Saturday, August 2, 2008

ആണാവാന്‍ (ആണവമാവാന്‍) നമ്മളാര്?

ആണാവാന്‍ (ആണവമാവാന്‍) നമ്മളാര്? / കെ.ടി. ഹനീഫ്, തേജസ് ദൈവാരിക, ആഗസ്റ്റ്


അമേരിക്കയുടെ ലോകാധിപത്യമോഹം പുതിയ ഭീഷണികള്‍ നേരിടുന്നു. ഇപ്പോള്‍ അതു രാജ്യങ്ങളുടെ മുന്നണികളില്‍ നിന്നല്ല, ഒറ്റ രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍, അവ ഏതു സമയവും രാജ്യങ്ങളുടെ മുന്നണിയായി രൂപപ്പെടാം. ലോകത്തിന് അമേരിക്കയില്ലാതെ നിലനില്‍ക്കാം. അതൊരു ചരിത്രയാഥാര്‍ഥ്യം. എന്നാല്‍, അമേരിക്കയ്ക്കു ലോകമില്ലാതെ കഴിയില്ല. അതു ലോകത്തെ വെട്ടിപ്പിടിക്കുന്നത് അമേരിക്കയായി നിലനില്‍ക്കാനാണ്. ഇത് ആദ്യം സൌഹൃദത്തിലൂടെ തുടങ്ങും. ആജ്ഞകള്‍ പിറകെ വരും. അതു പാലിക്കാന്‍ കഴിയാത്തത്ര രൂക്ഷമാകുമ്പോള്‍ യുദ്ധമുഖങ്ങള്‍ തുറക്കും. പ്രതിഷേധിക്കുന്നവര്‍ നിഷ്ഠുരമായിത്തന്നെ ദൈവത്തിന്റെയും ജനാധിപത്യത്തിന്റെയും ആധുനികതയുടെയും പേരില്‍ കീഴ്പ്പെടുത്തപ്പെടും.
ലോകത്തിന്റെ ആധിപത്യത്തിനു വേണ്ടി പ്രധാനമായും രണ്ടു ചേരിയാണു മത്സരിക്കുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും കനഡയും ആസ്ത്രേലിയും ചേര്‍ന്ന അതിശക്തമായ 'ധവള' സഖ്യം. റഷ്യയും ചൈനയും വെവ്വേറെയായി ഇതിനെതിരേ ഒറ്റയ്ക്കും മത്സരിക്കുന്നു. ഇതില്‍ ഇന്ത്യയുടെ റോള്‍ ഇവരുടെ കുശിനിയായി വര്‍ത്തിക്കുക എന്നതത്രെ. ഇവിടത്തെ സാമൂഹികഘടന അവിശ്വസനീയമാം വിധം പ്രതിലോമപരമാണ് എന്നതിനാല്‍ മുഖ്യധാരാ കളിക്കാരാനാവാന്‍ ഇന്ത്യ എടുക്കുന്ന അടവുകള്‍ പരിഹാസ്യമാവുകയേ ഉള്ളൂ.
ഇന്ത്യ റഷ്യയുമായി അടുക്കുന്നു എന്നൊരു തോന്നല്‍ സി.ഐ.എ. പടച്ചുവിടുന്നുണ്ട്. അതായത്, ഇന്ത്യയെ അമേരിക്കയുടെ ആലയില്‍ കെട്ടിയിടാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉപയോഗിച്ച ചങ്ങലകള്‍ കൂടുതല്‍ ബലപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗം മാത്രമാണ് ഇപ്പോഴത്തെ അടിമക്കരാര്‍.
കമ്മ്യൂണിസ്റ്റ് റഷ്യയെ തകര്‍ക്കാന്‍ അമേരിക്കക്കു കഴിഞ്ഞതു വലിയ നേട്ടമായി ഘോഷിക്കപ്പട്ടിരുന്നു. അതോടെ ലോകം അമേരിക്കയെ പൂവിട്ടു പൂജിക്കുമെന്നു കരുതി. പക്ഷേ, മാനവരാശിയുടെ ലോജിക് വളരെ ലളിതമായിരുന്നു: റഷ്യ തകര്‍ന്നെങ്കില്‍ പിന്നെ അമേരിക്കയാണോ തകരാത്തത്!
റഷ്യയെ തകര്‍ത്തതിലൂടെ ഈ ആധുനികകാലത്തും ഏതു വന്‍ശക്തിയെയും തകര്‍ക്കാനാവും എന്ന അപകടകരമായ സത്യമാണ് അമേരിക്ക ലോകത്തെ പഠിപ്പിച്ചത്. ഇതു സത്യമാണോ എന്ന നഖമുരയ്ക്കല്‍ പരിശോധന മാത്രമായിരുന്നു 2001 സെപ്തംബര്‍ 11 ലെ നഖക്ഷതം.
മതത്തിന്റെ പേരിലായിരുന്നു അമേരിക്കയുടെ കമ്മ്യൂണിസ്റ് റഷ്യക്കെതിരായ ഒളിയുദ്ധങ്ങള്‍ അധികവും. ചാവേറുകളാവാന്‍ മടിയില്ലാത്ത കുറേ ക്രൈസ്തവര്‍ അമേരിക്കയ്ക്കു വേണ്ടി കമ്മ്യൂണിസത്തെ എതിര്‍ത്തു പണിയെടുക്കുകയും ചെയ്തു. ക്രൈസ്തവര്‍ക്ക് അന്നു യോജിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു- ക്രൈസ്തവതയെ രക്ഷിക്കുക. അതിനാല്‍, റഷ്യക്കകത്തെ ക്രിസ്ത്യാനികള്‍ പോലും ദശവര്‍ഷങ്ങളോളം കമ്മ്യൂണിസ്റ്റുകളായി അഭിനയിച്ചു ക്രൈസ്തവതയുടെ രക്ഷയ്ക്കായി ചാവേറുകളെപ്പോലെ പണിയെടുത്തു. അതു വിജയിച്ചതോടെ, ക്രൈസ്തവര്‍ക്കു ലക്ഷ്യമില്ലാതായി. ക്രിസ്തുവിന്റെ പേരിലുള്ള ഈ അടിമപ്പണിയും അവര്‍ക്കു മടുത്തുതുടങ്ങി. തുടര്‍ന്നാണു സ്വന്തം ദേശീയതയിലേക്കു തിരിഞ്ഞത്. ഇതു ഫലപ്രദമാണെന്നു കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം റഷ്യ പിടിച്ചുനിന്നതില്‍ നിന്നും ഇപ്പോള്‍ വീണ്ടും അമേരിക്കയ്ക്കു കിടയായി നിലകൊള്ളുന്നതില്‍ നിന്നും അവര്‍ മനസ്സിലാക്കി.
മറ്റൊന്നു വിശ്വാസസംരക്ഷണത്തിനായി ലോകക്രൈസ്തവരെയൊന്നാകെ കമ്മ്യൂണിസത്തിനെതിരേ അണിനിരത്തിയ അമേരിക്ക അതില്‍നിന്നു വളരെയേറെ സമ്പാദിച്ചു എന്ന തിരിച്ചറിവാണ്. ഈ സമ്പാദ്യത്തിന്റെ വലിയൊരളവ് വര്‍ണവെറിയന്‍ രാജ്യമായ ഇസ്രായേലിലേക്കു സൈഫണ്‍ ചെയ്യുകയായിരുന്നു.
സൈനികഭീഷണിയാവുന്നതിനു പകരം എല്ലാ ഹൈടെക് ഉല്‍പ്പന്നങ്ങളും അമേരിക്കയ്ക്കു മത്സരം അസാധ്യമാക്കും വിധം കുറഞ്ഞ ചെലില്‍ ഉല്‍പ്പാദിപ്പിച്ചു വിപണം നടത്തി സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണു ചൈന ചെയ്യുന്നത്. ഇതില്‍ കളിപ്പാട്ടങ്ങള്‍ മുതല്‍ മിസൈലുകള്‍വരെ ഉള്‍പ്പെടുന്നു. റഷ്യക്കെതിരേ ചെച്നിയയെ ശത്രുവാക്കി നിര്‍ത്തുന്ന അമേരിക്ക, ചൈനയ്ക്കെതിരേ ടിബറ്റില്‍ ബുദ്ധമതക്കാരെയും സിങ്കിയാങില്‍ മുസ്്ലിംകളെയും തൊടുത്തുവിട്ടു പ്രതികാരം ചെയ്യുന്നു.
വിശ്വാസികളുടെ കുരിശുയുദ്ധങ്ങള്‍ മൂലമല്ല, കമ്മ്യൂണിസ്റ്റ് റഷ്യ സ്വന്തം വൈരുധ്യങ്ങളുടെ ഭാരത്താല്‍ തകര്‍ന്നു വീഴുകയായിരുന്നു എന്ന സത്യം പക്ഷേ, അമേരിക്കയ്ക്കു മാത്രമേ അറിയൂ. ഇതു ചൈനയില്‍ വിലപ്പോകില്ല. ഈ വൈരുധ്യങ്ങള്‍ അവിടെയില്ല.
ചൈനയെപ്പോലെ ഇന്ത്യയും സാമ്പത്തികമായി അമേരിക്കയെ വെല്ലുവിളിക്കുന്ന വന്‍ശക്തിയായി വളരുകയാണ്. എന്നാല്‍, ചൈനയിലില്ലാത്ത സ്വാധീനം അമേരിക്കയ്ക്ക് ഇന്ത്യയിലുണ്ട്. അമേരിക്കന്‍ ബന്ധങ്ങളുള്ള ഒരു പാടു കുടുംബങ്ങള്‍ ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ വേരുകളുള്ള ഒരു പാടുപേര്‍ അമേരിക്കയിലുമുണ്ട്. മാതൃരാജ്യത്തെക്കാള്‍ അമേരിക്കയെ പൂജിക്കുന്ന ഇവരിലൂടെ ഇന്ത്യയെ ഏതു സമയവും തകര്‍ക്കാനും ഏതു നിലയ്ക്കും നിയന്ത്രിക്കാനും അമേരിക്കയ്ക്കു കഴിയും. എന്നാല്‍, അവരെ മാത്രം ആശ്രയിച്ചു ഭാഗ്യപരീക്ഷണം നടത്താന്‍ മാത്രം വിഡ്ഢിത്തം അമേരിക്ക കാണിക്കുന്നില്ല.
ഇന്ത്യ സൈനികമായി വളരുന്നു എന്നൊരു ഊഹാപോഹം പടിഞ്ഞാറു പ്രചരിക്കുന്നുണ്ട്. ഇതിനെതിരേയും അമേരിക്ക ജാഗ്രത കാണിക്കുന്നു. ഇതിനുള്ള പരിഹാരം ഇന്ത്യയെ പിളര്‍ക്കുകതന്നെ എന്ന ഉറച്ച തീരുമാനമാണ് യാങ്കിക്കുള്ളത്. കമ്മ്യൂണിസ്റ് റഷ്യയെക്കാള്‍ ഇന്ത്യക്കു ബാള്‍ക്കന്‍ രാജ്യങ്ങളോടാണു സാമ്യം. യുഗോസ്ളാവ്യയോട് വിശേഷിച്ച്. ഹിന്ദി സംസാരിക്കുന്ന 30 ശതമാനം ഇന്ത്യയിലെ വലിയൊരു വിഭാഗത്തെ അടിച്ചമര്‍ത്തി ഭരിക്കുകയാണ്. കാശ്മീര്‍, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മിസ്സോറം, നാഗലാന്റ്, സിക്കിം, ആസാം, പഞ്ചാബ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളെ സൈനികശക്തികൊണ്ടു മാത്രമാണ് ഇന്ത്യ അതിനകത്തു നിലനിര്‍ത്തുന്നത് എന്ന് അമേരിക്ക കരുതുന്നു.
എന്നു മാത്രമല്ല, ഇന്ത്യയും ഇന്ത്യക്കാരും ചതിയന്മാരും അവസരവാദികളുമാണെന്ന് അമേരിക്ക വിശ്വസിച്ചുപോരുന്നു. റഷ്യ തകര്‍ന്ന ശേഷമാണ് ഇന്ത്യ സാമ്പത്തിക ക്രമം മുതലാളിത്തത്തിലേക്കു മാറ്റിയത്. ഇതു സത്യമെന്നു വിശ്വസിച്ചു പാശ്ചാത്യര്‍ ഇവിടെ വന്‍തോതില്‍ നിക്ഷേപങ്ങളിറക്കി. ഇന്ത്യ സാമ്പത്തികമായി വളരാന്‍ തുടങ്ങി. സ്വന്തം കാലില്‍ നില്‍ക്കാമെന്നായപ്പോള്‍ സ്വന്തം ജനതയെ പട്ടിണിക്കിട്ടും ഇന്ത്യയെ പോറ്റിപ്പോന്ന റഷ്യയെ തഴഞ്ഞ് അവര്‍ അമേരിക്കയുടെ കൂടെ പൊറുക്കാന്‍ തുടങ്ങി. മരിച്ചു ചരിത്രാവശേഷമായെന്നു കരുതിയ റഷ്യ പുനര്‍ജനി കൊണ്ടപ്പോള്‍ വീണ്ടും റഷ്യയോടടുത്തു- ഇങ്ങനെയെല്ലാമാണ് അവര്‍ ഇന്ത്യയെ കാണുന്നത്. 1947 ആഗസ്ത് 14 നു സായിപ്പ് നമുക്കു വലിച്ചെറിഞ്ഞു തന്ന സ്വാതന്ത്യ്രം ഈ ആഗസ്ത് 14-ഓടെ സായിപ്പിന്റെ കാല്‍ക്കീഴില്‍ തന്നെ വേണ്െടന്നു പറഞ്ഞു നാം തിരിച്ചേല്‍പിക്കുകയാണ്-ഇത്തവണ അമേരിക്കന്‍ സായിപ്പാണ്് നമ്മുടെ സ്വാതന്ത്യ്രം ഏറ്റുവാങ്ങാന്‍ പടിവാതില്‍ക്കല്‍ വന്നുനില്‍ക്കുന്നത്.
അല്ലെങ്കില്‍, ഇന്നലെ വരെ ധീരധീരം എതിര്‍ത്ത് പിന്നീടു കോടികള്‍ വാങ്ങി ആണവ കരാറിനു പിന്തുണ നല്‍കി വോട്ടു ചെയ്തവര്‍ ഏതു തരക്കാരാണ്? നാളെ ഇന്ത്യയെ അമേരിക്കയുടെ 54-ാമത്തെ സ്റേറ്റായി പ്രഖ്യാപിക്കുന്ന പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവന്നാലും ഇതേ സ്ഥിതി തന്നെയല്ലേ ഇവര്‍ ആവര്‍ത്തിക്കുക! 100-ല്‍ 99 പേര്‍ എതിര്‍ക്കുന്നതായി അഭിനയിക്കുമ്പോള്‍, 101 പേര്‍ പിന്തുണയ്ക്കുകയും ചെയ്യും.
ഏഷ്യയില്‍ അമേരിക്ക കനത്ത യുദ്ധങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ്. ലോജിസ്റ്റിക് കേന്ദ്രങ്ങളില്‍ മാത്രം സ്വന്തം പൌരന്മാരെ നിര്‍ത്തി യുദ്ധഭൂമിയില്‍ ഇറാഖിലും അഫ്ഗാനിസ്താനിലും ചെയ്യുന്ന പോലെ കൂലിപ്പട്ടാളത്തെ മാത്രം നിരത്തിയുള്ള യുദ്ധം. ഈ യുദ്ധത്തിന്റെ താല്‍പ്പര്യം ഇതാണ്- ഗള്‍ഫ് നാടുകളെ പരിപൂര്‍ണമായി കീഴ്പ്പെടുത്തുക. ഇറാനെയും പാകിസ്താനെയും ഇല്ലാതാക്കുക. കശ്മീരിനെ ഏഷ്യന്‍ അമേരിക്കയുടെ തലസ്ഥാനമാക്കുക. താലിബാനെ തുരത്തി അഫ്ഗാനിസ്താന്‍ കറുപ്പുകൃഷിക്കാര്‍ക്കു പതിച്ചുനല്‍കുക. അളവറ്റ എണ്ണസമ്പത്തുള്ള ബാള്‍ക്കന്‍ നാടുകളെ റഷ്യന്‍ സ്വധീനത്തില്‍ നിന്ന് അടിച്ചുമാറ്റുക, ചൈനയെയും റഷ്യയെയും വീണ്ടും പരസ്പരം തെറ്റിച്ചു തമ്മിലടിപ്പിക്കുക...
പാശ്ചാത്യര്‍ ഗള്‍ഫ് നാടുകള്‍ തങ്ങളുടെ അടിമപ്പണിക്കാര്‍ക്കു വിട്ടുകൊടുക്കുമ്പോള്‍ അവ ഇത്രമാത്രം കണ്ണായ സ്ഥലമായി മാറുമെന്ന് അവര്‍ സ്വപ്നേപി കരുതിയതല്ല. അറബികള്‍ നീണ്ട കന്തൂറയുമിട്ട് ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ച് ഈത്തപ്പഴവും തിന്നു കഴിഞ്ഞോളുമെന്നു കരുതി. തങ്ങള്‍ക്കു മാത്രം കുഴിച്ചെടുക്കാനും ഉപയോഗിക്കാനും അറിയുന്ന എണ്ണയില്‍ അവര്‍ കൈവയ്ക്കുമെന്നും അത് അവരുടെ കൈയില്‍ കിട്ടുന്ന അലാഉദ്ദീന്റെ മാന്ത്രികവിളക്കാവുമെന്നും അവരോര്‍ത്തില്ല. ഇന്നത്തെപ്പോലെ അന്ന് അവര്‍ക്കു ദീര്‍ഘദൃഷ്ടിയുണ്ടായിരുന്നെങ്കില്‍ അറേബ്യകളില്‍ അറബി ബാക്കിയുണ്ടാവുമായിരുന്നില്ല.
പുതിയ ഈ എണ്ണപ്രതിസന്ധിയില്‍ പാശ്ചാത്യര്‍ തീര്‍ത്തും പരിണതപ്രജ്ഞരായിരിക്കുന്നു. ഇപ്പോള്‍ അവര്‍ തികഞ്ഞ ബുദ്ധിമാന്മാരാണ്്. പണ്േടല്‍പ്പിച്ചു പോന്ന എണ്ണപ്പാടങ്ങള്‍ തിരിച്ചു കിട്ടണമെന്ന് അറേബ്യന്‍ കുടിയാന്മാരോടു കല്‍പ്പിക്കാന്‍ പോകുകയാണവര്‍. അവരുമായി കലഹിക്കാന്‍ ഒരു ഹേതുവും തേടി നടക്കുമ്പോഴാണ് പാകിസ്താനും ഇറാനും ഇന്ത്യയുമൊക്കെ ആണാവന്‍ (ആണവമാകാന്‍) ശ്രമിക്കുന്നത്. പാകിസ്താന്റെ ആണവായുധനിയന്ത്രണം പരിപൂര്‍ണമായും അമേരിക്ക ഏറ്റെടുത്തു കഴിഞ്ഞു. പാകിസ്താനില്‍ ഇനി ആണവായുധങ്ങള്‍ ഉണ്േടാ എന്ന കാര്യം പോലും പരിശോധിച്ചുറപ്പു വരുത്തേണ്ട സംശയമാണ്. മുശര്‍റഫിന്റെ കാലത്ത് അവ സൂത്രത്തില്‍ അമേരിക്കയിലേക്കോ ഇസ്രായേലിലേക്കോ കടത്തിക്കൊണ്ടു പോയിരിക്കാനാണു സാധ്യത.
അങ്ങനെ (മുശര്‍റഫിന്റെ) പാകിസ്താനെപ്പോലെ ഇന്ത്യയും ഇന്ന് ആണ(വമ)ല്ലാതാവുകയാണ്. നമ്മുടെ ആണവായുധങ്ങള്‍ അവ ഇരിക്കുന്ന ആയുധപ്പുരകളില്‍ സുരക്ഷിതമാണ്. അവയുടെ താക്കോല്‍ മാത്രമേ നാം കൈമാറുന്നുള്ളൂ. സായിപ്പ് വീണ്ടും നമ്മുടെ പൂമുഖമലങ്കരിക്കുമ്പോള്‍ നഷ്ടപ്പെട്ടുപോയ ചാരിതാര്‍ഥ്യത്തോടെ നാം കുശിനിയിലേക്കു മടങ്ങും: സമ്പാദിച്ചതെല്ലാം നല്ലതിന്. ഇനി സമ്പാദിക്കാനുള്ളതും നല്ലതിന് എന്ന പുതിയ വേദവാക്യവുമായി...ജയ് മേം...
*** *** ***
വിട്ടുപോയത്:
അപ്പോഴും അമേരിക്ക ഭയപ്പെടുന്ന മറ്റൊരു സത്യമുണ്ട്. അത് ആണവായുധത്തിന്റെ പ്രഹര ശേഷി തന്നെയാണ്. കാല്‍ നൂറ്റാണ്ടു കാലം വീമ്പു പറഞ്ഞുനടന്ന ഇസ്രായേല്‍ കഴിഞ്ഞ മാസം അതു തുറന്നു സമ്മതിച്ചു. ആദ്യത്തെ ആണവപ്രഹരത്തെപ്പോലും അതിജീവിക്കാന്‍ തങ്ങള്‍ക്കു കഴിയില്ല എന്ന സത്യം. ലോകത്തെ അതിസുരക്ഷിതമായ ആ രാജ്യത്തിന്റെ വേവലാതി എല്ലാ പാശ്ചാത്യനാടുകളെയും കിടിലം കൊള്ളിക്കുക തന്നെ ചെയ്തു.
സത്യം, താരിഖ് ബ്നു സിയാദുമാര്‍, ലോകത്തെ എല്ലാ ജിബ്രാള്‍ട്ടറുകളും കടന്ന് ആണവവാഹിനികളില്‍ തങ്ങളുടെ അടച്ചിട്ട തുറമുഖങ്ങളില്‍ വന്നിറങ്ങുന്നത് പേക്കിനാവു കാണുകയാവും അവര്‍.

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)