Sunday, November 23, 2008

P.K. പ്രകാശിന്‌ ഇതെന്തുപറ്റി ?

കഴിഞ്ഞ ദിവസങ്ങളില്‍ P.K. പ്രകാശിന്റെതായി വന്ന ചില വാര്‍ത്തകളാണ്‌ ഈ കുറിപ്പിനുള്ള പ്രചോദനം. മൂന്നാര്‍ ഒഴിപ്പിക്കലും മറ്റും നടക്കുമ്പോള്‍ അതിന്റെ മുഖ്യ പ്രചാരകനായിരുന്ന പ്രകാശിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക്‌ ഇവ വായിക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതമായേക്കാം. CPI എതിരെ അന്ന് അന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനഗള്‍ എയ്തത്‌ പ്രകാശായിരുന്നു. മാത്രവുമല്ല ദൗത്യ സംഘത്തിന്റെ ബ്രാന്റ്‌ മാധ്യമ പ്രചാകരകനും പ്രകാശ്‌ ആയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യേകിച്ച്‌ ഇന്ത്യാവിഷനിലെ സജീവ സാനിധ്യമായിരുന്നു പ്രകാശ്‌. എന്നാല്‍ 22 നവമ്പര്‍ 2008 ലെ മാധ്യമം പത്രത്തില്‍ പികെ പ്രകാശ്‌ എഴുതിയ ലേഖനം ചുവടെ കൊടുക്കുന്നു. അതിന്റെ തലക്കെട്ട്‌ തന്നെ ഇങ്ങനെ
പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
വാര്‍ത്തയുടെ യൂണിക്കോഡ്‌ പരിഭാഷ ഇവിടെ വായിക്കുക


പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
തൊടുപുഴ: ടാറ്റയുടെയും മറ്റും കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ രംഗത്ത്. ന്യൂനപക്ഷ കമീഷനംഗം ജോണ്‍ ജോസഫിന്റെ ഗ്ലോറിയ ഫാംസില്‍നിന്ന് 463 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നേരിട്ടെത്തി പിടിച്ചെടുത്തുകൊണ്ടാണ് റവന്യൂ മന്ത്രി വി.എസിനെ കടത്തിവെട്ടിയത്. ഒഴിപ്പിക്കല്‍ നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്നും റവന്യൂ വകുപ്പുതന്നെ ഇക്കാര്യത്തില്‍ ശക്തമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു രാജേന്ദ്രന്റെ നടപടി. മൂന്നാറിലെ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ മുന്‍ ദൌത്യസംഘം മേധാവി, സസ്പെന്റ് ചെയ്യപ്പെട്ട ജില്ലാ സര്‍വേയര്‍, ഗവ. പ്ലീഡര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു താക്കീത് കൂടിയായി ഗ്ലോറിയ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി. ഗ്ലോറിയ എസ്റ്റേറ്റിന്റെ ഉടമകള്‍ അവകാശപ്പെടുന്ന പട്ടയഭൂമി സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ആ ഭൂമിയും പിടിച്ചെടുക്കാനും റവന്യൂ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ദൌത്യസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറും ദൌത്യസംഘവും നടത്തിയ ശ്രമം ഇല്ലാത്ത കോടതി ഉത്തരവിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഉപയോഗിച്ച് ഗവ. പ്ലീഡര്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് റവന്യൂ മന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത്. ഇന്നലെ മൂന്നാറിലെത്തിയ റവന്യൂ മന്ത്രി എ.ഐ.ടി.യു.സി ഓഫീസിലെത്തി പ്രാദേശിക സി.പി.ഐ^സി.പി.എം രാഷ്ട്രീയ നേതൃത്വങ്ങളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

എട്ടു വര്‍ഷമായി മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് വി.എസ് പ്രഖ്യാപിക്കുന്നു. സി.പി.എമ്മിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത് മറികടക്കാനുള്ള തന്ത്രം മാത്രമാണ് വി.എസിന്റെ മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപനങ്ങളെന്ന് ഓരോ ദിവസവും തുറന്നുകാട്ടപ്പെടുകയാണ്. റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ മൂന്നാര്‍ ഇടപെടല്‍ അതുകൊണ്ടുതന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പുതിയ മുഖം നല്‍കുമെന്നാണ് സൂചന.

മൂന്നാറില്‍ ഭൂരഹിതര്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതിന് ഭൂമിയില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ആദ്യ ദൌത്യസംഘം ഏറ്റെടുത്തത് വെറും 130 ഏക്കര്‍ ഭൂമി മാത്രമാണ്. ഈ സാഹചര്യത്തിലാണ് ടാറ്റ കൈയേറിയ ഭൂമി ഒഴിപ്പിച്ചെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള നീക്കവുമായി റവന്യൂ മന്ത്രി മൂന്നാറില്‍ എത്തിയിരിക്കുന്നത്.

പി.കെ. പ്രകാശ്



ഈ വാര്‍ത്തയിലെ ഏറ്റവും രസകരമായ ഭാഗം ഇതാണ്‌
സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ.

CPI ഓഫീസ്‌ പൊളിക്കുന്നതിനെതിരെ പന്ന്യനും വെളിയവും ഇസ്മായേലും ഒക്കെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ അന്നൊക്കെ CPI ക്കെതിരെ ആഞ്ഞടിച്ച പ്രകാശിന്‌ എന്ത്‌ പറ്റി എന്ന് ചിന്തിക്കുന്നത്‌ ഇപ്പോള്‍ രസകരായി തോന്നുന്നു. അപ്പോഴാണ്‌ നവമ്പര്‍ രണ്ടാം തിയതിയും പ്രകാശിന്റെ തന്നെയായി മാധ്യമത്തില്‍ വന്ന മറ്റൊരു
വാര്‍ത്ത എന്റെ ഓര്‍മ്മയില്‍ വന്നത്‌ അതിങ്ങനെ



മൂന്നാര്‍: ആദ്യ ദൌത്യസംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍
തൊടുപുഴ: ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ആദ്യ മൂന്നാര്‍ ദൌത്യ സംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍. ഇതിനായി ചെലവഴിച്ചത് 45 ലക്ഷം രൂപയും.മൂന്നാറില്‍ കൈയേറ്റക്കാരില്‍ നിന്ന് ഏറ്റെടുത്ത 16000 ഏക്കറില്‍ 1600 ഏക്കര്‍ മൂന്നുമാസത്തി നകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തി ലാണ് ഈ കണ്ടെത്തല്‍.ഏലം കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് റിസോര്‍ട്ട് നിര്‍മിച്ചതിനാണ് 130 ഏക്കറില്‍ ഭൂരിഭാഗവുംഏറ്റെടുത്തത്. ഈ ഭൂമി വീട് നിര്‍മിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി നല്‍കാന്‍ കഴിയില്ല. കൂടാതെ ഭൂമി ഏറ്റെടുത്ത പ്രശ്നം കോടതിയിലുമാണ്. അതിനാല്‍ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാനും കഴിയില്ല. മൂന്നാറില്‍ കൈയേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2007 ഏപ്രിലില്‍ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനെ ചുമതലപ്പെടുത്തി യിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഉള്‍പ്പടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ പ്ര ത്യേക ദൌത്യസംഘത്തെ ചുമതലപ്പെടുത്തി. സ്പെഷല്‍ ഓഫീസറായി കെ. സുരേഷ്കുമാറിനെയും ഐ.ജി ഋഷിരാജ്സിംഗ്, ഇടുക്കി ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ദൌത്യസംഘം രൂപവത്കരിച്ചത്. സ്പെഷല്‍ സോണ്‍ രൂ പവത്കരണത്തിനായി പ്രത്യേകഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനിച്ചു. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ യും ചുമതലപ്പെടുത്തി.എന്നാല്‍, ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന്ഭൂമി തിരിച്ചെടുക്കാന്‍ ദൌത്യസം ഘം വിമുഖത പുലര്‍ത്തി. ഏലംകുത്തകപാട്ടം ലംഘിച്ചതിന് 11 റിസോര്‍ട്ടുകളുടെ ഭൂമിയാണ് സംഘം ഏറ്റെടുത്തത്.ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഗ്യാപ്പ് ഭാഗത്ത് 250ഏക്കര്‍ 2007 മെയ് 29ന് തിരിച്ചെടുത്തതായി ദൌത്യസംഘം അവകാശപ്പെട്ടെങ്കിലും ഇതില്‍ 20 ഏക്കര്‍മാത്രമാണ് ഉപയോഗയോഗ്യമായഭൂമിയെന്ന് കണ്ടെത്തി. കുത്തനെകിടക്കുന്ന ചെരിവ് പാറയാണ് ബാക്കി സ്ഥലം. ഇതുകൂടാതെമൊബൈല്‍ ടവര്‍ നിലനിന്നിരുന്നസി.പി.എം മുന്‍ നേതാവ് ലംബോധരന്റെ സഥ് ലം, ശമ് ശാനത്തിന്‍െ റ കുറച്ച് ഭാഗം എന്നിവയും ചൊക്രമുടിയില്‍ കുട്ടപ്പനും മറ്റുള്ളവരും ചേര്‍ന്ന് കൈയേറിയ 12 ഹെക്ടറും ആദ്യ സംഘം ഏറ്റെടുത്ത ഭൂമിയില്‍ ഉള്‍പ്പെടുന്നു. ഇതിനായി ജെ.സി.ബി വാടക ഇനത്തില്‍ മാത്രം 14 ലക്ഷം രൂപ ചെലവഴിച്ചു. ദൌത്യസംഘത്തിന്റെ യാത്ര^ഭക്ഷണം എന്നിവക്കുംവന്‍തുക ചെലവായി. നാനൂറോളം പോലിസുകാര്‍ക്ക് വന്ന ചെലവുകള്‍, അന്യ ജില്ലകളില്‍നിന്ന് സര്‍വേ ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസഥ് രെയും എത്തിച്ചതിന്‍െറ ചെലവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. അബാദ് ഗ്രൂപ്പിന്റെ റിസോര്‍ട്ട്, ലക്ഷ്മിയിലെ പുളിമൂട്ടില്‍ ഹൌസ് എന്നിവ ആദ്യ ദൌത്യസംഘം ഏറ്റെടുക്കുന്നതില്‍നിന്ന് ഒഴിവാ ക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍പല പ്രാവശ്യം നിര്‍ദേശിച്ചിട്ടുംചിന്നക്കനാലിലെ വന്‍കിട റി സോര്‍ട്ടുകളുടെ കൈയേറ്റം ഒഴിപ്പിക്കാനും സംഘം തയാറായുമില്ല. ടാറ്റ കൈവശപ്പെടുത്തിയസര്‍ക്കാര്‍ ഭൂമി അളന്നുതിരിച്ചെടു ക്കാനുള്ള നിര്‍ദേശവും നടപ്പാക്കിയില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി 2007 ജൂലൈ മൂന്നിന്നേമക്കാട് 1200 ഏക്കര്‍ ടാറ്റയില്‍ നിന്ന് തിരിച്ചുപിടിച്ചത്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ഏറ്റെടുത്ത ഭൂമിയുടെ കണക്ക് നല്‍കാന്‍ മുഖ്യമന്ത്രി പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും സംഘം നല്‍കിയില്ല.ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 70000 ഏക്കര്‍ഏറ്റെടുക്കാത്തതാണ് മൂന്നാറിലെഎല്ലാ കൈയേറ്റങ്ങളുടെയും അടിസ്ഥാനമെന്ന് നിവേദിത പി. ഹ രന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍ നിന്ന് ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വന്തമാക്കിയാണ് പല റിസോര്‍ട്ടുക ളും സ്ഥാപിക്കപ്പെട്ടത്. വന്‍കിടക്കാരില്‍നിന്ന് ഭൂമി ഏറ്റെടുത്താലേ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും കഴിയൂ. ഇതിനായി ആരംഭി ച്ച നടപടികളാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്


ഈ വാര്‍ത്തയുടെ കൂടെ ബോക്സില്‍ മറ്റൊരു വാര്‍ത്തയും പ്രകാശ്‌ അന്നെഴുതി. അതിങ്ങനെ



ഭൂമി പിടിച്ചത് വി.എസും രാജേന്ദ്രനും
തൊടുപുഴ: ദൌത്യസംഘങ്ങള്‍ മാറി മാറി വന്നിട്ടും മൂന്നാറില്‍ഭൂമി പിടിച്ചത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും റവന്യൂ മ ന്ത്രി കെ.പി. രാജേന്ദ്രനും. ടാറ്റ കമ്പനിയുടെ കൈവശം ഉണ്ടായിരുന്ന 1200 ഏക്കറാണ് വി.എസ് ഒറ്റ മണിക്കൂര്‍കൊണ്ട് പിടിച്ചത്.ഇടുക്കി ജില്ലയിലെ കീഴാന്തൂരിലാണ് 4311 ഹെക്ടര്‍ (ഏകദേശം ഒമ്പതിനായിരം ഏക്കര്‍) റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഒരുദിവസം കൊണ്ട് പിടിച്ചെടുത്തത്. കെ. സുരേഷ്കുമാറിന്റെനേതൃത്വത്തിലുള്ള ദൌത്യസംഘത്തെ മറികടക്കാനാണ് രാജേന്ദ്രന്‍ ഭൂമി പിടിച്ചതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നെങ്കിലും ഈഭൂമിയാണ് ഇപ്പോള്‍ ജില്ലയില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ കഴിയുന്നത്.


കൊട്ടിഘോഷിക്കപ്പെട്ട ഒന്നാം മൂന്നാര്‍ ഒഴിപ്പക്കലിലെ നായക വില്ലന്മാരെ മാറ്റി പ്രതിഷ്ഠിക്കാന്‍ തക്കവിധം പി.കെ പ്രകാശിന്‌ എന്തുപറ്റി എന്ന് വായനക്കാര്‍ തീരുമാനിക്കുക. രാഷ്ട്രീയക്കാര്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരും നിന്ന നില്‍പ്പില്‍ മലക്കം മറിയുമെന്ന് എന്റെ പക്ഷം

Wednesday, November 12, 2008

സി.പി.എം വീണ്ടും പുകയുന്നു

വയലാര്‍ ഗോപകുമാര്‍ 13-nov-2008 തിരുവനന്തപുരം:പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സി.പി.എമ്മില്‍ മുറുകുന്ന പ്രശ്നങ്ങള്‍ ഇടത് മുന്നണിയില്‍ അസ്വസ്ഥതയാകുന്നു. രണ്ട് സംഭവങ്ങളിലൂടെയാണ് ഏറെക്കാലമായി പുകഞ്ഞു നിന്ന പ്രശ്നങ്ങള്‍ പെട്ടെന്ന് ബഹിര്‍ഗമിച്ചത്. കോഴിക്കോട് ഒഞ്ചിയത്ത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗവും തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയുടെ തിരുത്തുമാണ് അതിലൊന്ന്. അതിനോടനുബന്ധിച്ചോ അല്ലാതെയോ സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദന്‍ മുഖ്യമന്ത്രിയെ പറ്റി നടത്തിയ പരാമര്‍ശങ്ങളാണ് രണ്ടാമത്തേത്. ഇന്നലെ മുകുന്ദനോടെന്ന മട്ടില്‍ വി.എസ്. നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നവയായിരുന്നു. ഇത്തരം പരാമര്‍ശം നടത്തിയെന്നത് മുമ്പും വി.എസിനെതിരെ ഉയര്‍ന്ന ആരോപണമാണ്. ആ നടപടിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പിണറായിക്കെതിരെയും ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും പോളിറ്റ് ബ്യൂറോയില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ശിക്ഷയും കിട്ടി. ഇവിടെ രണ്ടുപേരും ഇതാവര്‍ത്തിക്കുകയാണ്. ഒഞ്ചിയത്ത് പ്രശ്നങ്ങള്‍ക്ക് കാരണം പാര്‍ട്ടി നേതൃത്വമാണെന്ന് തോന്നുന്ന പരാമര്‍ശങ്ങള്‍ വി.എസിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. നേരിട്ടല്ലെങ്കിലും വി.എസിനെ നിശിതമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പിണറായിയുടെ പ്രസംഗത്തിലുമുണ്ടായി. കഴിഞ്ഞ തവണ ഏറ്റുമുട്ടല്‍ ഉണ്ടായപ്പോള്‍ കേന്ദ്ര നേതൃത്വം കൂടുതല്‍ ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പോലെ പാര്‍ട്ടിയേയും മുന്നണിയേയും നേരിട്ട് ബാധിക്കുന്ന സംഭവങ്ങള്‍ അന്ന് മുന്നിലില്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥ വ്യത്യസ്തമാണ്. കേന്ദ്ര സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ച ശേഷം കേന്ദ്ര നേതൃത്വത്തിന്റെ പകിട്ടിന് മങ്ങലേറ്റിട്ടുണ്ട്. പക്ഷേ, സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ സങ്കീര്‍ണമാണ്. പ്രാദേശികതലത്തില്‍ പലേടത്തും വിഘടിച്ചുനില്‍ക്കുന്നു. ഒഞ്ചിയം, ഷൊര്‍ണൂര്‍, തളിക്കുളം തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഈ പ്രശ്നമുണ്ട്. ആറു ജില്ലകളിലെങ്കിലും പ്രശ്നം രൂക്ഷമാണ്. ഇതിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും പാര്‍ട്ടിയിലുണ്ട്. വിഘടിച്ചുപോകാന്‍ ആരെയും അനുവദിക്കരുതെന്ന നിലപാടാണ് കെ.ആര്‍. ഗൌരിയമ്മയുടെ കാലം മുതല്‍ വി.എസ് തുടര്‍ന്നു വരുന്നത്. ഗൌരിയമ്മയെ പാര്‍ട്ടി ഉള്‍ക്കൊള്ളണമെന്നതായിരുന്നു അന്ന് വി.എസ് സ്വീകരിച്ച നിലപാട്. എന്നാല്‍ എം.വി. രാഘവന്റേതുവരെയുള്ള പ്രശ്നങ്ങളില്‍ എതിര്‍ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എപ്പോഴും ആക്ടിവിസ്റ്റുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹത്തിന്. അതേസമയം സി.പി.എമ്മിന്റെ അടിസ്ഥാന തത്ത്വങ്ങളെ വ്യാഖ്യാനിച്ച് തന്റെ പോരാട്ടത്തിന് താത്ത്വികത നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ പാര്‍ട്ടിക്ക് ഒട്ടേറെ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ചില അടവുനയങ്ങള്‍ സ്വീകരിക്കേണ്ട ഘട്ടമാണ്. പല ചെറുസംഘടനകളെയും ചേര്‍ത്തുനിര്‍ത്തേണ്ടിവരും. പണ്ട് മുസ്ലിം ലീഗുമായുള്ള അടവുനയത്തിലും മറ്റും ഉണ്ടായ അസ്വാരസ്യങ്ങള്‍ ഇവിടെ സ്മരണീയമാണ്. ഇപ്പോഴത്തെ വടംവലി മുറുകിയാല്‍ ഈ വക അടവുനയങ്ങളൊക്കെ കുഴപ്പത്തിലാകുമെന്നുറപ്പാണ്. അതാണ് ഘടകക്ഷികളെ അസ്വസ്ഥരാക്കുന്ന പ്രധാന കാര്യം.

പാര്‍ട്ടിക്ക്‌ കേഡര്‍ സ്വഭാവം; പാര്‍ട്ടി വിട്ടാല്‍ 'കേഡി' സ്വഭാവം

13-nov 2008
കോഴിക്കോട്‌ ജില്ലയിലെ ഒഞ്ചിയത്ത്‌ അസംതൃപ്‌തരായ വലിയൊരു വിഭാഗം സഖാക്കളുടെ അമര്‍ഷം പുകഞ്ഞുകത്തിയത്‌ സി.പി.എം. സംസ്‌ഥാനനേതൃത്വത്തില്‍തന്നെ പുതിയൊരു വിവാദത്തിനു തീകൊളുത്തിയിരിക്കുകയാണ്‌. പാര്‍ട്ടി വിട്ടവര്‍ തെറ്റുതിരുത്തി തിരിച്ചുവരണമെന്ന്‌ 'കാരണവ'സ്‌ഥാനത്തുനിന്നു വി.എസ്‌. അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചത്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിക്കു തീരെ ദഹിച്ചില്ല. 

'കുലംകുത്തി'കളൊക്കെ പാര്‍ട്ടിക്കു പുറത്തുതന്നെ എന്ന്‌ പിണറായി വിജയന്‍ സ്വതസിദ്ധമായ 'വെട്ടൊന്ന്‌ മുറിരണ്ട്‌' രീതിയില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ടവര്‍ തിരിച്ചെത്തണമെന്ന വി.എസിന്റെ ആഹ്വാനം സി.പി.എമ്മിന്‌ അത്ര പരിചിതമല്ല. പുതിയ നയം വ്യക്‌തമാക്കിയ വി.എസ്‌. സംസ്‌ഥാനസെക്രട്ടറിയായിരിക്കുമ്പോഴും അനഭിമതരെ വെട്ടിയരിഞ്ഞു പാര്‍ട്ടിയുടെ പടിക്കു പുറത്തുതള്ളിയ ചരിത്രമേ സഖാക്കളുടെ മനസിലുള്ളൂ. കെ. ചാത്തുണ്ണിമാസ്‌റ്റര്‍, പി.വി. കുഞ്ഞിക്കണ്ണന്‍, ഒ. ഭരതന്‍...അങ്ങനെയങ്ങനെ. പാര്‍ട്ടിപ്പക 'ആനപ്പക' പോലെയാണ്‌. കാലമെത്ര കഴിഞ്ഞാലും ഓര്‍ത്തുവച്ചു തക്കം കിട്ടുമ്പോള്‍ ചവിട്ടിയരയ്‌ക്കും. പാര്‍ട്ടിയുടെ മലബാറിലെ ശക്‌തിദുര്‍ഗങ്ങളിലാണ്‌ അത്തരം അനുഭവങ്ങളേറെ. കോടതി വെറുതേവിട്ട ചീമേനി കൂട്ടക്കൊലക്കേസിലെ പ്രതികളെ വര്‍ഷങ്ങള്‍ കാത്തിരുന്നു പകതീര്‍ത്ത 'സായുധവിപ്ലവം' കൊടികെട്ടിയ പാര്‍ട്ടി അണികള്‍ക്ക്‌ ഇന്നും ആവേശം പകരുന്നതാണത്രേ. 

ഉപരോധങ്ങളും ഊരുവിലക്കും ശാരീരിക പീഡനങ്ങളുമൊന്നും പലപ്പോഴും പാര്‍ട്ടി ഗ്രാമങ്ങളുടെ 'ഉരുക്കുമറ'യ്‌ക്കു വെളിയില്‍ ആരുമറിയാറില്ല. കോഴിക്കോട്‌ പാതിരിപ്പറ്റയിലെ വിനീത കോട്ടായി എന്ന വിധവയുടെ ദുരനുഭവത്തിന്‌ അത്ര പഴക്കമില്ല. കെ.എസ്‌.കെ.ടി.യു. അംഗങ്ങളായ തൊഴിലാളികള്‍ക്കു പണി നല്‍കിയില്ലെന്നാരോപിച്ചു പ്രാദേശിക സി.പി.എം. നേതൃത്വം പത്തുവര്‍ഷത്തിലേറെയാണു വിനീതയ്‌ക്കും കുടുംബത്തിനും ഊരുവിലക്കേര്‍പ്പെടുത്തിയത്‌. സി.ഐ.ടി.യു. തൊഴിലാളികളെ വെല്ലുവിളിച്ച്‌ ഓട്ടോറിക്ഷയോടിച്ച പയ്യന്നൂരിലെ ദളിത്‌ യുവതി ചിത്രലേഖയ്‌ക്കു പാര്‍ട്ടി ഏര്‍പ്പെടുത്തിയ ഉപരോധമാണു സമാനമായ മറ്റൊന്ന്‌. പാര്‍ട്ടിയില്‍നിന്ന്‌ ഈയിടെ പുറത്താക്കിയ ദേശാഭിമാനി മുന്‍ ചീഫ്‌ സബ്‌എഡിറ്റര്‍ കെ.എസ്‌. ഹരിഹരനെ കോഴിക്കോടു നഗരമധ്യത്തില്‍ 'പോക്കറ്റടിക്കാര'നാക്കി തലയടിച്ചു തകര്‍ത്തത്‌ അടുത്തിടെയാണ്‌. 

അത്തോളിയില്‍ സി.പി.എം. വിമതരുടെ യോഗത്തില്‍ പങ്കെടുത്തു രാത്രി തിരിച്ചുവരികയായിരുന്നു ഹരിഹരന്‍. മാവൂര്‍ റോഡില്‍ ബസിറങ്ങി കെ.എസ്‌.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ ഒരുസംഘം തലയ്‌ക്കടിച്ചു വീഴ്‌ത്തി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ പോക്കറ്റടിക്കാരനാണെന്നു പറഞ്ഞ്‌ അടി തുടര്‍ന്നു. അവശനായ ഹരിഹരനെ പിന്നീടു പോലീസാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. 

പാര്‍ട്ടി വിട്ട ഷൊര്‍ണൂര്‍ നഗരസഭാ മുന്‍ വൈസ്‌ ചെയര്‍മാന്‍ എം.ആര്‍. മുരളിക്ക്‌ ഇരുട്ടടി കിട്ടിയത്‌ കോഴിക്കോട്ട്‌ സി.പി.എം. വിമതരുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ തലേന്നായിരുന്നു.

ഹരിഹരനു മുമ്പ്‌ 'വിമതബന്ധം' ആരോപിക്കപ്പെട്ടു ദേശാഭിമാനിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്തായ ഉന്നതനാണ്‌ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌. പാര്‍ട്ടി നയങ്ങള്‍ക്കെതിരേ ലേഖനം എഴുതിയെന്ന കുറ്റമാരോപിച്ചാണ്‌ ദേശാഭിമാനി അസോസിയേറ്റ്‌ എഡിറ്ററായിരുന്ന അദ്ദേഹത്തെ അനഭിമതനാക്കിയത്‌. ഏറെക്കാലം പാര്‍ട്ടിപത്രത്തില്‍ സേവനമനുഷ്‌ഠിക്കുകയും ഇ.എം.എസിന്റെ അറിയപ്പെടാത്ത ജീവിതത്തെപ്പറ്റി ഗ്രന്ഥം രചിക്കുകയും ചെയ്‌ത അപ്പുക്കുട്ടന്‍ 'സേവ്‌ സി.പി.എം. ഫോറ'മെന്ന വിമതപ്രസ്‌ഥാനവുമായി ബന്ധപ്പെട്ടെന്നായിരുന്നു പാര്‍ട്ടി കണ്ടെത്തല്‍. അതിനു തെളിവു കണ്ടെത്തിയതാകട്ടെ 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ' എന്ന മട്ടിലും. ഫോറത്തിന്റെ ലഘുലേഖയില്‍ പ്രത്യക്ഷപ്പെട്ട പേരുവയ്‌ക്കാത്ത ലേഖനം അപ്പുക്കുട്ടന്റേതാണെന്നു പാര്‍ട്ടി 'വിദഗ്‌ധര്‍' കണ്ടെത്തി. ലേഖനത്തിലെ ഒരു വാചകത്തില്‍ 'ഹൈജാക്ക്‌' എന്ന പ്രയോഗം കണ്ടതാണ്‌ അപ്പുക്കുട്ടനു വിനയായത്‌. ഇത്ര കടുകട്ടിയായ (!) പ്രയോഗം നടത്തിയത്‌ അപ്പുക്കുട്ടനല്ലാതെ മറ്റാരുമല്ലെന്നു കണ്ടെത്തിയായിരുന്നു പുറത്താക്കല്‍. പുറത്താക്കലിനെതിരേ കണ്‍ട്രോള്‍ കമ്മിഷനില്‍ അപ്പുക്കുട്ടന്‍ പരാതിനല്‍കിയപ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവായി. എന്നാല്‍ പാര്‍ട്ടിക്കുമേലെയല്ല കമ്മിഷനെന്ന സംസ്‌ഥാന കമ്മിറ്റിയുടെ വിലയിരുത്തലോടെ ആ അധ്യായമടഞ്ഞു. പുറത്താക്കിയ കാലത്തെ ശമ്പളം വേണമെന്നാവശ്യപ്പെട്ട്‌ അപ്പുക്കുട്ടന്‍ കോടതിയെ സമീപിച്ചു. തന്റേതല്ലാത്ത കുറ്റത്താല്‍ പുറത്താക്കപ്പെട്ട കാലത്തെ ശമ്പളത്തിന്‌ അര്‍ഹതയുണ്ടെന്ന അപ്പുക്കുട്ടന്റെ വാദം ഹൈക്കോടതി അംഗീകരിച്ചെങ്കിലും വര്‍ഷങ്ങള്‍ നീണ്ട മാനസിക പീഡനമായിരുന്നു ഈ വിജയത്തിലും മുന്‍സഖാവിനു മിച്ചം.

പാര്‍ട്ടി വിട്ടവര്‍ക്കെതിരേ പകതീര്‍ത്തു തുടങ്ങിയതിന്റെ തുടക്കം കണ്ണൂരിലായിരുന്നു. ബദല്‍രേഖയുടെ പേരില്‍ പുറത്തായി സി.എം.പി. രൂപീകരിച്ച എം.വി. രാഘവനും പ്രവര്‍ത്തകര്‍ക്കും നേരെയായിരുന്നു ആദ്യആക്രമണം. പാര്‍ട്ടിയില്‍ അതിശക്‌തനായിരുന്ന എം.വി.ആര്‍. പുറത്തായതോടെ അദ്ദേഹത്തിന്റെ പാപ്പിനിശേരിയിലെ വീടു തകര്‍ത്തു. സഖാക്കളുടെ അക്രമം ഭയന്ന്‌ എം.വി.ആര്‍. പിന്നീടു കണ്ണൂര്‍ നഗരത്തിലേക്കു താമസം മാറുകയായിരുന്നു. 

പാര്‍ട്ടി പിറന്ന പിണറായി പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത പാണ്ട്യാല ഗോപാലന്റെ മകന്‍ ഷാജിയെ സി.എം.പിയില്‍ ചേര്‍ന്നതിനു പാര്‍ട്ടിക്കാര്‍ കൊല്ലാക്കൊല ചെയ്‌തു. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കു ശേഷമാണു ഷാജിക്കു നടക്കാറായത്‌. അടിയുറച്ച കമ്യൂണിസ്‌റ്റായ ഗോപാലന്‍ സി.പി.എമ്മുകാരനായി ജീവിക്കുകയും ചെയ്‌തു. നിലപാടുകള്‍ തിരുത്തി ഷാജി വീണ്ടും പാര്‍ട്ടിയോട്‌ അടുത്തെങ്കിലും മര്‍ദനത്തിന്റെ പാടുകള്‍ മാഞ്ഞില്ല. 

കണ്ണൂര്‍ മേലേചൊവ്വയിലെ ജനാര്‍ദ്ദനനെ പാര്‍ട്ടി വിട്ടതിനും പരിക്കളത്തെ ചന്ദ്രബാബുവിനെ ഔദ്യോഗികനേതൃത്വത്തിനെതിരേ ശബ്‌ദിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. മോചിതരായപ്പോള്‍ ഇരുവര്‍ക്കും പാര്‍ട്ടിക്കാര്‍തന്നെ സ്വീകരണം നല്‍കിയതു പുതിയ അനുഭവമായി.

ഏറ്റവുമൊടുവില്‍ പാര്‍ട്ടി സംസ്‌ഥാനസമ്മേളനം നടത്തി കരുത്തുതെളിയിച്ച കോട്ടയം നഗരപ്രാന്തത്തിലെ തിരുവാര്‍പ്പ്‌ പഞ്ചായത്തില്‍ പാര്‍ട്ടി വിട്ട സഖാവിന്റെ വീട്ടിലേക്കുള്ള പാലം വലിച്ചത്‌ ഏറെ കോളിളക്കം സൃഷ്‌ടിച്ചു. ഒരുമാസം മുമ്പ്‌ തിരുവാര്‍പ്പ്‌ സി.പി.എം. ബ്രാഞ്ച്‌ കമ്മിറ്റിയംഗമായ മാറാണിയകം സുരേഷ്‌ സി.പി.ഐയില്‍ ചേര്‍ന്നതാണു സംഭവങ്ങളുടെ തുടക്കം. 

കലികയറിയ പാര്‍ട്ടിക്കാര്‍ രായ്‌ക്കുരാമാനം സുരേഷിന്റെ വീട്ടിലേക്കുള്ള ഏകമാര്‍ഗമായ തടിപ്പാലം തകര്‍ത്തു. വല്യേട്ടനോട്‌ ഏറ്റുമുട്ടിയും തങ്ങളുടെ 'പുതിയ സഖാവി'നെ സംരക്ഷിക്കാന്‍ സി.പി.ഐയും രംഗത്തെത്തി. പാലത്തിന്റെ പേരില്‍ സഖാക്കള്‍ പലവട്ടം ഏറ്റുമുട്ടി. സി.പി.ഐക്കാര്‍ പാലം പുനഃസ്‌ഥാപിച്ചതോടെ സുരേഷിന്റെ വീട്ടിലേക്കുള്ള വഴിതന്നെ സി.പി.എമ്മുകാര്‍ കെട്ടിയടച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ. ഓഫീസ്‌ തകര്‍ക്കപ്പെട്ടു. കേസ്‌ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്‌. കോട്ടയത്തു പാര്‍ട്ടി വിട്ട സഖാവിന്റെ വഴി മുട്ടിച്ചെങ്കില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പാര്‍ട്ടിവിട്ട സഖാവിനു 'മരണശിക്ഷ'യാണു ലഭിച്ചത്‌. 

പാര്‍ട്ടിവിട്ട്‌ കെ.ആര്‍. ഗൗരിയമ്മ ജെ.എസ്‌.എസ്‌. രൂപീകരിച്ചപ്പോള്‍ അതില്‍ചേര്‍ന്ന കൈനടി പുല്ലാത്തുശേരി കെ.ജി. കുമാരനെന്ന എഴുപതുകാരനെയാണ്‌ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്‌. 

പന്തളം എം.എല്‍.എ: കെ.കെ ഷാജു, സി.എം.പി. ജില്ലാനേതാവ്‌ സി.ജി. വിശ്വനാഥന്‍ തുടങ്ങി പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട മുന്‍സഖാക്കളുടെ എണ്ണം കുട്ടനാട്ടില്‍ ഏറെയാണ്‌. 

ആറാട്ടുപുഴയില്‍ സുനാമിഫണ്ടുപയോഗിച്ചുള്ള റോഡ്‌ നിര്‍മാണത്തിലെ അഴിമതിക്കെതിരേ പ്രതികരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറിയെ സി.പി.എമ്മുകാര്‍ ആക്രമിച്ചതാണ്‌ ആലപ്പുഴ ജില്ലയില്‍ ഇത്തരത്തിലുള്ള ഒടുവിലത്തെ സംഭവം. ആറാട്ടുപുഴ കള്ളിക്കാട്‌ കായിപുറത്ത്‌ സുരേഷി(48)നാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. അഴിമതിക്കെതിരേ ജനകീയസമിതി രൂപീകരിച്ചതിനെ തുടര്‍ന്നാണ്‌ വി.എസ്‌. പക്ഷക്കാരനായ സുരേഷിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്‌. ബ്രാഞ്ച്‌ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ നാലുപേരാണ്‌ തന്നെ ആക്രമിച്ചതെന്ന്‌ സുരേഷ്‌ പറയുന്നു.

പാര്‍ട്ടിവിട്ട്‌ സി.പി.ഐയില്‍ ചേര്‍ന്ന വീയപുരം മുന്‍ലോക്കല്‍ സെക്രട്ടറി കാര്‍ത്തികേയനെ ഡി.വൈ.എഫ്‌.ഐക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കേസില്‍ കുടുക്കിയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇവിടെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക്‌ സീറ്റ്‌ നല്‍കാന്‍പോലും സി.പി.എം തയാറാകുന്നില്ലത്രേ

എം. മുകുന്ദന്‌ വി എസിന്റെ അതിശക്തമായ മറുപടി

13-nov 2008
തിരുവനന്തപുരം: ''എന്നെ പഴഞ്ചനെന്ന്‌ വിശേഷിപ്പിച്ചതില്‍ ശരിയുണ്ട്‌. എനിക്ക്‌ 85 വയസ്സായില്ലേ? ഞാന്‍ പഴഞ്ചന്‍ തന്നെ. മാത്രവുമല്ല ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്വശാസ്‌ത്രം 1848-ല്‍ ഉണ്ടാക്കിയതാണ്‌. അതിലെനിക്ക്‌ അഭിമാനമുണ്ട്‌. വരും കാലത്തിന്റെയും തത്വശാസ്‌ത്രമതാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌''-മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. 

'കാലഹരണപ്പെട്ട പുണ്യവാളനാണ്‌ അച്യുതാനന്ദന്‍' എന്ന കേരള സാഹിത്യഅക്കാഡമി പ്രസിഡന്റ്‌ എം. മുകുന്ദന്റെ വിശേഷണത്തെപ്പറ്റി മന്ത്രിസഭായോഗം കഴിഞ്ഞുള്ള പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

''എത്രയോ കാലമായി എന്നെ അടുത്ത്‌ പരിചയമുള്ളവരാണ്‌ നിങ്ങള്‍ പത്രക്കാര്‍. അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ നിങ്ങള്‍ക്ക്‌ എന്നെക്കുറിച്ച്‌ അന്വേഷിക്കാമല്ലോ. 

എന്നാല്‍ അത്യാന്താധുനികതയും ആധുനികോത്തരതയും ഒന്നും എനിക്കറിയില്ല. കാള്‍മാര്‍ക്‌സ്‌ ജീവിച്ചിരിക്കുമ്പോള്‍തന്നെ കമ്മ്യൂണിസ്റ്റുകാര്‍ പഴഞ്ചന്മാരാണെന്നാണ്‌ മുതലാളിത്തത്തിന്റെ വൈതാളികര്‍ പരിഹസിച്ചത്‌. സോവിയറ്റ്‌ യൂണിയനില്‍ ഗോര്‍ബച്ചേവിസം ശക്തിപ്രാപിച്ചപ്പോള്‍ ചരിത്രം അവസാനിച്ചുവെന്നും കമ്മ്യൂണിസം കാലഹരണപ്പെട്ടെന്നും കൊണ്ടുപിടിച്ച്‌ പ്രചരണം ഉണ്ടായി. ഇപ്പോഴും ചില ആധുനികോത്തരന്മാര്‍ അതേറ്റുപിടിക്കുന്നു. പിന്നെ കാലഹരണത്തെപ്പറ്റി, എല്ലാ മൂല്യങ്ങളേയും കാലം ഹരിച്ചുകളയും എന്നത്‌ മുതലാളിത്തത്തിന്റെ പല്ലവിയും അവരുടെ ആഗ്രഹവുമാണെ''ന്ന്‌ അച്യുതാനന്ദന്‍ പറഞ്ഞു. 

സത്യം, നീതി, സമത്വം, കാരുണ്യം തുടങ്ങിയ മൂല്യങ്ങളെയെല്ലാം കാലം വിചാരിച്ചാല്‍ ഹരിക്കാനാവുമോ? മുതലാളിത്തവും അതിന്റെ ഉയര്‍ന്ന രൂപവുമായ സാമ്രാജ്യത്വവും മൂല്യങ്ങളെ തകര്‍ക്കാനാണ്‌ ശ്രമിക്കുന്നത്‌. അപ്പോള്‍ മൂല്യങ്ങളെ സംരക്ഷിക്കാനും തിരിച്ചുപിടിക്കാനും ശ്രമം ഉണ്ടാവും. അത്‌ വര്‍ഗസമരത്തിന്റെ ഭാഗമാണ്‌. മുതലാളിത്തം ഇന്നലെയുടെയും ഇന്നിന്റെയും നാളത്തെയും തത്വശാസ്‌ത്രമാണെന്ന്‌ കരുതി അത്യന്താധുനികതയില്‍ അഭിരമിക്കുന്നവര്‍ അങ്ങനെ ശ്രമിക്കുന്നവരെ പഴഞ്ചന്മാരെന്ന്‌ പരിഹസിക്കും. കാലത്തിന്‌ ചേരാത്തവരെന്നും വിഡ്‌ഡികളെന്നും പരിഹസിക്കും. നാടോടുമ്പോള്‍ നടുവേ ഓടണ്ടേ; ചേരയെ തിന്നുന്ന നാട്ടില്‍ ചെല്ലുമ്പോള്‍ നടുക്കണ്ടം തിന്നണ്ടേയെന്ന്‌ അവര്‍ ചോദിക്കും. അതില്‍ കാര്യമില്ല. ആഗോളീകരണം അവസാനവാക്കാണെന്നും അമേരിക്കയാണ്‌ ദൈവമെന്നുമൊക്കെയാണല്ലോ പഴയ മൂല്യങ്ങളെ നിരസിക്കുന്നവര്‍ കുറേക്കാലമായി ഉദ്‌ഘോഷിക്കുന്നത്‌. 

വികസനമാര്‍ഗവും അതിന്റെ സംസ്‌കാരവും ഇവിടെയും സ്വീകരിക്കണമെന്നാണല്ലോ മുതലാളിത്തത്തിന്റെ പുതിയ വൈതാളികന്മാര്‍ വാദിക്കുന്നത്‌. അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നവരെയാണല്ലോ കാലഹരണപ്പെട്ടവര്‍ എന്ന്‌ ആക്ഷേപിക്കുന്നത്‌. ആഗോളീകരണവും അതിന്റെ സാമ്പത്തികശാസ്‌ത്രവും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും കുമിള പൊട്ടുന്നതുപോലെ പൊട്ടുമ്പോള്‍ മൂല്യനിരാസക്കാര്‍ക്ക്‌ എന്താണ്‌ പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

അച്യുതാനന്ദന്‍ കാലഹരണപ്പെട്ടവനാണെന്ന്‌ പറയുന്നവര്‍ പിണറായി വിജയന്‍ നല്ല നേതാവാണെന്ന്‌ പറയുമ്പോള്‍, ഈ പറഞ്ഞ അഭിപ്രായങ്ങള്‍ പിണറായിക്കും ബാധകമാണോയെന്ന്‌ ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ നിഗമനത്തിലെത്താമെന്നായിരുന്നു മറുപടി. എം. മുകുന്ദന്‍ ഇങ്ങനെ പറഞ്ഞതിന്‌ പുറകില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിന്‌ മുകുന്ദനെ കാണുമ്പോള്‍ അക്കാര്യം ചോദിച്ച്‌ മനസ്സിലാക്കണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. 

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)