Sunday, March 15, 2009

സ്മാര്‍ട് സിറ്റി: യോഗത്തില്‍ നിന്നു ടീകോം പിന്മാറി


കൊച്ചി: ഇന്നു നടക്കാനിരുന്ന സ്മാര്‍ട് സിറ്റി ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സ് യോഗത്തില്‍ നിന്നു ടീകോം പ്രതിനിധികള്‍ പിന്മാറി. കൊച്ചി സ്മാര്‍ട് സിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തിഫ് അല്‍മുല്ലയ്ക്ക് അസുഖമാണെന്ന് അറിയിച്ചാണു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിന്നു പ്രതിനിധികളെ ടീകോം പിന്‍വലിച്ചത്. പദ്ധതി പ്രദേശത്തിന്റെ 12% വരുന്ന 30 ഏക്കര്‍ സ്ഥലത്ത് ടീകോമിനു സ്വതന്ത്ര അവകാശം നല്‍കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പുതിയ പാട്ട ഉടമ്പടിയില്‍ ചേര്‍ക്കാത്തതാണു ടീകോമിന്റെ പിന്‍മാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആദ്യ ഉടമ്പടിയില്‍ 12% ഭൂമിയുടെ സ്വതന്ത്ര അവകാശം എഴുതിയിട്ടുണ്ടെന്നും അക്കാര്യം പുതിയ ഉടമ്പടിയില്‍ സൂചിപ്പിക്കണമെന്നുമുള്ള ടീകോ മിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക കാരണങ്ങളാല്‍ അംഗീകരിച്ചിട്ടില്ല. ഒരു വിദേശ കമ്പനിക്കു രാജ്യത്തിനകത്തു സ്വതന്ത്രാവകാശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെന്നു നിയമവിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതേസമയം ആദ്യ ഉടമ്പടിയില്‍ ഇക്കാര്യം എഴുതി അംഗീകരിച്ച സാഹചര്യത്തെക്കുറിച്ചു സര്‍ക്കാരും ടീകോമും വിശദീകരിക്കുന്നില്ല. 30 ഏക്കര്‍ ഭൂമിയുടെ സ്വതന്ത്രാവകാശത്തില്‍ അനുകൂല തീരുമാനങ്ങളില്ലാതെ ഇനി കേരളത്തിലേക്കില്ലെന്ന സൂചനയാണു ടീകോം നല്‍കുന്നത്. ഇൌ സാഹചര്യത്തില്‍ ടീകോം വിട്ടുവീഴ്ചക്കു തയാറായില്ലെങ്കില്‍ കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി അനന്തമായി നീളാനാണു സാധ്യത.

Thursday, March 12, 2009

പുതിയ മണ്ഡലങ്ങള്‍ ആര്‍ക്കൊപ്പം?

എന്‍ പി ചന്ദ്രശേഖരന്‍

ഏപ്രില്‍ 16ന് കേരളം പോളിംഗ് ബൂത്തിലേക്കു നീങ്ങുകയാണ്. മെയ് 16ന് ഫലമറിയാം. അന്നാണ് ഇന്ത്യയിലാകെ വോട്ടെണ്ണുക. അന്നറിയാം 15-ാം ലോക്സഭയുടെ നിറം.

ഇന്ത്യയുടെയും കേരളത്തിന്റെയും തെരഞ്ഞെടുപ്പു ഭൂപടം ഇത്തവണ മാറിയിട്ടുണ്ട്. കാരണം, മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണ്ണയിച്ചിരിക്കുന്നു. മാറിയ മണ്ഡലങ്ങളിലെ ബലാബലം ഇപ്പോഴും പൊതുജനത്തിന് അജ്ഞാതമാണ്. അതു കണ്ടെത്തലാണ് ഈ പരമ്പരയുടെ ലക്ഷ്യം.

1971ലെ ജനസംഖ്യ പ്രകാരം നിശ്ചയിച്ച മണ്ഡലങ്ങളാണ് ഇതുവരെ രാജ്യത്തുണ്ടായിരുന്നത്. 2001ലെ ജനസംഖ്യ പ്രകാരം അതു പുതുക്കി നിശ്ചയിച്ചിരിക്കയാണ് ഇപ്പോള്‍. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പുതിയ ലോക്സഭാ മണ്ഡലങ്ങള്‍ വച്ചായിരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പുതിയ നിയമസഭാ മണ്ഡലങ്ങളും അടിസ്ഥാനമാക്കും.

പുനര്‍നിര്‍ണ്ണയിച്ചെങ്കിലും കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം മാറിയില്ല - 20. നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തിലും മാറ്റമില്ല - 140 തന്നെ.

പക്ഷേ മണ്ഡലങ്ങളില്‍ ചിലത് ഇല്ലാതായി. ചിലത് ഉണ്ടായി. മണ്ഡലങ്ങളുടെ അതിരുകളും മാറി.

പഴയ ലോക്സഭാ മണ്ഡലങ്ങള്‍ ഇവയാണ് - കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മഞ്ചേരി, പൊന്നാനി, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂര്‍, മുകുന്ദപുരം, എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, കൊല്ലം, അടൂര്‍, ചിറയിന്‍കീഴ്, തിരുവനന്തപുരം. ഇതില്‍ ഒറ്റപ്പാലവും അടൂരും പട്ടികജാതി സംവരണ മണ്ഡലങ്ങളായിരുന്നു.

പുതിയ മണ്ഡലങ്ങള്‍ ഇവയാണ് - കാസര്‍കോട്, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം. ഇവയില്‍ ആലത്തൂരും മാവേലിക്കരയുമാണ് പട്ടികജാതി സംവരണ മണ്ഡലങ്ങള്‍.

ലോക്സഭാ മണ്ഡലങ്ങള്‍ക്കു കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളുടെ പേരിലും അതിരിലുമൊക്കെ ഇതുപോലെ മാറ്റങ്ങളുണ്ട്.

ഈ മാറ്റം തെരഞ്ഞെടുപ്പു പ്രവചനങ്ങളെ അസാധ്യമാക്കുന്നു എന്ന് ഒരു വശത്ത് നിരീക്ഷകര്‍ പൊതുവെ പറയുന്നു. പുതിയ മണ്ഡലങ്ങളുടെ രാഷ്ട്രീയ സ്വഭാവം ഇങ്ങനെയാണ്, അങ്ങനെയാണ് എന്ന് മറുവശത്ത് മാധ്യമങ്ങള്‍ പറഞ്ഞുപോകുന്നു. പുതിയ മണ്ഡലങ്ങളുടെ വോട്ടിംഗ് സ്വഭാവം ശാസ്ത്രീയമായി നിര്‍ണ്ണയിക്കാനാവുമോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.

2004ലാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ആ വോട്ടര്‍പ്പട്ടിക ഇപ്പോഴില്ല. പുതുക്കിയ വോട്ടര്‍പ്പട്ടിക തയ്യാറായിട്ടുണ്ട്. അതുവെച്ച് ഒരു തെരഞ്ഞെടുപ്പും നടന്നു - 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ്. അന്നത്തെ പട്ടികയില്‍ കാലാനുസൃതമായ മാറ്റം വന്നിട്ടുണ്ട്. എങ്കിലും, ആ പട്ടികവച്ചാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നത്. അതുകൊണ്ട് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതി, വരുന്ന തെരഞ്ഞെടുപ്പിനും ബാധകമാണ്. ആ തെരഞ്ഞെടുപ്പില്‍ പുതിയ ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ കണക്കെടുത്താല്‍ അവിടങ്ങളിലെ വോട്ടിംഗ് രീതി കണക്കാക്കാം. അതാണ് ഈ പരമ്പരയില്‍ ചെയ്യുന്നത്. 2006ലെ തെരഞ്ഞെടുപ്പില്‍ ഓരോ ബൂത്തിലും രേഖപ്പെടുത്തിയ വോട്ട് ശേഖരിച്ചാണ് വിവിധ ചേരികളുടെ വോട്ട് ഓഹരി നിര്‍ണ്ണയിച്ചത്.

ആദ്യം വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങള്‍ നോക്കാം. നേരത്തേ ഈ മേഖലയില്‍ ആറു മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. അത് ഏഴായി.

കാസര്‍കോട് മണ്ഡലം നിലനില്‍ക്കുന്നു. കാസര്‍കോട്ടെ നിയമസഭാ മണ്ഡലങ്ങള്‍ നേരത്തേ ഇവയായിരുന്നു - മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, ഹോസ്ദുര്‍ഗ്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്. പുതിയ ഘടക മണ്ഡലങ്ങള്‍ ഇവയാണ് - മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, പയ്യന്നൂര്‍, കല്ല്യാശ്ശേരി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും യുഡിഎഫും മറ്റ് അഞ്ചിടത്തും എല്‍ഡിഎഫുമാണ് മേല്‍ക്കൈ നേടിയത്. 1,08,256 വോട്ടിനാണ് എല്‍ഡിഎഫിന്റെ പി കരുണാകരന്‍ ജയിച്ചത്. 2006ലെ വോട്ടിംഗ് രീതിവെച്ചും കാസര്‍കോട്ടു മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈയുള്ളത്. ബാക്കി ആറിടത്തും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. മണ്ഡലമാകെ എടുത്താല്‍ എല്‍ഡിഎഫിനുള്ള മേല്‍ക്കൈ 90,000ത്തോളം വോട്ടാണ്. പക്ഷേ, എല്‍ഡിഎഫിന്റെ മേല്‍ക്കൈ നിലനില്‍ക്കുന്നു.

കണ്ണൂര്‍ മണ്ഡലവും നിലനില്‍ക്കുന്നു. പഴയ കണ്ണൂരിന്റെ ഘടകമണ്ഡലങ്ങള്‍ ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, എടക്കാട്, കൂത്തുപറമ്പ്, പേരാവൂര്‍, വയനാട് എന്നിവയായിരുന്നല്ലോ. പുതിയ കണ്ണൂരിലുള്ളത് തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറിലും കണ്ണൂരിലും മാത്രമാണ് യുഡിഎഫിനു മുന്നില്‍ വരാനായത്. ബാക്കി അഞ്ചിടത്തും എല്‍ഡിഎഫ് മുന്‍തൂക്കം നേടിയിരുന്നു. എല്‍ഡിഎഫിന്റെ എ പി അബ്ദുള്ളക്കുട്ടി 83,849 വോട്ടിന്റെ വ്യത്യാസത്തിനാണ് യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പിച്ചത്. 2006ലെ വോട്ടിംഗ് പ്രകാരം പുതിയ നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍ ഇരിക്കൂറില്‍ മാത്രമാണ് യുഡിഎഫ് മുന്നിലുള്ളത്. മറ്റ് ആറിടത്തും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. മണ്ഡലം ഒന്നിച്ചെടുത്താല്‍ എല്‍ഡിഎഫിന്റെ മേല്‍ക്കൈ 85,000 ഓളം വോട്ടിന്റേതാണ്. മണ്ഡലപുനര്‍ നിര്‍ണ്ണയം കണ്ണൂരില്‍ എല്‍ഡിഎഫിന് ആയിരത്തിലേറെ വോട്ടുകളുടെ ആനുകൂല്യം കൂടുതലായി നല്‍കി എന്നര്‍ത്ഥം.

വടകരയും നിലനില്‍ക്കുന്നു. പഴയ വടകരയുടെ ഘടകമണ്ഡലങ്ങള്‍ തലശ്ശേരി, പെരിങ്ങളം, വടകര, നാദാപുരം, മേപ്പയൂര്‍, കൊയിലാണ്ടി, പേരാമ്പ്ര എന്നിവയായിരുന്നു. പുതുക്കിയ വടകരയിലാകട്ടെ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിവയാണ്. 2004ല്‍ ഏഴില്‍ ഏഴു ഘടകമണ്ഡലത്തിലും മുന്നിലെത്തിയാണ് എല്‍ഡിഎഫ് വടകരയില്‍ ജയിച്ചത്. 1,30,589 വോട്ടിന്റെ വ്യത്യാസത്തിനാണ് എല്‍ഡിഎഫിന്റെ അഡ്വ. പി സതീദേവി യുഡിഎഫിന്റെ അഡ്വ. എം ടി പത്മയെ തോല്‍പിച്ചത്. 2006ല്‍ പുതുക്കിയ വടകരയിലെ പുതിയ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് അനുസരിച്ചും ഏഴില്‍ ഏഴിടത്തും എല്‍ഡിഎഫാണ് മുന്നില്‍. മണ്ഡലത്തിലെ എല്‍ഡിഎഫ് മേല്‍ക്കൈ 1,25,000 ഓളം വോട്ടാണ്. മണ്ഡല പുനര്‍നിര്‍ണയം എല്‍ഡിഎഫിന് വടകരയില്‍ 5000ഓളം വോട്ടിന്റെ കുറവുണ്ടാക്കിയെങ്കിലും മണ്ഡലം എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കുന്നുവെന്നു ചുരുക്കം.

വയനാട് പുതിയ മണ്ഡലമാണ്. ഏതെങ്കിലും മണ്ഡലം ഇല്ലാതായി പകരം വന്നതല്ല. തീര്‍ത്തും പുതിയ മണ്ഡലം. ഘടകമണ്ഡലങ്ങള്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നിവയാണ്. 2006ലെ വോട്ടിംഗ് പ്രകാരം ഈ ഏഴുമണ്ഡലങ്ങളും എല്‍ഡിഎഫിന് ഒപ്പമാണ്. മണ്ഡലത്തില്‍ മൊത്തം എല്‍ഡിഎഫിനുള്ള മേല്‍ക്കൈ 39,000 ഓളം വോട്ടിന്റേതാണ്.

കോഴിക്കോട് നിലനില്‍ക്കുന്നു. പഴയ ഘടകമണ്ഡലങ്ങള്‍ ബാലുശ്ശേരി, കൊടുവള്ളി, കോഴിക്കോട് -1, കോഴിക്കോട് -2, തിരുവമ്പാടി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവയാണ്. പുതുക്കിയ കോഴിക്കോട്ടെ പുതിയ ഘടകമണ്ഡലങ്ങള്‍ ബാലുശ്ശേരി, എലത്തൂര്‍, വടക്കേ കോഴിക്കോട്, തെക്കേ കോഴിക്കോട്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നിവയാണ്. 2004ല്‍ ഏഴില്‍ ഏഴു ഘടകമണ്ഡലങ്ങളിലും എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. 65,326 വോട്ടിന്റെ വ്യത്യാസത്തിനാണ് എല്‍ഡിഎഫിന്റെ എം പി വീരേന്ദ്രകുമാര്‍ യുഡിഎഫിന്റെ അഡ്വ. വി ബലറാമിനെ തോല്‍പിച്ചത്. 2006ലെ വോട്ടിംഗ് പ്രകാരം കോഴിക്കോട്ടെ പുതുക്കിയ ഘടകമണ്ഡലങ്ങളില്‍ ഏഴില്‍ ഏഴിലും എല്‍ഡിഎഫ് തന്നെ മുന്നിട്ടു നിന്നു. മണ്ഡലം ഒട്ടാകെയെടുത്താല്‍ എല്‍ഡിഎഫിന്റെ വോട്ട് ആനുകൂല്യം 1,00,000ഓളം ആണ്. പുനഃസംഘടനമൂലം കോഴിക്കോട്ട് എല്‍ഡിഎഫിന് 35,000ഓളം വോട്ടിന്റെ അധിക ആനുകൂല്യം കൈവന്നു എന്നു ചുരുക്കും.

മലപ്പുറം പുതിയ മണ്ഡലം. മഞ്ചേരിക്കുപകരം വന്നത്. ഘടകമണ്ഡലങ്ങള്‍ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്. പഴയ മഞ്ചേരിയുടെ ഘടകമണ്ഡലങ്ങള്‍ ബേപ്പൂര്‍, കുന്നമംഗലം, വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി എന്നിവയായിരുന്നു. 2004ല്‍ ഏഴില്‍ അഞ്ചിടത്തും ഭൂരിപക്ഷം നേടിയാണ് മഞ്ചേരി എല്‍ഡിഎഫ് പിടിച്ചത്. 47,743 വോട്ടിന്റെ വ്യത്യാസത്തിനാണ് എല്‍ഡിഎഫിന്റെ ടി കെ ഹംസ യുഡിഎഫിന്റെ കെ പി എ മജീദിനെ തോല്‍പിച്ചത്. 2006ല്‍ പുതുക്കിയ മലപ്പുറം മണ്ഡലത്തിലെ ഏഴു ഘടകമണ്ഡലങ്ങളുടെ പരിധിയില്‍ ഏഴിടത്തും യുഡിഎഫിനാണ് മേല്‍ക്കൈ. പുതുക്കിയ മലപ്പുറം മണ്ഡലത്തിന്റെ പരിധിയില്‍ മൊത്തം 47,538 വോട്ടിന്റെ മേല്‍ക്കൈയും യുഡിഎഫിനുണ്ട്.

പൊന്നാനി നിലനില്‍ക്കുകയാണ്. പഴയ പൊന്നാനിയുടെ ഘടകമണ്ഡലങ്ങള്‍ തിരൂരങ്ങാടി, താന്നൂര്‍, തിരൂര്‍, പൊന്നാനി, കുറ്റിപ്പുറം, മങ്കട, പെരിന്തല്‍മണ്ണ എന്നിവയായിരുന്നു. പുതുക്കിയ പൊന്നാനിയുടെ ഘടകമണ്ഡലങ്ങള്‍ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല എന്നിവയാണ്. 2004ലെ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയമസഭാ മണ്ഡലപരിധിയില്‍ മാത്രമാണ് എല്‍ഡിഎഫിനു മുന്നിലെത്താനായത്. ബാക്കി ആറിടത്തും യുഡിഎഫായിരുന്നു മുന്നില്‍. 1,02,758 വോട്ടിന്റെ വ്യത്യാസത്തിനാണ് യുഡിഎഫിന്റെ ഇ അഹമ്മദ് എല്‍ഡിഎഫിന്റെ പി പി സുനീറിനെ തോല്‍പിച്ചത്. 2006ലെ വോട്ടിംഗ് പ്രകാരം പൊന്നാനിയിലെ പുതുക്കിയ ഘടകമണ്ഡലങ്ങളുടെ പരിധിയില്‍ മൂന്നിടത്ത് എല്‍ഡിഎഫ് മുന്നിലുണ്ട് - തവനൂര്‍, പൊന്നാനി, തൃത്താല. യുഡിഎഫ് മുന്നിലുള്ള ഘടകമണ്ഡലങ്ങളുടെ എണ്ണം നാലായി കുറഞ്ഞു - തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍. യുഡിഎഫിന്റെ മൊത്തം ഭൂരിപക്ഷം 53,000ഓളം വോട്ടാണ്. പുനര്‍നിര്‍ണയത്തിലൂടെ പൊന്നാനിയിലെ യുഡിഎഫ് മേല്‍ക്കൈയില്‍ 51,000ഓളം വോട്ടിന്റെ കുറവു വന്നു എന്നു സാരം.

മലബാര്‍ മേഖലയില്‍ നേരത്തേ ആറു ലോക്സഭാ മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. 2004ല്‍ അത് 5-1 എന്ന രീതിയില്‍ എല്‍ഡിഎഫും യുഡിഎഫും പങ്കിടുകയായിരുന്നു. പുനര്‍ നിര്‍ണയത്തിനുശേഷം മലബാര്‍ മേഖലയിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം ഏഴായി ഉയര്‍ന്നു. 2006ലെ വോട്ടിംഗ് പ്രകാരം അതിലെ എല്‍ഡിഎഫ് - യുഡിഎഫ് ബലാബലം 5-2 ആണ്.

Tuesday, March 10, 2009

പൗവ്വത്തില്‍ V/S വിതയത്തില്‍ ഒറീസ സഖ്യം

ഒറീസ സഖ്യം: സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞെന്ന് മാര്‍ പൌവത്തില്‍ manorama march 10 2009 കോട്ടയം: ഒരു എംഎല്‍എ മാത്രം സ്വന്തമായുള്ള ഒറീസയില്‍ ന്യൂനപക്ഷ സംരക്ഷകര്‍ തങ്ങളാണെന്നു വീമ്പിളക്കുകയും ഭരിക്കുന്ന കേരളത്തില്‍ നിരന്തരം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ മുഖംമൂടി ഒറീസയില്‍ ബിജു ജനതാദളുമായി കൂട്ടു ചേര്‍ന്നതിലൂടെ അഴിഞ്ഞു വീണിരിക്കുകയാണെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പൌവത്തില്‍ പറഞ്ഞു. ക്രൈസ്തവരെ ക്രൂരമായി കൊന്നൊടുക്കിയവരെ സംരക്ഷിച്ച ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനോടൊപ്പം കൈകോര്‍ക്കുന്നതു വഴി ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഒാടുകയും ചെയ്യുന്നവരാണു തങ്ങള്‍ എന്നു സിപിഎം തെളിയിക്കുന്നുവെന്നു പൌവത്തില്‍ പറഞ്ഞു.പാഠപുസ്തകങ്ങളിലൂടെയും ചോദ്യപേപ്പറുകളിലൂടെയും പഠനത്തിനു നല്‍കുന്ന സിഡികളിലൂടെയും ക്രൈസ്തവരെ വിദ്യാര്‍ഥികളുടെ ഇടയില്‍ കരിതേച്ചു കാണിക്കാനും ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനും വിദ്യാഭ്യാസ വകുപ്പു നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം നിയമം വഴി കയ്യേറാന്‍ ശ്രമം നടന്നു. അതിനെതിരെ നിലകൊണ്ട മതമേലധ്യക്ഷന്‍മാരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അപമാനിക്കുകയും സ്ഥാപനങ്ങള്‍ ആക്രമിക്കുകയും ചെയ്തു. ഇന്നും ഈ സ്ഥാപനങ്ങളുടെ അഫിലിയേഷന്‍ റദ്ദാക്കിയും പരീക്ഷ നടത്താതെയും പ്രിന്‍സിപ്പല്‍ നിയമനം അംഗീകരിക്കാതെയും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പൌവത്തില്‍ ആരോപിച്ചു.  
മെത്രാന്മാര്‍ സ്‌ഥാനാര്‍ഥികള്‍ക്കായി വാദിക്കരുത്‌: കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ mamgalam  march 10 2009
കൊച്ചി: മെത്രാന്മാര്‍ സ്‌ഥാനാര്‍ഥികള്‍ക്കായി വാദിക്കരുതെന്ന്‌ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സഭയുടെ രാഷ്‌ട്രീയം വിശ്വാസികള്‍ തീരുമാനിക്കും. ടോം വടക്കനു വേണ്ടിയുള്ള ഇടപെടല്‍ ശരിയല്ല. ഒറീസയിലെ ബി.ജെ.ഡി-സി.പി.എം സഖ്യം സ്വാഗതാര്‍ഹമാണെന്നും കെ.സി.ബി.സി യോഗത്തില്‍ കര്‍ദ്ദിനാള്‍ പ്രസ്‌താവിച്ചു.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)