Monday, June 4, 2012

കേരളത്തില്‍ തിരിച്ചെത്തി; കുഞ്ഞനന്തനായി പോലീസ് വല വിരിച്ചു

Posted on: 02 Jun 2012 - mathrubhumi


* മുംബൈയില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍
* സിജിത്തിനെ ചികിത്സിച്ച രേഖകള്‍ ആസ്​പത്രിയില്‍ കാണാനില്ല


കോഴിക്കോട്/മുംബൈ: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് തിരയുന്ന സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ കേരളത്തില്‍ തന്നെയെന്ന് പോലീസിന് വിവരം ലഭിച്ചു. ബാംഗ്ലൂരില്‍ നിന്ന് തിരിച്ചെത്തിയശേഷം ബുധനാഴ്ച പയ്യന്നൂരിലുണ്ടെന്ന് പോലീസിന് അറിവ് കിട്ടിയിരുന്നു. യാത്ര ചെയ്തുകൊണ്ടിരിക്കെ കുഞ്ഞനന്തന്‍ വിളിച്ച കോള്‍ പിന്തുടര്‍ന്നപ്പോഴാണ് പയ്യന്നൂരിലാണെന്ന് മനസ്സിലായത്.
പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കേരളത്തില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയതോടെ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒരിടത്തും നില്‍ക്കാതെ യാത്രചെയ്തു കൊണ്ടിരിക്കുകയാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കുഞ്ഞനന്തന്‍ പോലീസിന്റെ വലയിലായിട്ടുണ്ടെന്നും അഭ്യൂഹമുണ്ട്. ബാംഗ്ലൂരില്‍ പരിചയക്കാരുടെ മുറിയിലാണ് ഇയാള്‍ ആദ്യം ഒളിവില്‍ കഴിഞ്ഞത്. പോലീസ് അവിടെയും തേടിയെത്തിയതോടെ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ഇയാള്‍ക്ക് താമസ സൗകര്യമൊരുക്കിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കുഞ്ഞനന്തനെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയതോടെ കൂടെ നിര്‍ത്താന്‍ ഭയന്ന് താമസം മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ പോലീസ് തിരയുന്നയാളാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു.
സി.പി.എമ്മിലെ പല പ്രമുഖരുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളാണ് കുഞ്ഞനന്തനും ടി.കെ. രജീഷും. ഇവരില്‍നിന്ന് മാത്രമേ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുടെ വിവരം ലഭിക്കുകയുള്ളൂ. അതേസമയം, കൊലപാതക സംഘത്തിലെ അണ്ണന്‍ എന്ന സിജിത്തിനെ ചികിത്സിച്ചതിന്റെ രേഖകള്‍ കൂത്തുപറമ്പിലെ ആസ്​പത്രിയില്‍ കാണാനില്ല. സി.പി.എം.കാരായ ചിലരുടെ നേതൃത്വത്തിലുള്ള ആസ്​പത്രിയിലായിരുന്നു സിജിത്തിനെ പരിശോധിച്ചത്. മറ്റൊരു കേസില്‍ പോലീസ് തിരയുന്ന കണ്ണൂരിലെ ജില്ലാ സെക്രട്ടേറിയറ്റംഗമാണ് കാറില്‍ ഇയാളെ ആസ്​പത്രിയിലെത്തിച്ചത്. ഇവരുടെ നിര്‍ദേശപ്രകാരമാണോ രേഖ മുക്കിയതെന്നും സംശയമുണ്ട്. ആസ്​പത്രിയില്‍നിന്ന് സിജിത്തിനെ ഒരു നേതാവിന്റെ സേ്കാര്‍പ്പിയോ കാറിലാണ് തിരികെ പന്തക്കലില്‍ കൊണ്ടിറക്കിയത്.
കേസിലെ മുഖ്യസൂത്രധാരനായ ടി.കെ. രജീഷുമായി ബന്ധമുള്ള മൂന്നുപേരെ അന്വേഷണസംഘം മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. രജീഷിന് ഒളിച്ചു പാര്‍ക്കാന്‍ സഹായിച്ചവരെയും സുഹൃത്തുക്കളെയുമാണ് സൗത്ത് മുംബൈയിലെ വാഷി 19 സെക്ടറില്‍ നിന്നുള്ള എ.പി.എം. പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇതിനുപുറമേ മുംബൈയിലെ ചില സി.പി.എം. പ്രവര്‍ത്തകരില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
രജീഷിനെത്തേടി ബുധനാഴ്ച മുംബൈയിലെത്തിയ ഡിവൈ.എസ്.പി. എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച തന്നെ കേരളത്തിലേക്ക് മടങ്ങി. രജീഷ് പോലീസിന്റെ വലയിലാണെന്നാണ് സൂചനയുള്ളത്. ക്രിമിനലുകളുടെ സ്ഥിരം താവളമായ മുംബൈയിലെ കലമ്പൊലി, കോപ്പര്‍ഖൈര്‍ന എന്നിവിടങ്ങളിലെല്ലാം പോലീസ് അരിച്ചുപെറുക്കിയിരുന്നു. മുംബൈ പോലീസിനെ അറിയിക്കാതെ ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് തിരച്ചിലെന്നാണ് സൂചന. പത്തനംതിട്ടയില്‍ കസ്റ്റഡിയിലായ കണ്ണൂര്‍ സ്വദേശി വത്സലനില്‍ നിന്നാണ് ടി.കെ.യുടെ ഒളിത്താവളങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
രജീഷ് പല സ്ഥലങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഫോണും ഉപയോഗിക്കുന്നില്ല. ടെലിവിഷനില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. മൈസൂരിലെത്തി ബാംഗ്ലൂര്‍ വഴിയാണ് ഇയാള്‍ മുംബൈയിലേക്ക് കടന്നത്. മെയ് ആറുവരെ നേരത്തേയുള്ള സിംകാര്‍ഡ് ഉപയോഗിച്ചിരുന്നു. സിജിത്തിനോടും മൈസൂരിലെത്താന്‍ രജീഷ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, സിജിത്ത് എത്തുന്നതിന് മുമ്പേ ഇയാള്‍ കടന്നു.

നേതാക്കളുടെ ഒളിജീവിതത്തെച്ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം

Mathrubhumi

Posted on: 01 Jun 2012



കണ്ണൂര്‍: കേസുകള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പറയുമ്പോഴും കേസിലുള്‍പ്പെട്ടവരെ പൊതുരംഗത്തുനിന്ന് ഒളിപ്പിച്ചുനിര്‍ത്തുന്ന സി.പി.എം.നേതൃത്വത്തിന്റെ സമീപനം അണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. നിയമപരമായി കേസുകള്‍ നേരിടുമെന്ന് പറയുമ്പോള്‍ത്തന്നെ നേതാക്കളെ മാത്രം മാറ്റിനിര്‍ത്തുന്നതിലെ ഔചിത്യമാണ് പൊതുസമൂഹവും ചോദ്യം ചെയ്യുന്നത്.

കേരളത്തില്‍ സി.പി.എമ്മിനെ കുറേ ദിവസമായി പ്രതിസന്ധിയിലാക്കി നിര്‍ത്തിയിരിക്കുകയാണ് ടി.പി.ചന്ദ്രശേഖരന്‍-ഫസല്‍ വധക്കേസുകള്‍. തൊടുപുഴയിലാകട്ടെ, ഒരു പ്രസംഗത്തിന്റെ പേരില്‍ കേസ് നേരിടുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ്. തളിപ്പറമ്പിലെ ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിന്റെ കൊലപാതകത്തിലും സി.പി.എം പ്രാദേശിക നേതാക്കള്‍ നിയമനടപടി നേരിടുകയാണ്. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി വിവാദപ്രസംഗം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അപ്രത്യക്ഷനായത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പി.ബി.യും പ്രതിപക്ഷനേതാവുമൊക്കെ മണിയുടെ പ്രസംഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ പോലീസ് മണിയെ പ്രതിചേര്‍ത്ത് കേസെടുത്തെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ പാര്‍ട്ടിയോ മണിയോ രംഗത്തിറങ്ങിയിട്ടില്ല.

തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷിക്കുന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനും പൊതുരംഗത്തുനിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി വിധി കാത്തിരിക്കുകയാണ് ഇരുവരും. ഇവര്‍ തലശ്ശേരിയില്‍ത്തന്നെ ഉണ്ടെന്നാണ് സൂചനകള്‍. സി.ബി.ഐ. സംഘവും തലശ്ശേരിയില്‍ ക്യാമ്പുചെയ്യുന്നുണ്ട്.

ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനും ഒളിവിലാണ്. കുഞ്ഞനന്തന്‍ ഗള്‍ഫിലേക്ക് കടന്നു എന്നുവരെ അഭ്യൂഹമുണ്ട്. കേസില്‍ ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയും തമ്മിലുള്ള കണ്ണിയാണ് കുഞ്ഞനന്തന്‍ എന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ടുതന്നെ കുഞ്ഞനന്തന്റെ അസാന്നിധ്യം കേസന്വേഷണത്തിന്റെ ഗതിവേഗം കുറക്കുമെന്നും അവര്‍ പറയുന്നു. 'കുഞ്ഞനന്തന്‍ എവിടെ' എന്ന പത്രലേഖകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍നിന്ന് വ്യാഴാഴ്ച സംസ്ഥാനകമ്മിറ്റി അംഗം എം.വി.ജയരാജന്‍ ഒഴിഞ്ഞുമാറി. 'അത് കണ്ണൂരിലെ കാര്യമാണ്, അറിയില്ല' എന്നായിരുന്നു കോഴിക്കോട്ട് മുന്‍മന്ത്രി എളമരം കരീമിന്റെ പ്രതികരണം. പാനൂര്‍ മേഖലയിലെ ചില പ്രാദേശിക നേതാക്കളും ഈയിടെയായി അത്ര സക്രിയമല്ല. തളിപ്പറമ്പ് ഷുക്കൂര്‍ വധക്കേസില്‍ പ്രതിപ്പട്ടികയില്‍പ്പെട്ട ചിലരും അപ്രത്യക്ഷരായിട്ടുണ്ട്. ഒരു സംസ്ഥാനനേതാവിന്റെ മകനും ഇതില്‍പ്പെടും.

വിവിധ വധക്കേസുകളിലും വിവാദപ്രസംഗത്തിലും പെട്ടുലയുന്ന പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനും അണികളെ ബോധവത്കരിക്കാനുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍തന്നെ വ്യാപകമായ പ്രചാരണപ്രവര്‍ത്തനം നടത്തുന്നുണ്ട്. പത്ത് ദിവസത്തിനിടയില്‍ ഇത് രണ്ടാംതവണയാണ് പിണറായി കണ്ണൂര്‍ ജില്ലയിലെത്തുന്നത്. രണ്ട് ദിവസം അദ്ദേഹം കണ്ണൂര്‍ ജില്ലയിലുണ്ട്. ദിവസവും അഞ്ചുംആറും പരിപാടികളില്‍ പങ്കെടുക്കുന്നു.

നിരന്തരം വിവിധ പരിപാടികള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തകരെയും അണികളെയും രംഗത്തിറക്കാന്‍ പാര്‍ട്ടിനേതൃത്വം കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. പക്ഷേ, പല പരിപാടികളിലും പഴയതുപോലെ ജനപങ്കാളിത്തം ഇല്ല എന്നത് നേതൃത്വത്തെ അലട്ടുന്നു. പലതും വഴിപാട്‌സമരങ്ങളായി മാറുന്നു. ഇതിനോടൊപ്പമാണ് നേതാക്കളുടെ അസാന്നിധ്യവും ചര്‍ച്ചയാവുന്നത്. പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉത്തരം മുട്ടുന്നു. ഇതാകട്ടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ഏറെ പിന്നോട്ട് വലിക്കുകയാണ്.

ടി.കെയുടെയും മറ്റു പ്രതികളുടെയും വീട്ടില്‍ പരിശോധന നടത്തി

Posted on: 02 Jun 2012 - mathrubhumi


റഫീഖിന്റെ പങ്കിനെക്കുറിച്ച് സൂചന


കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊല്ലുന്നതിന് നേതൃത്വം വഹിച്ച ടി.കെ.രജീഷ് ഉള്‍പ്പെടെയുള്ള പ്രതികളുടെ വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. കൊലനടന്നതിന് മുമ്പുള്ള ദിവസങ്ങളിലെല്ലാം ഇവര്‍ അവരവരുടെ വീടുകളില്‍ ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

പാട്യം പുതിയതെരു സ്വദേശി ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ്, അനൂപ്, കുരാപ്പന്‍ എന്ന രജികാന്ത് എന്നിവരുടെ വീടുകളാണ് വെള്ളിയാഴ്ച പകല്‍ പരിശോധിച്ചത്. ഒപ്പം, കൃത്യം നടത്തുന്നതിനിടെ കൈയ്ക്ക് മുറിവേറ്റ സിജിത്ത് ചികിത്സ നടത്തിയ കൂത്തുപറമ്പിലെ ഒരു സ്വകാര്യ ആസ്​പത്രിയിലും പരിശോധന നടന്നു.

അതേസമയം, കഴിഞ്ഞദിവസം അന്വേഷണസംഘം മുമ്പാകെ കീഴടങ്ങിയ പായപ്പടി റഫീഖിന് സംഭവവുമായി പങ്കുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. അതുകൊണ്ടുതന്നെ, തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവും ഇല്ലെന്നും സുനി വിനോദയാത്രയ്ക്ക് പോകാന്‍ വാഹനംചോദിച്ചപ്പോള്‍ നല്‍കുകമാത്രമാണ് ചെയ്തതെന്ന ഏറ്റുപറച്ചില്‍ വിലയ്‌ക്കെ ടുത്തിട്ടില്ല. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം നല്ല രീതിയില്‍ അറിയുകയും ഒന്നിലേറെ തവണ സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് റഫീഖ്. സുനി നേതൃത്വംനല്‍കിയ ഒരു പിടിച്ചുപറിക്കേസില്‍ റഫീഖും പ്രതിയാണ്.

വിനോദയാത്രയ്ക്ക് കാര്‍ വാടകയ്ക്ക് എടുക്കുന്നതിന് എന്തിനാണ് വ്യാജ ഒപ്പിട്ട രേഖയും മറ്റൊരാളുടെ പേരിലുള്ള ബാങ്ക് ചെക്കും നല്‍കിയതെന്നും പരിശോധിക്കുന്നുണ്ട്. രണ്ടുദിവസമായി നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ഇതേക്കുറിച്ച് മുന്‍ധാരണയൊന്നും ഇല്ലെന്നാണ് റഫീഖ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെക്കുറിച്ചുള്ള അറിയാവുന്ന വിവരങ്ങള്‍ അന്വേഷണസംഘവുമായി പങ്കുവെക്കാന്‍ തയ്യാറായിട്ടുണ്ട്. അതേസമയം, നേരത്തേ ഈ കേസില്‍ അറസ്റ്റിലായ ചില പ്രതികള്‍ റഫീഖിന് ഗൂഢാലോചനയില്‍ പങ്കുള്ളതായാണ് സൂചന നല്‍കിയിട്ടുള്ളത്.

റഫീഖ് കീഴടങ്ങി; ടി.കെ.രജീഷ് മുംബൈയില്‍ത്തന്നെ

mathrubhumi

Posted on: 31 May 2012



കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വധിക്കാനെത്തിയ പ്രതികള്‍ക്ക് ഇന്നോവ കാര്‍ സംഘടിപ്പിച്ചു കൊടുത്ത പള്ളൂര്‍ കോഹിനൂര്‍ വായപ്പടച്ചി റഫീഖ് വടകര റൂറല്‍ എസ്.പി മുമ്പാകെ കീഴടങ്ങി. കൊലയ്ക്കു ശേഷം മുങ്ങിയ റഫീഖ് കര്‍ണാടകയില്‍ പലയിടങ്ങളിലായി ലോഡ്ജുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കൊടിസുനിക്ക് വിനോദയാത്ര പോവാനാണ് വാടകയ്ക്ക്‌വാഹനമെടുത്തു കൊടുത്തതെന്നാണ് റഫീഖ് അന്വേഷണ സംഘത്തോട് പറഞ്ഞത്. സംഭവത്തിനു ശേഷം പ്രതികളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റഫീഖ് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഉടന്‍ അറസ്റ്റുണ്ടാകില്ല.

കൊടിസുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് റഫീഖ്. അതുകൊണ്ട് ചന്ദ്രശേഖരന്റെ കൊലപാതകത്തിനു വേണ്ടിയാണ് വാഹനമുപയോഗിച്ചതെന്ന കാര്യം അറിയില്ലെന്നു പറഞ്ഞത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

കൊലപാതകത്തിന്റെ സൂത്രധാരനായ ടി.കെ.രജീഷ് സംഭവത്തിനു ശേഷം മുംബൈയില്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച കസ്റ്റഡിയിലായ വത്സനും രജീഷുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വത്സനെ കസ്റ്റഡിയിലെടുത്തത്. രജീഷിനെ ഒളിപ്പിച്ചതിലോ മുംബൈയിലെത്താന്‍ സഹായിച്ചതിലോ കാര്യമായ പങ്കില്ലാത്തതിനാല്‍ വത്സനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ല.

കൂത്തുപറമ്പിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിന്ന് മുങ്ങിയ രജീഷ് കോഴിലോറിയില്‍ കര്‍ണാടകയിലെത്തിയ ശേഷം മുംബൈയിലേക്ക് പോയെന്നാണ് ലഭിച്ച വിവരം. ഇരുപത്തഞ്ച് വര്‍ഷമായി മുംബൈയില്‍ താമസിക്കുന്ന വത്സന്‍ രജീഷുമായി അടുപ്പമുള്ളയാളാണ്. ജയകൃഷ്ണന്‍ വധം അടക്കമുള്ള നിരവധി കേസുകളില്‍ ബന്ധമുള്ള രജീഷ് കൃത്യം നടത്തിയ ശേഷം മുംബൈയിലേക്ക് മുങ്ങുകയാണ് പതിവ്. അതുകൊണ്ടു തന്നെ രജീഷ് മുംബൈയിലേക്ക് പോയിട്ടുണ്ടെന്നു തന്നെയായിരുന്നു പോലീസിന്റെ നിഗമനം. വത്സനെ കസ്റ്റഡിയിലെടുത്തതോടെ ഇത് ഉറപ്പാക്കുകയും ചെയ്തു.

റഫീഖിന് മുഖ്യപങ്കുണ്ടെന്നാണ് കേസിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന വിവരം. വാഹനം വാടകയ്ക്ക് നല്‍കിയവരെ ചോദ്യം ചെയ്തപ്പോഴാണ് റഫീഖിന്റെ പേരു പുറത്തുവരുന്നത്. ഇതോടെ കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസം റഫീഖ് ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റഫീഖിന് കാര്യമായ പങ്കില്ലെന്ന് മനസ്സിലായത്. കര്‍ണാടകയിലും കണ്ണൂരിലെ ചില പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. റഫീഖിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് നാടകീയമായി എസ്.പി.ഓഫീസില്‍ കീഴടങ്ങുന്നത്. കൈയിലുള്ള പണം തീര്‍ന്ന ശേഷം തിരിച്ചുവരികയായിരുന്നെന്നാണ് റഫീഖ് പോലീസിനോട് പറഞ്ഞത്. റഫീഖ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തിയിരുന്നതായും പറയുന്നു.

മുംബൈ വ്യവസായി സുകുമാരന്റെ മരുമകന്‍ ചോമ്പാല ടി.പി. ഹൗസില്‍ പി.പി. പ്രദീപ്കുമാറിനെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ ഒരു വ്യവസായിയാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ സി.എച്ച്.അശോകന്‍ ആരോപിച്ചിരുന്നു.

റഫീഖ് കീഴടങ്ങി; ടി.കെ.രജീഷ് മുംബൈയില്‍ത്തന്നെ

mathrubhumi

Posted on: 31 May 2012



കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വധിക്കാനെത്തിയ പ്രതികള്‍ക്ക് ഇന്നോവ കാര്‍ സംഘടിപ്പിച്ചു കൊടുത്ത പള്ളൂര്‍ കോഹിനൂര്‍ വായപ്പടച്ചി റഫീഖ് വടകര റൂറല്‍ എസ്.പി മുമ്പാകെ കീഴടങ്ങി. കൊലയ്ക്കു ശേഷം മുങ്ങിയ റഫീഖ് കര്‍ണാടകയില്‍ പലയിടങ്ങളിലായി ലോഡ്ജുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കൊടിസുനിക്ക് വിനോദയാത്ര പോവാനാണ് വാടകയ്ക്ക്‌വാഹനമെടുത്തു കൊടുത്തതെന്നാണ് റഫീഖ് അന്വേഷണ സംഘത്തോട് പറഞ്ഞത്. സംഭവത്തിനു ശേഷം പ്രതികളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റഫീഖ് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഉടന്‍ അറസ്റ്റുണ്ടാകില്ല.

കൊടിസുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് റഫീഖ്. അതുകൊണ്ട് ചന്ദ്രശേഖരന്റെ കൊലപാതകത്തിനു വേണ്ടിയാണ് വാഹനമുപയോഗിച്ചതെന്ന കാര്യം അറിയില്ലെന്നു പറഞ്ഞത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

കൊലപാതകത്തിന്റെ സൂത്രധാരനായ ടി.കെ.രജീഷ് സംഭവത്തിനു ശേഷം മുംബൈയില്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച കസ്റ്റഡിയിലായ വത്സനും രജീഷുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വത്സനെ കസ്റ്റഡിയിലെടുത്തത്. രജീഷിനെ ഒളിപ്പിച്ചതിലോ മുംബൈയിലെത്താന്‍ സഹായിച്ചതിലോ കാര്യമായ പങ്കില്ലാത്തതിനാല്‍ വത്സനെ അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ല.

കൂത്തുപറമ്പിലെ ഒരു നക്ഷത്ര ഹോട്ടലില്‍ നിന്ന് മുങ്ങിയ രജീഷ് കോഴിലോറിയില്‍ കര്‍ണാടകയിലെത്തിയ ശേഷം മുംബൈയിലേക്ക് പോയെന്നാണ് ലഭിച്ച വിവരം. ഇരുപത്തഞ്ച് വര്‍ഷമായി മുംബൈയില്‍ താമസിക്കുന്ന വത്സന്‍ രജീഷുമായി അടുപ്പമുള്ളയാളാണ്. ജയകൃഷ്ണന്‍ വധം അടക്കമുള്ള നിരവധി കേസുകളില്‍ ബന്ധമുള്ള രജീഷ് കൃത്യം നടത്തിയ ശേഷം മുംബൈയിലേക്ക് മുങ്ങുകയാണ് പതിവ്. അതുകൊണ്ടു തന്നെ രജീഷ് മുംബൈയിലേക്ക് പോയിട്ടുണ്ടെന്നു തന്നെയായിരുന്നു പോലീസിന്റെ നിഗമനം. വത്സനെ കസ്റ്റഡിയിലെടുത്തതോടെ ഇത് ഉറപ്പാക്കുകയും ചെയ്തു.

റഫീഖിന് മുഖ്യപങ്കുണ്ടെന്നാണ് കേസിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന വിവരം. വാഹനം വാടകയ്ക്ക് നല്‍കിയവരെ ചോദ്യം ചെയ്തപ്പോഴാണ് റഫീഖിന്റെ പേരു പുറത്തുവരുന്നത്. ഇതോടെ കൊലപാതകം നടന്ന് രണ്ടാമത്തെ ദിവസം റഫീഖ് ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റഫീഖിന് കാര്യമായ പങ്കില്ലെന്ന് മനസ്സിലായത്. കര്‍ണാടകയിലും കണ്ണൂരിലെ ചില പ്രദേശങ്ങളിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. റഫീഖിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് നാടകീയമായി എസ്.പി.ഓഫീസില്‍ കീഴടങ്ങുന്നത്. കൈയിലുള്ള പണം തീര്‍ന്ന ശേഷം തിരിച്ചുവരികയായിരുന്നെന്നാണ് റഫീഖ് പോലീസിനോട് പറഞ്ഞത്. റഫീഖ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തിയിരുന്നതായും പറയുന്നു.

മുംബൈ വ്യവസായി സുകുമാരന്റെ മരുമകന്‍ ചോമ്പാല ടി.പി. ഹൗസില്‍ പി.പി. പ്രദീപ്കുമാറിനെ പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ ഒരു വ്യവസായിയാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ സി.എച്ച്.അശോകന്‍ ആരോപിച്ചിരുന്നു.

റഫീഖ് കൊടി സുനിയുടെ കൂട്ടാളി; പ്രതിയായത് ഒരു കേസില്‍ മാത്രം

mathrubhumi Posted on: 31 May 2012


കണ്ണൂര്‍: വടകരയില്‍ പോലീസിനുമുമ്പാകെ കീഴടങ്ങിയ മാഹി പള്ളൂര്‍ കോഹിനൂറിലെ വായപ്പടച്ചി റഫീഖ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് തിരയുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ കൊടി സുനിയുടെ അടുത്ത കൂട്ടാളിയാണ്. സുനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇതുവരെ ഒരു കേസില്‍ മാത്രമാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്. കതിരൂര്‍ സ്വദേശിയായ ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി മോചനപ്പണം ആവശ്യപ്പെട്ട കേസിലാണ് സുനിയോടൊപ്പം റഫീഖ് പ്രതിയായത്.

മാഹിപ്പാലത്തിനുസമീപം ഓട്ടോറിക്ഷ ഡ്രൈവറായാണ് റഫീഖിന്റെ തുടക്കം. 1990 കാലത്താണിത്. പിന്നീട് ഗള്‍ഫിലേക്ക് പോയി. രണ്ടുവര്‍ഷത്തിനുശേഷം തിരിച്ചെത്തി ടാക്‌സിഡ്രൈവറായി പ്രവര്‍ത്തിച്ചു. ഇതിനിടയിലാണ് സുനിയുമായി പരിചയത്തിലാവുന്നത്. പിന്നീട് ഇയാളോടൊപ്പമായി പ്രവര്‍ത്തനമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

2009-ലാണ് കതിരൂരിലെ ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി മാഹിയിലെ മദ്യ ഗോഡൗണില്‍ പൂട്ടിയിട്ട് മോചനപ്പണം ആവശ്യപ്പെട്ട കേസില്‍ പ്രതിയായത്. അതിവേഗത്തില്‍ അപകടമുണ്ടാക്കാതെ വാഹനമോടിക്കുന്നതില്‍ വിദഗ്ധനാണ്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം റഫീഖ് മാഹിപ്പാലം പരിസരത്ത് ഉണ്ടായിരുന്നതായി പോലീസിന് വിവരം കിട്ടിയിരുന്നു. പിന്നീട്, സ്ഥലംവിട്ട ഇയാള്‍ ബുധനാഴ്ച അന്വേഷണ സംഘത്തിനുമുമ്പാകെ കീഴടങ്ങുകയാണുണ്ടായത്.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)