Showing posts with label HMT-സി.പി.ഐ. Show all posts
Showing posts with label HMT-സി.പി.ഐ. Show all posts

Tuesday, August 11, 2009

എച്ച്‌.എം.ടി: മറ്റു ഘടകകക്ഷികള്‍ ഒറ്റപ്പെടുത്തിയെന്ന്‌ സി.പി.ഐ

23 feb 2008

തിരുവനന്തപുരം: എച്ച്‌.എം.ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പോക്കുവരവ്‌ റദ്ദാക്കണമെന്നും എച്ച്‌.എം.ടി. ഭൂമി വില്‌പന നടത്താന്‍ അവകാശമുണ്ടെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം അസ്വീകാര്യമാണെന്നുമുള്ള പാര്‍ട്ടി നിലപാട്‌ നടപ്പാക്കാനാകാതെ പോയത്‌ ഇടതുമുന്നണി യോഗത്തില്‍ മറ്റുഘടകകക്ഷികള്‍ ഒറ്റപ്പെടുത്തിയതുകൊണ്ടാണെന്ന്‌ സി.പി.ഐ.

ഇടതുമുന്നണി യോഗത്തിന്‌ തൊട്ടുപിന്നാലേ ചേര്‍ന്ന സി.പി.ഐ. സംസ്ഥാന കൗണ്‍സിലിലാണ്‌ സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഇക്കാര്യം അറിയിച്ചത്‌.

ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐ. തീരുമാനം ശക്തമായി ഉന്നയിക്കുന്നതില്‍ പാര്‍ട്ടിനേതൃത്വം പരാജയപ്പെട്ടതായി സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പോക്കുവരവ്‌ റദ്ദാക്കേണ്ടിവരികയാണെങ്കില്‍ പോക്കുവരവിന്‌ അനുമതി നല്‍കിയ രണ്ടുമന്ത്രിമാര്‍ രാജിവെയേ്‌ക്കണ്ടിവരുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മുന്നറിയിപ്പിന്‌ മുന്നില്‍ സി.പി.ഐ. നേതാക്കള്‍ പാര്‍ട്ടിതീരുമാനം മറന്നതായും വിമര്‍ശനം ഉണ്ടായി. എച്ച്‌.എം.ടി. ഭൂമി പ്രശ്‌നത്തില്‍ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ തീരുമാനം നടപ്പാക്കുന്നതിനുവേണ്ടി സി.പി.ഐ. മന്ത്രി രാജിവെയേ്‌ക്കണ്ടിവന്നാല്‍ അതിനും പാര്‍ട്ടി തയ്യാറാണെന്ന്‌ മന്ത്രി കെ.പി. രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്‌ തീരുമാനിച്ചതായിരുന്നുവെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിന്‌ മറുപടിയായിട്ടാണ്‌ ഇടതുമുന്നണി ഘടകകക്ഷികള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും സാധാരണ ഇത്തരം വിഷയങ്ങളില്‍ ശരിയായ നിലപാട്‌ സ്വീകരിക്കാറുള്ള ആര്‍.എസ്‌.പി.യും ഇത്തവണ സി.പി.എം. നിലപാടിനെ പിന്താങ്ങുകയാണ്‌ ചെയ്‌തതെന്നും വെളിയം ഭാര്‍ഗവന്‍ വിശദീകരണം നടത്തിയത്‌. മുന്നണി രാഷ്‌ട്രീയത്തില്‍ മറ്റു ഘടകകക്ഷികളുടെ നിലപാടുകളും മറ്റും അനുസരിച്ച്‌ മുന്നണിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ചില വിട്ടുവീഴ്‌ചകള്‍ വേണ്ടിവരുന്നത്‌ സ്വാഭാവികമാണെന്നും വെളിയം വ്യക്തമാക്കി.

വെളിയത്തിന്റെ വിശദീകരണം സംസ്ഥാന കൗണ്‍സിലംഗങ്ങളെ പൂര്‍ണ തൃപ്‌തരാക്കിയില്ലെന്നാണ്‌ തുടര്‍ന്നും ചര്‍ച്ചയില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ നല്‍കുന്ന സൂചന.

എച്ച്‌.എം.ടി. ഭൂമിഇടപാട്‌ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‌ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. മാര്‍ച്ച്‌ ആദ്യവാരം തൃശ്ശൂരിലാണ്‌ സംസ്ഥാന സമ്മേളനം.

മുന്നണി പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. കാട്ടുന്ന മേധാവിത്വ മനോഭാവത്തിനെതിരേ രൂക്ഷ വിമര്‍ശനവും സി.പി.ഐ. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിനെതിരായ സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

എച്ച്‌.എം.ടി.ഭൂമി പ്രശ്‌നം: സി.പി.ഐ. ഇടയുന്നു

01 Feb 2008
തിരുവനന്തപുരം: കളമശ്ശേരി എച്ച്‌.എം.ടി യുടെ വിവാദ ഭൂമിയിടപാടില്‍ സി.പി.ഐ. ഇടയുന്നു. വിവാദ ഭൂമിയിടപാടു സംബന്ധിച്ച പോക്കുവരവ്‌ റദ്ദാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ ആവശ്യപ്പെട്ടു. പാര്‍ട്ടിതലത്തില്‍ സിപി.എമ്മും ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാരും വിവാദ ഇടപാടിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കൊന്നും കാത്തിരിക്കാതെയാണ്‌ പോക്കുവരവ്‌ റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.ഐ. രംഗത്തെത്തിയിരിക്കുന്നത്‌. ഭൂമിയിടപാടില്‍ വ്യവസായമന്ത്രി വെട്ടിലായി നില്‍ക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ യുടെ ഈ പുതിയ ആവശ്യം ഇടതുമുന്നണിക്കും സി.പി.എമ്മിനും പുതിയ തലവേദനയാകും.

വ്യാഴാഴ്‌ച ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ യോഗമാണ്‌ പൊന്മുടി, മൂന്നാര്‍ സംഭവങ്ങളില്‍ സി.പി.ഐ യ്‌ക്ക്‌, മുമ്പുണ്ടായ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌.

മന്ത്രിസഭയുടെ തീരുമാനത്തിന്‌ കാത്തുനില്‍ക്കാതെതന്നെ പോക്കുവരവ്‌ റദ്ദാക്കാന്‍ റവന്യൂമന്ത്രിക്ക്‌ അധികാരം ഉണ്ടെന്നും ആവശ്യമെങ്കില്‍ ആ അധികാരം വിനിയോഗിക്കണമെന്നുപോലും ചില അംഗങ്ങള്‍ സി.പി.ഐ. എക്‌സിക്യൂട്ടീവില്‍ ആവശ്യപ്പെട്ടത്‌ പൊന്മുടി, മൂന്നാര്‍ എന്നീ സംഭവങ്ങളില്‍നിന്നും വ്യത്യസ്‌തമായി ഒരുമുഴം മുമ്പേ എറിയാന്‍ സി.പി.ഐ. തയ്യാറെടുത്തുവെന്നതിന്റെ സൂചനയാണ്‌. ബുധനാഴ്‌ച നടന്ന മന്ത്രിസഭാ യോഗ തീരുമാനത്തിലെ അതൃപ്‌തിയും സി.പി.ഐ യുടെ നീക്കത്തില്‍ പ്രതിഫലിക്കുന്നുണ്ട്‌.

വ്യവസായ ആവശ്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ നല്‍കിയ ഭൂമി മറിച്ചുവില്‍ക്കുന്നതും മറ്റ്‌ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും തടയണമെന്നും സി.പി.ഐ. എക്‌സിക്യൂട്ടീവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. വ്യവസായ ആവശ്യത്തിനു നല്‍കുന്ന ഭൂമി നിര്‍ദ്ദിഷ്ട ആവശ്യത്തിനുതന്നെ ഉപയോഗിക്കുന്നുണ്ടെന്ന്‌ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭൂമി മറിച്ചുവിറ്റാല്‍ ആ ഇടപാട്‌ റദ്ദാക്കാനും ഭൂമി തിരിച്ചെടുക്കാനും നടപടി വേണമെന്ന്‌ സി.പി.ഐ. എക്‌സിക്യൂട്ടീവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

എച്ച്‌.എം.ടി. ഭൂമിയിടപാടു സംബന്ധിച്ച്‌ ചൂടുപിടിച്ച ചര്‍ച്ചയാണ്‌ സി.പി.ഐ. എക്‌സിക്യൂട്ടീവില്‍ നടന്നത്‌. മന്ത്രി കെ.പി.രാജേന്ദ്രനെതിരെ അങ്ങിങ്ങു വിമര്‍ശനവും ഉയര്‍ന്നു. ഇടപാട്‌ സംബന്ധിച്ച്‌ മന്ത്രി കെ.പി.രാജേന്ദ്രന്‍ യോഗത്തില്‍ വിശദീകരണം നല്‍കി.

മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍ എന്നീ സംഭവങ്ങള്‍ പാര്‍ട്ടിക്ക്‌ പാഠമാകണമെന്ന്‌ അംഗങ്ങള്‍ മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം എച്ച്‌.എം.ടി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയുടെ കുറിപ്പും മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചിട്ടും അന്വേഷണത്തിന്‌ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്‌ സി.പി.ഐ യെ കുടുക്കുന്നതിനുള്ള ശ്രമമാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. പോക്കുവരവ്‌ റവന്യൂമന്ത്രി നേരിട്ട്‌ റദ്ദാക്കുന്നതിന്‌ ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌ വരുന്നതുവരെ കാത്തിരിക്കണമെന്നും അതിനുശേഷം നടപടിയിലേക്ക്‌ നീങ്ങിയാല്‍ മതിയെന്നും യോഗത്തില്‍ പൊതുവായ നിര്‍ദ്ദേശമുയര്‍ന്നു. യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

എച്ച്‌.എം.ടി ഭൂമി:പോക്കുവരവ്‌ റദ്ദാക്കണമെന്ന്‌ സി.പി.ഐ

31 Jan 2008
തിരുവനന്തപുരം: എച്ച്‌.എം.ടി ഇടപാടിലെ, ഭൂമിയുടെ പോക്കുവരവ്‌ റദ്ദാക്കണമെന്ന്‌ സി.പി.ഐ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത്‌ ചേരുന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യട്ടീവ്‌ യോഗമാണ്‌ പോക്ക്‌വരവ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്‌. ഭൂമിയിടപാടില്‍ ദുരൂഹതയുണ്ടന്നും അതിനാല്‍ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)