Saturday, August 2, 2008

ഒരു ഇതിഹാസം കൂടി മറയുമ്പോള്‍

ഒരു ഇതിഹാസം കൂടി മറയുമ്പോള്‍ / എന്‍ പി ചെക്കുട്ടി (ഹര്‍കിഷന്‍സിങ് സുര്‍ജിത് (1916-2008)), തേജസ് ഓണ്‍ലൈന്‍, 2.08.2008

മൂന്നുവര്‍ഷം മുമ്പ്, 2005 ഏപ്രില്‍ ആറുമുതല്‍ 11 വരെ ഡല്‍ഹിയില്‍ നടന്ന സി.പി.എം 18ാം കോണ്‍ഗ്രസ്സിലാണ്, ഏഴരപ്പതിറ്റാണ്ടു നീണ്ട ഐതിഹാസികമായ പൊതുജീവിതത്തില്‍ നിന്നു ഹര്‍കിഷന്‍സിങ് സുര്‍ജിത് വിടവാങ്ങിയത്. തൊണ്ണൂറാം വയസ്സില്‍ പൊതുജീവിതത്തില്‍ നിന്നു വിരമിക്കുകയെന്നു പറഞ്ഞാല്‍ അതൊരു വലിയ നഷ്ടമായി കരുതാനാവില്ല. എന്നാല്‍ സുര്‍ജിത്തിന്റെ വിടവാങ്ങല്‍ സി.പി.എമ്മിനു മാത്രമല്ല, ഇന്ത്യയിലെ ഇടതു ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു കൂടി നികത്താനാവാത്ത ഒരു വിടവായാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ മൂന്നുവര്‍ഷം രോഗവുമായി പൊരുതി വീട്ടിലും നോയ്ഡയിലെ ആശുപത്രിയിലുമായാണ് അദ്ദേഹം കഴിച്ചുകൂട്ടിയതെങ്കിലും ദേശീയജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഈ വിടവാങ്ങലിനു ശേഷവും സജീവമായിത്തന്നെ നിലനില്‍ക്കുകയുണ്ടായി.
ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന സി.പി.എം 18ാം കോണ്‍ഗ്രസ്സിന്റെ സമാപനസമ്മേളനം എന്തുകൊണ്ടും ഒരു ചരിത്രമുഹൂര്‍ത്തം തന്നെയായിരുന്നു. ഇന്ത്യയിലെ ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ദേശീയതയില്‍ ആഴത്തില്‍ വേരുകളൂന്നിയ ഒരു പാരമ്പര്യമാണ് നമുക്കു കാണാന്‍ കഴിയുക. സാമ്രാജ്യവിരുദ്ധ സമരത്തില്‍, ദേശീയ വിമോചനപ്പോരാട്ടത്തില്‍ ഏറ്റവും കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയതും ഏറ്റവും ആവേശജനകമായ സമരചരിത്രങ്ങള്‍ എഴുതിച്ചേര്‍ത്തതും കമ്മ്യൂണിസ്റ് പ്രസ്ഥാനമാണ്. ത്യാഗികളായ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അതിദീര്‍ഘമായ ഒരു നിരതന്നെയുണ്ട് കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്. ഡല്‍ഹിയില്‍ ആ നിരയിലെ തലമൂത്ത എല്ലാ നേതാക്കളും ഒന്നിച്ചുവന്നിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഈ പോരാളികള്‍ വന്നത്. അവരുടെ മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു, ദേശീയ സമരകാലം മുതല്‍ പ്രസ്ഥാനത്തിന്റെ നടുനായകരായി പ്രവര്‍ത്തിച്ച ജ്യോതിബസുവും ഹര്‍കിഷന്‍സിങ് സുര്‍ജിത്തും. ആ വേദിയിലാണു ദേശീയ സമരാനുഭവങ്ങളുള്ള തലമുറയില്‍ നിന്നു സ്വാതന്ത്യ്രാനന്തരകാലത്തെ പുതിയൊരു തലമുറയിലേക്കു വിപ്ളവപ്രസ്ഥാനത്തിന്റെ നേതൃത്വം കൈമാറിയത്. ഹര്‍കിഷന്‍സിങ് സുര്‍ജിത് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു വിടവാങ്ങി. പകരം പുതിയ തലമുറയിലെ ശക്തനായ നേതാവ് പ്രകാശ് കാരാട്ട് ആ പദവി ഏറ്റെടുത്തു.
വികാരനിര്‍ഭരമായിരുന്നു സുര്‍ജിത്തിന്റെയും കാരാട്ടിന്റെയും പ്രസംഗങ്ങള്‍. ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചയിലെ മുന്നണിപ്പോരാളികളായും സാമ്രാജ്യവിരുദ്ധ സമരങ്ങളിലെ അക്ഷീണരായ പടയാളികളായും പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റുകളുടെ പാരമ്പര്യം ഉയര്‍ത്തിക്കാണിക്കുന്നതായിരുന്നു ഇരുവരുടെയും പ്രസംഗങ്ങള്‍. ചരിത്രപരമായി ആ ആഖ്യാനങ്ങള്‍ അത്രമേല്‍ പ്രസക്തവുമായിരുന്നു. കാരണം, ദീര്‍ഘമായ പോരാട്ടത്തിനൊടുവില്‍ സ്വതന്ത്രമായ ഈ രാജ്യം വീണ്ടും സാമ്രാജ്യത്വശക്തികളുമായി കൈകോര്‍ത്തുപിടിക്കാനും അവരുടെ ആഗോളതന്ത്രങ്ങളുടെ ഭാഗമായി മാറാനുമുള്ള തയ്യാറെടുപ്പിന്റെ ഒരു ഘട്ടത്തിലായിരുന്നു ഈ നേതൃമാറ്റം. അതുകൊണ്ട് സുര്‍ജിത്തും സഖാക്കളും സ്വാതന്ത്യ്രത്തിനു മുമ്പു നടത്തിയ പോരാട്ടങ്ങള്‍, മറ്റൊരു തലത്തില്‍ കാരാട്ടിനും സഖാക്കള്‍ക്കും ഇന്നും മുമ്പോട്ടു കൊണ്ടുപോവേണ്ടതായാണിരിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ രാഷ്ട്രീയാനുഭവങ്ങള്‍ അത്തരത്തിലുള്ള ഒരു ചിത്രമാണ് നമുക്കു നല്‍കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ വിജയം സാമ്രാജ്യവിരുദ്ധ സമരങ്ങളുടെ ഒരു ഘട്ടം മാത്രമായിരുന്നു; ഇന്നു പുതിയൊരു ഘട്ടമാണു നമ്മുടെ മുന്നിലുള്ളത്. തീര്‍ത്തും വിഷമകരവും ഗുരുതരവും തന്നെയാണ് ഈ പുതിയ ദശാസന്ധിഘട്ടവും.
സുര്‍ജിത് പതിനാറാം വയസ്സില്‍, 1932 മാര്‍ച്ചില്‍ പഞ്ചാബിലെ സ്വന്തം നാടായ ഹോഷിയാര്‍പൂരില്‍ ബ്രിട്ടീഷുകാരുടെ ജില്ലാ കോടതിക്കു മുകളില്‍ ത്രിവര്‍ണപതാക പാറിച്ചുകൊണ്ടാണ് ഈ മഹത്തായ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. അതു ഭഗത്സിങിന്റെ വീരോചിതമായ സമരവും ജീവത്യാഗവും പഞ്ചാബിലെ യുവജനങ്ങളുടെ ആത്മാവില്‍ തീനാളങ്ങളുയര്‍ത്തിയ കാലമായിരുന്നു. അങ്ങനെയാണ് എഴുപതിലേറെക്കൊല്ലം നീണ്ടുനിന്ന ആ പൊതുജീവിതം ആരംഭിക്കുന്നത്. പക്ഷേ, ദേശീയസ്വാതന്ത്യ്രം അര്‍ഥപൂര്‍ണമാവണമെങ്കില്‍ രാഷ്ട്രീയസ്വാതന്ത്യ്രം മാത്രം പോരാ മറിച്ച്, സാമ്പത്തികസ്വാതന്ത്യ്രം കൂടി അനിവാര്യമാണ് എന്ന ബോധ്യമാണ് ഇടതുപക്ഷക്കാര്‍ക്കുണ്ടായിരുന്നത്. അങ്ങനെയാണ് 1935ല്‍ അദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതും മൂന്നുവര്‍ഷം കഴിഞ്ഞു പഞ്ചാബിലെ കിസാന്‍ സഭയുടെ സെക്രട്ടറിയായി ചുമതലയേറ്റതും.
1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്നു 32 പേര്‍ ഇറങ്ങിപ്പോയതോടെയാണു പാര്‍ട്ടിയിലെ പിളര്‍പ്പു പൂര്‍ത്തിയാവുന്നതും സി.പി.എം എന്ന പുതിയ പാര്‍ട്ടി ഇന്ത്യയില്‍ രൂപീകരിക്കപ്പെടുന്നതും. അക്കൂട്ടത്തില്‍ പ്രമുഖസ്ഥാനത്ത് സുര്‍ജിത്ത് ഉണ്ടായിരുന്നു. അതിനുശേഷം നാല്‍പ്പതു കൊല്ലത്തിലേറെ സുര്‍ജിത്തിന്റെ പ്രവര്‍ത്തനം, ഇന്ത്യയിലെ ഇടതുപ്രസ്ഥാനത്തെ ഇന്ത്യന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും ഇന്ത്യയിലെ വര്‍ഗസമരങ്ങളുടെ പശ്ചാത്തലത്തിലും പുനസ്സംഘടിപ്പിക്കുന്നതിലായിരുന്നു. കമ്മ്യൂണിസ്റ് പാര്‍ട്ടി സാര്‍വദേശീയമായ ഒരു പ്രസ്ഥാനമാണെങ്കിലും ദേശീയമായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഓരോ രാജ്യത്തെയും വിപ്ളവപ്രസ്ഥാനം സ്വന്തം മാര്‍ഗം സ്വതന്ത്രമായി നിര്‍വചിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണു സി.പി.എം പ്രവര്‍ത്തിച്ചത്. സ്വാഭാവികമായും അന്നു സാര്‍വദേശീയ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന സോവിയറ്റ് യൂനിയനിലെ നേതാക്കള്‍ അത് ഇഷ്ടപ്പെടുകയുണ്ടായില്ല. സി.പി.ഐയായിരുന്നു അവര്‍ക്ക് ഇന്ത്യയിലെ കമ്മ്യൂണിസ്റ് പാര്‍ട്ടിയെന്നാല്‍. പക്ഷേ, ജനങ്ങള്‍ മറിച്ചാണു കരുതിയത്.
സുര്‍ജിത് തന്റെ ജീവിതത്തില്‍ വളരെ സുപ്രധാനമായ ചില രാഷ്ട്രീയ, താത്ത്വിക പോരാട്ടങ്ങളില്‍ ഇടപെട്ടതായി കാണാം. അറുപതുകളില്‍ ഇന്ത്യയിലെങ്ങും വ്യാപകമായ ഇടതു തീവ്രവാദ നിലപാടിനെതിരേയുള്ള അചഞ്ചലമായ പോരാട്ടമായിരുന്നു ഇതില്‍ ഏറ്റവും ആദ്യത്തേത്. അന്നു സി.പി.എം കേന്ദ്രക്കമ്മിറ്റിയിലെ അടക്കം പല പ്രമുഖരും ചൈനയുടെ പ്രേരണയോടെ 'വസന്തത്തിന്റെ ഇടിമുഴക്കം' എത്തിക്കഴിഞ്ഞുവെന്നു പ്രഖ്യാപിച്ചു സായുധസമരത്തിനിറങ്ങി. ഈ വ്യതിയാനം ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തകര്‍ത്തുതരിപ്പണമാക്കാന്‍ പര്യാപ്തമായ ഒന്നായിരുന്നു. സാര്‍വദേശീയരംഗത്തും ചൈനയിലെ മാവോ അടക്കമുള്ള നേതാക്കളുടെ സാംസ്കാരിക വിപ്ളവകാലത്തെ രാഷ്ട്രീയലൈന്‍ കടുത്ത പ്രതിസന്ധിക്കും പ്രത്യയശാസ്ത്രപരമായ ശക്തമായ ഉള്‍പ്പാര്‍ട്ടിസമരങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. അതോടെ സോവിയറ്റ് യൂനിയന്റെയും ചൈനയുടെയും നിലപാടുകള്‍ക്കപ്പുറം സ്വതന്ത്രവും സ്വന്തവുമായ ഒരു രാഷ്ട്രീയ-താത്ത്വിക ലൈനിനു വേണ്ടിയുള്ള പോരാട്ടം അതീവ നിര്‍ണായകമായി. സുര്‍ജിത് അടക്കമുള്ള നേതൃത്വത്തിന്റെ ദീര്‍ഘമായ രാഷ്ട്രീയാനുഭവങ്ങളാണ് അതില്‍ വിജയം നേടാന്‍ പാര്‍ട്ടിയെ സഹായിച്ചത്.
അടുത്ത പ്രതിസന്ധി എഴുപതുകളില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കുഴപ്പങ്ങളുടെ കാലത്താണു വന്നുപെട്ടത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ എത്തിച്ചേര്‍ന്ന ആ കുഴപ്പം പിടിച്ച കാലത്ത്, രാഷ്ട്രീയമായും സൈദ്ധാന്തികമായും പക്വതയാര്‍ന്ന ഒരു സമീപനമാണു പാര്‍ട്ടി സ്വീകരിച്ചത്. സി.പി.ഐ ഇന്ദിരാഗാന്ധിയെയും അടിയന്തരാവസ്ഥയെയും പാടിപ്പുകഴ്ത്തിയപ്പോള്‍, അതിനെതിരായ ശക്തമായ ജനാധിപത്യനിലപാടാണു നേതൃത്വം കൈക്കൊണ്ടത്. അതേസമയം, അര്‍ധഫാഷിസ്റ് ഭരണകൂടത്തിനെതിരേ സായുധകലാപം എന്ന- പാര്‍ട്ടിയില്‍ത്തന്നെ ശക്തമായ വിഭാഗം പിന്താങ്ങിയ- നിലപാടിനെ പാര്‍ട്ടി തിരസ്കരിക്കുകയും ചെയ്തു. പാര്‍ലമെന്ററി ജനാധിപത്യത്തോടു സി.പി.എമ്മിനെ കൂടുതല്‍ അടുപ്പിച്ച ഒരു സമരമായിരുന്നു അത്. സുന്ദരയ്യ നേതൃത്വം വിട്ടതും ഈ ഉള്‍പ്പാര്‍ട്ടിസമരങ്ങളുടെ ഭാഗമായായിരുന്നു എന്നതും വാസ്തവം.
ഇന്ത്യയില്‍ തീവ്ര ഹിന്ദുത്വശക്തികള്‍ വര്‍ഗീയരാഷ്ട്രീയം ദേശീയ അജണ്ടയുടെ ഭാഗമാക്കിയപ്പോള്‍ മതേതരത്വത്തിന്റെ അടിസ്ഥാനത്തില്‍ പുതിയൊരു സമീപനം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കാണു സുര്‍ജിത് വഹിച്ചത്. വര്‍ഗീയശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക എന്ന സുര്‍ജിത്തിന്റെ സുചിന്തിതമായ നിലപാടാണ് 1989ലും 1996ലും 2004ലും നടന്ന കേന്ദ്രസര്‍ക്കാര്‍ രൂപീകരണവേളയില്‍ കണ്ടത്. ഈ ഘട്ടങ്ങളില്‍ നടത്തിയ സമചിത്തതയാര്‍ന്ന ഇടപെടലുകളാണ് ഇടതുപക്ഷത്തെ ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ ദേശീയ രാഷ്ട്രീയപ്രസ്ഥാനമാക്കി മാറ്റിയത്. ഒരുപക്ഷേ, സുര്‍ജിത്തിന്റെ ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ സംഭാവനയും അതുതന്നെയായിരിക്കും.

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)