Showing posts with label സിപിഎം. Show all posts
Showing posts with label സിപിഎം. Show all posts

Tuesday, August 30, 2011

Wikileaks on CPIM Kerala Leaders :Released August 26, 2011

Link : http://wikileaks.org/cable/2008/08/08CHENNAI272.html
Released on 26 August 2011.


SUBJECT: WHAT WOULD LENIN DO? KERALA CPM SAYS "SEEK OUT FDI"

REF:  A) MUMBAI 360 B) CHENNAI 251 C) NEW DELHI 2012

¶1.  (SBU) Summary:  Political Counselor and Consulate staff surveyed Kerala's political and economic scene in conversations with political and business leaders, journalists, and academics during an August 11 -12 visit to the South Indian state's capital, Trivandrum (Thiruvananthapuram).  In a major shift, senior leaders from the state's ruling Communist Party of India (Marxist) (CPM) pleaded for assistance in attracting U.S. private sector investment in Kerala.Interlocutors from across the spectrum agreed that the CPM and its allies could lose a substantial portion of the 19 of 20 parliamentary seats they currently hold in upcoming elections.  But the potential for Congress to pick up seats in Kerala may be blunted by successful CPM outreach to Muslim voters.  The CPM is already aggressively courting Muslims by trying to tap into anger at the Congress party over U.S.-India civil nuclear cooperation; Congress worries that a possible U.S. confrontation with Iran will put it further into trouble with this important constituency.  

End summary.

Kerala's CPM follows the West Bengal path
----------

¶2.  (SBU) In separate meetings, three Kerala CPM leaders emphasized
that the once-hostile leftist government is now eager to attract
foreign investment to the state.  CPM State Secretary Pinarayi
Vijayan opened the meeting, which was held in his office underneath
framed pictures of Stalin and Lenin, by telling Political Counselor
that "we need your assistance" in drawing U.S. investment to the
state.  Vijayan, who is a member of the CPM Politburo, added that
"we have no problems with American companies, no hesitations at
all."  He explained the change in the Kerala CPM's position on
investment by saying that "government does not have enough money to
adequately develop the state.  We need money from the private
sector."

¶3.  (SBU) Kerala Finance Minister Thomas Isaac (CPM), echoed the
sentiments expressed by Vijayan, with whom Isaac is close.  Isaac
said "rapid industrialization is desirable but the government budget
is unable to support the required investment."  "We have to tap into
the private sector," he added while noting that "we'll use public
private partnerships" for infrastructure development.  As the
meeting closed, Isaac pulled Consulate Political/Economic officer
aside and requested that we urge U.S. companies to visit him to
discuss investing in Kerala.  Education Minister M.A. Baby (CPM),
also a close associate of Vijayan, agreed that Kerala needs foreign
direct investment (FDI) and made a spirited effort to convince
Political Counselor that Leninist economic principles permit FDI.

¶4.  (SBU) Sources outside of the CPM confirmed the shift in the
Kerala CPM's mindset towards private sector investment.  A
journalist said "change in the Kerala CPM is happening, but Baby and
Isaac have to make the changes through the backdoor; otherwise they
will be called 'neoliberals' or 'Gorbachev-ists' by the hardliners."
 Executives from US Technologies, an American IT company with a
major presence in Trivandrum, told Political Counselor that after
the CPM came to power in 2006 the Chief Minister met first with the
information technology sector to assure them that they would
continue to receive the support of the government.  The executives
added that they have since received "phenomenal support" from the
CPM government.  The 84-year old Chief Minister, V.S.
Achuthandandan, a hard-line ideologue, declined to meet with the
Political Counselor.  He claimed that he was in the middle of a
series of ayurvedic treatments, using the same reasoning to skip out
of a concurrent state-level party conclave that challenged his
policy approach.

Welcoming private investment, with some caveats
----------

¶5.  (SBU) The CPM leaders, however, made clear that their new
interest in FDI has its limits.  Vijayan and Isaac said that the
government would welcome investment in the service sector --
especially information technology, biotechnology, and tourism -- but
the state's commitment to protecting its environment makes it less
amenable to manufacturing.  Isaac said that Kerala will establish
more Special Economic Zones (SEZs), but the state will insist on
unionization in the SEZs.  He added that the state will "act to
protect its traditional farmers."  Education Minister Baby said that
although Kerala welcomes exchanges with U.S. universities the CPM
remains "ideologically opposed" to FDI in higher education.
Responding to Political Counselor's question about the long-running
dispute that has shut down Coca Cola's Kerala bottling plant,
Vijayan argued that the troubles experienced by Coca Cola should not
dissuade other U.S. companies from investing in Kerala.  "The Coca
Cola issue was not about American companies," he said, "but a local
problem, an environmental issue."  Vijayan went on to say that Coca
Cola got caught up when anti-Western New Delhi-based NGOs took up
the case.


CHENNAI 00000272  002 OF 003


Congress will gain seats, but how many?
----------

¶6. (SBU) There was a consensus that the CPM and its partners in
Kerala's Left Democratic Front (LDF) alliance would be hard-pressed
to replicate their 2004 performance when they won 19 of the state's
20 seats in the Lok Sabha (the Lower House of India's Parliament).
Finance Minister Isaac responded to Political Counselor's question
about the CPM's prospects in the upcoming Lok Sabha elections by
saying "we have nowhere to go but down."  Isaac said that recent
infighting within the CPM has upset voters, but "we are getting our
act together" and he expects the CPM to hold onto 12 or 13 of the
seats.  Journalist contacts agreed with Isaac's assessment, saying
Congress and its allies are likely to win 8 seats (leaving the CPM
and its LDF allies with 12 seats).  Congress Opposition Leader Oomen
Chandy and Kerala Congress President Ramesh Chennithala were more
optimistic about their prospects:  both said they expect to win 12-
15 seats.

CPM to use civ-nuke to sway Muslims; all eyes on Iran
----------

¶7.  (SBU) Referring to Kerala's strong anti-American streak,
Opposition Leader Chandy glumly said "we are the victims" of the
United Progressive Alliance's victory in the July 22 trust vote (ref
C).  He said the CPM is already tapping into local anger --
especially among Kerala's substantial Muslim population -- over
Congress's pursuit of U.S.-India civil nuclear cooperation.  The
journalists agreed that the distrust of closer ties with the U.S.
will figure prominently in the upcoming elections:  "Iraq and
Afghanistan are still potent issues in Kerala.  The CPM will use the
vote on the deal to get Muslim support."  Our interlocutors all
raised the subject of U.S. intentions towards Iran and the
possibility of U.S. confrontation with Tehran.  Congress President
Chennithala urged the United States to "find a peaceful way" to
address Iran's nuclear program, adding that U.S. military action
against Iran would further complicate his party's electoral
prospects.

Migration to Gulf States:  Terrorist Finance and Trafficking
----------

¶8.  (U) Academics with the Center for Development Studies (CDS)
described Kerala's history of extensive external migration.  They
explained that 1.8 million Keralites live abroad and another 900,000
in other states in India; the combined figure of 2.7 million
accounts for almost 10% of the state's population.  These 2.7
million Keralite migrants, in turn, support 9 million people left
behind in Kerala (almost one third of the state's population) by
sending back remittances that amount to 20% of the state's GDP.  CDS
scholars said that unmarried women constitute an increasing share of
migration.  A large number of these unmarried female migrants take
"a huge risk" by going to work as domestic laborers.  When Political
Counselor asked whether many of these women are victims of
trafficking in persons, a CDS scholar who focuses on gender issues
said "a small segment" of the population fall victim to trafficking.
 She emphasized that while the vast majority of the female domestic
workers are not trafficked, they still face serious sexual
harassment from their employers.

¶9.  (SBU) Finance Minister Isaac raised the subject of the informal
money transfer system known as "hawala," saying that it is
"impossible" to stop the movement of funds from the Gulf states to
Kerala.  Isaac told Political Counselor that money from the Gulf is
"definitely funding Indian terrorist groups," including the Students
Islamic Movement of India (SIMI) and the group that claimed
responsibility for the recent bombings in Bangalore and Ahmedabad,
the Indian Mujahideen (ref A and B).  Isaac said it is likely that
Keralites help get the money to the Indian terror groups, but that
the funds come from "wealthy Gulf Arabs."  (Note:  In an August 11
presentation on terrorist finance Arabinda Acharya, an academic from
the Rajaratnam School of International Studies in Singapore, said
much the same in a discussion of the use of hawala by Gulf Arabs to
fund Indian terrorist groups.  Acharya said wealthy Gulf Arabs,
especially Saudis, have their Kerala migrant employees send money to
Indian terrorist groups through hawala channels.  Acharya "firmly
believes" that funding for attacks in Bangalore and Hyderabad came
through this method.  End note.)

Comment:  CPM reformists confident;
Civ-Nuke will help left retain seats
----------

¶10.  (SBU) Comment:  The Kerala CPM, which is generally understood
to be more dogmatic than its West Bengal counterpart, is clearly
undergoing a major economic policy shift.  The openness with which
Vijayan, Isaac, and Baby expressed their desire for U.S. investment
to American diplomats was startling and demonstrated confidence that
their reformist faction has the upper hand over the more dogmatic
wing of the Kerala CPM led by Chief Minister Achuthanandan.  By

CHENNAI 00000272  003 OF 003


encouraging private investment, especially overseas and American
investment, Vijayan is leading the Kerala CPM is towards the
pragmatism exemplified by the West Bengal CPM.  The volte-face
reflects a growing concern that the state is being left out of the
Indian growth story, especially when compared to its neighbors, the
shining stars of South India.

¶11.  (SBU) Comment continued:  The Kerala CPM and its allies are in
the difficult position of defending the 19 of 20 parliamentary seats
from Kerala they won in 2004, which is exacerbated by the fissures
within the normally disciplined CPM.  But the peculiar political
geography of Kerala is in the leftists' favor.  The CPM will be able
to tap into the state's long-running anti-Americanism by bludgeoning
its Congress rivals about U.S.-India civil nuclear cooperation.
Moreover, with Muslims making up almost a quarter of the state's
population, the CPM can drum support by playing to this
constituency's anger at U.S. policy in Iraq, Afghanistan, and Iran.
These factors will likely keep the CPM's losses in the range of 7-8
seats rather than the 12-15 that the Congress's leaders dream of
capturing.  End comment.

KAPLAN

Wednesday, June 10, 2009

സിംഗപ്പൂര്‍ ഗൂഢാലോചനയില്‍ പിണറായി പങ്കെടുത്തെന്ന്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപ നഷ്ടപ്പെടുത്തിയ ലാവ്ലിന്‍ ഇടപാടിനു മുന്നോടിയായി സിംഗപ്പൂരില്‍ നടന്ന ഗൂഢാലോചനയിലും അന്നു സംസ്ഥാന മന്ത്രിയായിരുന്ന പിണറായി വിജയന്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ സിബിഐ ശേഖരിച്ചതായി അറിയുന്നു. പാര്‍ട്ടിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഇ.ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ 159 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ചൂണ്ടിക്കാട്ടിയ ലാവ്ലിന്‍ ഇടപാടിന്റെ യഥാര്‍ഥ ഗൂഢാലോചന നടന്നതു സിംഗപ്പൂരിലാണെന്നാണു സിബിഐയുടെ നിഗമനം. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ മറ്റു സിപിഎം നേതാക്കളോ അന്നു പിണറായി വിജയനോടൊപ്പം സിംഗപ്പൂരില്‍ എത്തിയിരുന്നില്ല. സംസ്ഥാന മന്ത്രിയായിരിക്കെ 1996 അവസാനം പിണറായി വിജയന്‍ നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ ചെലവു വഹിച്ചത് ആരാണെന്നു കണ്ടെത്താന്‍ സിബിഐ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരോ, പാര്‍ട്ടിയോ അല്ല ഈ യാത്രയുടെ ചെലവു വഹിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. സിബിഐയുടെ ചോദ്യം ചെയ്യലില്‍ സിംഗപ്പൂര്‍ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മൊഴികളാണു പിണറായി വിജയന്‍ നല്‍കിയത്. സിംഗപ്പൂരില്‍ പിണറായിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തത് ആരെല്ലാമാണെന്ന നിര്‍ണായക വിവരം വിചാരണയ്ക്കിടയില്‍ പുറത്തുവരുമെന്നാണു സിബിഐയുടെ പ്രതീക്ഷ. മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 98 കോടി രൂപയില്‍ എസ്എന്‍സി ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ കാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടില്‍ എത്തിയിട്ടില്ല. ഈ തുക കൈമാറാന്‍ കാന്‍സര്‍ സെന്റര്‍ തുറന്ന അക്കൌണ്ടില്‍ 300 രൂപമാത്രമാണു നിക്ഷേപിക്കപ്പെട്ടത്. ലാവ്ലിന്‍ കമ്പനി നല്‍കിയ 12 കോടി രൂപയ്ക്ക് എന്താണു സംഭവിച്ചതെന്ന സിബിഐയുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ പിണറായി വിജയനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരേന്ത്യയിലെ ബാങ്കിലേക്ക് ഈ തുകമാറ്റിയതായി സൂചനയുണ്ട്. ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടി ഈ തുക വിനിയോഗിച്ചുവെന്ന കാതലായ ചോദ്യം കേസിന്റെ വിചാരണയില്‍ ഉയരും. 1997 ഫെബ്രുവരി 10 നു കാനഡയില്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിടുമ്പോള്‍ സിപിഎമ്മിലെ സമുന്നതനായ ഒരു നേതാവിന്റെ മക്കള്‍ കാനഡയിലുണ്ടായിരുന്നതായും സിബിഐക്കു സൂചന കിട്ടിയിട്ടുണ്ട്.

Tuesday, June 9, 2009

ലാവ്ലിന്‍ കേസ് : അഡ്വക്കറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍

തെളിവുകള്‍ വേണ്ട; നിയമത്തെ വിലയില്ല; കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനു തുള്ളി രാഷ്‌ട്രീയ ആഭിചാരത്തിന്റെ പ്രതീകമായി ഒരു ഗവര്‍ണ്ണര്‍. സംസ്ഥാന മന്ത്രി സഭയുടെ ശുപാര്‍ശയെ ധിക്കരിച്ച് കോണ്‍ഗ്രസ്സിന്റെ താളത്തിനു തുള്ളിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് തട്ടിക്കളഞ്ഞത് ഭരണഘടനാ സ്ഥാനം വഹിക്കുന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടിയാണ്. ലാവ്ലിന്‍ കേസില്‍ സി ബി ഐ കെട്ടിപ്പൊക്കിയ വാദമുഖങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്നും നിയമപരമായി നിലനില്പില്ലാത്തതാണെന്നും അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദ് വ്യക്തമാക്കുന്നു. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍

ഇടപെട്ടത് വൈദ്യുതിക്ഷാമം പരിഹരിക്കാന്‍

കേരളത്തില്‍ കടുത്ത വൈദ്യുതിക്ഷാമം നിലനില്‍ക്കുന്ന കാലത്താണ് 1995 ആഗസ്ത് പത്തിന് കെഎസ്ഇബിയും എസ്എന്‍സി ലാവ്ലിനും പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തെ സംബന്ധിച്ച് ധാരണപത്രം ഒപ്പിടുന്നത്. അക്കാലത്ത് രൂക്ഷമായിരുന്ന വൈദ്യുതിക്ഷാമം പരിഹരിക്കേണ്ടത് കെഎസ്ഇബിയുടെയും സര്‍ക്കാരിന്റെയും അടിയന്തര ഉത്തരവാദിത്തമായിരുന്നു. ഈ പദ്ധതികള്‍ എസ്എന്‍സി ലാവ്ലിനെ ഏല്‍പ്പിക്കുന്നത് ഇടുക്കി പദ്ധതിപോലെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ലാവ്ലിന്റെ മുന്‍പരിചയംകൂടി പരിഗണിച്ചായിരുന്നു. മാത്രമല്ല, അക്കാലത്തുതന്നെ കുറ്റ്യാടി പദ്ധതി നിര്‍വഹണം എംഒയു റൂട്ടിലൂടെ ലാവ്ലിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ എസ്എന്‍സി ലാവ്ലിനെ കരാര്‍ ഏല്‍പ്പിച്ചതില്‍ എന്തെങ്കിലും ഗൂഢോദ്ദേശ്യമുണ്ടെന്ന് ആരോപിക്കാന്‍ സാധിക്കില്ല. 1995 ആഗസ്ത് പത്തിന് ഒപ്പുവച്ച എംഒയു പ്രകാരം 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ മന്ത്രിയായിരുന്ന കാലത്തുതന്നെ ലാവ്ലിനുമായി കെഎസ്ഇബി പദ്ധതി നടത്തിപ്പിന് കരാറിലേര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം 181.51 കോടി രൂപ മൂന്ന് പദ്ധതിക്കുമായി കനേഡിയന്‍ സാധന സാമഗ്രികള്‍ക്കായി ചെലവുവരുമെന്ന് കണക്കാക്കിയിരുന്നു. പിണറായി വിജയന്‍ 1996 മേയില്‍ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ പദ്ധതി നിര്‍വഹണത്തിനുവേണ്ടി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഒരു കരാര്‍ നിലവിലുണ്ടായിരുന്നു. 24.2.1996ലെ ഈ കരാറില്‍നിന്ന് പിന്നീട് പിന്‍വാങ്ങാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. 246 കോടി രൂപ കസള്‍ട്ടന്‍സി ഫീ നല്‍കാന്‍ ധാരണയുണ്ടായിരുന്നു. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നെങ്കില്‍ കരാറിലെ 17-ാം വകുപ്പുപ്രകാരം പാരീസിലെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ കെഎസ്ഇബിക്ക് എതിരായി കേസുകള്‍ വരുമായിരുന്നു. ഇത് അനാവശ്യമായ കാലതാമസവും സാമ്പത്തികനഷ്ടവും വരുത്തിവയ്ക്കുമായിരുന്നു. മാത്രമല്ല, സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ അപ്രകാരം ഒരു തീരുമാനമെടുക്കുന്നത് യുക്തിരഹിതമാണ്. 1996 ഫെബ്രുവരി 24ന് പിഎസ്പി(പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍) കരാര്‍ ഒപ്പിട്ട അന്നുതന്നെയാണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കുള്ള സപ്ലൈ കരാര്‍ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ടത്. ആ പദ്ധതിയും ഏറ്റെടുത്ത് നടത്താന്‍ പിന്നീട് മന്ത്രിയായി വന്ന പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കു മാത്രമാണ് 1996 ഒക്ടോബറില്‍ കനഡയിലേക്ക് പോയത്. പിണറായി വിജയന്റെ കനഡയാത്രയുടെ മിനിട്സ് പരിശോധിച്ചാല്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി വായ്പ ലഭിക്കുന്നതിനായാണ് പോയതെന്നും മറിച്ച് കനഡയില്‍നിന്ന് വാങ്ങുന്ന യന്ത്രസാമഗ്രികളുടെ വില നിശ്ചയിച്ചുറപ്പിക്കാനല്ല എന്നും കാണാവുന്നതാണ്. പിണറായി വിജയന്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ 1996 ഫെബ്രുവരി 24ലെ കരാര്‍പ്രകാരം പദ്ധതി നടത്തിപ്പിനായി യന്ത്രസാമഗ്രികള്‍ കനഡയില്‍നിന്ന് വാങ്ങാനും അത് വാങ്ങുന്നതിനുള്ള വായ്പ കനഡയില്‍നിന്ന് വാങ്ങാനും തീരുമാനിച്ചിരുന്നു. ഈ കരാര്‍പ്രകാരം ഉണ്ടായിരുന്ന യന്ത്രസാമഗ്രികളുടെ വില 157.47 കോടി രൂപയില്‍നിന്ന് സപ്ലൈ കോട്രാക്ട് ഒപ്പിടുമ്പോള്‍ പത്തുശതമാനം സ്പെയര്‍ പാര്‍ട്സ് വിലകൂടി ചേര്‍ത്തതിനുശേഷവും 149.98 കോടി രൂപയായി കുറയ്ക്കുകയുണ്ടായി. കസള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായി കുറച്ചു. 1998ജൂലൈ ആറിന് ഒപ്പിട്ട റിവിഷന്‍ കരാര്‍പ്രകാരം കനേഡിയന്‍ യന്ത്രസാമഗ്രികളുടെ വില 131.27 കോടിയായി വീണ്ടും കുറച്ചു. ഏതെങ്കിലും രൂപത്തില്‍ ലാവ്ലിനുമായി ധാരണ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്രകാരം ലാവ്ലിന്‍ വഴി നടപ്പാക്കേണ്ട കരാര്‍ തുകയില്‍ കുറവ് വരുത്താന്‍ ശ്രമിക്കുമായിരുന്നില്ല. മാത്രമല്ല, കനഡയില്‍നിന്ന് ഇറക്കുമതിചെയ്യേണ്ട സാധനസാമഗ്രികളില്‍ ചിലത് ഇന്ത്യയില്‍നിന്ന് ടെന്‍ഡറിലൂടെ വാങ്ങാനും തീരുമാനിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഏതെങ്കിലും രൂപത്തിലുള്ള ദുരുദ്ദേശ്യം കരാര്‍ നടത്തിപ്പില്‍ ഉണ്ടായിരുന്നില്ല എന്നതാണ്.

ഗൂഢാലോചന സാങ്കല്‍പ്പികം

അടിസ്ഥാനമായി ഐപിസി 120 ബി, 420 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായാണ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി അപേക്ഷയില്‍ സിബിഐ ആരോപിക്കുന്നത്. 120 ബി വകുപ്പു പരാമര്‍ശിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ പ്രതികള്‍ തമ്മില്‍ ഒരു നിയമ വിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ ന്യായമായ പ്രവൃത്തിയെ നിയമവിരുദ്ധമായി നടപ്പാക്കുകയോ ചെയ്യുന്നതിനുള്ള കൂട്ടായ പരിശ്രമം നടത്തണം. അതിനായി പ്രതികള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഒരു കരാറാണ് യഥാര്‍ഥത്തില്‍ കുറ്റകരമായ ഗൂഢാലോചന. ഇതു സംബന്ധിച്ച് സുപ്രീം കോടതി വിധികള്‍ നിരവധിയുണ്ട്. ഈ നിയമ വ്യാഖ്യാനത്തിന്റെകൂടി അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഈ കേസിലെ പ്രതികള്‍ തമ്മില്‍ കൂടിയാലോചിച്ച് ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നിയമപരമായോ അല്ലാതെയോ ഒരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി സിബിഐ ആരോപിക്കുന്നുപോലുമില്ല. മുമ്പ് വൈദ്യുതമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്റെ കാലത്ത് 1995 ആഗസ്ത് 10 നാണ് പള്ളിവാസല്‍, ശെങ്കുളം പദ്ധതികളുമായി ബന്ധപ്പെട്ട് ആദ്യം എംഒയു ഒപ്പിട്ടത്. തുടര്‍ന്ന് കാര്‍ത്തികേയന്റെ കാലത്തു തന്നെ 1996 ഫെബ്രുവരി 24ന് വിശദമായ കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചു. സിബിഐ റിപ്പോര്‍ട്ടില്‍ പലേടത്തും ജി കാര്‍ത്തികേയനാണ് ഈ ഗൂഢാലോചനയ്ക്ക് അടിസ്ഥാനമിട്ടതെന്നും ഇത്തരമൊരു ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതെന്നും ആരോപിക്കുന്നുണ്ടെങ്കിലും കാര്‍ത്തികേയനെതിരായി ഒരു വിധ തെളിവും ഇല്ലെന്നും പറയുന്നു. ഈ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഒരു ഗൂഢാലോചനക്കുറ്റവും മറ്റു പ്രതികള്‍ക്കെതിരായും നിലനില്‍ക്കുന്നതല്ല. ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതുംതുടക്കമിട്ടതുമായ വ്യക്തിക്കെതിരെ തെളിവില്ലെന്ന് സിബിഐ തന്നെ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നതിനാല്‍ അവര്‍ ആരോപിക്കുന്ന ഗൂഢാലോചനതന്നെ നിയമപരമായി നിലനില്‍ക്കില്ല. പ്രതികള്‍ കുറ്റക്കാരായ ഒരു ഗൂഢാലോചനയ്ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയോ അതിനായി ഒരു കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തതായി ഒരു ആരോപണംപോലും സിബിഐ ഉന്നയിക്കുന്നുമില്ല. അതുകൊണ്ടുതന്നെ ഐപിസി 120 ബി പ്രകാരമുള്ള കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഒരു തെളിവുമില്ല. ആരോപണം അടിസ്ഥാനപരമായി നിലനില്‍ക്കുന്നതുമല്ല.

ദുരുദ്ദേശ്യം എവിടെ?

സിബിഐ റിപ്പോര്‍ട്ടിലെ ഒരാരോപണം ഐപിസി 420- ാം വകുപ്പു പ്രകാരമുള്ള വഞ്ചനക്കുറ്റം ചെയ്തുവെന്നതാണ്. ഐപിസി 415-ാം വകുപ്പ് വഞ്ചനക്കുറ്റം നിര്‍വചിക്കുന്നു. അതു പ്രകാരം ഒരു വ്യക്തി കളവായോ വഞ്ചിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ മറ്റൊരു വ്യക്തിയെ സ്വാധീനിച്ച് നഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ടതുണ്ട്. വഞ്ചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ ദുരുദ്ദേശ്യത്തോടുകൂടിയ വഞ്ചന നടത്തിയിരിക്കണം. അതുവഴി മറ്റൊരാളെ സ്വാധീനിക്കുകയും നഷ്ടം സംഭവിക്കുകയും ചെയ്യണം. എന്നാല്‍, സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങളും രേഖകളും പരിശോധിച്ചാല്‍ പ്രതികള്‍ ദുരുദ്ദേശ്യത്തോടെ പദ്ധതിനടത്തിപ്പിന്റെ കാര്യത്തില്‍ ഇടപെട്ടതായി കാണുന്നില്ല. ഐപിസി 420-ാം വകുപ്പുപ്രകാരം ആരോപിക്കുന്ന കുറ്റം ഈ കരാറുകള്‍ക്ക് തുടക്കംകുറിച്ച കാര്‍ത്തികേയനെതിരായി സിബിഐ ആരോപിക്കുന്നില്ല. അക്കാരണത്താല്‍തന്നെ മറ്റുള്ളവര്‍ക്കെതിരെയും ഇത് നിലനില്‍ക്കത്തക്കതല്ല. മാത്രമല്ല പിണറായി വിജയന്‍ ആ കാലയളവില്‍ ചിത്രത്തില്‍ വന്നിട്ടുമില്ല.

ക്യാന്‍സര്‍ സെന്റര്‍ വ്യക്തിപരമായ നേട്ടമോ ?

സിബിഐയുടെ ഒരാരോപണം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് സംബന്ധിച്ചുള്ളതാണ്. ഇവിടെയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു ഒരു ആശുപത്രി പൊതുതാല്‍പ്പര്യപ്രകാരം സ്ഥാപിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ തീരുമാനമെടുത്തത് ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല. സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായ ഒരു നേട്ടവും ഉണ്ടാക്കിയതായി തെളിവില്ലാത്തതിനാലാണ് ജി കാര്‍ത്തികേയന്‍ കുറ്റവിമുക്തനാകുന്നതെന്ന് പറയുന്നുണ്ട്. അതേ മാനദണ്ഡം സ്വീകരിക്കുകയാണെങ്കില്‍ വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാക്കിയതായി ആരോപിച്ചിട്ടില്ലാത്തതിനാല്‍ പിണറായി വിജയനെയും സിബിഐ കുറ്റവിമുക്തനാക്കേണ്ടതായിരുന്നു. മാത്രമല്ല മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് വഞ്ചനാപരമായ പ്രവൃത്തി ചെയ്യുന്നതിന് ഏതെങ്കിലും ഒരു ധാരണയോ തീരുമാനമോ കൈക്കൊണ്ടതായി ആരോപിച്ചിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഒരു കരാര്‍ ഉണ്ടാക്കുന്നതിനുപകരം ധാരണപത്രം മാത്രമാണ് ഒപ്പിട്ടതെന്നും അതുകൊണ്ട് വാഗ്ദാനംചെയ്തിട്ടുള്ള തുക നല്‍കാതെ ലാവ്ലിന് രക്ഷപ്പെടാനായെന്നും അക്കാരണങ്ങളാല്‍ ഐപിസി 420 വകുപ്പുപ്രകാരമുള്ള കുറ്റംചെയ്തു എന്നുമാണ്. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഉണ്ടായ അടിസ്ഥാനധാരണ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് തുക സമാഹരിച്ച് ലാവ്ലിന്‍ നല്‍കുമെന്നതായിരുന്നു. എന്നാല്‍, അത്തരത്തില്‍ സാമ്പത്തികസഹായം നല്‍കുന്ന സ്ഥാപനങ്ങളുമായി വ്യക്തമായ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍മാത്രമേ ലാവ്ലിന് സര്‍ക്കാരുമായി ബാധ്യതപ്പെടുന്ന ഒരു കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമായിരുന്നുള്ളൂ. ഇക്കാരണംകൊണ്ട് മാത്രമാണ് കരാറിനുപകരം ധാരണപത്രം ഒപ്പിടാന്‍ ഇടയായത് എന്ന് രേഖകളില്‍ കാണാവുന്നതാണ്. ഈ സാഹചര്യത്തില്‍ ധാരണപത്രം ഒപ്പിടാന്‍ എടുത്ത തീരുമാനം ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, ധാരണപത്രം നിലവിലുള്ളപ്പോള്‍തന്നെ 12.75 കോടി രൂപ ചെലവഴിച്ച് ആശുപത്രിയുടെ പണി നടത്തിയിട്ടുമുണ്ട്.

ബാലാനന്ദന്‍, സുബൈദ കമ്മിറ്റികള്‍

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സിബിഐ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ബാലാനന്ദന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചത് കേരളത്തിലെ വൈദ്യുതിരംഗത്തെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ്. ഈ കമ്മിറ്റി പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണപദ്ധതികളെ സംബന്ധിച്ച് പ്രത്യേകം പഠിക്കാന്‍വേണ്ടി നിയമിച്ചതല്ല. മാത്രമല്ല, 1996 ഫെബ്രുവരി 24ന്റെ കരാര്‍ നിലവില്‍വന്ന ശേഷമാണ് ബാലാനന്ദന്‍ കമ്മിറ്റിയെ നിശ്ചയിച്ചത്. ഈ കമ്മിറ്റി വൈദ്യുതി ഉല്‍പ്പാദനരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഹ്രസ്വകാല നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച കൂട്ടത്തിലാണ് ഈ പദ്ധതികളെപ്പറ്റി പരാമര്‍ശിച്ചത്. എന്നാല്‍, കെഎസ്ഇബി ഈ പദ്ധതികളുടെ നവീകരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികള്‍ എന്ന നിലയ്ക്കാണ് ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് പദ്ധതി നിര്‍വഹണവുമായി പ്രത്യേകിച്ച് പ്രസക്തിയില്ല. സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ പദ്ധതികളുടെയും ശബരിഗിരി നവീകരണ പദ്ധതിയുടെയും ചെലവുകള്‍ താരതമ്യംചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കെഎസ്ഇബി നിശ്ചയിച്ചതാണ്. എന്നാല്‍, കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎസ്പി പദ്ധതികള്‍ക്കു വേണ്ടിവരുന്ന ചെലവ് ശബരിഗിരി പദ്ധതിക്കു വേണ്ടിവരുന്ന ചെലവിനേക്കാള്‍ കൂടുതലാണെന്ന് പറയുന്നുണ്ടെങ്കിലും ഈ രണ്ട് പദ്ധതിയിലുമുള്ള പ്രവൃത്തിയുടെ സ്വഭാവം താരതമ്യപ്പെടുത്താവുന്നതല്ല എന്നും പറയുന്നു.

തീരുമാനങ്ങള്‍ നേരത്തെ എടുത്തു

പിണറായി വിജയന്‍ കനഡയില്‍ പോയി സാധനസാമഗ്രികളുടെ വില നിശ്ചയിച്ചതായും തുടര്‍ന്ന് സപ്ലൈ കരാര്‍ ഒപ്പിട്ടതായും സിബിഐ ആരോപിക്കുന്നു. എന്നാല്‍, 1996ജനുവരി മൂന്നിന് തന്നെ ലാവ്ലിന്‍ കെഎസ്ഇബിക്ക് അയച്ച കത്തില്‍ ലാവ്ലിനായിരിക്കും സാധനസാമഗ്രികള്‍ സപ്ലൈചെയ്യുക എന്നും അതിന്റെ അടിസ്ഥാനത്തിലാണ് കനഡയില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്് 1996 ഫെബ്രുവരിയിലെ കസള്‍ട്ടന്‍സി കരാറിലും ലാവ്ലിന്‍ പ്രൊക്യുര്‍മെന്റ് നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, പിണറായി വിജയന്‍ മന്ത്രിയാകുന്നതിനുമുമ്പും പിന്‍പും കെഎസ്ഇബിയുമായി നടത്തിയിട്ടുള്ള ഒട്ടനവധി കത്തിടപാടുകളിലും വായ്പയെടുക്കുന്നത് സംബന്ധിച്ചും യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നത് സംബന്ധിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിന് ലാവ്ലിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം കെഎസ്ഇബിയും ലാവ്ലിനും പരസ്പരധാരണയോടുകൂടി കൈക്കൊണ്ടതാണെന്നും ഇതില്‍ പിണറായി വിജയന് പങ്കില്ലെന്നുമാണ്.

അതും സിബിഐ കണ്ടില്ല

243 കോടി ഒട്ടാകെ ചെലവുവരുന്ന പിഎസ്പി നവീകരണ പദ്ധതികള്‍ക്കായി മൂന്ന് പ്രത്യേക കരാറുണ്ടാക്കിയത് സിഇഎയുടെ മാര്‍ഗനിര്‍ദേശം മറികടന്നാണെന്നും സിബിഐ ആരോപിക്കുന്നു. ഒരു പദ്ധതി അടങ്കല്‍ 100 കോടി രൂപയ്ക്ക് മുകളിലാണെങ്കില്‍ സിഇഎയുടെ അംഗീകാരം വാങ്ങിക്കണമെന്നാണ് മുമ്പുള്ള വ്യവസ്ഥ. ഈ മൂന്ന് പദ്ധതിക്കുംവേണ്ടിയുള്ള സപ്ലൈ കരാര്‍ ഒപ്പുവച്ചത് 10.2.1997ലാണ് എന്നാല്‍, അതിനുമുമ്പ് 9.1.1997ന് കേന്ദ്രസര്‍ക്കാര്‍ 100 കോടി പരിധി 500 കോടിയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. അക്കാരണത്താല്‍ സിബിഐ ആരോപണം നിലനില്‍ക്കുന്നതല്ല.

ആഗോള ടെന്‍ഡര്‍ എങ്ങനെ?

പിഎസ്പി നവീകരണ പദ്ധതികളുടെ ചെലവ് സംബന്ധിച്ച് പരിശോധിക്കാന്‍ കെഎസ്ഇബി എന്‍എച്ച്പിസിയെ ചുമതലപ്പെടുത്തിയിരുന്നു. എന്‍എച്ച്പിസി റിപ്പോര്‍ട്ടില്‍ ലാവ്ലിന്‍ മുന്നോട്ടുവച്ച നിരക്ക് അന്തര്‍ദേശീയ നിരക്കുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് ശുപാര്‍ശ നല്‍കി. എന്നാല്‍, സിബിഐ ഈ ശുപാര്‍ശ കണക്കിലെടുക്കാതെ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളെമാത്രം ആസ്പദമാക്കി ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കനഡയില്‍നിന്ന് വായ്പ ലഭ്യമാകണമെങ്കില്‍ സാധനസാമഗ്രികള്‍ അവിടന്നുതന്നെ വാങ്ങേണ്ടതുണ്ട്. അത്തരമൊരു നിബന്ധന സ്വീകരിച്ച് 1996 ഫെബ്രുവരിയില്‍ത്തന്നെ കരാറിലേര്‍പ്പെട്ടിട്ടുള്ളതിനാല്‍ പിന്നീട് ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സാധ്യമല്ല. മാത്രമല്ല, പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ കെഎസ്ഇബിയും ലാവ്ലിനും കനഡയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ രീതി സ്വീകരിക്കാനും തീരുമാനിച്ചു. ഇത് ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല.

പലിശ: വിചിത്രവാദം

സിബിഐ റിപ്പോര്‍ട്ടില്‍ ഇഡിസിയില്‍നിന്ന് വായ്പ വാങ്ങിക്കുന്നതിന് പലിശ കൂടുതലാണെന്നും പിഎഫ്സിയില്‍നിന്ന് വായ്പയെടുക്കുന്നതായിരുന്നു കൂടുതല്‍ ലാഭകരമെന്നും പറയുന്നുണ്ട്. ഇതും വസ്തുതാവിരുദ്ധമാണ്. സിബിഐതന്നെ ഹാജരാക്കിയ 96-97 കാലത്തെ പിഎഫ്സി വായ്പനിരക്കുകളും നിബന്ധനകളും സംബന്ധിച്ച രേഖ പരിശോധിച്ചാല്‍ പലിശയും ചെലവും 19 ശതമാനത്തിന് മുകളില്‍ വരും. കൂടാതെ പിഎഫ്സി മുന്നോട്ടുവച്ച പല നിബന്ധനകളും സംസ്ഥാന താല്‍പ്പര്യത്തിന് യോജിക്കുന്നതല്ല. കെഎസ്ഇബിക്ക് ലാഭം ഉറപ്പുവരുത്തണമെന്നും അതിനായി ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്നും മറ്റുമുള്ള നിബന്ധനകള്‍ അവര്‍ മുന്നോട്ടുവച്ചിരുന്നു. സിബിഐ റിപ്പോര്‍ട്ടില്‍ ഇഡിസിയില്‍നിന്ന് വായ്പയ്ക്കെടുക്കുന്നതിന് ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റി ബാങ്കുകള്‍വഴി നല്‍കിയതു സംബന്ധിച്ച് പറയുന്നുണ്ട്. ഇഡിസി വായ്പയ്ക്ക് 57 ശതമാനം സംസ്ഥാന സര്‍ക്കാരും 43 ശതമാനം ബാങ്കുകളും വഴി ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റിയുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, വിദേശ ധനസ്ഥാപനമായ ഇഡിസിക്ക് നേരിട്ട് ഗ്യാരന്റി നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭരണഘടനാപരമായി അധികരമില്ലാത്തതിനാല്‍ പൂര്‍ണമായും ബാങ്കുകള്‍വഴി ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റി നല്‍കാനാണ് തീരുമാനിച്ചത്. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. മാത്രമല്ല, വാണിജ്യവ്യാപാര ഇടപാടുകളില്‍ ഒരു നിയമാനുസൃത നടപടിക്രമവുമാണ്.

ആശുപത്രിക്കുവേണ്ടി ഗൂഢാലോചന!

പിണറായി വിജയനെതിരെ മറ്റൊരു ആരോപണം മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സഹായം നേടിയെടുക്കാന്‍ ഗൂഢാലോചന നടത്തി എന്നതാണ്. പൊതുജനങ്ങളുടെ ആവശ്യത്തിനായാണ് എംസിസി സ്ഥാപിച്ചത് എന്നതിനാല്‍ എന്തെങ്കിലും ദുരുദ്ദേശ്യം അതില്‍ ഉണ്ടെന്ന് ആരോപിക്കുന്നത് ശരിയല്ല. പിണറായി വിജയന് എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം ഉണ്ടായതായി സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. മറ്റൊരു ആരോപണം എംഒയു(ധാരണപത്രം)വിന് പകരം എംഒഎ (കരാര്‍)ഉണ്ടാക്കണമായിരുന്നു എന്നതാണ്. എംഒയുവില്‍തന്നെ പറയുന്നത് പണം ലഭ്യമാക്കാന്‍ മറ്റ് ധനസ്ഥാപനങ്ങളും സംഭാവന നല്‍കാന്‍ തയ്യാറുള്ള മറ്റുള്ളവരുമായി ചര്‍ച്ചചെയ്ത് ഒരു ഫിനാന്‍സിങ് സ്ട്രക്ചര്‍ ഉണ്ടാക്കണമെന്നും അതിനുവേണ്ടി രേഖകള്‍ തയ്യാറാക്കണമെന്നുമാണ്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് സിഐഡിഎയെക്കൂടി പങ്കാളികളാക്കണമെന്ന ധാരണയുണ്ടായത്. അതുകൊണ്ട് എംഒയുവിന്റെ കാലാവധി തുടര്‍ന്ന് നീട്ടാന്‍ ധാരണയായി. 1996ല്‍ പിണറായി വിജയന്‍ കനഡ സന്ദര്‍ശിച്ചപ്പോള്‍ കുറ്റ്യാടി പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആദ്യമായി പരാമര്‍ശം വന്നത്. ഇതില്‍നിന്നെല്ലാം മനസ്സിലാവുന്നതെന്ന് എംസിസിയും പിഎസ്പി കരാറുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ്. എംസിസിക്കുള്ള ഗ്രാന്റ് എസ്എന്‍സി ലാവ്ലിനും കേരളവുമായി ഉണ്ടായിരുന്ന ദീര്‍ഘകാല ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതിനുള്ള സഹായം എസ്എന്‍സി ലാവ്ലിന്‍ മറ്റ് ഏജന്‍സികളില്‍നിന്ന്സമാഹരിച്ച് നല്‍കേണ്ടതായിരുന്നതിനാല്‍ ആ അവസരത്തില്‍ അത്തരം ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പുവരുത്താതെ ഒരു എംഒഎയില്‍ എത്താന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. പ്രോജക്ട് നടപ്പാക്കാന്‍ മന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന്‍ കാണിച്ച താല്‍പ്പര്യം ദുരുദ്ദേശ്യപരമോ നിയമവിരുദ്ധമായ എന്തെങ്കിലും താല്‍പ്പര്യം കൊണ്ടാണെന്നോ പറയാന്‍ പറ്റില്ല. മന്ത്രി എന്ന നിലയ്ക്ക് പൊതുജനതാല്‍പ്പര്യത്തിനുവേണ്ടി ചെയ്തതാണ്. തലശേരിയില്‍ എംസിസി സ്ഥാപിക്കാന്‍ പിണറായി വിജയന്‍ താല്‍പ്പര്യം കാണിച്ചത് രാഷ്ട്രീയലാഭത്തിനുവേണ്ടിയാണെന്ന സിബിഐയുടെ നിലപാട് സ്വീകാര്യമല്ല. ഇത് വടക്കന്‍ കേരളത്തിലെ രോഗികള്‍ക്ക് ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ്. ഇതിന്റെ പ്രയോജനം കര്‍ണാടകത്തിലും തമിഴ്നാട്ടിലുമുള്ള സമീപ ജില്ലകളിലെ ജനങ്ങള്‍ക്കുകൂടി ലഭിക്കും. തൃശൂരും തിരുവനന്തപുരത്തും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള സൌകര്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഭരണാധികാരി എന്ന നിലയ്ക്ക് പിണറായി വിജയന്‍ എടുത്ത തീരുമാനം തികച്ചും ന്യായീകരിക്കാവുന്നതാണ്. റെയില്‍വേയുടെ സോണല്‍ ഹെഡ് ക്വോര്‍ട്ടേഴ്സ് ബംഗളൂരുവിനുപകരം ഹൂബ്ളിയില്‍ സ്ഥാപിക്കാന്‍ എടുത്ത രാഷ്ട്രീയ തീരുമാനം നിയമപരമായി ദുരുദ്ദേശ്യപരമല്ലെന്നും ഒരു ഭരണാധികാരിക്ക് അത്തരം തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ടില്‍ ഇതുസംബന്ധിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുള്ള സാഹചര്യത്തില്‍ പിഎസ്പി പ്രോജക്ടിനെ സംബന്ധിച്ച ക്യാബിനറ്റ് നോട്ടില്‍ ഇതുസംബന്ധിച്ച വസ്തുത മറച്ചുവച്ചു എന്ന ആരോപണം ശരിയല്ല.

മറയില്ലാതെ


പിഎസ്പി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിനുള്ള മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പില്‍ 1997ഫെബ്രുവരി പത്തിന്റെ സപ്ലൈ കോട്രാക്ട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മറച്ചുവച്ചെന്ന് സിബിഐ ആരോപിച്ചിരുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് 1998 ജനുവരി 21ന്റെ കെഎസ്ഇബി സെക്രട്ടറിയുടെ കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ കത്തില്‍ 1997 ഫെബ്രുവരി പത്തിന് ഒപ്പുവച്ച സപ്ലൈ കരാറിനെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ആ സമയത്ത് ഈ വിവരം കെഎസ്ഇബി അറിയിച്ചിട്ടില്ലാത്തതിനാല്‍ ഇതുസംബന്ധിച്ച് സിബിഐ ആരോപിക്കുംവിധം ഒരുവിധ മറച്ചുവയ്ക്കലും ഉണ്ടായിട്ടില്ല.

എംഒയുപോലും വായിച്ചില്ല


എംസിസി കെട്ടിടംപണി സര്‍ക്കാര്‍ നേരിട്ട് ചെയ്യുന്നതിനുപകരം ടെക്നിക്കാലിയ വഴി ലാവ്ലിന്‍ ചെയ്യിച്ചത് തെറ്റാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത് എംഒയു ധാരണയ്ക്ക് അനുസൃതമായാണ് ചെയ്തിട്ടുള്ളത്. എംഒയുവിലെ വ്യവസ്ഥകള്‍ പ്രകാരം എസ്എന്‍സി ലാവ്ലിന് ഇതിനുള്ള അധികാരമുണ്ട്. അതിനാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ല. മുന്‍ ധനകാര്യ സെക്രട്ടറി വരദാചാരിക്കെതിരായി പിണറായി വിജയന്‍ ആക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിക്കുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് സിബിഐ റിപ്പോര്‍ട്ടും മൊഴികളും പരിശോധിച്ചാല്‍ വ്യക്തമാകും. ഇതുസംബന്ധിച്ച് സിബിഐ ഹാജരാക്കിയ വരദാചാരിയുടേതടക്കം മൂന്ന് മൊഴിയും പരിശോധനയില്‍ പരസ്പരവിരുദ്ധമാണെന്നു കണ്ടു.

Wednesday, August 27, 2008

ഭൂപരിഷ്കരണത്തില്‍നിന്ന് കാര്‍ഷിക പരിഷ്കരണത്തിലേക്ക്

ഡോ. തോമസ് ഐസക്

ഭൂപരിഷ്കരണത്തിലൂടെ ലഭിച്ച ഭൂമിയുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുക എന്നുള്ളതാണ് ഇന്നത്തെ സുപ്രധാന കടമകളില്‍ ഒന്ന്. ഭൂപരിഷ്കരണത്തിനുശേഷം കാര്‍ഷികോല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും ഗണ്യമായി കേരളത്തില്‍ ഉയര്‍ന്നില്ല എന്നത് ഒട്ടേറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. കേരളത്തിലെ കാര്‍ഷിക മുരടിപ്പിന് കാരണം ഭൂപരിഷ്കരണമാണെന്നുവരെ വാദിക്കുന്ന ചില വിദ്വാന്മാരുണ്ട്.

1970കളുടെ മധ്യംമുതലുണ്ടായ കാര്‍ഷികമുരടിപ്പാണ് ഈ വിശദീകരണത്തിന് വഴിയൊരുക്കിയത്. എന്നാല്‍, 1980 കളുടെ അവസാനം പ്രത്യക്ഷപ്പെട്ട കാര്‍ഷിക ഉണര്‍വ് ഈ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു. ഭൂമി ലഭിച്ച കൃഷിക്കാരന്‍ കൂടുതല്‍ ഉയര്‍ന്ന വിലകിട്ടുന്ന വാണിജ്യവിളകളില്‍ നടത്തുന്ന മുതല്‍മുടക്കിന് ഫലംമുണ്ടാകണമെങ്കില്‍ കാലതാമസം വരും. അതിനാലാണ് 1970കളില്‍ കാര്‍ഷികവളര്‍ച്ച മന്ദഗതിയിലായത്.

എന്നാല്‍, പുതുതായി നട്ട തെങ്ങും റബറുമെല്ലാം ഫലംതരാന്‍ തുടങ്ങിയതോടെ കാര്‍ഷികവളര്‍ച്ചയും സാധാരണ നിലയിലായി. എങ്കിലും കേരളത്തിലെ ഭൂപരിഷ്കരണം ബംഗാളിലെന്നപോലെ കാര്‍ഷികവളര്‍ച്ചയില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇതിന് ഒരുകാരണം നമ്മുടെ വാണിജ്യവിളകളുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത് വിദേശ കമ്പോളത്തിലെ പ്രവണതകളാണെന്നതാണ്. ആഗോളവല്‍ക്കരണ ഇറക്കുമതിനയം നാണ്യവിളകളുടെ വില കുത്തനെ ഇടിച്ചു. കൃഷി അനാദായകരമായി.

80കളുടെ അവസാനം കേരളത്തിലെ കാര്‍ഷികമേഖലയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കുതിപ്പ് 90കളുടെ അവസാനത്തോടെ അപ്രത്യക്ഷമായി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടത് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രഥമ കടമയാണെന്ന് ഉറപ്പിക്കുന്ന സ്ഥിതിവിശേഷമാണിത്. നാം താരതമ്യേന ഫലപ്രദമായി നടപ്പാക്കിയത് ഭൂപരിഷ്കരണമാണ്. ഇതോടൊപ്പം നടപ്പാക്കേണ്ട മറ്റുപല കാര്‍ഷിക പരിഷ്കരണനടപടികളും കേരളത്തില്‍ നടപ്പാക്കിയില്ല.

ബംഗാളിലാകട്ടെ വികേന്ദ്രീകൃതാസൂത്രണമടക്കമുള്ള നടപടികള്‍ ഭൂപരിഷ്കരണത്തിന്റെ തുടര്‍ച്ചയായി നടപ്പാക്കി. കൃഷിക്കാരന് കൃഷിഭൂമി കിട്ടിയതുകൊണ്ട് മാത്രമായില്ല. കൃഷി അഭിവൃദ്ധിപ്പെടണമെങ്കില്‍ ആവശ്യമായ വെള്ളവും വളവും വിത്തും വായ്പയും വിപണനസൌകര്യങ്ങളുമെല്ലാം നല്ലരീതിയില്‍ ലഭ്യമാകണം. ഇക്കാര്യങ്ങളില്‍ നാം വേണ്ടത്ര ശ്രദ്ധചെലുത്തിയിട്ടില്ല. ഉദാഹരണമായി നമ്മുടെ നെല്‍വയലേലകളുടെ കാര്യമെടുക്കാം.

ഏലായിലെ കൃഷിയുടെ വിജയത്തിന് നിര്‍ണായക പങ്ക് തലക്കുളത്തിനും അധികമഴവെള്ളം ഒഴുകിപ്പോകാനുള്ള തോടിനും വേനല്‍ക്കാലത്തെ ജലസേചനത്തിനുള്ള ചാലുകള്‍ക്കും ഉണ്ട്. ഇവയെല്ലാം ജന്മിത്തകാലത്ത് കൃഷിക്കാരുടെ നിര്‍ബന്ധിതവേലയിലൂടെയാണ് നിലനിര്‍ത്തിയിരുന്നത്.

എന്നാല്‍, ജന്മിയുടെ ഭൂമി കൃഷിക്കാര്‍ക്ക് നല്‍കിയപ്പോള്‍ എല്ലാവര്‍ക്കും വേണ്ടുന്ന തലക്കുളവും തോടും ചാലും ആരും ശ്രദ്ധിക്കാതെയായി. പലയിടത്തും തോടുകള്‍ റോഡായി. തലക്കുളം നികന്നു. ചാലുകള്‍ നാമാവശേഷമായി. പഴയ ജന്മിവ്യവസ്ഥയിലെ സമ്പ്രദായങ്ങള്‍ക്കുപകരം സ്ഥലജല മാനേജ്മെന്റിന് പുതിയ ജനകീയസ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാതെപോയതിന്റെ ദുര്യോഗമാണ് ഇത്. ഈ സ്ഥിതിക്ക് എന്താണ് പരിഹാരം?

ഏലായിലേക്ക് വെള്ളമൊഴുകിവരുന്ന പുരയിടങ്ങളുടെയും കുന്നിന്‍ചെരിവുകളുടെയും അതിരുകള്‍ കണ്ടെത്തി ഓരോ നീര്‍ത്തടത്തെയും വേര്‍തിരിച്ചെടുക്കണം. ഓരോ നീര്‍ത്തടത്തിലും മണ്ണൊലിപ്പ് തടയുന്നതിനും വെള്ളം പരമാവധി സൂക്ഷിക്കുന്നതിനും ജലനിര്‍ഗമനത്തിനും ജലസേചനത്തിനുമുള്ള സൌകര്യമുണ്ടാക്കുന്നതിനും പരിപാടി തയ്യാറാക്കണം.

മണ്ണിന്റെയും വെള്ളത്തിന്റെയും നിലയ്ക്ക് അനുയോജ്യമായ കൃഷിസമ്പ്രദായം ആവിഷ്കരിക്കണം. ഏലായില്‍ നെല്ലിന് തുടര്‍വിളകള്‍ കൃഷിചെയ്യണം. പുരയിടങ്ങളിലെ തെങ്ങ് അഭിവൃദ്ധിപ്പെടാനും ഇടവിളകള്‍ കൃഷിചെയ്യണം. ഇതിനൊക്കെ ശാസ്ത്രീയ പരിപാടി തയ്യാറാക്കണം. ഇതാണ് നീര്‍ത്തടവികസന പരിപാടി. മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വലിയതോതിലുള്ള മനുഷ്യാധ്വാനം വേണം. അവ ഓരോ കൃഷിക്കാരനും സ്വയം പണംമുടക്കി ചെയ്യാന്‍ തയ്യാറാവില്ല. എന്നാല്‍, അതിനുള്ള വലിയൊരവസരം ദേശീയ തൊഴിലുറപ്പുപദ്ധതിയിലൂടെ ലഭിച്ചിരിക്കുകയാണ്.

നീര്‍ത്തടാടിസ്ഥാനത്തില്‍ ആണെങ്കില്‍ മണ്ണ്-ജല സംരക്ഷണ നടപടികള്‍ ദേശീയ തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തി സ്വകാര്യഭൂമിയില്‍പോലും ചെയ്യാനാകും. ഭക്ഷ്യസുരക്ഷ ഒരു ദേശാഭിമാനപ്രശ്നമായി മനസ്സിലാക്കി കൂലിവേലയ്ക്കായി പണിയെടുക്കുന്നവര്‍ക്കു പുറമെ മുഴുവന്‍ ബഹുജനങ്ങളെയും ഈ ജനകീയ യജ്ഞത്തില്‍ അണിനിരത്താനാവണം. മുകളില്‍പ്പറഞ്ഞ കാര്‍ഷികമുന്നേറ്റത്തിന് കാര്‍ഷികബന്ധങ്ങളില്‍ ചില ഭേദഗതികള്‍ വേണ്ടിവരും.

രണ്ട് ഗൌരവമായ പ്രശ്നങ്ങളുണ്ട്. കേരളത്തിലെ കൃഷിയിടങ്ങളുടെ വലിപ്പം നന്നേ ചെറുതാണ് എന്നതാണ് ഒന്നാമത്തേത്. തന്മൂലം ആധുനികസങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനും വിപണനത്തിനും മറ്റുമുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കാനോ കഴിയുന്നില്ല. വലിപ്പച്ചെറുപ്പവ്യത്യാസമില്ലാതെ ഇടനാടിലും തീരപ്രദേശത്തുമുള്ള ഭൂ ഉടമസ്ഥര്‍ കൂലിവേലക്കാരെ നിര്‍ത്തിയാണ് കൃഷിപ്പണി ചെയ്യിക്കുന്നത്.

സ്വന്തം ഭൂമിയില്‍ പണിയെടുക്കുന്നവരുടെ തോത് കുറഞ്ഞുവരികയാണ്. ഇതിനുകാരണം ഇവര്‍ ജന്മിമാരായതുകൊണ്ടല്ല; കാര്‍ഷികേതര മേഖലകളില്‍ സ്വയംതൊഴിലിനോ ശമ്പളപ്പണിക്കോ പോകുന്നതുകൊണ്ടാണ്. കേരളത്തിന്റെ ഗ്രാഗര അവസ്ഥ (അതായത് ഗ്രാമവും നഗരവും കൂടിച്ചേര്‍ന്നുള്ള അവസ്ഥ) ഇത്തരത്തില്‍ നാട്ടിന്‍പുറത്തുപോലും കാര്‍ഷികേതര തൊഴിലുകള്‍ കണ്ടെത്താന്‍ സഹായകരമാണ്.

ഈ പശ്ചാത്തലത്തില്‍ കൃഷിക്കാരുടെ കൂട്ടായ്മ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍, കൂട്ടുകൃഷി പ്രായോഗികമല്ല എന്നതാണ് കേരളത്തിന്റെ അനുഭവം. ഈ പശ്ചാത്തലത്തില്‍ സുപ്രധാനമായ കാര്‍ഷിക പരിഷ്കാരമായിരുന്നു 1987ലെ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ കൃഷിമന്ത്രി വി വി രാഘവന്‍ ആവിഷ്കരിച്ച ഗ്രൂപ്പ് ഫാമിങ് സമ്പ്രദായം. ഭൂമിയുടെ ഉടമസ്ഥതയില്‍ മാറ്റം വരുത്താതെ കാര്‍ഷികപ്രവൃത്തികള്‍ കൂട്ടായി ചെയ്യുന്ന രീതിയാണിത്.

ഗ്രൂപ്പ്കൃഷി സമ്പ്രദായത്തോടെ ആധുനിക ശാസ്ത്രസങ്കേതങ്ങളും കൂട്ടിച്ചേര്‍ത്താല്‍ ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ വര്‍ധന നേടാനാകും. ഇതായിരുന്നു ഗാലസ പരീക്ഷണം. നെല്‍കൃഷിയില്‍ മാത്രമല്ല, മറ്റ് വിളകളുടെ കാര്യത്തിലും ഗ്രൂപ്പ് കൃഷി സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഇടവിളകളുടെയും തുടര്‍വിളകളുടെയും കാര്യത്തില്‍ ഗ്രൂപ്പ് കൃഷി ഫലപ്രദമാകണമെന്നില്ല.

തുടര്‍ച്ചയായ പരിചരണവും മേല്‍നോട്ടവും പച്ചക്കറിപോലുള്ള വിളകള്‍ക്കുവേണം. ഈ സാഹചര്യത്തിലാണ് കര്‍ഷകത്തൊഴിലാളികളുടെ സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മറ്റ് സ്വാശ്രയസംഘങ്ങള്‍ തുടങ്ങിയ കൂട്ടായ്മകളുടെ അടിസ്ഥാനത്തില്‍ പുരയിടങ്ങളിലും വയലുകളിലും കൃഷിചെയ്യുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാകുന്നത്. ഇപ്പോള്‍തന്നെ കേരളത്തിലെ ഗ്രാമീണകുടുംബങ്ങളില്‍ ഏഴുശതമാനത്തോളം ഭാഗികമായെങ്കിലും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നു എന്നാണ് ഒരുകണക്ക്.

ഇത് ഭൂരഹിതരുടേയം നാമമാത്ര കൃഷിക്കാരുടേയും സംഘകൃഷിയിലൂടെ കൂടുതല്‍ വ്യവസ്ഥാപിതമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിയമവിരുദ്ധമായ പാട്ട വ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിന് തുല്യമാണ് ഇത് എന്ന വിമര്‍ശനം ഉണ്ട്. ഈ പ്രവണതയെ പഴയ ജന്മിവ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കായി കണക്കാക്കേണ്ടതില്ല. ഭൂമി പാട്ടത്തിന് നല്‍കുന്നത് ജന്മിമാരല്ല; മറ്റു മേഖലകളില്‍ സ്വയംതൊഴിലിനോ ശമ്പളപ്പണിക്കോ പോകുന്ന ചെറുകിട ഭൂ ഉടമസ്ഥരാണ്. കാര്‍ഷിക മേഖലയില്‍ കൃഷിക്കാര്‍തമ്മില്‍ അന്യോന്യം തൊഴില്‍ചെയ്ത് സഹായിക്കുന്ന ഒട്ടേറെ പരമ്പരാഗത സമ്പ്രദായങ്ങള്‍ ഉണ്ടല്ലോ. അവയുടെ ഒരു സമകാലീന ആവിഷ്ക്കാരമായിട്ടുവേണം ഭക്ഷ്യസുരക്ഷാ പരിപാടിയുടെ ഭാഗമായി ഭൂരഹിതരുടേയും നാമമാത്ര കൃഷിക്കാരുടേയും സംഘകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനെ കാണേണ്ടത്.

ഇത്തരത്തില്‍ കാര്‍ഷിക മേഖലയിലെ ഉല്പദനക്ഷമത ഉയര്‍ത്തുന്നത് ഭക്ഷ്യസുരക്ഷയ്ക്കു വേണ്ടിയുള്ള ദേശാഭിമാനപരമായ കടമ മാത്രമല്ല. കാര്‍ഷിക മേഖലയില്‍ കര്‍ഷക - കര്‍ഷകത്തൊഴിലാളി ഐക്യം ശക്തിപ്പെടുത്തുന്നതിനുകൂടി അത് ആവശ്യമാണ്. കേരളത്തിലെ കൃഷിക്കാര്‍ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ കൂലിവേലയ്ക്ക് ആളെനിര്‍ത്തി പണിയെടുപ്പിക്കുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഇത് മൂലം കര്‍ഷകത്തൊഴിലാളിക്ക് കൂലി സംബന്ധിച്ച് ചെറുകിട ഭൂ ഉടമസ്ഥരോടുപോലും തര്‍ക്കമുണ്ടാകും.

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവിനടിസ്ഥാനത്തില്‍ കൂലി ഉയര്‍ന്നേ തീരൂ. പക്ഷേ അതോടൊപ്പം ഉല്പാദനക്ഷമത വര്‍ധിക്കുന്നില്ലെങ്കില്‍ കൃഷിക്കാരന്‍ കൂടുതല്‍ തൊഴിലാളികളെ വേണ്ടുന്ന വിളകളില്‍നിന്നുതന്നെ പിന്‍വാങ്ങുകയോ കൃഷിതന്നെ വേണ്ടെന്നു വയ്ക്കുകയോ ചെയ്യും.

ഭൂമിയില്‍നിന്നുള്ള ഉല്പാദനം കുറഞ്ഞാലും ഭൂമി തരിശിടേണ്ടിവന്നാലും അവര്‍ അതൊരു പ്രശ്നമായി കാണുന്നില്ല. കാരണം കേരളത്തിലെ ഭൂമിവില കുത്തനെ ഉയരുകയാണല്ലോ. ഇന്ന് ഭൂമിയില്‍നിന്ന് കാര്‍ഷിക വരുമാനം കിട്ടിയില്ലെങ്കിലും നാളെ ഭൂമി വില്‍ക്കുമ്പോള്‍ നല്ല വിലകിട്ടും എന്നുറപ്പാണ്. ഇത്തരമൊരു ദൂഷിതവലയത്തിലാണ് കേരളത്തിലെ കൃഷി.

ഈ പശ്ചാത്തലത്തിലാണ് ഉല്പാദനക്ഷമത ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനം കേരളത്തിലെ കാര്‍ഷിക പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു മുഖ്യ കണ്ണിയായിത്തീരുന്നത്. കര്‍ഷക-കര്‍ഷകത്തൊഴിലാളി ഐക്യം കെട്ടിപ്പടുക്കുന്നതിന് ഇത് ആവശ്യമാണ്. അങ്ങനെ ഉല്പാദനക്ഷമതയുടെ മുദ്രാവാക്യം കര്‍ഷകസംഘത്തിന്റെയും കര്‍ഷകത്തൊഴിലാളിയൂണിയന്റെയും കടമയായി മാറുന്നു. (അവസാനിക്കുന്നില്ല)

ഭൂപരിഷ്കരണം ഇനിയെന്ത്?

ഡോ. തോമസ് ഐസക്

സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവവികാസമായിരുന്നു ഭൂപരിഷ്കരണം. 28 ലക്ഷം കുടിയാന്മാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു. 5.3 ലക്ഷം കുടികിടപ്പുകാര്‍ക്ക് കുടികിടപ്പവകാശം കിട്ടി. കര്‍ഷകത്തൊഴിലാളിയുടെ വിലപേശല്‍കഴിവ് ഉയര്‍ന്നത് കൂലിവര്‍ധനയിലേക്ക് നയിച്ചു. സവര്‍ണ മേധാവിത്വത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ന്നത് വലിയ സാമൂഹ്യമാറ്റങ്ങള്‍ക്ക് കളമൊരുക്കി.

എഴുപതുകളിലും എപതുകളിലും വിദ്യാഭ്യാസ- ആരോഗ്യ നിലയിലുണ്ടായ കുതിപ്പ് ഭൂപരിഷ്കരണം ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടായ പുരോഗതിയുടെ ഏറ്റവും നല്ല തെളിവാണ്. ഒരു കുടുംബത്തിന് കൈവശംവയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ച് അതിനുമുകളില്‍വരുന്ന മിച്ചഭൂമി ഏറ്റെടുക്കുന്നതിനുള്ള വകുപ്പേ ഭൂപരിഷ്കരണത്തിലുണ്ടായിരുന്നുള്ളൂ. ഈ മിച്ചഭൂമിയില്‍തന്നെ ചെറിയൊരു ഭാഗംമാത്രമേ ഏറ്റെടുക്കാനും ഭൂരഹിതര്‍ക്ക് വിതരണംചെയ്യാനും കഴിഞ്ഞുള്ളൂ.

മിച്ചഭൂമിയില്‍ നല്ല പങ്കും ഭൂസ്വാമിമാര്‍ തിരിമറിചെയ്തു. 1957ലെ കാര്‍ഷികനിയമം അട്ടിമറിക്കപ്പെട്ടതിനെതുടര്‍ന്നാണ് ഇതിനുള്ള അവസരം ലഭിച്ചത്. ഭൂപരിഷ്കരണനിയമം പാസായശേഷം ഇഷ്ടദാനനിയമംമുതല്‍ മിച്ചഭൂമിനിയമത്തില്‍ വെള്ളംചേര്‍ക്കുന്ന പല നിയമഭേദഗതികളും കോഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ പാസാക്കി. അങ്ങനെ കേരളത്തിലെ പട്ടികവിഭാഗങ്ങള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും ലഭിക്കേണ്ടുന്ന മിച്ചഭൂമി ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്തം കോഗ്രസിനും യുഡിഎഫിനുമാണ്. അവരുടെ ഈ വഞ്ചനമൂലം കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഇന്നും കൃഷിഭൂമി ലഭിച്ചിട്ടില്ല.

എന്താണ് ഇനി ഭൂപരിഷ്കരണത്തില്‍ ചെയ്യേണ്ടത്? മൂന്നു പതിറ്റാണ്ടായി കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടുവരുന്ന വിഷയമാണ് ഇത്. ഒരുപക്ഷേ, ഈ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത് 1979ല്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസിലെ പ്രൊഫസര്‍ എം കൃഷ്ണാജി എഴുതിയ 'കേരളത്തിലെ കാര്‍ഷികബന്ധങ്ങളും ഇടതുപക്ഷ രാഷ്ട്രീയവും' എന്ന പ്രബന്ധമാണ്.

അദ്ദേഹത്തിന്റെ വാദത്തിന്റെ ചുരുക്കം ഇതായിരുന്നു: "ഭൂപരിധിക്കുകീഴിലുള്ള കേരളത്തിലെ ഭൂവുടമകളില്‍ നല്ല പങ്കും സ്വന്തമായി ഭൂമിയില്‍ പണിയെടുക്കുന്നവരല്ല. പഴയ ജന്മിമാരുടെ പുതിയ രൂപമാണ്. അതുകൊണ്ട് നാമമാത്ര- ഇടത്തരം കൃഷിക്കാര്‍ ഒഴികെയുള്ളവരുടെ ഭൂമി ഏറ്റെടുത്ത് കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കണം. മുന്നണി രാഷ്ട്രീയത്തിന്റെ പരിമിതികള്‍മൂലമാണ് സിപിഐ എം ഇത് ചെയ്യാന്‍ തയ്യാറാകാത്തത്.'' ഈ വാദത്തിന്റെ വകഭേദങ്ങളായിരുന്നു കേരളത്തിലെ വിവിധ നക്സലൈറ്റ് ഗ്രൂപ്പുകള്‍ 'ഭൂപ്രശ്ന'മായെടുത്ത നിലപാടുകള്‍.

ചില ദളിത് സൈദ്ധാന്തികരും ഇതേനിലപാട് സ്വീകരിച്ചു. ഇതിനെ രണ്ടാം ഭൂപരിഷ്കരണമെന്നും വിളിച്ചു. ഇത്തരമൊരു നിലപാട് കേരളത്തിലെ പാര്‍ടി ഒരിക്കലും സ്വീകരിച്ചിട്ടില്ല. പക്ഷേ, 1973ലെ കേന്ദ്രകമ്മിറ്റിയുടെ "ചില കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ചുള്ള പ്രമേയ''ത്തിലെ ചില നിലപാടുകള്‍ മുകളില്‍പ്പറഞ്ഞ സമീപനങ്ങളിലേക്ക് വഴിതെളിക്കാവുന്നതായിരുന്നു. പ്രൊഫസര്‍ കൃഷ്ണാജിയുടെ പ്രബന്ധത്തില്‍ 1973ലെ ഈ പ്രമേയത്തില്‍നിന്നുള്ള ഉദ്ധരണികള്‍ സമൃദ്ധമായി ഉണ്ടായിരുന്നു എന്നതും പ്രസ്താവ്യമാണ്.

1978ല്‍ പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ചുള്ള പ്രമേയത്തില്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്ന സെക്ടേറിയന്‍ പ്രസ്താവനകള്‍ പൂര്‍ണമായും തിരുത്തി. ഒരു നിമിഷം ആലോചിച്ചാല്‍ മതി തീവ്രവാദിസംഘങ്ങള്‍ പറയുന്നതുപോലുള്ള രണ്ടാം ഭൂപരിഷ്കരണത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍. കേരളത്തിലെ ഭൂപരിഷ്കരണനിയമം നടപ്പാക്കുന്നതിന് അഞ്ചു പതിറ്റാണ്ടിന്റെ കര്‍ഷകസമരം വേണ്ടിവന്നു.

കാര്‍ഷികമേഖലയിലെ അഞ്ച് ശതമാനംവരുന്ന ജന്മിമാര്‍ക്കെതിരെ 95 ശതമാനംവരുന്ന കര്‍ഷക- കര്‍ഷകത്തൊഴിലാളി ജനവിഭാഗത്തെ അണിനിരത്താനാണ് കര്‍ഷകസമരങ്ങളിലൂടെ ശ്രമിച്ചത്. എന്നാല്‍, രണ്ടാം ഭൂപരിഷ്കരണവാദക്കാര്‍ കാര്‍ഷികമേഖലയിലെ 20 ശതമാനംവരുന്ന ഉയര്‍ന്ന വിഭാഗം കര്‍ഷകര്‍ക്കെതിരെ 20-30 ശതമാനംവരുന്ന കര്‍ഷകത്തൊഴിലാളികളെ അണിനിരത്താനാണ് ശ്രമിക്കുന്നത്.

ഇത്തരമൊരു പരിപാടി ജനകീയ ജനാധിപത്യമുന്നണിയില്‍ അണിനിരക്കേണ്ടവരെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുക. പ്രായോഗികമായി എന്തെങ്കിലും ചെയ്യുന്നതിന് ഒരു ബാധ്യതയും ഇല്ലാത്തവര്‍ക്കുമാത്രം ഉന്നയിക്കാന്‍ പറ്റുന്ന മുദ്രാവാക്യമാണ് ഇത്. കേരളത്തിലെ ഭൂരഹിതരുടെ എണ്ണത്തെക്കുറിച്ച് പ്രചരിക്കുന്ന കണക്കുകള്‍ അതിശയോക്തിപരമാണ്. ദേശീയ സാമ്പിള്‍ സര്‍വെയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഭൂരഹിതരുടെ എണ്ണം കേരളത്തില്‍ ഗണ്യമായി ഉയര്‍ന്നുവെന്നും അത് ഇന്ന് 30 ശതമാനത്തിലേറെ വരുന്നുവെന്നും ചിലര്‍ വാദിക്കുന്നു.

പ്രൊഫ. ഉത്സാ പട്നായിക്കിന്റെ ഒരു പഠനത്തെയാണ് ഈ വാദഗതിക്കാര്‍ ആശ്രയിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ ഒരു ലേഖനം വികാസ് റാവല്‍ 2008 മാര്‍ച്ച് എട്ടിന്റെ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലിയില്‍ എഴുതിയിട്ടുണ്ട്. അതുപ്രകാരം ഗ്രാമീണമേഖലയിലെ കേരളത്തിലെ ഭൂരഹിതകുടുംബങ്ങളുടെ എണ്ണം 1992ല്‍ 8.4 ശതമാനമായിരുന്നത് 2003ല്‍ 4.8 ആയി കുറഞ്ഞിരിക്കുകയാണ്. വീടിനായുള്ള പുരയിടത്തെ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണ് പ്രൊഫ. ഉത്സാപട്നായിക് ഉപയോഗിച്ചത്. ഭൂരഹിതരുടെ നിര്‍വചനത്തില്‍ രണ്ട് സര്‍വെകള്‍ തമ്മിലുള്ള വ്യത്യാസമാണ് തെറ്റായ നിഗമനത്തിന് കാരണമായതെന്ന് അര്‍ഥം.

കേരളത്തില്‍ ഭൂപ്രശ്നം ഇല്ലെന്ന് വാദിക്കാനല്ല ഈ കണക്കുകള്‍ ഉദ്ധരിച്ചത്. എന്നാല്‍,അതിശയോക്തിപരമായ കണക്കുകള്‍ ഉദ്ധരിച്ച് ചെങ്ങറയിലെന്നപോലുള്ള സമരങ്ങള്‍ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നത് ചൂണ്ടിക്കാട്ടാതിരിക്കാനാകില്ല. കേരളത്തിലെ ഭൂരഹിതരുടെ എണ്ണം കുറവാണെന്നുമാത്രമല്ല ഭൂവിതരണത്തിലെ അസമത്വവും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. വന്‍കിട പ്ളാന്റേഷനുകള്‍ ഉണ്ടായിട്ടുപോലും ഇതാണ് സ്ഥിതി.

1970-71ല്‍ കേരളത്തിലെ ഭൂവിതരണത്തിലെ അസമത്വസൂചിക 0.483 ആയിരുന്നു. 2002-03ല്‍ ഇത് പടിപടിയായി കുറഞ്ഞ് 0.348 ആയി. ഇന്ത്യയിലെ ശരാശരി 0.553 ആണ്. കേരളത്തേക്കാള്‍ അസമത്വസൂചിക കുറവുള്ള ഒരു സംസ്ഥാനമേയുള്ളൂ. അത് 0.313 വരുന്ന പശ്ചിമബംഗാളാണ്.

പ്ളാന്റേഷനുകളെസംബന്ധിച്ച് ദേശസാല്‍ക്കരണം എന്ന മുദ്രാവാക്യമാണ് പാര്‍ടി ഉയര്‍ത്തിയത്. എന്നാല്‍, അത് ഇന്നു നടപ്പാക്കേണ്ടുന്ന അടിയന്തര മുദ്രാവാക്യമായി കരുതുന്നില്ല. പാട്ടക്കാലാവധി കഴിഞ്ഞ പ്ളാന്റേഷനുകള്‍ എങ്ങനെ സംരക്ഷിക്കണമെന്നുള്ളത് ഓരോ കേസും പരിശോധിച്ചാണ് ഇന്നു തീരുമാനിക്കുന്നത്.

തൂത്തുംപാറ എസ്റേറ്റ് ഏറ്റെടുക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എങ്ങനെയായാലും പ്ളാന്റേഷനുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. പ്ളാന്റേഷന്‍ പാട്ടഭൂമി തിരിമറിചെയ്യാനുള്ള എല്ലാ നീക്കങ്ങളും കര്‍ശനമായി നേരിടണം. പ്ളാന്റേഷനുകളുടെ പേരില്‍ അനധികൃതമായി ഭൂമി കൈവശംവയ്ക്കുന്നവരെ കണ്ടുപിടിച്ച് നടപടിയെടുക്കണം. പ്ളാന്റേഷനുകള്‍ക്ക് നാമമാത്ര പാട്ടത്തുകയാണ് ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് ഗണ്യമായി ഉയര്‍ത്തണം. അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യമാണ് അത്.

ഇതിനര്‍ഥം ഭൂപരിഷ്കരണരംഗത്ത് കേരളത്തില്‍ ഇനിയൊന്നും ചെയ്യാനില്ലെന്നല്ല. സര്‍ക്കാര്‍ ഇതിനകം ഏറ്റെടുത്ത 99,227 ഏക്കര്‍ ഭൂമിയില്‍ 71,400 ഏക്കര്‍മാത്രമേ വിതരണംചെയ്തിട്ടുള്ളൂ. ഔദ്യോഗിക കണക്കനുസരിച്ച് ഇനിയും 43,776 ഏക്കര്‍ ഏറ്റെടുക്കാനുണ്ട് (2005ലെ കണക്ക്). നിയമവിരുദ്ധമായി മിച്ചഭൂമി വെളിപ്പെടുത്താത്തവരുടെയോ അനധികൃതമായി സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന വന്‍കിടക്കാരുടെയോ കണക്കുകള്‍ ലഭ്യമല്ല.

ഇവയൊക്കെ കണ്ടെത്തി അടിയന്തരമായി ഏറ്റെടുക്കുന്നതിനും പൊതു ഉപയോഗത്തിന് വേണ്ടിവരുന്നതൊഴികെ ബാക്കി മുഴുവന്‍ വിതരണംചെയ്യുന്നതിനുമുള്ള പരിപാടി സമയബന്ധിതമായി നടപ്പാക്കണം. പുതിയ വനനിയമത്തെക്കൂടി ഉപയോഗപ്പെടുത്തി എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും കൃഷിഭൂമി ലഭ്യമാക്കണം. എന്തു പ്രതിബന്ധം ഉണ്ടെങ്കിലും നടപ്പാക്കേണ്ട സാമൂഹ്യബാധ്യതയാണ് ഇത്. മറ്റു ദുര്‍ബലവിഭാഗങ്ങള്‍ക്കും കൃഷിഭൂമി ലഭ്യമാക്കാന്‍ പരിശ്രമിക്കണം.

എന്നാല്‍, എല്ലാ ഭൂരഹിതര്‍ക്കും കൃഷിഭൂമി നല്‍കുകയെന്നത് ഒരു പ്രായോഗിക മുദ്രാവാക്യമല്ല. എല്ലാ ഭൂരഹിതര്‍ക്കും കിടപ്പാടവും വീടും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതാണ് പാര്‍ടിയുടെ നയം. ഇതുതന്നെയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പറഞ്ഞത്. (അവസാനിക്കുന്നില്ല)

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)