Showing posts with label Revolutionary Marxist Party. Show all posts
Showing posts with label Revolutionary Marxist Party. Show all posts

Monday, May 7, 2012

ചന്ദ്രശേഖരന്‍ വധം: ഗൂഡാലോചന പി.ജയരാജന്റെ നേതൃത്വത്തിലെന്ന്‌ കെ.സുധാകരന്‍

കണ്ണൂര്‍: റവല്യുഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി ചന്ദ്രശേഖരന്റെ കൊലപതാകത്തിനു ഗൂഡാലോചന നടന്നത്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തിലാണെന്ന്‌ കെ.സുധാകരന്‍ എം.പി. കേസ്‌ അന്വേഷണം അട്ടിമറിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനുമാണ്‌ പിണറായി വിജയനും പി.ജയരാജനും ശ്രമിക്കുന്നത്‌. ചൊക്ലിയിലുള്ള എടവത്ത്‌ കണ്ടിയില്‍ രമേശന്‍ എന്നയാളുടെ വീട്ടിലാണ്‌ ഗൂഡാലേചന നടന്നതെന്നും സുധാകരന്‍ ആരോപിച്ചു. മുന്‍പ്‌ സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ ഗള്‍ഫില്‍ പോയി പണക്കാരനായി തിരിച്ചുവന്നിട്ടുണ്ട്‌. ഉന്നതനായ സിപിഎമ്മിലെ ഒരു നേതാവും റഫീഖും സുനിയും രമേശന്റ വീട്ടില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറിലേറെ ഗൂഡാലോചന നടത്തിയതായി ദൃക്‌സാക്ഷികളുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

- മംഗളം, Monday May 07 2012 - 3:17 pm

ചന്ദ്രശേഖരന്‍ വധം: Madhyamam changes stance

ചന്ദ്രശേഖരന്‍ വധം: പ്രതികള്‍ സംസ്ഥാനം വിട്ടു, അന്വേഷണം ഊര്‍ജിതം

ചന്ദ്രശേഖരന്‍ വധം: പ്രതികള്‍ സംസ്ഥാനം വിട്ടു, അന്വേഷണം ഊര്‍ജിതം
കോഴിക്കോട്: ഒഞ്ചിയത്തെ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്നു സംശയിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ റഫീഖും കൊടിസുനിയും കര്‍ണാടകയിലെ കുടകിലേക്ക് രക്ഷപ്പെട്ടു. ഒരു വാഹനത്തില്‍ ഇരുവരും കൂട്ടുപുഴ അതിര്‍ത്തിവഴി കുടകിലേക്ക് പോയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് രക്ഷപ്പെടാന്‍ ഒത്താശചെയ്തവരെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു.
ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണം ഊര്‍ജിതമാണ്. പിടിക്കപ്പെടാതിരിക്കാന്‍ രണ്ടുപേര്‍ വീതം വിവിധ റൂട്ടുകളിലൂടെ ഇതിനകം കര്‍ണാടകയില്‍ എത്തിയതായാണ് സൂചന. മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയില്‍തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്നും പൊലീസിന് വിവരമുണ്ട്.
ലഭിച്ച സാഹചര്യ തെളിവുകള്‍ വെച്ച് ചില സി.പി.എം നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെങ്കിലും റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പണംകൊടുത്താല്‍ ആര്‍ക്കുവേണ്ടിയും ക്വട്ടേഷന്‍ ഏറ്റെടുക്കുമെന്നതിനാല്‍ മറ്റു രണ്ട് സാധ്യതകള്‍ കൂടി അന്വേഷിക്കുന്നുണ്ട്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന തെക്കന്‍ ജില്ലയിലെ പ്രമുഖ യു.ഡി.എഫ് നേതാവ്, കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് എന്നിവരെയും പൊലീസ് സംശയിക്കുന്നുണ്ട്. റഫീഖിനെയോ കൊടിസുനിയെയോ പിടികൂടിയാല്‍ മാത്രമേ ക്വട്ടേഷന്‍ നല്‍കിയവരെ കണ്ടെത്താന്‍ കഴിയൂവെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എം ഇങ്ങനെയൊരു വിഡ്ഢിത്തത്തിന് തുനിയില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിലെ ചില ഓഫിസര്‍മാരുടെ നിരീക്ഷണം. നെയ്യാറ്റിന്‍കരയില്‍ വിജയസാധ്യതയില്ലാത്തതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി തലപൊക്കാതിരിക്കാന്‍ ചന്ദ്രശേഖരനെ വകവരുത്തിയതാവാമെന്നാണ് സംഘത്തിലെ മറ്റുചിലരുടെ നിഗമനം.
നെയ്യാറ്റിന്‍കരയില്‍ ഏതുവിധേനയും ശെല്‍വരാജിനെ ജയിപ്പിക്കാന്‍ തെക്കന്‍ ജില്ലയിലെ പ്രമുഖ നേതാവ് മുന്നിട്ടിറങ്ങിയതാണെന്നാണ് മറ്റൊരു നിഗമനം. ഇദ്ദേഹം കഴിഞ്ഞ ഒരുമാസത്തിനിടെ കോഴിക്കോടും തലശ്ശേരിയിലും സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചതായും അറിയുന്നു. ഇദ്ദേഹം പലതവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കാന്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് സഹായിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരുകയാണ്.
സംഘത്തിലെ ഒരാളെയെങ്കിലും പിടികൂടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവൂ. അക്രമികള്‍ക്ക് പണം നല്‍കി കൃത്യത്തിന് നിയോഗിച്ചതാര്, പണം എങ്ങനെ, എവിടെവെച്ച് നല്‍കി, ഇവരും പണം നല്‍കിയവരും അക്രമികളും തമ്മില്‍ നടന്ന ടെലിഫോണ്‍ കോളുകളുടെ വിശദാംശം, വാഹനം ഏല്‍പിച്ചതാര്, ഗൂഢാലോചന നടന്ന സ്ഥലം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുന്നതോടെ യഥാര്‍ഥ ചിത്രം വ്യക്തമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, വളയത്തെ ഒരു വീട്ടില്‍ ഗൂഢാലോചന നടന്നതും നാല് കൊലക്കേസുകളില്‍ പ്രതിയായ വളയം സ്വദേശി പരോളില്‍ ഇറങ്ങിയതും ഇയാളുടെ മകളുടെ വിവാഹത്തില്‍ സി.പി.എമ്മിലെ രണ്ട് സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുത്തതും സാഹചര്യ തെളിവുകളായി പരിഗണിച്ച് സി.പി.എമ്മിനുനേരെയാണ് സംശയത്തിന്റെ മുന നീളുന്നതെന്ന് പ്രത്യേകാന്വേഷണ സംഘാംഗം വെളിപ്പെടുത്തി. ഒഞ്ചിയം മേഖലയില്‍ ഏറാമല, ചോറോട്, ഒഞ്ചിയം, അഴിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഏഴു ദിവസത്തേക്കു ജില്ലാ കലക്ടര്‍ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന്‍ വധം : Madhyamam breaking news

പ്രതികള്‍ വലയില്‍

കോഴിക്കോട്: ഒഞ്ചിയത്തെ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വടകര പൊലീസ് കണ്ടെത്തി. ഉടമയടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്ത പൊലീസ്, കാര്‍ വാടകക്കെടുത്ത മുന്‍ കൊലക്കേസ് പ്രതികളടക്കം ക്വട്ടേഷന്‍ സംഘത്തിനായി വ്യാപക തെരച്ചില്‍ തുടരുന്നു. കൊലക്ക് ക്വട്ടേഷന്‍ നല്‍കിയതിനു പിന്നില്‍ സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ചൊക്ളി-പാനൂര്‍-വളയം മേഖലയിലുള്ളവരാണ് കൊല നടത്തിയതെന്ന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചു. പ്രതികള്‍ വലയിലായതായാണ് സൂചന.
കൊലക്കുശേഷം പൊലീസിനെ വെട്ടിച്ച് പള്ളൂര് വഴി മാഹിക്കടുത്ത ചൊക്ളിയിലേക്ക് രക്ഷപ്പെട്ട അക്രമികള്‍ പാനൂര്‍ റോഡില്‍ കെ.എസ്.ഇ.ബി സബ്സ്റ്റേഷനടുത്ത പുനത്തില്‍ മുക്കിന് സമീപം കെ.എല്‍.58 ഡി. 8144 ഇന്നോവ കാര്‍ ഉപേക്ഷിച്ച് ശനിയാഴ്ച രാവിലെയാണ് രഹസ്യ കേന്ദ്രങ്ങളിലേക്ക് രക്ഷപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത കാറിന്‍െറ ഉള്ളിലും പുറത്തും കാണപ്പെട്ട രക്താംശം ചന്ദ്രശേഖരന്‍േറതാണെന്ന് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞു. കാര്‍ ഉപേക്ഷിച്ചതിനടുത്ത് മണ്ണെടുത്ത ക്വാറിയില്‍ രാത്രി കഴിച്ചുകൂട്ടിയ സംഘം ശനിയാഴ്ച പുലര്‍ച്ചെയോടെ മറ്റു വാഹനങ്ങളില്‍ രക്ഷപ്പെട്ടതായാണ് വിവരം. മാരങ്കണ്ടിയില്‍ നിര്‍ത്തിയിട്ട ശേഷം തെളിവ് നശിപ്പിക്കാന്‍ കാര്‍ കഴുകിയതായി ദൃക്സാക്ഷികള്‍ പൊലീസിന് മൊഴിനല്‍കി.
തലശ്ശേരി ടെമ്പ്ള്‍ഗേറ്റ് സ്വദേശി ചൊമ്പക്കാരന്‍ വീട്ടില്‍ കെ.പി. നവീന്‍ദാസിന്‍െറ ഉടമസ്ഥതയിലുള്ള കാര്‍ വാടകക്ക് നല്‍കാന്‍ അളിയന്‍ വിജേഷിനെ ഏല്‍പിച്ചിരുന്നു. ഇയാളില്‍നിന്ന് കാര്‍ വാടകക്കെടുത്ത ഹാരിസില്‍നിന്ന് കുപ്രസിദ്ധ ക്രിമിനല്‍ തലശ്ശേരി സ്വദേശി വാഴപ്പാടി റഫീഖാണ് കാര്‍ അക്രമിസംഘത്തിന് കൈമാറിയത്.
ചൊക്ളിയില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ പ്രതിയായ കൊടിസുനി, വാന്‍ വാടകക്കെടുത്ത റഫീഖ്, പാനൂര്‍-ചൊക്ളി സ്വദേശികള്‍ എന്നിവരടക്കം എട്ടുപേര്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സി.പി.എമ്മിനുവേണ്ടി രാഷ്ട്രീയ ആക്രമണവും കൊലപാതകങ്ങളും നടത്തിയിട്ടുള്ള ഇവര്‍ക്ക് ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരെന്ന് മാത്രമേ ഇനി കണ്ടെത്തേണ്ടതുള്ളൂ. കൊലക്കേസ് പ്രതിയായ കൊടിസുനി അടുത്തിടെയാണ് ശിക്ഷകഴിഞ്ഞ് ജയില്‍ മോചിതനായത്. നാദാപുരത്തിനടുത്ത ഒരു വീട് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും ഇന്നോവ കാറില്‍ വളയത്തെ ഒരു പെട്രോള്‍ പമ്പില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഡീസല്‍ നിറച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നാലു കൊലക്കേസുകളില്‍ പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ വളയം സ്വദേശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അടുത്തിടെ പരോളില്‍ ഇറങ്ങിയിരുന്നു. ഏപ്രില്‍ 22ന് ഇയാളുടെ മകളുടെ വിവാഹ ചടങ്ങില്‍ കണ്ണൂരുകാരായ സി.പി.എമ്മിന്‍െറ രണ്ട് സംസ്ഥാന-ജില്ലാ നേതാക്കളും കോഴിക്കോട്ടെ ജില്ലാ സെക്രട്ടേറിയറ്റംഗവും പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. വെള്ളിയാഴ്ച രാത്രി സി.പി.എമ്മിന്‍െറ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും കുടുംബവും വീട്ടില്‍നിന്ന് മാറിനിന്നതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടെ വടകരയില്‍ സി.പി.എം പ്രവര്‍ത്തകരും-റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനങ്ങള്‍ നടത്തി പരസ്പരം വെല്ലുവിളിച്ചിരുന്നു. സി.പി.എമ്മിന്‍െറ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. ‘പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞോട്ടെ, ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, വാളുകൊണ്ടൊരു പരിപാടി, ബോംബുകൊണ്ടൊരു പരിപാടി, അപ്പോ പേടിച്ചോടല്ലേ’ എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയതായി പൊലീസ് സംശയിക്കുന്നു.
സംശയം ബലപ്പെടുത്തുന്ന നിരവധി തെളിവുകള്‍ 12 മണിക്കൂറിനകം ശേഖരിക്കാനായെന്നും യഥാര്‍ഥ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. തെക്കന്‍ ജില്ലക്കാരനായ പ്രമുഖ നേതാവിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.

ചന്ദ്രശേഖരന്‍ വധം : Mangalam news

'ചന്ദ്രശേഖരന്‍ വധം: ക്വട്ടേഷന്‍കാര്‍ തന്നെ; 2 പേര്‍ കേരളം വിട്ടു

















May 7, Monday

http://mangalam.com/index.php?page=detail&nid=574930&lang=malayalam
  


കോഴിക്കോട്‌/വടകര: റവലൂഷണറി മാക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേരെയും പോലീസ്‌ തിരിച്ചറിഞ്ഞു. കൊടി സുനിയെന്ന ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ രണ്ടുപേര്‍ കര്‍ണാടകയിലേക്കു കടന്നതായും സംശയം. തലശേരി ഫസല്‍ വധക്കേസിലെ പ്രതിയാണു സുനി. മറ്റൊരു സംഘാംഗം പായപ്പടി റഫീഖ്‌ സി.പി.എം. പ്രവര്‍ത്തകനാണ്‌.

കര്‍ണാടകയിലേക്കു കടന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ആരെയും ഇതുവരെ കസ്‌റ്റഡിയിലെടുക്കാനോ അറസ്‌റ്റ് ചെയ്യാനോ പോലീസിനു കഴിഞ്ഞിട്ടില്ല. കര്‍ണാടകയിലേക്കു കടക്കാന്‍ സഹായിച്ച രണ്ടുപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്‌. കൊലപാതകം സംബന്ധിച്ചു സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണു പോലീസിന്റെ അവകാശവാദം.

സുനിയാണ്‌ 'ആക്ഷന്‍' ആസൂത്രണം ചെയ്‌തത്‌. പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണു കൃത്യം നിര്‍വഹിച്ചത്‌. കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, ടെമ്പിള്‍ ഗേറ്റ്‌, പള്ളൂര്‍ എന്നിവിടങ്ങളിലുള്ളവരാണു സംഘാംഗങ്ങള്‍. ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ഫോണില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നാണു സൂചന. ഫോണും സിം കാര്‍ഡും സൈബര്‍ സെല്ലിന്‌ ഉടന്‍ കൈമാറും. കണ്ണൂര്‍ ജില്ലയില്‍ സമീപകാലങ്ങളിലുണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളിലെ അതേ രീതിയില്‍തന്നെയാണു ചന്ദ്രശേഖരനെയും വധിച്ചത്‌.

വാഹനത്തില്‍ പിന്തുടര്‍ന്നെത്തി, ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വാളുകൊണ്ടു മുഖത്തു വെട്ടുന്നതാണു കണ്ണൂര്‍ മോഡല്‍. അതുകൊണ്ടുതന്നെ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ആസൂത്രണവും ക്വട്ടേഷന്‍ സംഘവുമാണ്‌ ചന്ദ്രശേഖരനും 'വധശിക്ഷ' നല്‍കിയതെന്ന ഉറച്ച നിഗമനത്തിലാണു പോലീസ്‌. ആ നിലയിലുള്ള അന്വേഷണമാണു പുരോഗമിക്കുന്നതും.

2010-ല്‍ ന്യൂമാഹിയില്‍, ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം രണ്ടു ബി.ജെ.പി. പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയവര്‍ തന്നെയാകാം ചന്ദ്രശേഖരന്റെ ജീവനുമെടുത്തതെന്നു പോലീസ്‌ കരുതുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടു പേര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പു ജയിലില്‍ വച്ചു ടി.പിയുടെ കൊലപാതകം ആസൂത്രണം ചെയ്‌തെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌.

ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള നീക്കം നടത്തുന്നതായി സ്‌പെഷല്‍ ബ്രാഞ്ച്‌ നേരത്തേ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. പതിവായി ബൈക്കില്‍ സഞ്ചരിക്കുന്ന ചന്ദ്രശേഖരനെ കണിച്ചുകുളങ്ങര മോഡല്‍ വാഹനാപകടത്തിലൂടെ കൊലപ്പെടുത്താനുള്ള നീക്കം നടക്കുന്നു എന്നായിരുന്നു സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌. 


ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)