചരിത്രത്തിന്റെയും പുനരെഴുത്തും പുനരാഖ്യാനവും പുനര്‍വായനയും ഈ ലോകത്തില്‍ നടക്കാതിരുന്നിട്ടില്ല. അതു കാലത്തിന്റെ അനിവാര്യതയുമാണ്‌. അതുകൊണ്ട്‌ ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി ഇന്ത്യയ്‌ക്കു നേട്ടങ്ങളാണോ കോട്ടങ്ങളാണോ കൂടുതലുണ്ടാക്കിയതെന്നു ഭാവിയിലെ ചരിത്രകാരന്മാരായിരിക്കും അവസാന വിധിയെഴുതുക. അതിന്‌ ഇനിയും കാലമെടുത്തു എന്നു വരാം.

25 വര്‍ഷത്തിനു ശേഷം ഇന്ദിരാഗാന്ധിയുടെ വധം വിശകലനത്തിനു വിധേയമാകുമ്പോള്‍ ആ വധം ഇന്ദിരാഗാന്ധി തന്നെ ക്ഷണിച്ചുവരുത്തുകയായിരുന്നു എന്ന നിഗമനത്തിലാണു രാഷ്‌ട്രീയ ചരിത്രകാരന്മാര്‍ എത്തിച്ചേരുന്നത്‌. 1984 ഒക്‌ടോബര്‍ 31-നാണ്‌ ആ ദാരുണ വധം സംഭവിച്ചത്‌. അല്ലെങ്കില്‍ത്തന്നെ 1984 ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത വര്‍ഷമാണ്‌. ആ വര്‍ഷമാണു സിക്കുകാരുടെ പുണ്യസങ്കേതമായ അമൃതസറിലെ സുവര്‍ണക്ഷേത്രത്തിലേക്കു ടാങ്കുകളോടെ ഇന്ത്യന്‍ പട്ടാളം ഇരച്ചുകയറിയതും നിരവധി പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതും.ബ്ലൂസ്‌റ്റാര്‍ ഓപ്പറേഷന്‍ എന്ന പേരില്‍ ആ വര്‍ഷം ജൂണ്‍ മാസാദ്യം സുവര്‍ണക്ഷേത്രത്തില്‍ സൈനികാക്രമണം നടത്താനുള്ള പരിപാടിയെപ്പറ്റി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശമനുസരിച്ചു പഞ്ചാബി കൂടിയായ പ്രഖ്യാത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നയ്യാരോട്‌ അന്നത്തെ വാര്‍ത്താവിതരണ വകുപ്പുമന്ത്രി എച്ച്‌.കെ.എല്‍. ഭഗത്‌ രണ്ടുദിവസം മുമ്പ്‌ അഭിപ്രായമാരാഞ്ഞപ്പോള്‍ അതു ചെയ്യരുത്‌, കാരണം സുവര്‍ണക്ഷേത്രം സിക്കുകാരുടെ വത്തിക്കാനാണ്‌, സിക്കു വികാരം വ്രണപ്പെടുത്തരുത്‌, പ്രശ്‌നത്തിനു ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണു നയ്യാര്‍ നിര്‍ദേശിച്ചത്‌.

സിക്കുജനതയെ ഇന്ത്യന്‍ രാഷ്‌ട്രത്തിന്‌ ഒരിക്കലും വിസ്‌മരിക്കാനാവില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ രക്‌തസാക്ഷിത്വം വഹിച്ചവരില്‍ തൊണ്ണൂറു ശതമാനവും സിക്കുകാരായിരുന്നു. സുവര്‍ണ ക്ഷേത്രത്തിന്‌ അരികിലുള്ള ജാലിയന്‍ വാലാബാഗില്‍ നൂറുകണക്കിനു സ്വാതന്ത്ര്യസമര സേനാനികളെയാണു ബ്രിട്ടീഷ്‌ പട്ടാളം വെടിവച്ചു വീഴ്‌ത്തിയത്‌. ഇന്ത്യയെ ഇന്നും കോരിത്തരിപ്പിക്കുന്ന രക്‌തസാക്ഷികളുടെ ജാലിയന്‍വാലാബാഗ്‌. പാകിസ്‌താനുമായുള്ള ഇന്ത്യയുടെ എല്ലാ യുദ്ധങ്ങളുടേയും പടനിലം പഞ്ചാബായിരുന്നു. ആ യുദ്ധങ്ങളില്‍ മരിച്ചവരധികവും സിക്കുകാരായിരുന്നു. കാരണം, സിക്കുജനതയാണു മുഖ്യമായും പാകിസ്‌താന്‍ പട്ടാളത്തോടു പോരാടിയത്‌. അതെല്ലാം പെട്ടെന്നു വിസ്‌മരിക്കാന്‍ ഇന്ദിരാഗാന്ധിക്ക്‌ എങ്ങനെ കഴിഞ്ഞെന്നറിയില്ല. സുവര്‍ണക്ഷേത്രത്തില്‍ പട്ടാളം പ്രവേശിക്കുകയില്ലെന്ന്‌ അന്നത്തെ സിക്കുകാരനായ രാഷ്‌ട്രപതി സെയില്‍ സിംഗിന്‌ ഇന്ദിരാഗാന്ധി ഉറപ്പു നല്‍കിയിരുന്നതുമാണ്‌. പക്ഷേ, രാജ്യത്തെ മൂന്നു സേനാവിഭാഗങ്ങളുടേയും സര്‍വസൈന്യാധിപന്‍ കൂടിയായ സെയില്‍സിംഗിനെ അറിയിക്കാതെയാണു ജൂണ്‍ മൂന്നിനു രാത്രി സുവര്‍ണക്ഷേത്രത്തില്‍ കയറി ഇന്ത്യന്‍ പട്ടാളം വെടിവയ്‌പാരംഭിച്ചത്‌. ഗുരു അര്‍ജുന്‍ ദേവിന്റെ രക്‌തസാക്ഷിത്വം ആചരിക്കുന്ന പുണ്യദിനമായിരുന്നതുകൊണ്ടു ക്ഷേത്രത്തില്‍ അപ്പോള്‍ നിരപരാധികളായ നിരവധി തീര്‍ഥാടകരുമുണ്ടായിരുന്നു. അവരില്‍ പലരും ഈ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. ചരിത്രം മാപ്പു നല്‍കാത്ത ഈ സൈനിക നടപടികള്‍ക്കു പറയാന്‍ ഇന്ദിരാഗാന്ധിക്കു ന്യായങ്ങളുണ്ടായിരുന്നു. സ്വതന്ത്ര ഖലിസ്‌ഥാന്‍ വാദമുന്നയിച്ച ജര്‍ണയില്‍ സിംഗ്‌ എന്ന തീവ്ര സിക്കുനേതാവ്‌ ആയുധങ്ങളോടെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരിപ്പുണ്ടെന്നും തീവ്രവാദികളെ തുരത്താനും ആയുധം കണ്ടെടുക്കാനും ക്ഷേത്രത്തിനകത്തെ സൈനിക നടപടി അനിവാര്യമായിരുന്നു എന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ ന്യായീകരണം.

ആരാണ്‌ ഈ ഭിന്ദ്രന്‍വാലയെ വളര്‍ത്തിയെടുത്തതെന്ന ചോദ്യമുയര്‍ന്നാല്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരിക ഇന്ദിരാഗാന്ധി മാത്രമാണ്‌. മറ്റു പാര്‍ട്ടികളില്‍ പിളര്‍പ്പു സൃഷ്‌ടിച്ചു രാഷ്‌ട്രീയ ലാഭമുണ്ടാക്കുക എന്ന സ്‌ഥിരം ഗൂഢ തന്ത്രത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധിയാണു സിക്കുകാരുടെ ശിരോമണി അകാലിദള്‍ പാര്‍ട്ടിയെ പിളര്‍ക്കാന്‍ മുമ്പു കോണ്‍ഗ്രസുകാരനായിരുന്ന ഭിന്ദ്രന്‍വാലയെ തീവ്രവാദ നേതാവായി രംഗത്തു കൊണ്ടുവന്നത്‌. അകാലിദള്‍ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടു വലിയ ലോറിയില്‍ യന്ത്രത്തോക്കുകള്‍ നീട്ടിപ്പിടിച്ചുകൊണ്ടു നില്‍ക്കുന്ന അംഗരക്ഷകരുടെ നടുവില്‍ ഭിന്ദ്രന്‍വാലയെ ഉപവിഷ്‌ടനാക്കി ന്യൂഡല്‍ഹിയിലൂടെ എഴുന്നള്ളിക്കുന്നതു ഞാന്‍ തന്നെ കണ്ടിട്ടുണ്ട്‌. അതിനെല്ലാം അനുമതി കൊടുത്തതു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.

അങ്ങനെ അകാലിദളിനെ ബലഹീനമാക്കിക്കൊണ്ടു വളര്‍ന്ന ഭിന്ദ്രന്‍വാല ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം കുടം തുറന്നുവിട്ട ഭൂതമായി മാറി. തനിക്കു സിക്കു പിന്തുണ ലഭിച്ചു എന്നു ബോധ്യമായപ്പോള്‍ ഭിന്ദ്രന്‍വാല സ്വതന്ത്ര സിക്ക്‌ രാഷ്‌ട്രവാദം ഉന്നയിച്ചു. അങ്ങനെയുള്ള ഭിന്ദ്രന്‍വാലയും അനുയായികളും ആയുധങ്ങള്‍ സംഭരിച്ചുകൊണ്ട്‌ സുവര്‍ണക്ഷേത്രത്തില്‍ അഭയം തേടിയെങ്കില്‍ അതിനുള്ള മാര്‍ഗം ഒരു പുണ്യദിനത്തില്‍ പട്ടാളം ആ ക്ഷേത്രം ആക്രമിക്കുകയായിരുന്നില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിനാണ്‌ ആദ്യം ശ്രമിക്കേണ്ടത്‌. അല്ലെങ്കില്‍ സുവര്‍ണക്ഷേത്രത്തിനു സൈനികവലയം സൃഷ്‌ടിച്ചു ദിവസങ്ങള്‍ കൊണ്ടു തീവ്രവാദികളെ പുറത്തു ചാടിക്കാനും കഴിയുമായിരുന്നു. ഒന്നാമത്‌, സദാ തുറന്നിടുന്ന, ആര്‍ക്കും പ്രവേശനമുള്ള, അതിവിസ്‌തൃതമായ സുവര്‍ണക്ഷേത്രത്തില്‍ ആയുധശേഖരണം നടക്കുന്നു എന്ന്‌ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ അതു രഹസ്യാന്വേഷണ വകുപ്പിന്റെ ദയനീയ പരാജയമാണ്‌. കണക്കുകൂട്ടലൊക്കെ പിഴച്ചതു കാരണം എല്ലാം മുന്‍കൂട്ടി ഇന്ദിരാഗാന്ധി തീരുമാനിച്ചിരുന്നതാണെന്നു വ്യക്‌തം. എന്നു മാത്രമല്ല ഇന്ത്യന്‍ പട്ടാളം സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ ആക്രമണം നീചമായിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ വെടിയുണ്ടയേല്‍ക്കാത്ത ഒരു പുണ്യ മേഖലയും ക്ഷേത്രത്തിലുണ്ടായിരുന്നില്ല. ക്ഷേത്രപീഠത്തില്‍ വച്ചിരുന്ന സിക്കുകാരുടെ ആരാധനാവസ്‌തുവായ കൂറ്റന്‍ ഗുരുഗ്രന്ഥത്തില്‍ തുളച്ചുകയറിയ കൂറ്റന്‍ ബുള്ളറ്റ്‌ വിശ്വാസികളുടെ ഹൃദയത്തിലാണു തറച്ചത്‌. അതു വര്‍ഷങ്ങളായി ക്ഷേത്രത്തിലെ ഗുരുഗ്രന്ഥത്തില്‍ നിലനിര്‍ത്തിയിരിക്കുന്നതു ഞാന്‍ നേരില്‍ കണ്ടിട്ടുമുണ്ട്‌. സിക്കുകാര്‍ക്കു ഹൃദയവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണിത്‌.

അങ്ങനെ വ്രണപ്പെട്ട വികാരവുമായി കഴിഞ്ഞ സിക്കുകാരുടെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകുമെന്ന്‌ ഇന്ദിരാഗാന്ധിക്കു പൂര്‍ണ ബോധ്യമുണ്ടായിരുന്നു. എന്നു മാത്രമല്ല ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലെ അംഗരക്ഷകരില്‍ നിന്നു സിക്കു രക്ഷാഭടന്മാരെ നീക്കം ചെയ്യണമെന്ന്‌ ആഭ്യന്തരവകുപ്പു സെക്രട്ടറി സോമയ്യയും ഇന്ദിരാഗാന്ധിയോട്‌ ആവശ്യപ്പെട്ടതാണ്‌. എന്നു മാത്രമല്ല അതുസംബന്ധിച്ച്‌ ആഭ്യന്തരവകുപ്പ്‌ ഒരു ഓര്‍ഡറും ഇറക്കിയതാണ്‌. പക്ഷേ, അത്‌ ഇന്ദിരാഗാന്ധി ഫയലില്‍ വച്ചു. എന്നിട്ട്‌ സിക്കുകാരെത്തന്നെ അംഗരക്ഷരാക്കി നിര്‍ത്തി. താന്‍ എല്ലാ ജനങ്ങള്‍ക്കും പ്രിയങ്കരിയാണെന്നു സ്‌ഥാപിക്കാനുള്ള മൂഢ ശ്രമമാണ്‌ ഇന്ദിര നടത്തിയത്‌. അതിന്റെ അന്തിമ ഫലമായിരുന്നു ഒക്‌ടോബര്‍ 31-നു രാവിലെ ഔദ്യോഗിക വസതിയില്‍ വച്ചു സബ്‌ ഇന്‍സ്‌പെക്‌ടര്‍ ബിയാന്ത്‌ സിംഗും ഗാര്‍ഡ്‌ സത്‌വന്ത്‌ സിംഗും കൈത്തോക്കും യന്ത്രത്തോക്കും ഉപയോഗിച്ച്‌ ഇന്ദിരാഗാന്ധിയെ വെടിവച്ചു വീഴ്‌ത്തിയത്‌.

പിന്നീട്‌ ഡല്‍ഹി നഗരം കണ്ടതു പൈശാചികമായ സിക്കു കശാപ്പായിരുന്നു. സ്‌ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ മൂവായിരത്തോളം സിക്കുകാരെ ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഹിന്ദു മതഭ്രാന്തന്മാരുടെ സഹായത്തോടെ കശാപ്പു ചെയ്‌തു. കോണ്‍ഗ്രസുകാരുമായി ആര്‍.എസ്‌.എസുകാരും ആ കശാപ്പിനു കൈകോര്‍ത്തു എന്നായിരുന്നു ആരോപണം. ഭാര്യയുടേയും മക്കളുടേയും സാന്നിധ്യത്തില്‍ പല സിക്കുകാരേയും കോണ്‍ഗ്രസുകാര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു ചാമ്പലാക്കുകയായിരുന്നു. പുതിയതായി അധികാരമേറ്റ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി എല്ലാത്തിനും മൗനസാക്ഷിയായി നിന്നുകൊടുത്തു.

സിക്കുകാരായ രണ്ടു പോലീസുകാര്‍ നടത്തിയ കൊലപാതകത്തിന്‌ ആയിരക്കണക്കിനു സിക്കുകാരെ കൊന്നൊടുക്കിയെന്നതു മനഃസാക്ഷിയുള്ള ഇന്ത്യാക്കാര്‍ക്കു പൊറുക്കാനാവാത്ത പാതകമായിരുന്നു. ആ കശാപ്പിന്റെ ഫലമായി കോണ്‍ഗ്രസിന്‌ അടുത്ത തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം കിട്ടിയെന്നതു ശരിതന്നെ. വിധിയുടെ ക്രൂരതയെന്നോണം രാജീവ്‌ ഗാന്ധിയും വധിക്കപ്പെട്ടു എന്നതാണു പിന്നീട്‌ ഇന്ത്യ കണ്ടത്‌. ഏതായാലും സിക്കുകാരുടെ കൂട്ട കശാപ്പിനെ തുടര്‍ന്നു പഞ്ചാബ്‌ കലാപകലുഷിതമായി. സിക്കു തീവ്രവാദ പ്രവര്‍ത്തനത്തിനിടയില്‍ എത്രയോ നിരപരാധികള്‍ പഞ്ചാബില്‍ കൊല്ലപ്പെട്ടു. പക്ഷേ, എല്ലാം പൊറുക്കാനുള്ള സിക്കുകാരുടെ മനോഗതി ഒടുവില്‍ പഞ്ചാബിനെ സാധാരണ നിലയിലേക്കു തിരിച്ചു കൊണ്ടുവന്നു. ഇന്ദിര ചെയ്‌ത തെറ്റിനു നരസിംഹറാവു മുതല്‍ വാജ്‌പേയി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും രാജീവിന്റെ വിധവ സോണിയാഗാന്ധിയും അമൃതസറില്‍ ചെന്നു സിക്കു ജനതയോടു പരസ്യമായി ക്ഷമാപണം നടത്തി. ഒടുവില്‍ കോണ്‍ഗ്രസിനെ പഞ്ചാബില്‍ സിക്കുകാര്‍ അധികാരത്തില്‍ തിരിച്ചു കൊണ്ടുവന്നു.എന്നുമാത്രമല്ല സിക്ക്‌ ജനതയെ പ്രീണിപ്പിക്കാനും വീണ്ടും വിശ്വാസത്തിലെടുക്കാനും രണ്ടുതവണയാണ്‌ സിക്കുകാരനായ ഡോക്‌ടര്‍ മന്‍മോഹന്‍ സിംഗിനെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധി പ്രധാനമന്ത്രിപദത്തിലെത്തിച്ചത്‌. അത്രയും ഭാഗ്യം.ഇവിടെയാണ്‌ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആദ്യമായി അഴിമതി സ്‌ഥാപനവല്‍ക്കരിച്ചതു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്ന യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍ ചരിത്രത്തിന്റെ പുനരെഴുത്ത്‌ അനിവാര്യമാണെന്നു വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നത്‌.

Monday, October 5, 2009

ചെങ്ങറ: ഒരേക്കര്‍ വരെ ഭൂമിയും വീടും; സമരം ‘ഒത്തുതീര്‍ന്നു‍’

05/10/2009
തിരുവനന്തപുരം: കൃഷി ഭൂമി ആവശ്യപ്പെട്ട്‌ ചെങ്ങറ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ സാധുജന വിമോചന സമിതി രണ്ടു വര്‍ഷത്തിലേറെയായി നടത്തിവന്നിരുന്ന സമരം സാങ്കേതികമായി അവസാനിപ്പിച്ചു. സമരക്കാര്‍ക്ക്‌ ഭൂമിയും വീടും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്‌. മൂന്നു മാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും ഭൂമി നല്‍കുക.

ചെങ്ങറ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ്‌ സമരസമതിക്കാര്‍ക്ക്‌ വീടും ഭൂമിയും നല്‍കുക. പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ക്ക്‌ ഒരേക്കര്‍ ഭൂമിയും പട്ടിക ജാതിയില്‍ പെട്ടവര്‍ക്ക്‌ അരയേക്കര്‍ ഭൂമിയും നല്‍കും. സമരം നടത്തുന്ന 1,738 കുടുംബങ്ങള്‍ക്കും ഭൂമിക്ക്‌ അര്‍ഹതയുണ്ട്‌. ഇവരില്‍ ഭൂമിയില്ലാത്ത 1,432 കുടുംബങ്ങള്‍ക്ക്‌ 25 സെന്റ്‌ ഭൂമിയും വീടും നല്‍കും. വീടു വയ്‌ക്കാന്‍ 75,000 രൂപ നല്‍കും. പട്ടിക വര്‍ഗക്കാര്‍ക്ക്‌ വീടുവയ്‌ക്കാന്‍ ഒന്നേകാല്‍ ലക്ഷം രൂപയും പട്ടികജാതിക്കാര്‍ക്ക്‌ വീടു വയ്‌ക്കാന്‍ ഒരു രൂപയും നല്‍കും. അഞ്ചു സെന്റ്‌ ഭൂമിയില്‍ താഴെയുള്ളവര്‍ക്ക്‌ വീടു വയ്‌ക്കുന്നതിന്‌ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയാല്‍ മുന്‍ഗണന നല്‍കും. ആറര സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക്‌ ആനുകൂല്യം ലഭ്യമല്ല.

മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ അധ്യക്ഷകതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, വനം-റവന്യൂ-പിന്നാക്ക ക്ഷേമമന്ത്രിമാരും സാധുജന സമിതി നേതാവ്‌ ളാഹ ഗോപാലന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു.

പട്ടികജാതിക്കാര്‍ക്ക്‌ ഒരേക്കര്‍ ഭൂമി വേണമെന്ന സമര സമതിക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ ളാഹ ഗോപാലന്‍ പ്രതിഷേധം അറിയിച്ചു. 'തന്റെ പക്കല്‍ അധികാരമോ ചെങ്കോലോ ഇല്ലാത്തതില്‍ സര്‍ക്കാര്‍ വച്ചുനീട്ടുന്ന എച്ചില്‍ സ്വീകരിച്ച്‌ സമരം താന്‍ പിന്‍വലിക്കുകയാണെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകവേ ളാഹ ഗോപാലന്‍ പറഞ്ഞു. സമരം വിജയിച്ചുവെന്ന്‌ ഇതുകൊണ്ട്‌് അര്‍ഥമില്ല. പട്ടികജാതിക്കാരോട്‌ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള സമീപനം മനസ്സിലായി. എന്‍.എസ്‌.എസോ, എസ്‌.എന്‍.ഡി.പിയോ ആയിരുന്നു സമരം നടത്തുന്നതെങ്കില്‍ സര്‍ക്കാരിന്റെ മനോഭാവം ഇതാകുമായിരുന്നോ? എന്തായാലും സര്‍ക്കാര്‍ വച്ചുനീട്ടുന്ന എച്ചില്‍ സ്വീകരിച്ച്‌ സമരത്തില്‍ നിന്ന്‌ പിന്മാറുന്നു. ഭൂമി നല്‍കുന്നതനുസരിച്ച്‌ സമരഭൂമിയില്‍ നിന്ന്‌ ഒഴിഞ്ഞുകൊടുക്കുമെന്നും' ളാഹ ഗോപാലന്‍ അറിയിച്ചു.

സമരക്കാര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസ്‌ പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട്‌ സ്വീകരിക്കാമെന്ന്‌ സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി അറിയിച്ചു. സമരഭൂമിയില്‍ മരിച്ച 13 പേരുടെ കുടുംബാംങ്ങള്‍ക്ക്‌ ധനസഹായം നല്‍കുന്നത്‌ പരിഗണിക്കണം. വനത്തിനുള്ളിലുള്ള കല്ലേലിക്കാവിലെ ആരാധനാലയത്തില്‍ വിളക്കുതെളിയിക്കുന്നതിനുള്ള അവകാശം നല്‍കുന്നതു സംബന്ധിച്ച്‌ പ്രിന്‍സിപ്പല്‍ ഡി.എഫ്‌.ഒ മനോഹരനെ ചുമതലപ്പെടുത്തി. ചെങ്ങറ എസ്‌റ്റേറ്റില്‍ സര്‍വ്വേ നടത്തി അധിക ഭൂമിയുണ്ടെങ്കില്‍ പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ നലകും. ഇതിനുള്ള നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

സമരം ചെയ്‌ത എല്ലാവര്‍ക്കും ഒരേക്കര്‍ ഭൂമി നല്‍കണമെന്നാണ്‌ സര്‍ക്കാരിന്റെ ആഗ്രഹം എന്നാല്‍ ഇതിന്‌ ആവശ്യമായ ഭൂമി കേരളത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചെങ്ങറയില്‍ സര്‍മവ്വ നടത്തി മിച്ച ഭൂമി പിടിച്ചെടുക്കണമെന്നും പട്ടികജാതിക്കാര്‍ക്ക്‌ ഒരേക്കര്‍ നല്‍കണമെന്നുമുള്ള തന്റെ ആവശ്യത്തിന്‌ തടസ്സം നിനന്ത്‌ മുഖ്യമന്ത്രിയാണെന്ന്‌ ളാഹ ഗോപാലന്‍ അറിയിച്ചു. മറ്റു മന്ത്രിമാര്‍ തന്റെ ആവശ്യത്തോട്‌ അനുഭാവമായ നടപടിയാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ പട്ടികജാതിക്കാര്‍ക്ക്‌ അരയേക്കര്‍ ഭൂമി മതിയെന്ന്‌ വാശിപിടിച്ചത്‌ മുഖ്യമന്ത്രിയാണെന്നും ളാഹ ഗോപാലന്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരില്‍ നിന്നുള്ള വധഭീഷണിയേ തുടര്‍ന്നാണ്‌ ഒത്തുതീര്‍പ്പിന്‌ വഴങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമഞ്ചക്കര്‍ കൃഷി ഭൂമി വേണമെന്ന്‌ ആവശ്യപ്പെട്ട 2007 ഓഗസ്‌റ്റ് നാലിനാണ്‌ സാധുജന വിമോചന സമിതി ചെങ്ങറ എസ്‌റ്റേറ്റില്‍ സമരം തുടങ്ങിയത്‌. സമരക്കാരെ ചെങ്ങറ ഭൂമിയില്‍ നിന്ന്‌ ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ പോലീസ്‌ പലതവണ സമരഭൂമിയില്‍ എത്താന്‍ ശ്രമിച്ചെങ്കിലും സമരക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ കഴിയാതെ തിരിച്ചുപോരുകയായിരുന്നു.

Tuesday, September 8, 2009

കാബിനറ്റ്‌ രേഖകള്‍ മോഷ്‌ടിച്ചതെന്ന്‌ പി.സി. ജോര്‍ജ്‌

കോട്ടയം: ലാവ്‌ലിന്‍ കേസില്‍ കാബിനറ്റ്‌ രേഖകള്‍ പിണറായി വിജയന്‍ മോഷ്‌ടിച്ചതാണെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ രാജിവയ്‌ക്കണമെന്നും കേരളാ കോണ്‍ഗ്രസ്‌ സെക്യൂലര്‍ നേതാവ്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. പിണറായിക്ക്‌ കിട്ടിയ 387 പേജുള്ള കാബിനറ്റ്‌ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണെന്ന വാദം കളവാണ്‌. രേഖകളില്‍ അത്‌ നല്‍കിയ സംസ്‌ഥാന പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വേണുഗോപാലിന്റെ ഒപ്പ്‌ രേഖപ്പെടുത്തിയിരുന്നില്ല. കാബിനറ്റ്‌ രേഖകള്‍ മുഖ്യമന്ത്രിയുടെ കൈവശമാണ്‌ ഇരിക്കേണ്ടത്‌

കാബിനറ്റ്‌ രേഖകള്‍ നല്‍കാന്‍ വേണുഗോപാലിന്‌ അധികാരമില്ല ; ആ രേഖകള്‍ വിവരാവകാശ നിയമം വഴി ലഭിച്ചതല്ല

കോഴിക്കോട്‌: കാബിനറ്റ്‌ രേഖകളുടെ കസ്‌റ്റോഡിയന്‍ ചീഫ്‌ സെക്രട്ടറിയാണെന്നിരിക്കെ വിവരാവകാശ നിയമപ്രകാരം അവയുടെ പകര്‍പ്പു നല്‍കാന്‍ വിജിലന്‍സ്‌ വകുപ്പിന്റെ സ്‌റ്റേറ്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ടി. വേണുഗോപാലിന്‌ അധികാരമില്ലെന്നു നിയമവൃത്തങ്ങള്‍.

സി.പി.എം മുഖപത്രം ഇന്നലെ പ്രസിദ്ധീകരിച്ചതുപോലെ, വേണുഗോപാല്‍ രേഖകള്‍ നല്‍കി എന്നു വന്നാല്‍കൂടി ഈ വിധം വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളല്ല പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്‌ എന്നതിനു തെളിവുകളേറെ.

സെപ്‌തംബര്‍ 5 ശനിയാഴ്‌ചയാണ്‌ പിണറായി സുപ്രീം കോടതിയില്‍ ഹാജരാക്കിയ കാബിനറ്റ്‌ രഹസ്യരേഖകളുടെ പകര്‍പ്പ്‌ സഹിതം 'രേഖചോര്‍ച്ച' സംബന്ധിച്ച്‌ 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. അതടക്കം ലഭിച്ച രേഖകളിലൊന്നിലും ഇവ വിവരാവകാശ നിയമമനുസരിച്ച്‌ നല്‍കിയതാണെന്നു രേഖപ്പെടുത്തിയിട്ടില്ല.

നിയമമനുസരിച്ച്‌ വിതരണം ചെയ്യുന്ന പകര്‍പ്പുകളിലെല്ലാം ഇതു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ അനുവദിച്ചതാണെന്നു ഫയല്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തി ബന്ധപ്പെട്ട പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഒപ്പും മുദ്രയും പതിച്ചിരിക്കണം. പിണറായി സുപ്രീം കോടതിയില്‍ എത്തിച്ചവയൊഴിച്ച്‌ നിയമം നടപ്പായശേഷം കേരളത്തില്‍ വിതരണം ചെയ്‌ത എല്ലാ പകര്‍പ്പുകളിലും ഈ അടയാളപ്പെടുത്തല്‍ കാണാം. അതുകൊണ്ടു തന്നെ പിണറായി സമര്‍പ്പിച്ച കാബിനറ്റ്‌ രേഖകള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതാണെന്നുവ്യക്‌തം.

രേഖകള്‍ വിവരാവകാശ പ്രകാരം ലഭിച്ചതായിരുന്നുവെങ്കില്‍ അക്കാര്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലും പിണറായി വ്യക്‌തമാക്കേണ്ടതായിരുന്നു. ലാവ്‌ലിന്‍ അഴിമതിക്കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഏഴാംപ്രതി എന്ന നിലയില്‍ പിണറായി നല്‍കിയ റിട്ടില്‍ കാബിനറ്റ്‌ രേഖകള്‍ ശരിപകര്‍പ്പാണെന്നല്ലാതെ അവ നിയമാനുസൃതം ലഭിച്ചതാണെന്ന്‌ ഒരിടത്തും പറയുന്നില്ല. ആയിരത്തിലധികം പേജ്‌ വരുന്ന റിട്ട്‌ ഹര്‍ജിയില്‍ അറുനൂറോളം പേജുകളും വിവിധ സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പാണ്‌. വിവരാവകാശ നിയമമനുസരിച്ചു ലഭിക്കേണ്ടതും അല്ലാത്തതുമായ പകര്‍പ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്‌.

387 പേജ്‌ സര്‍ക്കാര്‍ രേഖകള്‍ ലഭിക്കാനുള്ള ഫീസായ 774 രൂപ അടച്ചാല്‍ 500 ലധികം വരുന്ന സര്‍ക്കാര്‍ രേഖകളുടെ പേജുകള്‍ എങ്ങനെയാണു ലഭിക്കുക എന്നതു ദുരൂഹമാണ്‌.

നല്‍കാന്‍ പാടില്ലെന്നു വിവരാവകാശ നിയമത്തില്‍ പോലും വ്യവസ്‌ഥ ചെയ്യപ്പെട്ട രേഖകള്‍ പിണറായിക്ക്‌ എങ്ങനെ ലഭിച്ചു എന്നത്‌ ദുരൂഹമായി തുടരുന്നു.

സാധാരണ നിലയില്‍ കാബിനറ്റ്‌ തീരുമാനങ്ങളും ബന്ധപ്പെട്ട കാബിനറ്റ്‌ രേഖകളും വിവരാവകാശത്തിന്‍ കീഴില്‍ ലഭിക്കുകയില്ല. കഴിഞ്ഞ മേയ്‌ 6-ന്റെ കാബിനറ്റ്‌ രേഖകളും അതുമായി ബന്ധപ്പെട്ട്‌ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ആശയവിനിമയ രേഖകളും ആവശ്യപ്പെട്ട്‌ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഡി.ബി. ബിനു രാജ്‌ഭവന്‍ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ ജൂണ്‍ 11നു അപേക്ഷ നല്‍കിയിരുന്നു. ജൂണ്‍ 15 നു രാജ്‌ഭവന്‍ നല്‍കിയ മറുപടിയില്‍ വിവരാവകാശ നിയമത്തിലെ വകുപ്പ്‌ 8-1(എച്ച്‌) പ്രകാരം രേഖകള്‍ നല്‍കാനാവില്ലെന്നാണു വ്യക്‌തമാക്കിയത്‌. നിയമാനുസൃതം ചെയ്യാന്‍ പാടില്ലെന്നു ഗവര്‍ണറുടെ ഓഫീസ്‌ പറയുന്ന കാര്യമാണു വിജിലന്‍സിന്റെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചെയ്‌തു എന്ന്‌ വരുത്തിവച്ചിരിക്കുന്നത്‌. ടി. വേണുഗോപാല്‍ ഇങ്ങനെ രേഖകള്‍ നല്‍കിയിരുന്നുവെങ്കില്‍ അക്കാര്യം വെളിപ്പെടുത്താന്‍ ദിവസങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടിവന്നത്‌ എന്തുകൊണ്ടെന്നതും ദുരൂഹമാണ്‌.

കാബിനറ്റ്‌ തീരുമാനങ്ങള്‍ ഗവര്‍ണറുമായി കൈമാറ്റം ചെയ്യുന്നത്‌ മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കിലും രേഖകകളുടെ സൂക്ഷിപ്പുചുമതല ചീഫ്‌ സെക്രട്ടറിക്കാണ്‌. അതുകൊണ്ടുതന്നെ ഏതു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ അപേക്ഷ സമര്‍പ്പിച്ചാലും വിവരാവകാശ നിയമം വകുപ്പ്‌ 6-ല്‍ മൂന്ന്‌ പ്രകാരം അതു മുഖ്യമന്ത്രിയുടെയോ ചീഫ്‌ സെക്രട്ടറിയുടെയോ ഓഫീസിലേക്കാണ്‌ അയയ്‌ക്കേണ്ടത്‌. അത്തരം ഒരു ബന്ധപ്പെടലും നടത്താതെ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിലിരിക്കുന്ന രേഖകകളുടെ പകര്‍പ്പ്‌ നാലു ദിവസം കൊണ്ടു പിണറായിക്കു നല്‍കാന്‍ രേഖകളടങ്ങുന്ന ഫയല്‍ എങ്ങനെ വിജിലന്‍സ്‌ വകുപ്പിലെത്തി ?

മേയ്‌ ആറിന്റെ കാബിനറ്റ്‌ രേഖകളുടെ പകര്‍പ്പ്‌ ആവശ്യപ്പെട്ടുള്ള മൂന്ന്‌ അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചതായാണു വിവരം. പൊതുഭരണവകുപ്പിലെ സ്‌റ്റേറ്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ്‌ ഈ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്‌. നിയമവകുപ്പിന്റെ ശിപാര്‍ശക്കയച്ച ഈ അപേക്ഷകളില്‍ രേഖകള്‍ നല്‍കേണ്ടതില്ലെന്ന നിയമോപദേശമാണു ലഭിച്ചത്‌. കാബിനറ്റ്‌ രേഖകള്‍ നല്‍കേണ്ടതില്ലെന്നു നിയമത്തില്‍ അനുശാസിച്ചിട്ടും അതേക്കുറിച്ചും ഒരു സംശയം പോലും ഉന്നയിക്കാതെ ടി. വേണുഗോപാലന്‍ അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ വരാത്ത രഹസ്യരേഖകളുടെ പകര്‍പ്പുനല്‍കാന്‍ തയാറായതെങ്ങനെ ?

രേഖകള്‍ സൂക്ഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപേക്ഷിക്കാതെ കാബിനറ്റ്‌ രേഖ ഒരു നിലയ്‌ക്കും എത്താനിടയില്ലാത്ത വിജിലന്‍സ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കു തന്നെ പിണറായി അപേക്ഷ സമര്‍പ്പിച്ചതിലും അസ്വാഭാവികതയുണ്ട്‌. ഗവര്‍ണറുടെ ഓഫീസ്‌ അനുവദിച്ചു എന്നു പാര്‍ട്ടിപത്രം പറയുന്ന രേഖകളുടെ കാര്യത്തിലും അവ്യക്‌തതയുണ്ട്‌.

ടി. വേണുഗോപാലിന്റേതുപോലെ ഉണ്ടാക്കിയെടുത്ത ഒരു രേഖ ഗവര്‍ണറുടെ പി.ഐ.ഒ. സജീവന്റെ പേരിലും പരസ്യപ്പെടുത്താനില്ലെങ്കില്‍ ആ രേഖകളെങ്കിലും ചോര്‍ത്തിയതാണെന്നു ജനങ്ങളോടു സമ്മതിക്കേണ്ടിവരും.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാടുകളടക്കം കാബിനറ്റ്‌ രേഖകള്‍ നിയമാനുസൃതമായല്ല വിജിലന്‍സ്‌ കൈക്കലാക്കിയതെന്നാണ്‌ 'മംഗള'ത്തിന്റെ വെളിപ്പെടുത്തല്‍.

ഹരിദാസന്‍ പാലയില്‍

Wednesday, June 17, 2009

സ്‌മാര്‍ട്‌ സിറ്റി: സ്വതന്ത്രാവകാശ ഭൂമിയില്‍ വില്‍പനാവകാശം നല്‍കില്ല

18-june -2009
കൊച്ചി: സ്‌മാര്‍ട്‌ സിറ്റിക്കു വിട്ടുകൊടുക്കുന്ന സ്വതന്ത്രാവകാശ (ഫ്രീഹോള്‍ഡ്‌) ഭൂമിയില്‍ വില്‍പനാവകാശം നല്‍കില്ല. ആകെയുളള 246 ഏക്കറില്‍ 12 ശതമാനം ഭൂമിയാണ്‌ സ്‌മാര്‍ട്‌ സിറ്റി കമ്പനിക്ക്‌ സ്വതന്ത്ര വിനിയോഗ അവകാശമായി നല്‍കേണ്ടത്‌. പൂര്‍ണാവകാശം നല്‍കുമ്പോള്‍തന്നെ ഭാവിയില്‍ കൈമാറ്റം ചെയ്യപ്പെടരുതെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇതോടെ സ്വതന്ത്രാവകാശ ഭൂമി സംബന്ധിച്ചു സര്‍ക്കാരും ടീകോമും തമ്മിലുള്ള തര്‍ക്കത്തിനു വിരാമമായേക്കും.

30 ഏക്കര്‍ സ്വതന്ത്രാവകാശ ഭൂമി എപ്പോള്‍, എങ്ങനെ വിട്ടുകൊടുക്കും എന്നതു സംബന്ധിച്ചു കരാര്‍ രൂപരേഖയില്‍ (ഫ്രെയിം വര്‍ക്ക്‌ എഗ്രിമെന്റ്‌) വ്യക്‌തമായി പറയുന്നില്ല. 26 ശതമാനം ഓഹരി മാത്രമുളള സര്‍ക്കാരിന്റെ എതിര്‍പ്പു മറികടന്ന്‌ ടീകോമിനു ഭൂമി വില്‍ക്കാന്‍ കഴിയുമോ എന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യം അടുത്തയാഴ്‌ച ടീകോം അധികൃതരുമായി നടത്തുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉന്നയിക്കും.

സ്വതന്ത്രാവകാശ ഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തില്‍ രേഖാമൂലമുളള ഉറപ്പു നല്‍കണമെന്ന ടീകോമിന്റെ ആവശ്യമാണ്‌ വിവാദങ്ങള്‍ക്കു തുടക്കമിട്ടത്‌. മാസ്‌റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായാല്‍ ഭൂമി വിട്ടുകൊടുക്കണമെന്നല്ലാതെ മറ്റൊന്നും കരാറില്‍ വിശദമല്ല. ഇതുമൂലമാണ്‌ കൂടുതല്‍ ചര്‍ച്ച വേണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌.

ടീകോം ചൂണ്ടിക്കാട്ടുന്ന പ്ലോട്ടുകള്‍ സ്വതന്ത്രാവകാശമായി നല്‍കണമെന്നാണു കരാര്‍. ഈ ഭൂമി സെസിന്‌ അകത്തു വേണോ, പുറത്തു വേണോ എന്ന കാര്യത്തിലാണ്‌ പരിഹാരമുണ്ടാക്കേണ്ടത്‌.

കരടുകരാര്‍ 2007 മേയില്‍ ഒപ്പുവച്ചശേഷം സെസ്‌ നിയമങ്ങളില്‍വന്ന മാറ്റങ്ങള്‍ക്കനുസരിച്ചു ഭേദഗതി വരുത്തണം. പുതിയ കേന്ദ്ര സെസ്‌ നിയമപ്രകാരം സെസിനുളളില്‍ ഉടമസ്‌ഥാവകാശം അനുവദിക്കില്ല. അതുകൊണ്ടാണ്‌ സെസ്‌ വിജ്‌ഞാപനത്തിനു മുമ്പ്‌ സ്വതന്ത്രാവകാശ ഭൂമി വിട്ടുകിട്ടണമെന്ന്‌ ടീകോം ആവശ്യപ്പെടുന്നത്‌. സ്‌മാര്‍ട്‌ സിറ്റി പ്രദേശം 133, 100, 13 ഏക്കര്‍ വീതമുളള മൂന്നു പ്ലോട്ടുകളാണ്‌. പുതിയ നിയമപ്രകാരം 25 ഏക്കറില്‍ താഴെയുളള ഭൂഭാഗത്തിന്‌ സെസ്‌ ലഭിക്കാത്തതിനാല്‍ 13 ഏക്കറിന്റെ കാര്യത്തില്‍ പ്രതിവിധി ആലോചിക്കേണ്ടതുണ്ട്‌. ഫ്രെയിം വര്‍ക്ക്‌ എഗ്രിമെന്റനുസരിച്ച്‌ 246 ഏക്കറും സെസാണ്‌. അതില്‍പ്പെടുന്ന 13 ഏക്കര്‍ സെസില്‍നിന്നൊഴിവാക്കണമെങ്കില്‍ ടീകോമുമായി പുതിയ ധാരണ വേണം.

ആദ്യം ഒമ്പതു ശതമാനം ഭൂമി സ്വതന്ത്രാവകാശമായി നല്‍കാനായിരുന്നു തീരുമാനം. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ്‌ 12 ശതമാനമാക്കിയത്‌. കമ്പനി നിയമപ്രകാരം ഒമ്പതു ശതമാനത്തിനുമേല്‍ കമ്പനിയുടെ വസ്‌തുവക വില്‍ക്കണമെങ്കില്‍ ഓഹരിയുടമകള്‍ക്ക്‌ എതിര്‍ നോട്ടീസ്‌ നല്‍കാം.

കരാര്‍ പാലിക്കുന്നതില്‍ ടീകോം വീഴ്‌ചവരുത്തിയാല്‍ ഈ നിയമം ഉപയോഗിക്കാനാവും. മൊത്തം സ്വതന്ത്രാവകാശ ഭൂമിയും സെസില്‍നിന്ന്‌ ഒഴിവാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ വിട്ടുവീഴ്‌ച ചെയ്‌തേക്കും. ക്രയവിക്രയാധികാരം നിയന്ത്രിച്ചു കൊണ്ടായിരിക്കും അത്‌ അംഗീകരിക്കുക.

ജെബി പോള്‍

Wednesday, June 10, 2009

കരാറിനുശേഷം പിണറായിക്ക്‌ നൂറിലേറെ വിദേശയാത്ര

കൊച്ചി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ ഇടപാടിനു ശേഷം പിണറായി വിജയന്‍ സിംഗപ്പൂരിലേക്കും ദുബായിലേക്കും നൂറിലേറെ യാത്രകള്‍ നടത്തിയെന്നു സി.ബി.ഐക്കു സൂചന ലഭിച്ചു. യാത്രകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്‌. സിംഗപ്പൂരിലാണു ലാവ്‌ലിന്‍ ഇടപാടിന്റെ ഗൂഢാലോചന നടന്നതെന്ന നിഗമനത്തിലാണ്‌ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്‌.

മലബാര്‍ മേഖലയിലെ ബിസിനസ്‌ രാജാവായ ഒരു എം.പിയുമായുള്ള ബന്ധത്തിന്റെ പേരിലാണ്‌ ദുബായിലേക്കുള്ള യാത്രകള്‍. സി.പി.എം. രാഷ്‌ട്രീയത്തില്‍ ഇടപെട്ട വിവാദനായകനായ മറ്റൊരു ബിസിനസുകാരനുമായുള്ള ബന്ധമാണു സിംഗപ്പുര്‍ യാത്രകള്‍ക്കു പിന്നിലെന്നും അന്വേഷണസംഘം സംശയിക്കുന്നു.

1997 മുതല്‍ 2006 വരെയാണു വിദേശയാത്രകളില്‍ ഏറെയും.

കുടുംബസമേതമുള്ള യാത്രകളും ഇതില്‍പ്പെടും. കൂടുതല്‍ വിമാനയാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യയാത്രകള്‍വരെ സി.പി.എം. സംസ്‌ഥാന സെക്രട്ടറിക്ക്‌ എയര്‍ലൈന്‍സുകാര്‍ നല്‍കിയിരുന്നതായി സൂചനയുണ്ട്‌.

സിംഗപ്പൂരിലെ സിറ്റി ബാങ്ക്‌ വഴി ലാവ്‌ലിന്റെ പണമിടപാടു നടന്നതായി സി.ബി.ഐ. സംശയിക്കുന്നുണ്ടെങ്കിലും അതിനു സ്‌ഥിരീകരണമില്ല. ഇടപാടുകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ബാങ്കാണു സിംഗപ്പൂരിലേത്‌. വിവാദത്തേത്തുടര്‍ന്നു പിണറായി വിജയന്റെ ഉറ്റബന്ധുവിന്റെ പേരില്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തിച്ചിരുന്നതായി ആരോപിക്കപ്പെട്ട കയറ്റുമതിസ്‌ഥാപനം അടച്ചുപൂട്ടിയിരിക്കുകയാണ്‌.

ലാവ്‌ലിന്‍ ഗൂഢാലോചനയ്‌ക്കു വേദിയായെന്നു സി.ബി.ഐ. സംശയിക്കുന്ന സിംഗപ്പൂരിലേക്കുള്ള പിണറായിയുടെ യാത്രാരേഖകള്‍ ശേഖരിച്ചുവരികയാണ്‌ അന്വേഷണസംഘം.

കരാര്‍ നടപ്പാക്കുന്നതില്‍ പിണറായി അസാധാരണമായ തിടുക്കം കാട്ടിയതു വ്യക്‌തിപരമായ നേട്ടങ്ങള്‍ക്കാണെന്നു സി.ബി.ഐക്കു സ്‌ഥാപിക്കേണ്ടിവരും. അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ത്തന്നെ കേസ്‌ ഉള്‍ക്കൊള്ളിക്കാന്‍ കഴിയണം. കരാര്‍വഴി സംസ്‌ഥാനത്തിനു നഷ്‌ടമുണ്ടായി എന്ന ഒറ്റക്കാരണത്താല്‍ വകുപ്പുമന്ത്രിയെ കേസില്‍ പൂര്‍ണമായി കുടുക്കാന്‍ കഴിയില്ല.

കരാര്‍ വ്യക്‌തിപരമായ നേട്ടങ്ങള്‍ക്ക്‌ ഉപയോഗിച്ചെന്നും അതുവഴി സംസ്‌ഥാനത്തിനു നഷ്‌ടമുണ്ടായെന്നുമാണു സി.ബി.ഐക്കു സ്‌ഥാപിക്കേണ്ടത്‌. പാര്‍ട്ടി ചാനല്‍ തുടങ്ങുന്നതിനു മുമ്പ്‌ ഉത്തരേന്ത്യയിലെ ഒരു ഉന്നതനേതാവിന്റെ കാനഡയിലുള്ള മക്കള്‍ കരാറിന്‌ ഇടനിലക്കാരായി നിലകൊണ്ടുവെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

ഇടപാടുവഴി ലഭിച്ച കോടികളില്‍ ഒരു പങ്ക്‌ പാര്‍ട്ടിനേതൃത്വത്തില്‍ പലര്‍ക്കായി പങ്കുവയ്‌ക്കപ്പെട്ടുവെന്ന ആക്ഷേപവും പി.ബിയുടെ മൗനത്തിന്റെ അര്‍ത്ഥമായി കാണുന്നവരുണ്ട്‌.

രാജു പോള്‍

Thursday, May 21, 2009

സ്വതന്ത്രാവകാശഭൂമി നല്‍കിയാല്‍ സ്‌മാര്‍ട്‌ സിറ്റി: ടീകോം

22-may-2009
കൊച്ചി: സ്വതന്ത്രാവകാശ ഭൂമി എപ്പോള്‍, എങ്ങനെ വിട്ടുനല്‍കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചാല്‍ സ്‌മാര്‍ട്‌ സിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തയാറാണെന്ന്‌ ദുബായ്‌ ടീകോം കമ്പനി സര്‍ക്കാരിനെ അറിയിച്ചു.

ഇക്കാര്യത്തില്‍ തീരുമാനമായാല്‍ പാട്ടക്കരാര്‍ രജിസ്‌റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയു ളള കാര്യങ്ങള്‍ക്കായി കേരളത്തിലെത്താമെന്നും അവര്‍ കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. മൊത്തം ഭൂമിയുടെ 12 ശതമാനം സ്വതന്ത്രാവകാശമായി നല്‍കണമെന്നാണ്‌ കരാര്‍ രൂപരേഖയില്‍ (ഫ്രെയിംവര്‍ക്ക്‌ എഗ്രിമെന്റ്‌) പറയുന്നത്‌. ഇതില്‍നിന്നു തങ്ങള്‍ അല്‍പം പോലും വ്യതിചലിച്ചിട്ടില്ലെന്നും ഉറപ്പ്‌ വേണമെന്നതു കരാര്‍ ലംഘനമല്ലെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌.

പദ്ധതിക്കു തടസമുണ്ടാകാത്തവിധം സ്വതന്ത്രാവകാശ ഭൂമി (ഫ്രീഹോള്‍ഡ്‌ ലാന്‍ഡ്‌) പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിരോധമില്ലെന്ന സര്‍ക്കാരിന്റെ കത്തിനു മറുപടിയായിട്ടാണ്‌ ടീകോമിന്റെ കത്ത്‌. വ്യക്‌തമായ മറുപടി ലഭിച്ചാല്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട്‌ ചര്‍ച്ച നടത്താനാണ്‌ ആലോചിക്കുന്നത്‌. പണക്കുറവല്ല കാരണമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാകും ഇനി ടീക്കോമിന്റെ പ്രതികരണം. തങ്ങള്‍ക്കു സാമ്പത്തിക ഞെരുക്കമുള്ളതിനാലാണ്‌ അനര്‍ഹമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌ ടീകോം. തങ്ങള്‍ക്കു സാമ്പത്തിക പ്രശ്‌നമില്ലെന്നതു സി.ഇ.ഒ ഫരീദ്‌ അബ്‌ദുള്‍ റഹ്‌മാന്‍ പലവട്ടം സൂചിപ്പിച്ചതാണ്‌.

1,500 കോടി മുതല്‍ മുടക്കുള്ള പദ്ധതിയുടെ 16 ശതമാനം ചെലവ്‌ (240 കോടി രൂപ) സര്‍ക്കാരാണ്‌ വഹിക്കേണ്ടത്‌. ഇതിനകം 200 കോടി രൂപയോളം ടീകോം മുടക്കിക്കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. 99 കോടി രൂപ കെട്ടിവച്ചശേഷമാണ്‌ 2007 നവംബറില്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത്‌. നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ്‌ സ്വതന്ത്രാവകാശ ഭൂമി ആവശ്യപ്പെട്ടുവെന്ന പ്രചാരണം ശരിയല്ലെന്നു ടീകോം അധികൃതര്‍ പറഞ്ഞു.

ഭൂമി പിന്നീട്‌ വിട്ടുകിട്ടുന്നതിനു പാട്ടക്കരാര്‍ തടസമാവില്ലെന്ന കാര്യം കരാറില്‍ ഉള്‍പ്പെടുകയോ മറ്റൊരു രേഖയായി നല്‍കുകയോ ചെയ്‌താല്‍ മതിയാവും. അല്ലാത്തപക്ഷം ഭാവിയില്‍ നിയമതടസമുണ്ടാകാമെന്നാണ്‌ തങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌. മാസ്‌റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായി പ്ലോട്ടുകള്‍ നിര്‍ണയിച്ചശേഷം സ്വതന്ത്രാവകാശ ഭൂമി വിട്ടു കൊടുക്കണമെന്നും അതിനു സര്‍ക്കാര്‍ തടസമുന്നയിക്കരുതെന്നുമാണ്‌ ഫ്രെയിംവര്‍ക്ക്‌ എഗ്രിമെന്റിലുളളത്‌. ഇതിനു വ്യക്‌തത കുറവായതിനാലാണ്‌ ഉറപ്പ്‌ ആവശ്യപ്പെട്ടത്‌. മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കല്‍ അന്തിമഘട്ടത്തിലാണ്‌.

സ്വതന്ത്രാവകാശ ഭൂമിക്കു പുറമെ 114 ഏക്കറിനു മധ്യേയുളള 19 സെന്റ്‌ ഭൂമിയും രജിസ്‌ട്രേഷനിലുള്‍പ്പെടുത്തുക, 132 ഏക്കറിന്റെയും 114 ഏക്കറിന്റെയും പാട്ടക്കരാര്‍ ഒപ്പിട്ടു ഒന്നിച്ചു സ്‌ഥലം ലഭ്യമാക്കുക എന്നീ കാര്യങ്ങളിലും തീര്‍പ്പുണ്ടാകാനുണ്ട്‌. അതേസമയം, തര്‍ക്കം പരിഹാരിക്കാതെ പദ്ധതി അനിശ്‌ചിതമായി നീളുന്നത്‌ സര്‍ക്കാരിനെയും കുഴക്കുന്നു. ഇത്‌ മന്ത്രിസഭയുടെ കെടുകാര്യസ്‌ഥതയാണെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ഇന്നലെ ആരോപിച്ചത്‌. തെരഞ്ഞെടുപ്പ്‌ നടപടി പൂര്‍ത്തിയായതിനാല്‍ പാര്‍ട്ടി തലത്തിലും ഉദ്യോഗസ്‌ഥ തലത്തിലും തീരുമാനമെടുക്കാനുളള തടസവും മാറിയിട്ടുണ്ട്‌.

ജെബി പോള്‍

Wednesday, May 6, 2009

ലാവ്‌ലിനു കാര്‍ത്തികേയനും സപ്ലൈ കരാര്‍ നല്‍കി; കുറ്റ്യാടിക്കു വേണ്ടി

ലാവ്‌ലിനു കാര്‍ത്തികേയനും സപ്ലൈ കരാര്‍ നല്‍കി; കുറ്റ്യാടിക്കു വേണ്ടി
പത്തനംതിട്ട: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതിക്ക്‌ 24 കോടിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമാണ്‌ നല്‍കിയതെന്നുകാട്ടി കോണ്‍ഗ്രസ്‌ മുഖം രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ കുറ്റ്യാടി എക്‌സ്ടെന്‍ഷന്‍ പദ്ധതിക്ക്‌ ജി. കാര്‍ത്തികേയന്‍ 'സപ്ലൈ കരാര്‍' കൂടി ലാവ്‌ലിന്‍ കമ്പനിക്ക്‌ നല്‍കിയതായി സി.ബി.ഐ റിപ്പോര്‍ട്ട്‌. ലാവ്‌ലിന്‍ റിപ്പോര്‍ട്ടിന്റെ 90-ാം പേജിലാണ്‌ സി.ബി.ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതിക്ക്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമേ ജി. കാര്‍ത്തികേയന്‍ നല്‍കിയിട്ടുള്ളുവെന്ന വാദം ശരിയാണെങ്കിലും എന്തുകൊണ്ട്‌ യന്ത്രോപകരണങ്ങളുടെ നിര്‍മാണം ഇല്ലാത്ത ലാവ്‌ലിന്‍ കമ്പനിക്ക്‌ കുറ്റ്യാടി എക്‌സ്റ്റന്‍ഷന്‍ പദ്ധതിക്കായി 'സപ്ലൈ കരാര്‍' നല്‍കി എന്ന ചോദ്യത്തിനു പ്രസക്‌തി ഏറെയാണ്‌.

യു.ഡി.എഫ്‌ ഭരണകാലത്ത്‌ 1995 ഓഗസ്‌റ്റ് 10-നാണ്‌ അന്നത്തെ വൈദ്യുതിമന്ത്രി ജി. കാര്‍ത്തികേയനും എസ്‌.എന്‍.സി ലാവ്‌ലിനും തമ്മില്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതിയുടെ നവീകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പിടുന്നത്‌. വൈദ്യുതി പദ്ധതികളുടെ നവീകരണം ലക്ഷ്യമാക്കി നടത്തുന്ന ഏതൊരു കരാറും യന്ത്രോപകരണങ്ങള്‍ നിര്‍മിക്കുന്ന അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കമ്പനികളോടുമാത്രമേ പാടുള്ളുവെന്ന 'വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ' നിയമം മറികടന്നുകൊണ്ടായിരുന്നു ഈ നീക്കമെന്ന കാര്യം ശ്രദ്ധേയമാണ്‌.

എന്തുകൊണ്ട്‌ ജി. കാര്‍ത്തികേയന്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഇന്ത്യന്‍ കമ്പനികളുമായി കരാറില്‍ ഒപ്പിട്ടില്ല ?. കനേഡിയന്‍ കമ്പനിയായ ലാവ്‌ലിനുമായി കാര്‍ത്തികേയനെ ബന്ധിപ്പിച്ചതാര്‌ ? എന്നീ ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു.

1996 ഫെബ്രുവരി 26-നാണ്‌ ജി. കാര്‍ത്തികേയന്‍ മന്ത്രിസ്‌ഥാനം വഹിക്കുന്ന വൈദ്യുതിബോര്‍ഡ്‌, പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതിക്ക്‌ ലാവ്‌ലിന്‍ കമ്പനിയുമായി 'കണ്‍സള്‍ട്ടന്‍സി കരാറില്‍' ഒപ്പിടുന്നത്‌. അന്നുതന്നെയാണ്‌ കുറ്റ്യാടി എക്‌സ്ടെന്‍ഷന്‍ പദ്ധതിക്കായി ലാവ്‌ലിനുമായി 'സപ്ലൈ കരാറിലും' ഒപ്പിട്ടതെന്നകാര്യം ശ്രദ്ധേയമാണ്‌. വൈദ്യുതോപകരണങ്ങള്‍ നിര്‍മിക്കാന്‍ കഴിവുള്ള കമ്പനിയല്ല എസ്‌.എന്‍.സി ലാവ്‌ലിനെന്നു വ്യക്‌തമായിരിക്കെ, നിയമം മറന്നുള്ള നീക്കത്തിനുപിന്നില്‍ എന്തായിരുന്നു ലക്ഷ്യമെന്ന ചോദ്യത്തില്‍നിന്നു കോണ്‍ഗ്രസിനോ ജി. കാര്‍ത്തികേയനോ ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

സി.ബി.ഐ റിപ്പോര്‍ട്ടിന്റെ 91-ാം പേജിലാണ്‌ ലാവ്‌ലിന്‍ ഗൂഢാലോചനയ്‌ക്ക് തുടക്കമിടുന്നത്‌ യു.ഡി.എഫ്‌ മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്റെ കാലത്താണെന്ന്‌ സി.ബി.ഐ സമര്‍ഥിക്കുന്നത്‌.

പക്ഷേ അഴിമതിയുടെ കാര്യത്തില്‍ കാര്‍ത്തികേയന്‌ എത്രകണ്ടു പങ്കുണ്ടെന്നതിനു തെളിവില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. ലാവ്‌ലിന്റെ ഫലം കൊയ്‌തതു പിന്നീടുവന്ന എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വൈദ്യുതിമന്ത്രിപദം അലങ്കരിച്ച പിണറായി വിജയനായിരുന്നുവെന്നാണ്‌ സി.ബി.ഐയുടെ പരാമര്‍ശം.

കരാര്‍ ലാവ്‌ലിനു മാത്രമേ നല്‍കാവൂ എന്ന നിര്‍ബന്ധം രണ്ടുമന്ത്രിമാര്‍ക്കും ഉണ്ടായിരുന്നുവെന്ന കാര്യം അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.

കെ.എസ്‌.ഇ.ബിയിലെ ഒരു ഉദ്യോഗസ്‌ഥനും സ്വന്തം ഇഷ്‌ടപ്രകാരം ഇത്തരമൊരു വമ്പന്‍ കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്നും സി.ബി.ഐ തന്നെ വ്യക്‌തമാക്കുന്നു.

മന്ത്രിമാരായിരുന്ന ജി. കാര്‍ത്തികേയന്റെയും പിണറായിയുടേയും പേര്‌ എടുത്തുപറഞ്ഞ്‌ 89-ാം പേജിലാണ്‌ ഇരുമുന്നണികള്‍ക്കും ലാവ്‌ലിന്‍ കരാറിലുള്ള പങ്ക്‌ സി.ബി.ഐ സമര്‍ഥിക്കുന്നത്‌.

സജിത്ത്‌ പരമേശ്വരന്‍

Monday, April 20, 2009

സ്‌മാര്‍ട്‌ സിറ്റി- സ്വതന്ത്രാവകാശ ഭൂമിക്കാര്യം കരാറില്‍ ചേര്‍ക്കാം: സര്‍ക്കാര്‍

21 April 2009
കൊച്ചി: സ്‌മാര്‍ട്‌ സിറ്റി പദ്ധതിക്കു തടസമില്ലാത്ത വിധം സ്വതന്ത്രാവകാശ ഭൂമിയുടെ കാര്യം പട്ടക്കരാറില്‍ ചേര്‍ക്കാമെന്നു സര്‍ക്കാര്‍ ടീകോമിനെ അറിയിച്ചു.

2007 മേയില്‍ ഒപ്പിട്ട ധാരണപത്രത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നോക്കം പോവില്ല. ടീകോമുമായി കത്തിടപാടുകള്‍ നടന്നുവരികയാണെന്ന്‌ ഐ.ടി വകുപ്പ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

'ചില കാര്യങ്ങളില്‍ ഉറപ്പാവശ്യപ്പെട്ടു; അവര്‍ അതു നല്‍കി. ടീകോമിന്‌ എന്തെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ പരിഹരിക്കും'- ഐ.ടി വക്‌താവ്‌ പറഞ്ഞു. കത്തിടപാടുകളിലൂടെ ടീകോമിന്റെ സംശയങ്ങളും പരാതികളും പരിഹരിക്കപ്പെട്ടുവെന്നാണു പ്രതീക്ഷ. വൈകാതെ പാട്ടക്കരാര്‍ ഒപ്പിടാനാവും. കരാര്‍പ്രകാരം 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം നടപ്പാക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അവരെ അറിയിച്ചിട്ടുണ്ട്‌. 

സ്വതന്ത്രാവകാശ ഭൂമിയുടെ രജിസ്‌േ്രടഷനു മുന്‍പ്‌ മാസ്‌റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കണമെന്നാണു സര്‍ക്കാര്‍ നിലപാട്‌. എങ്കിലേ സ്വതന്ത്രാവകാശ ഭൂമിയുടെ സ്‌ഥാനം നിശ്‌ചയിക്കാനാവൂ. ഭൂവികസനപദ്ധതി സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്‌. 

ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് ഭൂമി നല്‍കും. ഇതിലൊന്നും സര്‍ക്കാരിനു പിടിവാശിയില്ലെന്ന്‌ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രി ടീകോം പ്രതിനിധികളുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നും ഐ.ടി. വൃത്തങ്ങള്‍ വെളിപ്പെടുത്തി. 19 സെന്റ്‌ ഭൂമി കൈമാറ്റം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം നീളില്ല. 114 ഏക്കറില്‍ ഉള്‍പ്പെടുന്ന സ്വതന്ത്രാവകാശ ഭൂമി സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ പിന്നീട്‌ നയം മാറ്റിയേക്കുമോ എന്നായിരുന്നു ടീകോമിന്റെ ആശങ്ക. 132 ഏക്കറില്‍ ആദ്യം നിര്‍മാണം തുടങ്ങുക, ബാക്കി പിന്നീട്‌ ആലോചിക്കാമെന്ന സര്‍ക്കാരിന്റെ ഉപദേശത്തെ സംശയത്തോടെയാണ്‌ അവര്‍ കണ്ടത്‌. സ്‌ഥലം ഇപ്പോള്‍ വിട്ടു കിട്ടിയില്ലെങ്കില്‍ പോലും ഇക്കാര്യം പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തണമെന്ന പിടിവാശിക്കു കാരണമായതും ഇതാണെന്നാണു സൂചന.

സ്വതന്ത്രാവകാശ ഭൂമിയില്‍ നിര്‍മാണം ആരംഭിച്ചാല്‍ പ്രധാന ഭാഗത്തെ പണികള്‍ വൈകുമോയെന്ന സര്‍ക്കാരിന്റെ ആശങ്ക അസ്‌ഥാനത്താണെന്ന്‌ ടീകോം കരുതുന്നു. 30 ഏക്കര്‍ സ്വതന്ത്രാവകാശ ഭൂമിയില്‍ ഹോട്ടലുകള്‍, ആശുപത്രി, വിനോദസൗകര്യങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ മുതലായവയാണു വരുന്നത്‌. സംരംഭകരുടെ പ്രധാന വരുമാനസ്രോതസും ഇതാണ്‌.

114 ഏക്കറിനു നടുവിലുളള 19 സെന്റ്‌ ഭൂമിയും രജിസ്‌ട്രേഷനായി ഉള്‍പ്പെടുത്തുക, 12 ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം, രണ്ടായി തിരിച്ച 132 ഏക്കറിന്റെയും 114 ഏക്കറിന്റെയും പാട്ടക്കരാര്‍ ഒപ്പിട്ട്‌ സ്‌ഥലം എന്നിവ ഒന്നിച്ചു ലഭ്യമാക്കുക എന്നീ കാര്യങ്ങളിലെ സാങ്കേതിക തടസങ്ങളാണ്‌ പാട്ടക്കരാര്‍ വൈകിപ്പിക്കുന്നതിനു കാരണമായിരുന്നത്‌.

ടീകോമിനെ സാമ്പത്തികമാന്ദ്യം ബാധിച്ചതാണ്‌പദ്ധതി വൈകാന്‍ കാരണമെന്ന മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ പ്രസ്‌താവനയെ സ്‌മാര്‍ട്‌ സിറ്റി അധികൃതര്‍ ചോദ്യം ചെയ്‌തതോടെയാണ്‌ വിഷയം സജീവമായത്‌. 

ജെബി പോള്‍

Thursday, January 29, 2009

ലാവ്‌ലിന്‍ ഇടപാട്‌ വി.എസിന്റെ അറിവോടെയെന്ന്‌ ഔദ്യോഗികപക്ഷം

30-jan-2009

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ വി.എസ്‌ പക്ഷത്തിന്റെ തന്ത്രങ്ങളെ നേരിടാന്‍ ഔദ്യോഗികപക്ഷം മറുതന്ത്രം മെനയുന്നു. 

ലാവ്‌ലിന്‍ ഇടപാട്‌ പാര്‍ട്ടിയുടെ അനുമതിയോടെയാണെന്നും ഇടപാടില്‍ എന്റര്‍ടെയിന്‍മെന്റ്‌ ഫീസായി ലഭിച്ച തുക പാര്‍ട്ടിക്കാണു ലഭിച്ചതെന്നുമുളള പ്രചാരണമാണ്‌ ഔദ്യോഗികപക്ഷം നടത്തുന്നത്‌. 

ഇടപാടു നടന്നപ്പോള്‍ പിണറായി വിജയന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം മാത്രമായിരുന്നെന്നും അന്ന്‌ ഇടതുമുന്നണി കണ്‍വീനറായിരുന്ന വി.എസ്‌ അച്യുതാനന്ദന്‌ ഇക്കാര്യം അറിയാമായിരുന്നെന്നും ഔദ്യോഗികപക്ഷം പ്രചരിപ്പിക്കുന്നുണ്ട്‌. സംഘടനാപരമായി ലാവ്‌ലിന്‍ കേസിനെ നേരിടുന്നതിനൊപ്പം വി.എസ്‌ ചതിക്കുകയാണെന്ന പ്രചാരണവും പിണറായി പക്ഷം നടത്തുന്നു. വി.എസ്‌ കൂടി അംഗമായിരുന്ന സെക്രട്ടേറിയറ്റാണു ലാവ്‌ലിന്‍ ഇടപാട്‌ അംഗീകരിച്ചതെന്നും പിണറായി പക്ഷം പാര്‍ട്ടിക്കുള്ളില്‍ പ്രചരിപ്പിക്കുന്നു. ഇ.എം.എസും ഇ.കെ.നായനാരും ചടയന്‍ഗോവിന്ദനും വി.എസും അംഗങ്ങളായ സംസ്‌ഥാന സെക്രട്ടേറിയറ്റാണു ലാവ്‌ലിന്‍ ഇടപാടിന്‌ അനുമതി നല്‍കിയത്‌. 

ഇടപാടുമായി ബന്ധപ്പെട്ട്‌ ഏഴു കോടി രൂപ എന്റര്‍ടെയിന്റ്‌മെന്റ്‌ ഫീസായി പാര്‍ട്ടിക്കു ലഭിക്കുമെന്നു പിണറായി വിജയന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തെ അറിയിച്ചിരുന്നു. 

ഈ തുക എ.കെ.ജി സെന്ററിനോടനുബന്ധിച്ചു നിര്‍മിച്ച എ.കെ.ജി ഹാളിന്റെ പുനരുദ്ധാരണത്തിനും കൈരളി ചാനലിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിനാണു തീരുമാനിച്ചിരുന്നത്‌. എന്റര്‍ടെയിന്‍മെന്റ്‌ ഫീസായി ലഭിക്കുന്ന തുക പാര്‍ട്ടിക്കു ലഭിക്കുമെന്ന കാര്യം സെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ മിനിട്‌സില്‍ ചേര്‍ക്കുന്നതിനെ ഇ.എം.എസ്‌ ഉള്‍പ്പടെയുളളവര്‍ എതിര്‍ത്തു. അതിനാല്‍ പാര്‍ട്ടി തീരുമാനം രേഖകളില്‍ ചേര്‍ക്കാനായില്ല. വി.എസ്‌ ചോദിക്കുന്നതു രേഖയെവിടെയെന്നാണ്‌. വി.എസിന്റെ ഇപ്പോഴത്തെ വാദം ചതിയാണെന്നാണ്‌ ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണം. വി.എസിന്റെ മകള്‍ ഡോ: ആശയ്‌ക്കു ഗവേഷണം നടത്താന്‍ 35 ലക്ഷം രൂപ കേരള ബയോടെക്‌നോളജി മിഷനില്‍ നിന്നും അനുവദിച്ചതും മറ്റൊരു ആരോപണമായി പിണറായി പക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്‌. 

മുഖ്യമന്ത്രി അധ്യക്ഷനായ സംസ്‌ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സിലിന്റെ കീഴില്‍ വരുന്ന സ്‌ഥാപനമാണ്‌ കേരള ബയോടെക്‌നോളജി മിഷന്‍. വി.എസിന്റെ മകള്‍ക്കെതിരായ ആരോപണം പാര്‍ട്ടിക്കുളളില്‍ സജീവ ചര്‍ച്ചയാക്കാനാണ്‌ ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. 

ലാവ്‌ലിന്‍ കേസില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുമെന്ന വി.എസിന്റെ പ്രസ്‌താവന പിണറായി പക്ഷത്തെ ഭയപ്പെടുത്തുന്നുണ്ട്‌. പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതു സംബന്ധിച്ച്‌ ഗവര്‍ണര്‍ ഉപദേശം തേടുകയാണെങ്കില്‍ അനുമതി നല്‍കണമെന്നു വി.എസ്‌ ശഠിക്കുമോയെന്നാണു പിണറായി പക്ഷത്തിന്റെ ഭയം.

Monday, January 19, 2009

വി.എസുമൊത്തു തുടരാനാവില്ലെന്ന്‌ ഇ.എം.എസിനെ അറിയിച്ചു: ബാലാനന്ദന്‍

വി.എസ്‌. അച്യുതാനന്ദനുമൊത്തു സി.പി.എമ്മില്‍ തുടരാനാവില്ലെന്നു പാലക്കാട്‌ സമ്മേളനത്തിനു ശേഷം ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെ അറിയിച്ചതായി പോളിറ്റ്‌ ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദന്‍ ആത്മകഥയില്‍ പറയുന്നു. 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയിലാണു ബാലാനന്ദന്റെ ഈ വെളിപ്പെടുത്തല്‍. 

'പാലക്കാട്‌ സമ്മേളനത്തില്‍ (1998) പ്രധാന വര്‍ഗമുന്നണിയിലെ സഖാക്കളെ ഇതാദ്യമായി തെരഞ്ഞു പിടിച്ചു തോല്‍പിച്ചതു എന്നെ വേദനിപ്പിച്ചു. പി.ബി. അംഗമായിട്ടും അതിനെതിരേ പരസ്യപ്രസ്‌താവന നടത്തി. 

പാര്‍ട്ടി നല്‍കിയ ചെറിയ ശിക്ഷ ഉള്‍ക്കൊണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്‌. മാരാരിക്കുളത്തു പരാജയപ്പെട്ടതിന്റെ തിരിച്ചടിയായിരുന്നു പാലക്കാടുണ്ടായത്‌. വി.എസിനെ കരുതിക്കൂട്ടി തോല്‍പിച്ചതാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാലക്കാട്‌ സമ്മേളനത്തിനു മൂന്നു വര്‍ഷം മുന്‍പു നടന്ന കൊല്ലം സമ്മേളനത്തിലും സി.ഐ.ടി.യു. നേതാക്കളെ തോല്‍പിക്കാന്‍ ശ്രമമുണ്ടായിരുന്നു. വി.എസിനെ തോല്‍പിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടായില്ലന്നാണു കരുതുന്നത്‌. 

എന്നിട്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ എം.എം. ലോറന്‍സ്‌, കെ.എന്‍. രവീന്ദ്രനാഥ്‌ എന്നിവരെ ആസൂത്രിതമായ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ തോല്‍പിച്ചത്‌ എന്നെ ക്ഷോഭിപ്പിച്ചു.

ദേശാഭിമാനി അസോഷ്യേറ്റ്‌ എഡിറ്ററായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നും എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി. ദാസും അന്നു തോല്‍പിക്കപ്പെട്ടവരില്‍പെടുന്നു. പരിഹാരമുണ്ടാകുമെന്ന്‌ ഇ.എം.എസ്‌. അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പരിഹാരം അകന്നു പോയി'. 

'പാലക്കാട്‌ സമ്മേളനത്തെതുടര്‍ന്നുണ്ടായ സേവ്‌ സി.പി.എം. ഫോറവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ. സമ്മേളനത്തിലെ അനീതി അവഗണിക്കപ്പെട്ടു.

വി.ബി. ചെറിയാനെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും സേവ്‌ ഫോറത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇതിനെതിരേ അവര്‍ നല്‍കിയ പരാതി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അംഗീകരിച്ചെങ്കിലും അതു പാലിക്കപ്പെട്ടില്ല. സമര്‍ മുഖര്‍ജിയായിരുന്നു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍. മുതിര്‍ന്ന നേതാവായിരുന്ന സമര്‍ മുഖര്‍ജിയുടെ തീരുമാനം അഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം കൂടുതല്‍ ശക്‌തിപ്പെടുമായിരുന്നു'.

'സേവ്‌ ഫോറത്തിന്റെ പേരില്‍ എം.എം. ലോറന്‍സിനേയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ചോര്‍ന്നതിന്റെ പേരില്‍ കെ.എന്‍. രവീന്ദ്രനാഥിനേയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കി. കേരളത്തിലെ മുഴുവന്‍ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഗുരുതുല്യനായ സി. കണ്ണനും പാര്‍ട്ടിക്കും ട്രേഡ്‌ യൂണിയനും വലിയ സംഭാവന നല്‍കിയ ഒ. ഭരതനും അവഗണനകള്‍ക്കിരയായി. ഹൃദയ വേദനയോടെയാണ്‌ ഇരുവരും മരിച്ചത്‌. 

ഭരതന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. മനസു മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അക്കാലത്തു പാര്‍ട്ടിയില്‍- ബാലാനന്ദന്‍ അനുസ്‌മരിക്കുന്നു

Wednesday, November 12, 2008

പാര്‍ട്ടിക്ക്‌ കേഡര്‍ സ്വഭാവം; പാര്‍ട്ടി വിട്ടാല്‍ 'കേഡി' സ്വഭാവം

13-nov 2008
കോഴിക്കോട്‌ ജില്ലയിലെ ഒഞ്ചിയത്ത്‌ അസംതൃപ്‌തരായ വലിയൊരു വിഭാഗം സഖാക്കളുടെ അമര്‍ഷം പുകഞ്ഞുകത്തിയത്‌ സി.പി.എം. സംസ്‌ഥാനനേതൃത്വത്തില്‍തന്നെ പുതിയൊരു വിവാദത്തിനു തീകൊളുത്തിയിരിക്കുകയാണ്‌. പാര്‍ട്ടി വിട്ടവര്‍ തെറ്റുതിരുത്തി തിരിച്ചുവരണമെന്ന്‌ 'കാരണവ'സ്‌ഥാനത്തുനിന്നു വി.എസ്‌. അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചത്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിക്കു തീരെ ദഹിച്ചില്ല. 

'കുലംകുത്തി'കളൊക്കെ പാര്‍ട്ടിക്കു പുറത്തുതന്നെ എന്ന്‌ പിണറായി വിജയന്‍ സ്വതസിദ്ധമായ 'വെട്ടൊന്ന്‌ മുറിരണ്ട്‌' രീതിയില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ടവര്‍ തിരിച്ചെത്തണമെന്ന വി.എസിന്റെ ആഹ്വാനം സി.പി.എമ്മിന്‌ അത്ര പരിചിതമല്ല. പുതിയ നയം വ്യക്‌തമാക്കിയ വി.എസ്‌. സംസ്‌ഥാനസെക്രട്ടറിയായിരിക്കുമ്പോഴും അനഭിമതരെ വെട്ടിയരിഞ്ഞു പാര്‍ട്ടിയുടെ പടിക്കു പുറത്തുതള്ളിയ ചരിത്രമേ സഖാക്കളുടെ മനസിലുള്ളൂ. കെ. ചാത്തുണ്ണിമാസ്‌റ്റര്‍, പി.വി. കുഞ്ഞിക്കണ്ണന്‍, ഒ. ഭരതന്‍...അങ്ങനെയങ്ങനെ. പാര്‍ട്ടിപ്പക 'ആനപ്പക' പോലെയാണ്‌. കാലമെത്ര കഴിഞ്ഞാലും ഓര്‍ത്തുവച്ചു തക്കം കിട്ടുമ്പോള്‍ ചവിട്ടിയരയ്‌ക്കും. പാര്‍ട്ടിയുടെ മലബാറിലെ ശക്‌തിദുര്‍ഗങ്ങളിലാണ്‌ അത്തരം അനുഭവങ്ങളേറെ. കോടതി വെറുതേവിട്ട ചീമേനി കൂട്ടക്കൊലക്കേസിലെ പ്രതികളെ വര്‍ഷങ്ങള്‍ കാത്തിരുന്നു പകതീര്‍ത്ത 'സായുധവിപ്ലവം' കൊടികെട്ടിയ പാര്‍ട്ടി അണികള്‍ക്ക്‌ ഇന്നും ആവേശം പകരുന്നതാണത്രേ. 

ഉപരോധങ്ങളും ഊരുവിലക്കും ശാരീരിക പീഡനങ്ങളുമൊന്നും പലപ്പോഴും പാര്‍ട്ടി ഗ്രാമങ്ങളുടെ 'ഉരുക്കുമറ'യ്‌ക്കു വെളിയില്‍ ആരുമറിയാറില്ല. കോഴിക്കോട്‌ പാതിരിപ്പറ്റയിലെ വിനീത കോട്ടായി എന്ന വിധവയുടെ ദുരനുഭവത്തിന്‌ അത്ര പഴക്കമില്ല. കെ.എസ്‌.കെ.ടി.യു. അംഗങ്ങളായ തൊഴിലാളികള്‍ക്കു പണി നല്‍കിയില്ലെന്നാരോപിച്ചു പ്രാദേശിക സി.പി.എം. നേതൃത്വം പത്തുവര്‍ഷത്തിലേറെയാണു വിനീതയ്‌ക്കും കുടുംബത്തിനും ഊരുവിലക്കേര്‍പ്പെടുത്തിയത്‌. സി.ഐ.ടി.യു. തൊഴിലാളികളെ വെല്ലുവിളിച്ച്‌ ഓട്ടോറിക്ഷയോടിച്ച പയ്യന്നൂരിലെ ദളിത്‌ യുവതി ചിത്രലേഖയ്‌ക്കു പാര്‍ട്ടി ഏര്‍പ്പെടുത്തിയ ഉപരോധമാണു സമാനമായ മറ്റൊന്ന്‌. പാര്‍ട്ടിയില്‍നിന്ന്‌ ഈയിടെ പുറത്താക്കിയ ദേശാഭിമാനി മുന്‍ ചീഫ്‌ സബ്‌എഡിറ്റര്‍ കെ.എസ്‌. ഹരിഹരനെ കോഴിക്കോടു നഗരമധ്യത്തില്‍ 'പോക്കറ്റടിക്കാര'നാക്കി തലയടിച്ചു തകര്‍ത്തത്‌ അടുത്തിടെയാണ്‌. 

അത്തോളിയില്‍ സി.പി.എം. വിമതരുടെ യോഗത്തില്‍ പങ്കെടുത്തു രാത്രി തിരിച്ചുവരികയായിരുന്നു ഹരിഹരന്‍. മാവൂര്‍ റോഡില്‍ ബസിറങ്ങി കെ.എസ്‌.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ ഒരുസംഘം തലയ്‌ക്കടിച്ചു വീഴ്‌ത്തി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ പോക്കറ്റടിക്കാരനാണെന്നു പറഞ്ഞ്‌ അടി തുടര്‍ന്നു. അവശനായ ഹരിഹരനെ പിന്നീടു പോലീസാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. 

പാര്‍ട്ടി വിട്ട ഷൊര്‍ണൂര്‍ നഗരസഭാ മുന്‍ വൈസ്‌ ചെയര്‍മാന്‍ എം.ആര്‍. മുരളിക്ക്‌ ഇരുട്ടടി കിട്ടിയത്‌ കോഴിക്കോട്ട്‌ സി.പി.എം. വിമതരുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ തലേന്നായിരുന്നു.

ഹരിഹരനു മുമ്പ്‌ 'വിമതബന്ധം' ആരോപിക്കപ്പെട്ടു ദേശാഭിമാനിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്തായ ഉന്നതനാണ്‌ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌. പാര്‍ട്ടി നയങ്ങള്‍ക്കെതിരേ ലേഖനം എഴുതിയെന്ന കുറ്റമാരോപിച്ചാണ്‌ ദേശാഭിമാനി അസോസിയേറ്റ്‌ എഡിറ്ററായിരുന്ന അദ്ദേഹത്തെ അനഭിമതനാക്കിയത്‌. ഏറെക്കാലം പാര്‍ട്ടിപത്രത്തില്‍ സേവനമനുഷ്‌ഠിക്കുകയും ഇ.എം.എസിന്റെ അറിയപ്പെടാത്ത ജീവിതത്തെപ്പറ്റി ഗ്രന്ഥം രചിക്കുകയും ചെയ്‌ത അപ്പുക്കുട്ടന്‍ 'സേവ്‌ സി.പി.എം. ഫോറ'മെന്ന വിമതപ്രസ്‌ഥാനവുമായി ബന്ധപ്പെട്ടെന്നായിരുന്നു പാര്‍ട്ടി കണ്ടെത്തല്‍. അതിനു തെളിവു കണ്ടെത്തിയതാകട്ടെ 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ' എന്ന മട്ടിലും. ഫോറത്തിന്റെ ലഘുലേഖയില്‍ പ്രത്യക്ഷപ്പെട്ട പേരുവയ്‌ക്കാത്ത ലേഖനം അപ്പുക്കുട്ടന്റേതാണെന്നു പാര്‍ട്ടി 'വിദഗ്‌ധര്‍' കണ്ടെത്തി. ലേഖനത്തിലെ ഒരു വാചകത്തില്‍ 'ഹൈജാക്ക്‌' എന്ന പ്രയോഗം കണ്ടതാണ്‌ അപ്പുക്കുട്ടനു വിനയായത്‌. ഇത്ര കടുകട്ടിയായ (!) പ്രയോഗം നടത്തിയത്‌ അപ്പുക്കുട്ടനല്ലാതെ മറ്റാരുമല്ലെന്നു കണ്ടെത്തിയായിരുന്നു പുറത്താക്കല്‍. പുറത്താക്കലിനെതിരേ കണ്‍ട്രോള്‍ കമ്മിഷനില്‍ അപ്പുക്കുട്ടന്‍ പരാതിനല്‍കിയപ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവായി. എന്നാല്‍ പാര്‍ട്ടിക്കുമേലെയല്ല കമ്മിഷനെന്ന സംസ്‌ഥാന കമ്മിറ്റിയുടെ വിലയിരുത്തലോടെ ആ അധ്യായമടഞ്ഞു. പുറത്താക്കിയ കാലത്തെ ശമ്പളം വേണമെന്നാവശ്യപ്പെട്ട്‌ അപ്പുക്കുട്ടന്‍ കോടതിയെ സമീപിച്ചു. തന്റേതല്ലാത്ത കുറ്റത്താല്‍ പുറത്താക്കപ്പെട്ട കാലത്തെ ശമ്പളത്തിന്‌ അര്‍ഹതയുണ്ടെന്ന അപ്പുക്കുട്ടന്റെ വാദം ഹൈക്കോടതി അംഗീകരിച്ചെങ്കിലും വര്‍ഷങ്ങള്‍ നീണ്ട മാനസിക പീഡനമായിരുന്നു ഈ വിജയത്തിലും മുന്‍സഖാവിനു മിച്ചം.

പാര്‍ട്ടി വിട്ടവര്‍ക്കെതിരേ പകതീര്‍ത്തു തുടങ്ങിയതിന്റെ തുടക്കം കണ്ണൂരിലായിരുന്നു. ബദല്‍രേഖയുടെ പേരില്‍ പുറത്തായി സി.എം.പി. രൂപീകരിച്ച എം.വി. രാഘവനും പ്രവര്‍ത്തകര്‍ക്കും നേരെയായിരുന്നു ആദ്യആക്രമണം. പാര്‍ട്ടിയില്‍ അതിശക്‌തനായിരുന്ന എം.വി.ആര്‍. പുറത്തായതോടെ അദ്ദേഹത്തിന്റെ പാപ്പിനിശേരിയിലെ വീടു തകര്‍ത്തു. സഖാക്കളുടെ അക്രമം ഭയന്ന്‌ എം.വി.ആര്‍. പിന്നീടു കണ്ണൂര്‍ നഗരത്തിലേക്കു താമസം മാറുകയായിരുന്നു. 

പാര്‍ട്ടി പിറന്ന പിണറായി പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത പാണ്ട്യാല ഗോപാലന്റെ മകന്‍ ഷാജിയെ സി.എം.പിയില്‍ ചേര്‍ന്നതിനു പാര്‍ട്ടിക്കാര്‍ കൊല്ലാക്കൊല ചെയ്‌തു. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കു ശേഷമാണു ഷാജിക്കു നടക്കാറായത്‌. അടിയുറച്ച കമ്യൂണിസ്‌റ്റായ ഗോപാലന്‍ സി.പി.എമ്മുകാരനായി ജീവിക്കുകയും ചെയ്‌തു. നിലപാടുകള്‍ തിരുത്തി ഷാജി വീണ്ടും പാര്‍ട്ടിയോട്‌ അടുത്തെങ്കിലും മര്‍ദനത്തിന്റെ പാടുകള്‍ മാഞ്ഞില്ല. 

കണ്ണൂര്‍ മേലേചൊവ്വയിലെ ജനാര്‍ദ്ദനനെ പാര്‍ട്ടി വിട്ടതിനും പരിക്കളത്തെ ചന്ദ്രബാബുവിനെ ഔദ്യോഗികനേതൃത്വത്തിനെതിരേ ശബ്‌ദിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. മോചിതരായപ്പോള്‍ ഇരുവര്‍ക്കും പാര്‍ട്ടിക്കാര്‍തന്നെ സ്വീകരണം നല്‍കിയതു പുതിയ അനുഭവമായി.

ഏറ്റവുമൊടുവില്‍ പാര്‍ട്ടി സംസ്‌ഥാനസമ്മേളനം നടത്തി കരുത്തുതെളിയിച്ച കോട്ടയം നഗരപ്രാന്തത്തിലെ തിരുവാര്‍പ്പ്‌ പഞ്ചായത്തില്‍ പാര്‍ട്ടി വിട്ട സഖാവിന്റെ വീട്ടിലേക്കുള്ള പാലം വലിച്ചത്‌ ഏറെ കോളിളക്കം സൃഷ്‌ടിച്ചു. ഒരുമാസം മുമ്പ്‌ തിരുവാര്‍പ്പ്‌ സി.പി.എം. ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ മാറാണിയകം സുരേഷ്‌ സി.പി.ഐയില്‍ ചേര്‍ന്നതാണു സംഭവങ്ങളുടെ തുടക്കം. 

കലികയറിയ പാര്‍ട്ടിക്കാര്‍ രായ്‌ക്കുരാമാനം സുരേഷിന്റെ വീട്ടിലേക്കുള്ള ഏകമാര്‍ഗമായ തടിപ്പാലം തകര്‍ത്തു. വല്യേട്ടനോട്‌ ഏറ്റുമുട്ടിയും തങ്ങളുടെ 'പുതിയ സഖാവി'നെ സംരക്ഷിക്കാന്‍ സി.പി.ഐയും രംഗത്തെത്തി. പാലത്തിന്റെ പേരില്‍ സഖാക്കള്‍ പലവട്ടം ഏറ്റുമുട്ടി. സി.പി.ഐക്കാര്‍ പാലം പുനഃസ്‌ഥാപിച്ചതോടെ സുരേഷിന്റെ വീട്ടിലേക്കുള്ള വഴിതന്നെ സി.പി.എമ്മുകാര്‍ കെട്ടിയടച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ. ഓഫീസ്‌ തകര്‍ക്കപ്പെട്ടു. കേസ്‌ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്‌. കോട്ടയത്തു പാര്‍ട്ടി വിട്ട സഖാവിന്റെ വഴി മുട്ടിച്ചെങ്കില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പാര്‍ട്ടിവിട്ട സഖാവിനു 'മരണശിക്ഷ'യാണു ലഭിച്ചത്‌. 

പാര്‍ട്ടിവിട്ട്‌ കെ.ആര്‍. ഗൗരിയമ്മ ജെ.എസ്‌.എസ്‌. രൂപീകരിച്ചപ്പോള്‍ അതില്‍ചേര്‍ന്ന കൈനടി പുല്ലാത്തുശേരി കെ.ജി. കുമാരനെന്ന എഴുപതുകാരനെയാണ്‌ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌. 

പന്തളം എം.എല്‍.എ: കെ.കെ ഷാജു, സി.എം.പി. ജില്ലാനേതാവ്‌ സി.ജി. വിശ്വനാഥന്‍ തുടങ്ങി പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട മുന്‍സഖാക്കളുടെ എണ്ണം കുട്ടനാട്ടില്‍ ഏറെയാണ്‌. 

ആറാട്ടുപുഴയില്‍ സുനാമിഫണ്ടുപയോഗിച്ചുള്ള റോഡ്‌ നിര്‍മാണത്തിലെ അഴിമതിക്കെതിരേ പ്രതികരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറിയെ സി.പി.എമ്മുകാര്‍ ആക്രമിച്ചതാണ്‌ ആലപ്പുഴ ജില്ലയില്‍ ഇത്തരത്തിലുള്ള ഒടുവിലത്തെ സംഭവം. ആറാട്ടുപുഴ കള്ളിക്കാട്‌ കായിപുറത്ത്‌ സുരേഷി(48)നാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. അഴിമതിക്കെതിരേ ജനകീയസമിതി രൂപീകരിച്ചതിനെ തുടര്‍ന്നാണ്‌ വി.എസ്‌. പക്ഷക്കാരനായ സുരേഷിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്‌. ബ്രാഞ്ച്‌ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ നാലുപേരാണ്‌ തന്നെ ആക്രമിച്ചതെന്ന്‌ സുരേഷ്‌ പറയുന്നു.

പാര്‍ട്ടിവിട്ട്‌ സി.പി.ഐയില്‍ ചേര്‍ന്ന വീയപുരം മുന്‍ലോക്കല്‍ സെക്രട്ടറി കാര്‍ത്തികേയനെ ഡി.വൈ.എഫ്‌.ഐക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കേസില്‍ കുടുക്കിയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇവിടെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക്‌ സീറ്റ്‌ നല്‍കാന്‍പോലും സി.പി.എം തയാറാകുന്നില്ലത്രേ

Monday, October 27, 2008

കലക്‌ടര്‍ക്കു മന്ത്രിയുടെ ഭീഷണി, മൂന്നാര്‍ നായകന്റെ വിരട്ട്‌... ഒടുവില്‍ തിരുത്ത്‌

മംഗളം 27/10/2008

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ വ്യാജ ലേബല്‍ പതിച്ചു സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ്‌ ഭീമന്റെ നിലം നികത്തിയ 34 ടിപ്പര്‍ ലോറികള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ജില്ലാ കലക്‌ടര്‍ ഡോ. എം. ബീനയെ ജില്ലയില്‍ നിന്നുള്ള മന്ത്രി ഭീഷണിപ്പെടുത്തി. മന്ത്രിയുടെ ഭീഷണിക്കു വഴങ്ങാത്ത കലക്‌ടറെ മണിക്കൂറുകള്‍ക്കകം നിലംനികത്തല്‍ വിരുദ്ധ സമര നായകന്‍ തന്നെ വിളിച്ചുവിരട്ടി. എന്നാല്‍, തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ട്‌ എതിരായതോടെ അപകടം മണത്ത അദ്ദേഹം വണ്ടികള്‍ വിട്ടുകൊടുക്കേണ്ടെന്നും സംഭവത്തെക്കുറിച്ചു നേരിട്ടന്വേഷിക്കാനും കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കി തലയൂരി.

എറണാകുളത്തുകാരനായ മുന്‍ കോണ്‍ഗ്രസ്‌ മന്ത്രി കലക്‌ടറെ ഭീഷണിപ്പെടുത്തി പരാജയപ്പെട്ടപ്പോഴാണ്‌ ഭരണകക്ഷി മന്ത്രിയെ തന്നെ റിയല്‍ എസ്‌റ്റേറ്റ്‌ ഭീമന്‍ രംഗത്തിറക്കിയത്‌. എന്നാല്‍, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ കലക്‌ടര്‍ ഡോ. എം. ബീന വിസമ്മതിച്ചു.

ചേരാനല്ലൂരില്‍ പാടം നികത്തുന്നതിനിടെ ഹൈദ്രാബാദ്‌ ആസ്‌ഥാനമായ സണ്‍ഡേ കണ്‍സ്‌ട്രക്ഷന്‍സിന്റെ 34 ടിപ്പര്‍ ലോറികളാണ്‌ എറണാകുളം ജില്ലാ കലക്‌ടര്‍ കഴിഞ്ഞ 23 നു പിടികൂടിയത്‌. വല്ലാര്‍പാടം പദ്ധതിപ്രദേശത്തേക്ക്‌ എന്നു വ്യാജസ്‌റ്റിക്കര്‍ ലോറികളില്‍ പതിപ്പിച്ചായിരുന്നു മണ്ണടിക്കല്‍. മഴമൂലം വല്ലാര്‍പാടത്തു പണി നിര്‍ത്തിവച്ചതറിയാതെ സ്‌റ്റിക്കര്‍ ഒട്ടിച്ചു സ്വകാര്യ നികത്തല്‍ നടത്തിയത്‌ കലക്‌ടര്‍ പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത ലോറികള്‍ 25000 രൂപ പിഴയടയ്‌ക്കാതെ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു കലക്‌ടര്‍. കോണ്‍ഗ്രസ്‌ മുന്‍ മന്ത്രി ഇടപെട്ടെങ്കിലും കലക്‌ടര്‍ വണ്ടികള്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല. തുടര്‍ന്ന്‌, മന്ത്രി നാലുപ്രാവശ്യത്തോളം കലക്‌ടറെ വിളിച്ചു വണ്ടി വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കലക്‌ടര്‍ വഴങ്ങിയില്ല. മന്ത്രി ഭീഷണിയുടെ സ്വരം ഉയര്‍ത്തിയെങ്കിലും കലക്‌ടറും നിലപാടു കര്‍ക്കശമാക്കി. തുടര്‍ന്നാണ്‌, തന്റെ വിശ്വസ്‌തനായ മന്ത്രിയുടെ മാനംരക്ഷിക്കാന്‍ 'മൂന്നാര്‍ നായകന്‍' ശിപാര്‍ശയുമായെത്തിയത്‌. 34 ലോറികളും ഇന്നലെ തന്നെ വിട്ടുകൊടുക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച്‌, വണ്ടി വിട്ടുകൊടുക്കുന്നതിനു മുന്നോടിയായി സംഭവത്തെക്കുറിച്ച്‌ അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സംഭവം നിലംനികത്തല്‍ തന്നെയെന്നു വ്യക്‌തമായതോടെ പിഴയൊടുക്കാതെ വണ്ടികള്‍ വിട്ടുകൊടുക്കാനാകില്ലെന്ന സ്‌ഥിതിയായി. സാങ്കേതിക ബുദ്ധിമുട്ട്‌ കലക്‌ടര്‍ വിശദീകരിച്ചു. തുടര്‍ന്ന്‌, സംഭവം കലക്‌ടര്‍ നേരിട്ട്‌ അന്വേഷിക്കാന്‍ നിര്‍ദേശം ലഭിച്ചു. അതുവരെ വണ്ടികള്‍ വിട്ടുകൊടുക്കേണ്ടതില്ലെന്നും നിര്‍ദേശം നല്‍കി. സി.പി.എമ്മിലെ ഗ്രൂപ്പുവഴക്കും സി.പി.ഐയുടെ കൊതിക്കെറുവും മൂലമാണു ഭരണതലപ്പത്തെ 'വണ്ടിക്കളി' പുറത്തായത്‌.

Sunday, September 14, 2008

സെസ്‌: തൊഴില്‍ നിയമങ്ങള്‍ കീറാമുട്ടിയാകും

15/09/2008
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല (സെസ്‌) സംബന്ധിച്ചു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ സി.പി.എം. പോളിറ്റ്‌ ബ്യൂറോയില്‍ വച്ച അഞ്ചില്‍ നാലു നിര്‍ദേശങ്ങളും പി.ബി. അംഗീകരിച്ചു. സെസ്‌ ആരംഭിക്കുന്ന സംരംഭങ്ങളില്‍ സര്‍ക്കാരിനു നിശ്‌ചിത ശതമാനം പ്രയത്ന ഓഹരികള്‍ വേണമെന്ന നിലപാടില്‍ വി.എസ്‌. വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. സെസിനനുവദിക്കുന്ന ഭൂമിയില്‍ 70 ശതമാനവും വ്യവസായത്തിനായി ഉപയോഗിക്കണമെന്ന വി.എസിന്റെ ആവശ്യം പോളിറ്റ്‌ ബ്യൂറോ അംഗീകരിച്ചു. 

സെസ്‌ അനുവദിക്കുമ്പോള്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കമ്പനികള്‍ക്കും മുന്‍ഗണന നല്‍കുക, തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുക എന്നീ കാര്യങ്ങളാണു വി.എസ്‌ ആവശ്യപ്പെട്ടത്‌. സെസില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക സര്‍ക്കാരിനു കീറാമുട്ടിയാകും. തൊഴിലവസരങ്ങളുടെ കാര്യത്തിലുളള ഉറപ്പ്‌ കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ പ്രത്യേക വ്യവസ്‌ഥയായി എഴുതിചേര്‍ക്കണമെന്നും വി.എസ്‌ ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നിയമങ്ങള്‍ പാലിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന കാര്യം സി.പി.എം. നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഇടതു മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.ഐയും ആര്‍.എസ്‌.പിയും സി.പി.എം. അനുകൂല ട്രേഡ്‌ യൂണിയനായ സി.ഐ.ടി.യുവും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്‌. 

സെസില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുമെന്ന്‌ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്‌ഥര്‍ ആരാകും എന്ന വിഷയം തര്‍ക്കത്തിനിടയാക്കും. സെസ്‌ സംബന്ധിച്ച 2005 ലെ കേന്ദ്ര നിയമ പ്രകാരം പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിയമിക്കപ്പെടുന്ന ഡെവലപ്പ്‌മെന്റ്‌ കമ്മിഷണറാകും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്‌ഥന്‍. ലേബര്‍ ഓഫീസര്‍ക്ക്‌ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താന്‍ അവകാശം നല്‍കിയില്ലെങ്കില്‍ ഇത്തരം നിയമങ്ങള്‍ നടപ്പാകുകയില്ലെന്നാണു വിലയിരുത്തല്‍. 

ഡെവലപ്പ്‌മെന്റ്‌ കമ്മിഷണര്‍ നിക്ഷേപകരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നു തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐയുടെ ആവശ്യമനുസരിച്ചു സംസ്‌ഥാന തലത്തില്‍ നിയമനിര്‍മ്മാണം നടത്തുകയാണെങ്കിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുക ക്‌ളേശകരമാകും. അടുത്ത ഇടതുമുന്നണി യോഗത്തിലും ഇക്കാര്യമാകും പ്രധാന ചര്‍ച്ചാവിഷയം.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)