Wednesday, December 31, 2008

അന്ന് അജിത്പ്രകാശ്; ഇന്ന് അനില്‍കുമാര്‍

കൊച്ചി: കഴിഞ്ഞ ആന്റണി സര്‍ക്കാറിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്ന അജിത് പ്രകാശിന്റെയും നിലവിലെ സീനിയര്‍ ഗവ. പ്ലീഡര്‍ ഡി. അനില്‍ കുമാറിന്റെയും പുറത്താകലിന് സമാനതകളേറെ. അജിത് പ്രകാശിനെ സര്‍ക്കാര്‍ നിഷ്കരുണം പിരിച്ചുവിട്ടപ്പോള്‍ അനില്‍ കുമാറിന് രാജിവെച്ചൊഴിയാന്‍ അവസരം നല്‍കിയെന്നത് മാത്രമാണ് വ്യത്യാസം. രാഷ്ട്രീയ നേതൃത്വം വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തിയ വിഷയങ്ങളിലാണ് ഇരുവരും സര്‍ക്കാറിനെ കോടതിയില്‍ പ്രതിനിധാനം ചെയ്തത്. ലോട്ടറി മാഫിയക്കെതിരെ കുരിശുയുദ്ധം നടത്തിയ അന്നത്തെ ലോട്ടറി ഡയറക്ടര്‍ കെ. സുരേഷ് കുമാറിന്റെ നടപടികളെ രാഷ്ട്രീയ നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കോടതിയില്‍ പിന്തുണച്ചതിനാണ് അജിത് പ്രകാശിന് പദവി നഷ്ടമായത്. ഇടത് സര്‍ക്കാറിന്റെ നേട്ടമായി കൊട്ടിഘോഷിക്കുമ്പോഴും തുടക്കം മുതല്‍ സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം എതിര്‍ക്കുന്ന മൂന്നാര്‍ സംഭവവുമായി ബന്ധപ്പെട്ട കേസുകളില്‍ മുഖ്യമന്ത്രിയുടെയും ദൌത്യസംഘത്തിന്റെയും നിലപാടുകള്‍ക്ക് അനുസൃതമായിരുന്നു കോടതിയില്‍ അനില്‍കുമാറിന്റെ നിലപാട്. അനില്‍കുമാറിന്റെ പുറത്താകലിന് വഴിവെച്ചതും ഈ നിലപാടുകളാണ്. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെയാണ് ആന്റണി സര്‍ക്കാറിന്റെ കാലത്ത് സുരേഷ് കുമാര്‍ ശക്തമായ നടപടി തുടങ്ങിയത്. രാജ്യത്താകെ പ്രതിവര്‍ഷം പതിനായിരക്കണക്കിന് കോടിയുടെ ബിസിനസ് നടത്തുന്ന ലോട്ടറി മാഫിയയുടെ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു ഈ നീക്കം. രാഷ്ട്രീയ നേതൃത്വത്തിലെ ഒട്ടേറെപ്പേര്‍ ഇതിനെ എതിര്‍ത്തു. ചിലര്‍ പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും രഹസ്യമായി ലോട്ടറി മാഫിയക്കൊപ്പമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഒഴികെ മറ്റാരുടെയും പിന്തുണ പ്രതിപക്ഷത്തുനിന്നുപോലും ഈ നീക്കത്തിന് ലഭിച്ചില്ല. അച്യുതാനന്ദന്‍ നിരത്തിയ കണക്കുകളെ സി.പി.എം പുച്ഛിച്ച് തള്ളി. ലോട്ടറി മാഫിയ സുപ്രീംകോടതി അഭിഭാഷകരെ അണിനിരത്തി നിയമ യുദ്ധത്തിനൊരുങ്ങിയപ്പോള്‍ അജിത് പ്രകാശാണ് ഹാജരായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ശത്രുവായി മാറിയ അജിത് പ്രകാശിനെ മന്ത്രിസഭായോഗം അജണ്ടയിലില്ലാത്ത വിഷയമായി പരിഗണിച്ച് പുറത്താക്കുകയായിരുന്നു. മൂന്നാര്‍ ദൌത്യത്തിന് തുടക്കമിട്ടത് സംഘത്തലവന്‍ സുരേഷ് കുമാറാണ്. സി.പി.ഐയും സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗവും ഈ നടപടികളെ തുടക്കം മുതല്‍ എതിര്‍ത്തു. എന്നാല്‍, ആദ്യഘട്ടത്തില്‍ പതറിപ്പോയ രാഷ്ട്രീയ നേതൃത്വം പിന്നീട് പിടിമുറുക്കിയതോടെ സംഘത്തിലെ എല്ലാവരും ഒഴിവാക്കപ്പെട്ടു. തുടക്കം മുതല്‍ കേസുകള്‍ കൈകാര്യം ചെയ്ത അനില്‍കുമാര്‍ മാത്രമാണ് ശേഷിച്ചത്. പല കേസിലും വാദം ആരംഭിക്കാനിരിക്കേയാണ് അനില്‍കുമാറിനെ ഒഴിവാക്കിയത്. മുഖ്യമന്ത്രി പൂര്‍ണമായും പാര്‍ട്ടിക്ക് കീഴടങ്ങിയതോടെ ഏറ്റുമുട്ടലുകളില്ലാതെ അനില്‍കുമാറിനെ ഒഴിവാക്കാനായതാണ് ഔദ്യോഗിക വിഭാഗത്തിന്റെ നേട്ടം.

ഷൊര്‍ണൂര്‍ പ്രശ്നം പരിഹരിക്കാന്‍ പിണറായിക്ക് നിര്‍ദേശം

01/01/2009 തൊടുപുഴ: വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത ക്ലീന്‍ ഇമേജിന് ഉപദേഷ്ടാക്കളും അടുത്ത ബന്ധുക്കളും സൃഷ്ടിച്ച പോറല്‍ വി.എസിന് തിരിച്ചടിയായി. ഉപദേഷ്ടാക്കളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വഴങ്ങരുതെന്ന ശക്തമായ താക്കീതാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വേണ്ടി പ്രകാശ് കാരാട്ട് വി.എസിന് നല്‍കിയത്. ഡി.ഐ.സി ബന്ധം മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം വരെയുള്ള കാര്യങ്ങളില്‍ വി.എസിനൊപ്പം ഉറച്ചുനിന്ന കേന്ദ്ര നേതൃത്വം പതിവ് തെറ്റിച്ച് വി.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി നല്‍കുന്ന ചിത്രം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത് മാത്രമാണ് വി.എസിന് ലഭിച്ച ഏക ആശ്വാസം. കേന്ദ്ര നേതൃത്വം കൈവിടുന്നതും സംസ്ഥാന കമ്മിറ്റിയില്‍ രണ്ട് തവണയായി ക്ലീന്‍ ഇമേജിനേറ്റ കടുത്ത പോറലും വി.എസിന് തിരിച്ചടിയായി. കേരളാ പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ വീണ്ടും വി.എസിനെ നിയന്ത്രിച്ച് പാര്‍ട്ടിയെ ഐക്യപ്പെടുത്താനും ശക്തമായ സല്‍ഭരണം ഉറപ്പുവരുത്താനുമുള്ള നടപടികളിലേക്ക് സി.പി.എം കേന്ദ്ര നേതൃത്വം നീങ്ങുന്നുവെന്ന സംശയരഹിതമായ നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും അവൈലബിള്‍ പോളിറ്റ് ബ്യൂറോയിലും പ്രകാശ് കാരാട്ട് നല്‍കിയത്. ഇതാകട്ടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സി.പി.എമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പുതിയ തലത്തിലേക്ക് തിരിയുന്നുവെന്നതിന്റെ സൂചനയായി. ഷൊര്‍ണൂരിന്റെയും ഒഞ്ചിയത്തിന്റെയും പശ്ചാത്തലത്തിലാണ് കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ ഫോര്‍മുല അഖിലേന്ത്യാ സെക്രട്ടറി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്. സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകമാണ് കേരളം. ഇവിടെ പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും അകലുന്നത് അവസാനിപ്പിച്ച് അടുപ്പിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഷൊര്‍ണൂരില്‍ സംഭവിച്ചത് എന്താണെന്ന് നേരിട്ട് അന്വേഷിക്കാനും ഉചിതമായ തിരുത്തലുകള്‍ വരുത്താനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തന്നെയാണ് അഖിലേന്ത്യാ സെക്രട്ടറി ചുമതലപ്പെടുത്തിയത്. പാലക്കാട് ജില്ലാ നേതൃത്വത്തിന് പിഴവ് പറ്റിയോ എന്ന് അന്വേഷിക്കാനും തിരുത്താനുമാണ് നിര്‍ദേശം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കാരാട്ട് നല്‍കിയ നിര്‍ദേശം പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകരെ പുറന്തള്ളുന്ന പ്രവണത അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം തന്നെയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനവും ഇതിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയിലും ഭരണത്തിലും സംഭവിച്ച തെറ്റുകള്‍ തിരുത്തണമെന്ന ആവശ്യമായിരുന്നു വി.എസ് ഉന്നയിച്ചത്. ഇതുസംബന്ധിച്ച വിവാദങ്ങളാണ് പാര്‍ട്ടിയില്‍ ഭിന്നത സൃഷ്ടിച്ചത്. എന്നാല്‍, വി.എസ് ഭരണത്തില്‍ ഇതേ തെറ്റുകള്‍ വി.എസിന്റെ ഉപദേഷ്ടാക്കള്‍ നടത്തുന്നത് സംബന്ധിച്ച നിരവധി തെളിവുകളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചത്. ഒപ്പം കുടുംബരാഷ്ട്രീയം ഭരണത്തിന്റെ വിവിധ തലങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച വിവരങ്ങളും. കഴിഞ്ഞ രണ്ട് സംസ്ഥാന കമ്മിറ്റികളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉപദേഷ്ടാക്കള്‍ക്കും മകനുമെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ക്ലീന്‍ ഇമേജില്‍ ഏല്‍പിച്ച പോറല്‍ വി.എസ് തന്നെ തിരിച്ചറിഞ്ഞു. ഉപദേഷ്ടാക്കളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും വി.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി.ആര്‍. മേനോനെ തൈക്കാട് ഗസ്റ്റ് ഹൌസില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുത്ത വി.എസിന്റെ ഉത്തരവ് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഉയര്‍ന്ന വിമര്‍ശം. 'പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒരു മുറിയില്‍ കഴിയാന്‍ സ്വാതന്ത്യ്രമുണ്ടെന്ന' വാദം ഉയര്‍ത്തി അവസാന നിമിഷം വരെ തന്റെ നടപടിയെ ന്യായീകരിക്കാന്‍ വി.എസ് ശ്രമിച്ചു. ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ മേനോനെ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി പെണ്‍വാണിഭ സംഘത്തെയും ഭൂമാഫിയാ സംഘത്തെയും കൈയാമം വെക്കുമെന്ന ഇടതുമുന്നണി പ്രകടന പത്രികയുടെ വാഗ്ദാനത്തിന് വിരുദ്ധമാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് മേനോന്റെ കാര്യത്തില്‍ വി.എസിനെ തിരുത്താന്‍ തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ടാറ്റ അനുകൂല നിലപാട് വി.എസിന്റെ ഉപദേഷ്ടാക്കള്‍ സ്വീകരിച്ചത് സംബന്ധിച്ച നിരവധി തെളിവുകളാണ് സെക്രട്ടേറിയറ്റിനും കേന്ദ്ര നേതൃത്വത്തിനും മുന്നിലെത്തിയത്. ടാറ്റക്കെതിരെ വര്‍ഷങ്ങളായി സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്നുള്ള വി.എസിന്റെ പിന്മടക്കത്തിന് വ്യക്തമായ ന്യായീകരണം നല്‍കാന്‍ വി.എസിനായില്ല. ടാറ്റ അടക്കമുള്ള വന്‍കിട കൈയേറ്റക്കാരുടെ ഭൂമി തിരിച്ചുപിടിക്കാനും പാവങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള സി.പി.എം മൂന്നാര്‍ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ട് ഇടതുമുന്നണിയില്‍ എത്രയുംപെട്ടെന്ന് ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ വി.എസിന് നിര്‍ദേശം നല്‍കി. ഉപദേഷ്ടാക്കളുടെ സ്വാധീനത്തിന് വഴങ്ങി ടാറ്റാ വിരുദ്ധ നിലപാട് കൈയൊഴിഞ്ഞ വി.എസിന് കേന്ദ്ര നേതൃത്വത്തിന്റെ ഈ നിര്‍ദേശം തിരിച്ചടിയായി. ടാറ്റക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് വി.എസിന്റെ നിയമോപദേഷ്ടാവിന് സ്ഥാനം തെറിക്കാന്‍ കാരണം. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം രൂപം കൊടുത്ത സ്വതന്ത്ര സോഫ്ട്വെയര്‍ മൂവ്മെന്റിനെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പൊളിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളുമായാണ് അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയത്. ബംഗാള്‍, ആന്ധ്ര, ദല്‍ഹി ഘടകങ്ങളും കേരള ഘടകവും ഉള്‍പ്പെടുത്തി അഖിലേന്ത്യാ സ്വതന്ത്ര സോഫ്ട്വെയര്‍ പ്രസ്ഥാനം രൂപവത്കരിക്കാനായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്ര നേതൃത്വം രൂപംകൊടുത്ത ഈ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പ്രവര്‍ത്തിച്ചത് ഇതിനെ തകര്‍ത്തുവെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആക്ഷേപം. കേരളത്തില്‍ രൂപവത്കരിച്ച ഇന്റര്‍നാഷനല്‍ സ്വതന്ത്ര സോഫ്ട്വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് കൈമാറുന്നതിന് വേണ്ടി ഐ.ടി. ഉപദേശഷ്ടാവ് പ്രവര്‍ത്തിച്ചതായും കേന്ദ്ര നേതൃത്വം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി ഉപദേഷ്ടാവിനെ നീക്കാന്‍ പ്രകാശ് കാരാട്ട് തന്നെയാണ് വി.എസിന് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടിക്ക് വഴങ്ങി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുമുള്ള കര്‍ശന നിര്‍ദേശം കേന്ദ്രം നേതൃത്വം നല്‍കിയതോടെ അപകടം തിരിച്ചറിഞ്ഞ വി.എസ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതിന് വേണ്ടി ഈ താക്കീതുകള്‍ക്കെല്ലാം വഴങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടത്രെ. മുന്‍ ദൌത്യസംഘം മേധാവി, ഐ.ടി^നിയമ^ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാക്കള്‍ എന്നിവരോട് ഇനി തന്നെ കാണരുതെന്ന കര്‍ശന നിര്‍ദേശം വി.എസ് നല്‍കിയത് ഇതിന്റെ സൂചനയാണ്. പാര്‍ട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമോയെന്ന അവസാന പരീക്ഷണത്തിന് വി.എസ് ഒരുങ്ങിയെന്നതിന്റെ സൂചന. പി.കെ. പ്രകാശ്

സി.പി.എം സംസ്ഥാന കമ്മിറ്റി നിര്‍ണായകം; കടുത്ത നടപടി വരുന്നതായി സൂചന

30 december 2008 തൊടുപുഴ: മൂന്നാറില്‍ ടാറ്റ കൈയേറിയ 50,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഇടുക്കി ജില്ലാ കലക്ടറുടെ നടപടി തടസ്സപ്പെടുത്തിയതിനാണ് സീനിയര്‍ ഗവ. പ്ലീഡറെ മാറ്റാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതെന്ന് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോനെ നീക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത് ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിനാണ്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൌസില്‍ അനാശാസ്യത്തിനിടയില്‍ പിടിയിലായ മേനോനെ കേസ് തീരുംമുമ്പ് തിരിച്ചെടുത്ത നടപടി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചതായും സെക്രട്ടേറിയറ്റ് വിലയിരുത്തി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുമാണ് ഐ.ടി ഉപദേഷ്ടാവിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ മൂന്ന് ഉപദേഷ്ടാക്കളെയാണ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.പി.എം സെക്രട്ടേറിയറ്റ് ഒറ്റയടിക്ക് തെറിപ്പിച്ചത്. ഐ.ടി ഉപദേഷ്ടാവ്, ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ്, നിയമ ഉപദേഷ്ടാവ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ പരിശോധിക്കണമെന്ന ആവശ്യവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു. ഐ.ടി ഉപദേഷ്ടാവും മുന്‍ ദൌത്യസംഘം മേധാവിയും ഉള്‍പ്പെട്ട സംഘം സ്മാര്‍ട്ട്സിറ്റിയുമായി വെച്ച കരട് കരാര്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നില്ല. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക്ക് ഇടപെട്ട് നടത്തിയ തിരുത്തലുകളാണ് സര്‍ക്കാര്‍ അനുകൂല വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കിയത്. ഇങ്ങനെ രൂപംകൊടുത്ത കരാര്‍ ഒപ്പുവെച്ച ശേഷം പത്തേക്കര്‍ ഭൂമി അധികമായി എങ്ങനെ ടീകോമിന് നല്‍കിയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ കേസുകളിലും ഗവ. പ്ലീഡര്‍ സര്‍ക്കാറിന്റെ താല്‍പര്യം സംരക്ഷിക്കുന്നില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെട്ടതോടെയാണ് ഗവ. പ്ലീഡറെ ഒഴിവാക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. തന്റെ മൂന്ന് ഉപദേഷ്ടാക്കള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായ വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ പ്രത്യാക്രമണത്തിന് മുതിര്‍ന്നു. തന്നില്‍ അവിശ്വാസം രേഖപ്പെടുത്തിയ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രനെ നീക്കണമെന്നാണ് വി.എസ് ആവശ്യപ്പെട്ടത്. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ മൂന്ന് ഉപദേഷ്ടാക്കള്‍ക്കെതിരെ സെക്രട്ടേറിയറ്റ് നടത്തിയ നീക്കം പ്രതിരോധിക്കാന്‍ വി.എസ് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇന്നലെ രാവിലെ ആരംഭിച്ച സംസ്ഥാന കമ്മിറ്റി ഉച്ചക്ക് പിരിഞ്ഞു. പ്രധാന പാര്‍ട്ടി നേതാക്കള്‍ അതിന് ശേഷം യോഗം ചേര്‍ന്നു. വൈകുന്നേരം നാലുമണിയോടെയാണ് വീണ്ടും സംസ്ഥാന കമ്മിറ്റി ആരംഭിച്ചത്. ഭരണവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അഴിമതികളിലും സി.പി.എം കേന്ദ്ര നേതൃത്വം ഉറച്ച നടപടികള്‍ക്ക് ഒരുങ്ങുന്നതായാണ് സൂചന. മുന്‍ ഇടത് സര്‍ക്കാറുകളില്‍നിന്ന് വ്യത്യസ്തമായി വി.എസ് സര്‍ക്കാറില്‍ മക്കള്‍ രാഷ്ട്രീയവും കുടുംബ ഭരണവും ഉപജാപക സംഘങ്ങളുടെ അഴിമതിയും പിടിമുറുക്കുന്നത് സംബന്ധിച്ച് നിരവധി തെളിവുകളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ കുടുംബം കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഗോള്‍ഫ് ക്ലബില്‍ ഭരണത്തിലെ ഉന്നതന്റെ മകനുള്ള അംഗത്വം ഒഴിപ്പിക്കല്‍ നടപടിക്ക് സൃഷ്ടിച്ച തടസ്സങ്ങള്‍ നിവേദിത പി. ഹരന്‍ പശ്ചിമബംഗാളിലെ പാര്‍ട്ടി വഴി സി.പി.എം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സംസ്ഥാന കമ്മിറ്റിയില്‍ എത്തിച്ചേരുന്ന നിഗമനങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ പാര്‍ട്ടിയും ഭരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളെടുത്തേക്കും. പി.കെ. പ്രകാശ്

Thursday, December 25, 2008

മൂന്നാര്‍ ഭൂമി വിതരണം നടക്കില്ല

16 december 2008 തൊടുപുഴ: മൂന്നാറില്‍ ഭൂരഹിതര്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവില്ല. ഭൂമിയില്ലാത്തതിനാല്‍ വിതരണം നടക്കില്ലെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. വിതരണം ചെയ്യാന്‍ 310 ഏക്കര്‍ ഭൂമിയാണ് ആകെ കണ്ടെത്തിയത്. ഇതില്‍ 295 ഏക്കറിന്റെയും വിതരണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. മൂന്നു മാസത്തിനകം 1600 ഏക്കര്‍ വിതരണം ചെയ്യുമെന്നായിരുന്നു നവംബര്‍ ആദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വിതരണം ചെയ്യുന്ന ഭൂമി കൈയേറ്റക്കാര്‍ സ്വന്തമാക്കാതിരിക്കാന്‍ പ്രത്യേക നിയമം പാസാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്ന സത്യം ജില്ലാ ഭരണകൂടം സര്‍ക്കാറിനെ അറിയിച്ചത്. വിതരണം ചെയ്യാന്‍ കണ്ടെത്തിയ 310 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നത് കുറ്റിയാര്‍ ഹൌസിംഗ് കോളനിയിലെ 280 ഏക്കറും കച്ചേരി സെറ്റില്‍മെന്റിലെ 15 ഏക്കറും അന്തോണിയാര്‍ കോളനിയിലെ പത്ത് ഏക്കറും മറ്റൊരു അഞ്ചേക്കറും ആയിരുന്നു. ഈ സ്ഥലങ്ങളെല്ലാം 1976ല്‍ തന്നെ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കപ്പെട്ടതും സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതുമാണ്. ഇതില്‍ 295 ഏക്കറിന്റെ വിതരണമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തത്. ഭൂമി സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡും സ്വകാര്യ വ്യക്തികളും കോടതിയെ സമീപിച്ചപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ ഗവ. പ്ലീഡര്‍ക്ക് കഴിയാത്തതിനാലാണ് കോടതി സ്റ്റേ ഉത്തരവ് നല്‍കിയത്. കൊട്ടിഘോഷിച്ച മൂന്നാര്‍ ഓപറേഷന്‍ വഴി വിതരണ യോഗ്യമായ ഒരു സെന്റ് ഭൂമി പോലും സര്‍ക്കാറിന് ലഭിച്ചില്ല. ആദ്യ ദൌത്യസംഘം വെറും 130 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതാകട്ടെ ഏല കുത്തകപ്പാട്ട നിയമം ലംഘിച്ച് റിസോര്‍ട്ടുകള്‍ നിര്‍മിച്ചതിന് ഏറ്റെടുത്തതായതിനാല്‍ പതിച്ചുനല്‍കാന്‍ കഴിയില്ല. മാത്രമല്ല, ഈ 130 ഏക്കര്‍ വിവിധ കോടതികളില്‍ കേസുകളിലുമാണ്. വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്നും ആദ്യദൌത്യസംഘം ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ നിയമതടസ്സങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇടുക്കി ജില്ലാ കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ടാറ്റയുടെ 1200 ഏക്കര്‍ കൈയേറ്റം നേരിട്ട് പിടിച്ചെങ്കിലും വനഭൂമിയായതിനാല്‍ ഇതും പതിച്ചുനല്‍കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പി.കെ. പ്രകാശ്

സര്‍വേ നടത്തി തിരിച്ചുപിടിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

തൊടുപുഴ: ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോന്റെ കൈയേറ്റ ഭൂമി സര്‍വേ നടത്തി തിരിച്ചുപിടിക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് ദേവികുളം സബ്കലക്ടര്‍ക്ക് ഉത്തരവ് നല്‍കി. രണ്ടുദിവസത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ഭൂമി തിരിച്ചുപിടിക്കാനാണ് ഉത്തരവ്. ഇതനുസരിച്ച് ബി.ആര്‍. മേനോന്‍ കൈയേറിയ ഭൂമിയിലെ സര്‍വേ നടപടികള്‍ ഇന്നലെ ആരംഭിച്ചു. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് മേനോന്‍ കൈയേറിയെന്ന ദൌത്യസംഘം കണ്ടെത്തിയ വിവരം കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി തിരിച്ചുപിടിക്കാന്‍ ദൌത്യസംഘം നടത്തിയ ശ്രമങ്ങള്‍ ഭരണത്തിലെ ഉന്നതന്‍ ഇടപെട്ട് തടഞ്ഞ വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ റവന്യൂ വകുപ്പ് ദൌത്യസംഘത്തിന് ഇന്നലെ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. മൂന്നാറില്‍ കുണ്ടള ഡാമിന് സമീപം മേനോനും ഭാര്യ പ്രമീണ മേനോനും ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് സ്ഥാപിച്ച നൂര്‍ഗിരി റിസോര്‍ട്ടാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയത്. ഭൂ ഉടമസ്ഥ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ മേനോന് കഴിഞ്ഞില്ല. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ഉള്‍പ്പെടുന്ന സ്ഥലമാണ് മേനോന്‍ കൈയേറിയതെന്നാണ് ദൌത്യസംഘത്തിന്റെ പ്രാഥമിക നിഗമനം. ടാറ്റയും മേനോനും ഒന്നിച്ച് നടത്തിയ ഭൂമി തട്ടിപ്പാണിതെന്നാണ് റവന്യൂ വകുപ്പിന് ദൌത്യസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നാറില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ടാറ്റ വില്‍പന നടത്തുന്നുവെന്ന് നേരത്തെ നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ദൌത്യസംഘം സ്വീകരിച്ച നടപടികള്‍ നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗവ. പ്ലീഡര്‍ തടഞ്ഞത് വിവാദമായിരുന്നു. സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന നിലയില്‍ ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. ടാറ്റയെ സഹായിക്കുന്നതിന് വേണ്ടി നടന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ നടത്തുന്ന ക്രമക്കേടുകളാണ് മേനോന്റെ കൈയേറ്റത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

പണിയെടുക്കുന്നവരേ കൂലി ചോദിക്കാവൂ: സി.പി.എം നയരേഖ

06 december 2008 തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ ട്രേഡ്യൂനിയന്‍ നയരേഖക്ക് സി.പി.എം സംസ്ഥാന സമിതി യോഗം അംഗീകാരം നല്‍കി. കോട്ടയത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തിലുയര്‍ന്ന ആവശ്യം കൂടി പരിഗണിച്ചശേഷമാണ് സംസ്ഥാനത്തെ ട്രേഡ്യൂനിയനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു നയരേഖ തയാറാക്കാന്‍ ആനത്തലവട്ടം ആനന്ദന്‍, എം.എം. ലേറാന്‍സ്, കെ.എം. സുധാകരന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെ സി.പി.എം ചുമതലപ്പെടുത്തിയത്. നയരേഖക്ക് നേരത്തെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയിരുന്നു. ട്രേഡ്യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നതാണ് നയരേഖ. ട്രേഡ്യൂനിയന്റെ പേരിലുള്ള മേധാവിത്വം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നയരേഖയില്‍ വ്യക്തമാക്കുന്നു. തൊഴിലാളി സംഘടനകളുടെ ഭാരവാഹിത്തം സംബന്ധിച്ചും നയരേഖയില്‍ മാര്‍ഗനിര്‍ദേശമുണ്ട്. പണിയെടുക്കുന്നവര്‍ക്കേ കൂലിയുള്ളൂയെന്ന സി.പി.എമ്മിന്റെ അടിസ്ഥാനനയം പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗങ്ങളായ ട്രേഡ്യൂനിയനുകളില്‍ പ്രാവര്‍ത്തികമാക്കണം. ഇതുസംബന്ധിച്ച് കാമ്പയിന്‍ നടത്താനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ട്രേഡ്യൂനിയന്‍ രംഗത്തെ മോശമായ പ്രവണതക്കെതിരെ കോട്ടയം സമ്മേളനത്തില്‍ തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു. തൊഴിലാളികളുടെ മോശമായ പെരുമാറ്റം, നോക്കുകൂലി, ചുമട്ടുകൂലി എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ട്രേഡ്യൂനിയന്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ കാരണമാകുന്നുവെന്നും വിമര്‍ശം ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്ന് നോക്കുകൂലി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ പരസ്യപ്രസ്താവനയും നടത്തിയിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിശദമായ ഒരു ട്രേഡ്യൂനിയന്‍ നയരേഖക്ക് രൂപം നല്‍കിയതും അത് സി.പി.എം നേതൃത്വം അംഗീകരിച്ചതും. മുഖ്യമന്ത്രിയും മറ്റ് പ്രധാന മന്ത്രിമാരും ഇരിക്കൂറില്‍ വാഹനാപകടത്തില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോയതിനാല്‍ മറ്റ് വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല. ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധിച്ച് വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന കമ്മിറ്റി പരിഗണിക്കുമെന്നറിയുന്നു. ഇന്നലെ ഇത് പരിഗണിക്കാനാണിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയാകാമെന്ന അംഗങ്ങളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഈ റിപ്പോര്‍ട്ടിനും നേരത്തെ സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ മൂന്നാറിലേതുള്‍പ്പെടെ വന്‍കിട ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഈ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രി ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ കാര്യമായ വിമര്‍ശങ്ങളൊന്നും തന്നെ ഇന്നലെ സംസ്ഥാന കമ്മിറ്റിയിലുണ്ടായില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി

05 december 2008 
തൊടുപുഴ: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോന്‍ മൂന്നാറില്‍ നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി ദൌത്യസംഘം കണ്ടെത്തി. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് മേനോന്‍ കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂമി തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഭരണത്തിലെ ഉന്നതര്‍ ഇടപെട്ട് തടഞ്ഞിരിക്കയാണ്. മൂന്നാറില്‍ കുണ്ടള ഡാമിന് സമീപം മേനോനും ഭാര്യ പ്രമീള മേനോനും ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് സ്ഥാപിച്ച നൂര്‍ഗിരി റിസോര്‍ട്ട് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ മേനോനോട് ഈവര്‍ഷം ഫെബ്രുവരിയില്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹാജരാക്കിയ രേഖകളാണ് ഉന്നത ഇടപെടലും ടാറ്റയുടെ ഒത്താശയും വഴി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് മാഫിയ കൈയടക്കുന്നതിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഭൂ ഉടമസ്ഥത സംബന്ധിച്ച ആധാരങ്ങള്‍ ഹാജരാക്കാന്‍ മേനോന് കഴിഞ്ഞില്ലെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മേനോന്‍ ദൌത്യസംഘത്തിന് ഭൂമി സംബന്ധിച്ച് നല്‍കിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളില്‍ പറഞ്ഞിരിക്കുന്നത് 1990 ^ല്‍ ഫിലോമിന ആന്റണിയില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ ഭൂമി വാങ്ങി. ഫിലോമിനക്ക് 1981 ^ല്‍ മറ്റൊരു കരാറിലൂടെ ഏലിയാമ്മ ജോര്‍ജില്‍ നിന്ന് ലഭിച്ച ഭൂമിയാണിത്. രജിസ്റ്റര്‍ ചെയ്യാത്ത എഗ്രിമെന്റുകളിലൂടെയാണ് ഭൂമി കച്ചവടം നടന്നത്. ആധാരങ്ങളോ പട്ടയങ്ങളോ ഇല്ല. ഈ ഭൂമിയുടെ ഉടമസ്ഥത ടാറ്റാ ടീ അവകാശപ്പെട്ടിരുന്നു. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് റിസോര്‍ട്ട് സ്ഥാപിച്ചതെന്നായിരുന്നു അവരുടെ പരാതി. ഇതിനെതിരെ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതില്‍ അനുകൂല വിധി ലഭിച്ചുവെന്നാണ് മേനോന്‍ ദൌത്യസംഘത്തെ അറിയിച്ചത്. ഇതിനിടെ ടാറ്റ ദൌത്യസംഘത്തിന് മറ്റൊരു പരാതി നല്‍കി. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി മേനോന്‍ കൈയേറിയത് ഒഴിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതേ തുടര്‍ന്ന് ഈ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദൌത്യസംഘം ദേവികുളം സബ്കലക്ടറെ ചുമതലപ്പെടുത്തി. സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമിയും ഉള്‍പ്പെടുന്നതാണ് ഈ പ്രദേശത്തെ ഭൂമിയെന്നായിരുന്നു സബ്കലക്ടറുടെ റിപ്പോര്‍ട്ട്. മേനോന് ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ദൌത്യസംഘം മേനോനെയും ടാറ്റയെയും ഹിയറിംഗിന് വിളിച്ചു. ഇതിനിടയിലാണ് ഉന്നത ഭരണ ഇടപെടല്‍ ഉണ്ടായത്. മേനോന്റെ കൈയേറ്റം ഒഴിപ്പിക്കരുതെന്ന് ഉന്നതതലങ്ങളില്‍ നിന്ന് ദൌത്യസംഘത്തിന് നിര്‍ദേശമുണ്ടായി. ടാറ്റയും മേനോനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും ഇത് ദൌത്യസംഘം അംഗീകരിച്ചാല്‍ മതിയെന്നുമായിരുന്നു ഭരണ നേതൃത്വം ദൌത്യസംഘത്തിന് നല്‍കിയ നിര്‍ദേശം. ഹിയറിംഗില്‍ ടാറ്റയും മേനോനും ഒറ്റ നിലപാട് സ്വീകരിച്ചു. സര്‍ക്കാറിന്റെ ഭൂമി അല്ലെന്നും റിസോര്‍ട്ട് സ്ഥാപിച്ച ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ അവര്‍ തമ്മില്‍ സംസാരിച്ച് പരിഹരിച്ച് കൊള്ളാമെന്നുമായിരുന്നു ഇരുകൂട്ടരും ദൌത്യസംഘത്തെ അറിയിച്ചത്. എന്നാല്‍, ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരിക്കെ, ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയും നിക്ഷിപ്തമാക്കിയ ഭൂമിയും ഒരുപോലെ സര്‍ക്കാര്‍ ഭൂമി ആയതിനാല്‍ ഒഴിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടാണ് ദൌത്യസംഘം സ്വീകരിച്ചത്. ഇതുസംബന്ധിച്ച് ബി.ആര്‍. മേനോന്‍, കേരളാ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍, കൊച്ചി എന്ന വിലാസത്തില്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ദൌത്യസംഘം 'മാധ്യമ'ത്തോട് പറഞ്ഞു. ഭരണത്തിലെ ഉന്നതന്റെ മകന്റെ ഭാര്യാ പിതാവും മേനോന്‍ ഉള്‍പ്പെടെയുള്ള സംഘവും ചേര്‍ന്ന് മൂന്നാറില്‍ ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി കൈയേറുകയും റിസോര്‍ട്ട് സ്ഥാപിക്കുകയും ചെയ്യുന്നുവെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതാണ് മൂന്നാറില്‍ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കുണ്ടള ഡാമില്‍നിന്ന് ഇരുപതടി ദൂരെയാണ് മേനോന്‍ റിസോര്‍ട്ട് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട ജലസംഭരണികളില്‍ നിന്ന് 600 അടിക്കുള്ളില്‍ നിര്‍മാണം പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണിത്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി നല്‍കിയ പരാതിയും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ചവറ്റുകൊട്ടയില്‍ കളഞ്ഞു. പി.കെ. പ്രകാശ്

സുരേഷ്കുമാറിന് നേരിട്ട് പ്രമോഷന്‍; മന്ത്രിസഭയിലും പാര്‍ട്ടിയിലും ഭിന്നത

05 december 2008 കൊച്ചി: മൂന്നാര്‍ ദൌത്യസംഘം മുന്‍ സ്പെഷല്‍ ഓഫീസറും സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് മാനേജിംഗ് ഡയറക്ടറുമായ കെ. സുരേഷ് കുമാറിന് മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി നേരിട്ട് സെക്രട്ടറി പദവി നല്‍കിയതിനെച്ചൊല്ലി മന്ത്രിസഭയിലും സി.പി.എം നേതൃത്വത്തിലും ഭിന്നത. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വക ബോട്ട് ദുരുപയോഗം ചെയ്തതടക്കം നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചിരുന്ന സെക്രട്ടറി പദവി പ്രമോഷനാണ് മുഖ്യമന്ത്രി നേരിട്ട് നല്‍കി ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് മറ്റ് കക്ഷി മന്ത്രിമാരും പാര്‍ട്ടി നേതൃത്വവും തീരുമാനിച്ചതായി അറിയുന്നു. പ്രമോഷന്‍ നടപടി അതീവ രഹസ്യമായി നടപ്പാക്കിയ മുഖ്യമന്ത്രി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അനുമതിക്കായി ഇതുസംബന്ധിച്ച ഫയല്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. സുരേഷ് കുമാറിനെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിയും കുറ്റവിമുക്തനാക്കിയുമാണ് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്. കേസുകളും ആരോപണങ്ങളും നിലനിന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പ്രമോഷന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ബാച്ചിലെ മുഴുവന്‍ പേര്‍ക്കും പ്രമോഷന്‍ നല്‍കിയിട്ടും സുരേഷ് കുമാറിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. സി.എ.എം. കരീം

മുഖ്യമന്ത്രിയെ വെട്ടില്‍ വീഴ്ത്തിയത് ഓഫീസ്

05 december 2008 തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ വിവാദച്ചുഴിയില്‍ തള്ളിയിട്ടതിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ഓഫീസിന്. പാര്‍ട്ടി നിയന്ത്രണമോ പരസ്പരവിശ്വാസമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പിടിപ്പുകേടാണ് മുഖ്യമന്ത്രിയെ അബദ്ധങ്ങളില്‍നിന്ന് അബദ്ധങ്ങളിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രിയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. സി.പി.എം മുഖ്യമന്ത്രിമാരുടെ ഓഫീസിന്റെ നിയന്ത്രണം ഇ.എം.എസിന്റെയും നായനാരുടെയും കാലത്ത് പാര്‍ട്ടിക്കായിരുന്നു. പ്രൈവറ്റ് സെക്രട്ടറി അടക്കം സ്റ്റാഫിനെ നിയമിക്കുന്നതും ദൈനംദിന കാര്യങ്ങള്‍ അവരിലൂടെ നിയന്ത്രിക്കുന്നതും പാര്‍ട്ടിയായിരുന്നു. എന്നാല്‍, പാര്‍ട്ടിയും ഭരണവും രണ്ടുവഴിക്കായതിനാല്‍ വി.എസ് അധികാരമേറ്റപ്പോള്‍ സ്റ്റാഫിനെ തീരുമാനിച്ചത് വി.എസ് പക്ഷത്തെ പ്രമുഖരാണ്. പ്രൈവറ്റ് സെക്രട്ടറി അടക്കം സ്റ്റാഫിന്റെ കാര്യത്തില്‍ പാര്‍ട്ടി ഇടപെട്ടതേയില്ല. തനിക്ക് വിശ്വസ്തരായവരെയാണ് പ്രധാന തസ്തികകളില്‍ വി.എസ് നിയമിച്ചത്. പാര്‍ട്ടിക്ക് അനഭിമതനായ സുരേഷ്കുമാറിനെ അഡീഷനല്‍ സെക്രട്ടറിയാക്കി. എ.കെ.ജി സെന്ററിന്റെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിളപ്പില്‍ശാലയിലെ ഇ.എം.എസ് അക്കാദമിയിലേക്ക് പാര്‍ട്ടി മാറ്റിയ രാജേന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെ.എന്‍. ബാലഗോപാലിനെ കൊണ്ടുവന്നതും വി.എസ് പക്ഷക്കാരന്‍ എന്ന നിലയിലാണ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ സൂത്രധാരനായ ഷാജഹാനെ പാര്‍ട്ടി പുറത്താക്കിയതിനാല്‍ സ്റ്റാഫില്‍ എടുക്കാന്‍ കഴിഞ്ഞില്ല. മൂന്നാര്‍ ദൌത്യസംഘം സ്പെഷല്‍ ഓഫീസറായി പോയ സുരേഷ്കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചുകയറ്റാന്‍ പാര്‍ട്ടി സമ്മതിച്ചതുമില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫിന് ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും ചില്ലറ അധികാരത്തര്‍ക്കങ്ങളും ബാഹ്യ ഇടപെടലുകളും തുടക്കം മുതലേ ഓഫീസില്‍ താളപ്പിഴ സൃഷ്ടിച്ചിരുന്നു. പ്രായാധിക്യവും പരിചയക്കുറവും മൂലം പരിമിതികള്‍ ഏറെയുള്ള മുഖ്യമന്ത്രിയെ ചുവടുകള്‍ പിഴയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകേണ്ടത് പ്രൈവറ്റ് സെക്രട്ടറിയടക്കം സ്റ്റാഫിന്റെ ഉത്തരവാദിത്തമാണ്. അതില്‍ അവര്‍ പരാജയപ്പെട്ടു. ബാംഗ്ലൂരില്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വസതി സന്ദര്‍ശിക്കുന്നതില്‍ ഉണ്ണിക്കൃഷ്ണന് എതിര്‍പ്പ് ഉള്ളതായി സ്റ്റാഫിന് ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രിയെ അവിടെ കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ഒരു പരാമര്‍ശം ഇംഗ്ലീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ അബദ്ധം മനസ്സിലാക്കി തിരുത്തിക്കാന്‍ സ്റ്റാഫ് ഇടപെട്ടില്ല. ടൈംസ് നൌ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ചോദിച്ചത് തന്റെ വീട്ടില്‍ ഒരു പട്ടിയും കയറേണ്ടെന്ന ഉണ്ണിക്കൃഷ്ണന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായിരുന്നു. സന്ദീപിന്റെ വീട് അല്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും പട്ടി അവിടെ പോകുമായിരുന്നോ എന്ന് എടുത്തടിച്ച് വി.എസ് പ്രതികരിക്കുകയും ചെയ്തു. ഈ പ്രയോഗം ചാനല്‍ ആഘോഷിക്കുകയും മലയാളം പത്രങ്ങളും ചാനലുകളും പ്രതിപക്ഷവും അതേറ്റെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്റ്റാഫ് അവസരോചിതമായി ഇടപെട്ടെങ്കില്‍ വി.എസിന് പറ്റിയ അബദ്ധം പുറംലോകം അറിയില്ലായിരുന്നു. പുറത്തുവന്ന സ്ഥിതിക്ക് അതിന്റെ ആഘാതം കുറയ്ക്കാനും അവര്‍ ഒന്നും ചെയ്തില്ല. പ്രകാശ് കാരാട്ട് ഖേദം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അനങ്ങിയില്ല. കേരള മുഖ്യമന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ അവഹേളിച്ചതായി ചാനലുകള്‍ വ്യാപകമായി പ്രചാരണം നടത്തുമ്പോള്‍ അത് കേട്ടതായി ഭാവിച്ചില്ല. മാധ്യമങ്ങള്‍ ഇഷ്ടംപോലെ കാണിക്കട്ടെ, എഴുതട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖര്‍ അദ്ദേഹത്തെ ബന്ധപ്പെട്ട വാര്‍ത്താലേഖകരോട് പറഞ്ഞത്. നിയമസഭയില്‍ ഖേദം പ്രകടിപ്പിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം മാനിച്ച് പ്രശ്നം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി വിവാദം ഊതിക്കത്തിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസാണ്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തയാറാക്കിയതില്‍ ഓഫീസിന്റെ ഭാഗത്ത് വന്‍ വീഴ്ച സംഭവിച്ചു. പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് വി.എസിനെ കൊണ്ട് ഒടുവില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഖേദം പ്രകടിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. കാര്യങ്ങളെ ഇത്രത്തോളം വഷളാക്കി വി.എസിനെ നാണംകെടുത്താന്‍ അദ്ദേഹത്തിന്റെ ഓഫീസിന് കഴിഞ്ഞു. മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അബദ്ധങ്ങളുടെയും നാക്കുപിഴകളുടെയും കാര്യത്തില്‍ റിക്കാര്‍ഡിട്ട ആളായിരുന്നു ഇ.കെ. നായനാര്‍. പക്ഷേ പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളൊന്നും ഏശിയില്ല. നിയമസഭയില്‍ നായനാര്‍ അബദ്ധം പറയുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ചുവലിക്കുക തന്റെ ജോലി ആയിരുന്നുവെന്ന് കെ.ആര്‍. ഗൌരിയമ്മ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനെ ഷര്‍ട്ടില്‍ പിടിച്ചുവലിക്കാന്‍ പക്ഷേ സഭയില്‍ തൊട്ടടുത്ത് ആരും തന്നെയില്ല. ചുരുക്കത്തില്‍ ഒറ്റപ്പെടലിന്റെ ലോകത്താണ് വി.എസ്.

കാരാട്ടിന്റെ പ്രസ്താവന കോണ്‍ഗ്രസ്^ ബി.ജെ.പി പ്രചാരണത്തിന്റെ ആഘാതം മൂലം: വി.എസ്

04 december 2008 തിരുവനന്തപുരം: തീവ്രവാദം തടയുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രചാരണത്തിന്റെ സമ്മര്‍ദത്തില്‍ ജനങ്ങളിലുണ്ടായ ശക്തമായ ആഘാതം കാരണമാണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രതികരണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തെ കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാരാട്ടിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. തീവ്രവാദം തടയുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ കഴിവുകേടും ആ വീഴ്ച മറച്ചുവെക്കുന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിന്റെ ആഘാതവും കൊണ്ടാണ് കാരാട്ട് അങ്ങനെ പറഞ്ഞത്. പട്ടി പ്രയോഗം തന്റേതല്ല. പട്ടിപ്രയോഗം നടത്തിയവര്‍ കടിച്ച് വിഴുങ്ങിക്കോളും. സന്ദീപിന്റെ കുടുംബത്തെ കുറിച്ച് തന്റെ പേരില്‍ കെട്ടിച്ചമച്ച് പ്രചാരണം നടത്തുന്നതില്‍ ഖേദമുണ്ട്. ജനം തെറ്റിദ്ധരിക്കുന്നതില്‍ തനിക്കുള്ള ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നു. സന്ദീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആസൂത്രിത പരിപാടികളോടെ സ്വീകരിക്കാന്‍ ചിലര്‍ ഒത്തുകൂടിയിരുന്നു. പിതാവ് പരുഷമായാണ് പെരുമാറിയത്. തന്റെ ഒരു പരാമര്‍ശം അടര്‍ത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. മുംബൈയില്‍ കടല്‍വഴി വന്ന് ആക്രമണമുണ്ടായപ്പോള്‍ കാത്തുസൂക്ഷിക്കേണ്ട മാന്യന്മാരെ കുറിച്ച് അവര്‍ ഒന്നും പറയുന്നില്ല. സാമ്രാജ്യത്വ ശക്തികളെ സഹായിക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും കള്ളപ്രചാര വേല നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

അനാശാസ്യത്തിന് പിടിയിലായ ഉന്നത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്

മാധ്യമം 02 december 2008 സി.എ.എം. കരീം കൊച്ചി: തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ യുവതിയോടൊപ്പം പോലിസ് പിടികൂടിയ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ റിയര്‍ അഡ്മിറല്‍ ഡി.ആര്‍. മേനോനെ വീണ്ടും സര്‍വീസിലെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് മേനോനെ വീണ്ടും പഴയ തസ്തികയില്‍ നിയമിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പെണ്‍വാണിഭക്കാരെ നിര്‍ദാ ക്ഷിണ്യം ജയിലിലടക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അനാശാസ്യത്തിന് പിടിയിലായ ഉന്നതനെ കേസില്‍ നിന്ന് ഒഴിവാക്കി വീണ്ടും പഴയ സ്ഥാനത്ത് അവരോധിക്കുന്നതില്‍ സര്‍ക്കാറിലും സി.പി.എം നേതൃത്വത്തിലും എതിര്‍പ്പുണ്ട്. എന്നാല്‍, മേനോനെ ആസൂത്രിതമായി കേസില്‍ കുടുക്കുകയായിരുന്നുവെന്ന വാദം ഉന്നയിച്ചാണ് തിരിച്ചെടുക്കുന്നത്. ഇക്കാര്യവും ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. സി.എ.എം. കരീം

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)