Thursday, April 16, 2009

ദേവസ്വം ഭരണം കൈയാളുന്നതിന്‌ സര്‍ക്കാരിനുള്ള ന്യായങ്ങള്‍

Tuesday, April 1, 2008

ദേവസ്വം വിഷയത്തിലെ ബാബുരാജ് ഭഗവതിയുടെ പോസ്റ്റ്

കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍നേരിട്ടു നടത്തുകയാണെന്നും അങ്ങിനെ ലഭിക്കുന്ന വരുമാനം പൊതു കാര്യങ്ങള്‍ക്കുവേണ്ടി വക മാറ്റി ചെലവഴിക്കുകയാണെന്നുമാണ്‌ ആക്ഷേപം. ഹിന്ദുക്കളുടെ പണം അഹിന്ദുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുവെന്നാണ്‌ ഈ വാദത്തിന്റെ കാതല്‍.
ഇപ്രകാരം ഹിന്ദു ക്ഷേത്രങ്ങളെ ഒരു സിവില്‍ ഭരണകൂടം നിയന്ത്രിക്കുന്നതിന്റെ ന്യായങ്ങള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാനുള്ള ശ്രമമാണ്‌ ഇനിയുള്ള ഭാഗങ്ങളില്‍......
കേരളത്തിലെ ക്ഷേത്രങ്ങളെ രണ്ടായി തിരിക്കാം.

1. സ്വകാര്യ ക്ഷേത്രങ്ങള്‍ 2. പൊതു ക്ഷേത്രങ്ങള്‍

ആദ്യകാലം മുതലേ സ്വകാര്യ വ്യക്തികളോ കുടുംബങ്ങളോ കൈവശം വെച്ചു വരുന്ന ആരാധനാലയങ്ങളാണ്‌ ഈ വകുപ്പില്‍ വരുന്നത്‌. സ്വകാര്യ ഉടമസ്ഥതയിലായിരുന്നുവെങ്കിലും പൊതുവും സാര്‍വത്രികവുമായ ആരാധനാസമ്പ്രദായങ്ങളുടെ അഭാവത്തില്‍ ക്ഷേത്രവരുമാനം മുഖ്യമായുംകരമൊഴിവായി സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍നിന്നും വിളവിന്റെ രൂപത്തില്‍ ലഭിക്കുന്നതായിരുന്നു. കൂട്ടത്തില്‍ പാട്ട ഭൂമിയുടെ പാട്ടം പിരിക്കുന്നതിനുള്ള അവകാശത്തില്‍ നിന്നും അളവറ്റ വരുമാനം ക്ഷേത്രങ്ങളിലേക്കു വന്നു ചേര്‍ന്നു. ഇത്തരം സ്വകാര്യ ക്ഷേത്രങ്ങള്‍ ഇന്നും സ്വകാര്യ ഉടമസ്ഥതയില്‍ തന്നെ തുടരുകയാണ്‌. അതിനാല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു എന്ന അരോപണം സ്വകാര്യ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ബാധകമല്ല.
നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ്‌ രണ്ടാമത്തെ വകുപ്പായ പൊതു ക്ഷേത്രങ്ങള്‍. പിന്നീട് രാജഭരണത്തിനു പകരം പാര്‍ലമെന്ററി സമ്പ്രദായം നിലവില്‍വന്നപ്പോള്‍ മറ്റു സ്വത്തുക്കളോടൊപ്പം ക്ഷേത്രവും പുതിയ സര്‍ക്കാരിന്റെ അധീനതയിലായി... ഉദാഹരണത്തിന്‌ 1949 ലെ തിരു-കൊച്ചി സംസ്ഥനത്തിന്റെ രൂപീകരണത്തിനു മുന്‍പ്‌ കൊച്ചിയുടേയും തിരുവിതാകൂറിന്റെയും അധീനതയിലുണ്ടായിരുന്ന (പിന്നീട്‌ കേരള സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പെട്ട) 1194 ചെറുതും വലുതും ആയ ക്ഷേത്രങ്ങളാണ്‌ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നത്.(തിരുവിതാകൂറിന്റെ കാര്യത്തില്‍ രാജാവും ഇന്ത്യ സര്‍ക്കാരും ഒരുമിച്ചു ചേര്‍ന്നു 1949 ല്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒരു കരാര്‍ ഒപ്പിടുകയായിരുന്നു.) കേരളത്തിനെ മറ്റുപ്രദേശങ്ങളിലും ഇതേരീതിയില്‍ തന്നെയാണ്‌ ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിയത്‌. ഈ ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരത്തെ കുറിച്ചാണ്‌ ഹിന്ദുക്കള്‍ക്കുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ സംസാരിക്കുന്നത്‌.

വാസ്തവത്തില്‍ ഇപ്രകാരം ജനായത്തസര്‍ക്കാരിന്റെ കൈയിലേക്കെത്തിച്ചേര്‍ന്ന ക്ഷേത്രം വക സ്വത്തുക്കളുടെ നിയന്ത്രണാധികാരം ആര്‍ക്കാണ്‌?ആ സ്വത്തില്‍ ആര്‍ക്കൊക്കെ അവകാശമുണ്ട്?

മതവും സിവില്‍ ഭരണകൂടവും പരസ്പരം ലയിച്ചുചേര്‍ന്ന ഒരു സംവിധാനമായിരുന്നു 1947 നു മുന്‍പ്‌ നാട്ടു രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നത്‌. അതിനാല്‍ രാജ്യത്തിന്‌ മൊത്തം അവകാശപ്പെട്ടിരിക്കുന്ന ആസ്തികളില്‍ നിന്നോ നാനാ ജാതി-മതസ്ഥരായ പ്രജകളില്‍ നിന്ന്‌ പിരിച്ചെടുത്തിരുന്ന വിവിധ നികുതികളില്‍ നിന്നോ ഉള്ള വരുമാനത്തില്‍ നിന്നായിരുന്നു ക്ഷേത്രചെലവുകള്‍ നടത്തിയിരുന്നത്‌. ക്ഷേത്രങ്ങളില്‍ ഒരിക്കല്‍ പോലും കയറാന്‍ അനുവാദം ലഭിക്കാതിരുന്ന എന്തിന്‌ ക്ഷേത്ര പരിസരത്തുപോലും പോകാന്‍ അനുവാദമില്ലായിരുന്ന ഈഴവര്‍ക്കും അവര്‍ക്കു താഴെയുള്ളവരില്‍ നിന്നും പിരിച്ചെടുത്ത അധ്വാനമിച്ചവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌. ചുരുക്കത്തില്‍ക്ഷേത്രം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല. ദേവസ്വം സ്വത്തുക്കളും വരുമാനം സര്‍ക്കാര്‍ വകമാറ്റിചിലവഴിക്കുന്നുവെന്നാണ്‌ ദീര്‍ഘകാലമായി ആവര്‍ത്തിച്ചുകേള്‍ക്കുന്ന മറ്റൊരു ആരോപണം. എന്നാല്‍ ക്ഷേത്രം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുന്നില്ല എന്നുമാത്രമല്ല, അങ്ങിനെ ചെയ്യുന്നതിന്‌ നിയമ വിലക്കുകള്‍ ഉണ്ടുതാനും
ഉദാഹരണത്തിന്‌ . ഒരു ക്ഷേത്രനിയമം പരിശോധിക്കാം
1917 - ല്‍ നിയമം മൂലം കൊച്ചി മഹരാജാവ് തച്ചുതയകൈമള്‍ക്ക്‌ നിയന്ത്രണാധികാരം കൈമാറിയ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കാര്യം എടുക്കുക. 1971 ല്‍ പാസ്സാക്കിയ കൂടല്‍മാണിക്യം ദേവസ്വം നിയമം എവിടെനിന്നെല്ലാമായിരിക്കണം ക്ഷേത്രം സ്വത്ത് കണ്ടെത്തേണ്ടതെന്ന് കൃത്യതയോടെ അനുശാസിക്കുന്നുണ്ട്‌.അതിനു ശേഷം ഈ പണം എങ്ങിനെയെല്ലാം ചെലവഴിക്കാമെന്നും അക്കമിട്ട് നിരത്തിയിട്ടുണ്ട്.ക്ഷേത്രജോലിക്കരുടെ ശമ്പളവും മറ്റു ക്ഷേത്ര ചെലവുകളുംദാനധര്‍മ്മങ്ങളും കേടുപാടുകള്‍ തീര്‍ക്കലും മറ്റുമാണ്‌ അനുവദനീയമായ ചെലവുകള്‍.ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം അഹിന്ദുക്കള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു എന്നു പറയുന്നതും അതുപോലെ തന്നെ ഒരു നുണയാണ്‌.ദേവസ്വം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ക്ഷേത്രാവശ്യങ്ങള്‍ക്കു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്നതാണ്‌ സത്യം . നിയമത്തില്‍ അതുവ്യക്തമാക്കിയിട്ടുണ്ട്‌. [കുടല്‍മാണിക്യം ദേവസ്വം നിയമം 1971 ചാപ്റ്റര്‍ 5,ജനറല്‍ 23(2,3)]

സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുമ്പോള്‍ പല അമ്പലങ്ങളും തകര്‍ച്ചയുടെ വക്കിലായിരുന്നു. എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രവേശന സ്വാതന്ത്ര്യം സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ അനുവദിച്ചിരുന്നുവെങ്കിലും ക്ഷേത്രാരാധന കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നില്ല.(സ്വകാര്യ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന അയിത്തവും ദളിത്‌ വിഭാഗങ്ങളുടെ ഹിന്ദുമതത്തില്‍നിന്നും വ്യതിരിക്തമായ സ്വത്വബോധവും ഇതിന്‌ കാരണമായിരുന്നു.)വരുമാനവും കുറവായിരുന്നു.
തുടര്‍ച്ചയായ വരുമാനമില്ലാതിരുന്ന ഈ ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ പരിധിയില്‍ എത്തിപ്പെട്ടതുകൊണ്ടാണ്‌ ഒരു പരിധി വരെ തകരാതെ നിലനിന്നിരുന്നത്‌. ഹിന്ദു മതത്തെ തകരാതെ നിലനിര്‍ത്തുന്നതില്‍ ,വിചിത്രമെന്നു പറയട്ടേ, ഈ സെക്കുലര്‍ സര്‍ക്കാര്‍ അതിന്റേതായ ഒരു പങ്കുവഹിക്കുകയുണ്ടായി!!!
ഇപ്പോള്‍ പോലും എല്ലാ ക്ഷേത്രങ്ങളും സമ്പന്നമല്ല.ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ്‌ ഉയര്‍ന്ന വരുമാനമുള്ളത്.
ഇപ്രകാരം മുന്‍കാല നാട്ടു രാജ്യങ്ങളില്‍ നിന്ന്‌ കൈമാറി കിട്ടിയ സര്‍ക്കാരിന്റെ സ്വത്തിലാണ്‌ ഹിന്ദുക്കളെന്നവകാശപ്പെടുന്നവര്‍ അവകാശവാദമുന്നയിക്കുന്നത്‌. ഈ പൊതുമുതലില്‍ ഹിന്ദുക്കള്‍ക്കെന്ന പോലെ മുഴുവന്‍ ജാതി -മത വിഭാഗങ്ങള്‍ക്കും അവകാശമുണ്ടെന്ന കാര്യമാണ്‌ ഇവര്‍ മറന്നുപോകുന്നത്‌.
ഇനി ഈ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കള്‍ വീണ്ടും അവകാശമുന്നയിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്കും മുസ്ളീങ്ങള്‍ക്കും ദളിതര്‍ക്കും മുന്നില്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്‌.
തങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പെടുത്ത ഈ സ്വത്തില്‍ അമ്പലത്തില്‍ കയറാന്‍ അവകാശമില്ലായിരുന്ന ദളിതര്‍ക്കും, അന്യമതക്കാര്‍ക്കും ഉള്ള അവകാശം ഹിന്ദുക്കള്‍ ‍എങ്ങിനെ കോമ്പന്‍സേറ്റുചെയ്യും?അതിന്റെ പലിശ എങ്ങിനെ ‍കൊടുത്തു തീര്‍ക്കും?!!!!!!!
കൂട്ടത്തില്‍ പറയട്ടെ ക്ഷേത്രപ്രവേശന നിയമം (1936) പ്രഖ്യാപിച്ചപ്പോള്‍ അത് സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമാണ് ബാധകമായിരുന്നത്. സ്വകാര്യ ക്ഷേത്രങ്ങള്‍ക്കു ബാധകമാക്കിയിരുന്നില്ല.
പല സ്വകാര്യ ക്ഷേത്രങ്ങളിലും ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു.
സ്വകാര്യ ക്ഷേത്രമായ മേക്കാടു ക്ഷേത്രത്തില്‍ കുളത്തില്‍ കുളിക്കുന്നതിനും മൂല സ്ഥാനത്തിന് വളരെ അടുത്ത് എത്തുന്നതിനും ഭക്തന്‍ നായര്‍ക്കു മുകളിലുള്ളവരായിരിക്കണം എന്ന് എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു
ക്ഷേത്രത്തിനുള്ളില്‍ എത്തുമ്പോഴേ ഇത്തരം ഒരു നിര്‍ദ്ദേശം നമുക്കുലഭിക്കുമത്രേ.

ദേവസ്വം ഭരണവും സര്‍ക്കാരും-2

നന്ദുവിന്റെ തിരുവന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയോ എന്ന പോസ്റ്റ് ഈ വിഷയത്തില്‍ നല്ല ചര്‍ച്ചക്കു കാരണമാവുകയുണ്ടായി. ദയവായി അതുകൂടെ നോക്കുക.

ബരിമല ക്ഷേത്രത്തിന്റെ ഭരണം സ്വതന്ത്രാധികാര സമിതിയെ ഏല്‍പ്പിക്കുന്നതിനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.തിരുപ്പതി മോഡലിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്‌.പക്ഷേ ഇതിനിടയില്‍ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ആറന്മുളയില്‍ വെച്ച്‌ നടത്തിയ ഒരു പ്രസ്താവനയാണ്‌ ഈ പോസ്റ്റിന്റെ അടിയന്തിര കാരണം.എടശ്ശേരിമല മഹാദേവ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ്‌ ഉദ്ഘാടനം ചെയ്യവെ ശ്രീ നാരായണപണിക്കര്‍, ശബരിമല ക്ഷേത്രഭരണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്‌ തിരുവിതാകൂര്‍ ദേവസ്വത്തിനു കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പ്രസ്താവിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നടവരവും മറ്റു വരുമാനവും കുറഞ്ഞ ക്ഷേത്രങ്ങളെ നിലനിര്‍ത്തിയിരുന്നത്‌ ശബരിമലയിലെ വരുമാനമാണെന്നും ശ്രീ നരയണപണിക്കര്‍ കൂട്ടിച്ചേര്‍ത്തു.(ഇത്തരമൊരു അഭിപ്രായം എസ്‌.എന്‍.ഡി.പി. നേതാവ്‌ ശ്രീ വെള്ളാപ്പള്ളി നടേശനും പറയുകയുണ്ടായി)

ശബരിമലയുടെ വരുമാനം(മറ്റുക്ഷേത്രങ്ങളുടേയും) സര്‍ക്കാര്‍ വകമാറ്റി ചെലവ്ചെയ്യുകയാണെന്ന ആരോപണത്തിനുള്ള മറുപടിയാണ്‌ യഥാര്‍ത്ഥത്തില്‍ ശ്രീ നാരയണപണിക്കരുടെ ഈ പ്രസ്താവന.ഹൈന്ദവതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെന്നു സ്വയം വിശേഷിപ്പിക്കുന്ന 'ക്ഷേത്രസംരക്ഷണസമിതി'പോലുള്ള സംഘടനകളുടെ പല നേതാക്കളും പലപ്പോഴായി ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തുവരികയുണ്ടായിട്ടുണ്ട്‌.ക്ഷേത്രസ്വത്തുക്കളില്‍ നിന്നു കിട്ടുന്ന വരുമാനം നാരായണപണിക്കര്‍ സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളുടെനടത്തിപ്പിനുപയോഗിക്കുന്നുവെന്നതാണ്‌ സത്യം.

ഇതുതെളിയിക്കുന്നതിനായി കേരളസര്‍ക്കാര്‍ ഈ വര്‍ഷം(2008-09) അവതരിപ്പിച്ച ബജറ്റിലെ കണക്കുകളിലൂടെ കടന്നുപോകുന്നത്‌ ഉചിതമായിരിക്കും.

ദേവസ്വവുമായി ബന്ധപ്പെട്ട് ബജറ്റിലെ വരവിനങ്ങള്‍ താഴെ കൊടുക്കുന്നു.

1. സ്പെഷ്യല്‍ ലാന്റ്‌ കണ്‍സര്‍വേഷന്‍ ഭരണച്ചെലവിനത്തില്‍ കൊച്ചിദേവസ്വം ബോര്‍ഡില്‍ നിന്നും ഈടാക്കവുന്ന തുക: 1242 ആയിരം(ഹെഡ്‌: റവന്യൂ, ഭരണപരമായ മറ്റു സര്‍വീസുകള്‍)

2. പെന്‍ഷന്‍,അവധിക്കാല ശമ്പളം തുടങ്ങിയവയുടെ ബാധ്യത സര്‍ക്കര്‍ ഏറ്റെടുത്ത വകയില്‍ വരേണ്ട അംശാദായം(കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി,പഞ്ചായത്ത്‌ തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,ദേവസ്വം ബോര്‍ഡ്‌ തുടങ്ങിയവയുടെ)(റവന്യൂ: പെന്‍ഷനും മറ്റു റിട്ടയര്‍മെന്‍ ആനുകൂല്യങ്ങള്‍ക്കുമായുള്ള അംശായാദവും വസൂലാക്കലും )

3. കൊച്ചി തിരുമല ദേവസ്വത്തിലേക്ക്‌ കര്‍ഷകരില്‍നിന്ന് വരേണ്ട തുക:1000 രൂപ.(റവന്യൂ: മറ്റു സാമൂഹ്യ സേവനങ്ങള്‍)

4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:30000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)

5. കൊച്ചി ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:15000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)

6. ഭരണപരമായ കാര്യങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം ഫ്ണ്ടില്‍നിന്നു ഈടാകാവുന്ന തുക:10000 രൂപ.(റവന്യൂ:ഭരണപരമായ മറ്റു സര്‍വീസുകള്‍)

7. ഗുരുവയൂര്‍ ദേവസ്വത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പിന്‌ ദേവസ്വത്തില്‍നിന്നും ഈടാക്കാവുന്ന തുക:17 ലക്ഷം(റവന്യൂ: ഭരണപരമായ സര്‍വീസുകള്‍)

ഇവയിലൊന്നു പോലും ക്ഷേത്രത്തിന്റെ വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി സൂചിപ്പിക്കുന്നില്ല എന്നു വ്യകതമാണല്ലോ, മാത്രമല്ല ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ചുരുങ്ങിയ പലിശക്ക്‌ പണം കടം കൊടുക്കാറുണ്ടെന്നു സൂചിപ്പിക്കുന്നു. സര്‍ക്കാരിലേക്കു വരുന്ന തുകയാകട്ടെ ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച്‌ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസുമാത്രമാണ്‌. ഇതുതന്നെ ദേവസ്വംത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഒരു സൂചനയാണല്ലോ? നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍ക്ക്‌ സെക്കുലര്‍ സര്‍ക്കര്‍ നല്‍കുന്ന മറ്റിതര സേവനങ്ങള്‍ക്ക്‌ ഫീസീടാക്കുന്നുമില്ല. (1000 രൂപയേയുള്ളുവെങ്കിലും തിരുമല ദേവസ്വത്തിന്റെ കാര്യത്തില്‍ കര്‍ഷകരില്‍നിന്നും വരേണ്ട തുക എന്തുകൊണ്ട്‌ സര്‍ക്കാര്‍ കണക്കിലെത്തിയെന്നത്‌ ഈ ലേഖകന്‌ മനസ്സിലായില്ല, അറിയാവുന്നവര്‍ എഴുതുമല്ലോ. പക്ഷേ അതു പോലും അമ്പലങ്ങളുടെ നടവരുമാനത്തില്‍ നിന്നല്ല എന്നു വ്യക്തമാണ്‌. ഒരു ഭൂ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം)

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)